വാട്ട്കപ്പയും ഉണക്കമീനും.
************************************
************************************
അമ്മയിൽനിന്നും അടർത്തിയെടുത്ത്
തോലുരിഞ്ഞുകൊത്തിനുറുക്കി
പച്ചവെള്ളത്തിൽ കഴുകി
ചൂടുവെള്ളത്തിൽ പുഴുങ്ങി
സൂര്യതാപത്തിൽ നീറ്റിച്ച്
ശ്വാസവായുവും നിഷേധിച്ച്
ഗണപതിവാഹകനെ പേടിച്ച്
പത്തായപ്പുരയിലുറങ്ങിയത്
ഏതാണ്ടൊരാണ്ട്.
പഞ്ഞക്കർക്കിടകത്തിലെ
ഒരു പകലിന്റെ അന്ത്യത്തിൽ
പട്ടിണിയിലായ ഒരു കുടുംബിനി
കെട്ടഴിച്ചുവാരി ചട്ടിയിലിട്ടു
അതും നിലയില്ലാത്ത വെള്ളത്തിൽ
ഒരു രാത്രിയിലെ ഉറക്കവും കഴിഞ്ഞ്
കാലത്ത് കുളിച്ചീറനായി
തിളച്ച ലാവയുടെ അടിത്തട്ടിലേയ്ക്ക്
ഇടയ്ക്കിടയ്ക്ക് തവിയിലേറി
വെളിയിൽ വന്നൊരു ഞെക്കുകൊള്ളും
വീണ്ടും തിളയിലേയ്ക്ക് തിരിച്ചിറങ്ങും
വെന്ത വൃണത്തിൽ ആദ്യം ഉപ്പുനീര്
വറ്റലും കാന്താരിയും ഒന്നിച്ചു നീറ്റും
കൊതിപൂണ്ട കുടുംബിനി
തുടുപ്പുതിരുകിയിളക്കി
നിനക്കിരിക്കാൻ പാകത്തിന്
എടുത്തുവച്ച ഞാനാണ്
വാട്ട്കപ്പ.
തോലുരിഞ്ഞുകൊത്തിനുറുക്കി
പച്ചവെള്ളത്തിൽ കഴുകി
ചൂടുവെള്ളത്തിൽ പുഴുങ്ങി
സൂര്യതാപത്തിൽ നീറ്റിച്ച്
ശ്വാസവായുവും നിഷേധിച്ച്
ഗണപതിവാഹകനെ പേടിച്ച്
പത്തായപ്പുരയിലുറങ്ങിയത്
ഏതാണ്ടൊരാണ്ട്.
പഞ്ഞക്കർക്കിടകത്തിലെ
ഒരു പകലിന്റെ അന്ത്യത്തിൽ
പട്ടിണിയിലായ ഒരു കുടുംബിനി
കെട്ടഴിച്ചുവാരി ചട്ടിയിലിട്ടു
അതും നിലയില്ലാത്ത വെള്ളത്തിൽ
ഒരു രാത്രിയിലെ ഉറക്കവും കഴിഞ്ഞ്
കാലത്ത് കുളിച്ചീറനായി
തിളച്ച ലാവയുടെ അടിത്തട്ടിലേയ്ക്ക്
ഇടയ്ക്കിടയ്ക്ക് തവിയിലേറി
വെളിയിൽ വന്നൊരു ഞെക്കുകൊള്ളും
വീണ്ടും തിളയിലേയ്ക്ക് തിരിച്ചിറങ്ങും
വെന്ത വൃണത്തിൽ ആദ്യം ഉപ്പുനീര്
വറ്റലും കാന്താരിയും ഒന്നിച്ചു നീറ്റും
കൊതിപൂണ്ട കുടുംബിനി
തുടുപ്പുതിരുകിയിളക്കി
നിനക്കിരിക്കാൻ പാകത്തിന്
എടുത്തുവച്ച ഞാനാണ്
വാട്ട്കപ്പ.
വയറുനിറയെ കുഞ്ഞുങ്ങളുമായി
നടുക്കടലിൽ നായരുമൊത്ത്
നീന്തി നടന്ന എന്നേ
നേര്കെട്ട നെറിയിൽകുടുക്കി
ഐസിലുറക്കി ജീവൻകെടുത്തി
ശവം കരയ്‌ക്കെത്തിച്ച്
പൊതുദർശനത്തിന് വച്ചു
ലേലമേറ്റ് വാങ്ങിയവൻ
കീറിമുറിക്കാൻ അച്ചാരം നൽകി
അച്ചാരം വാങ്ങിയോൻ
വയറുകീറി വാക്കുപാലിച്ചു
ചത്തകുഞ്ഞുങ്ങളും ചമ്പുംകൂട്ടി
തെങ്ങിൻതോപ്പിന് വളമാക്കി
മാതൃമൃതുശരീരം
ഉപ്പുംതേച്ചുണക്കാനിട്ടു
ശവമുണങ്ങാൻ സൂര്യൻ സഹായിച്ചു
അകവുംപുറവും തിരിച്ചിട്ടുണക്കി
അന്തിച്ചന്തയിലെ പലകയിൽ നിരത്തി
പഞ്ഞമാസത്തിലെ പട്ടിണിയിൽ
പച്ചശവത്തിന് പണംകൂടിയതുകൊണ്ട്
ദരിദ്രയായ ഈ കുടുംബിനി
ഇത്തിരികാശുകൊണ്ടെന്നേയും
ഒത്തിരി ആളുള്ള ഈ വീട്ടിലെത്തിച്ചു
മുറിച്ചെടുത്ത് മുളക്പുരട്ടി
മരിച്ചഎന്നേ പൊരിച്ചെടുത്തു
നിനക്ക് കൂട്ടായി വയറ്റിലേയ്ക്ക്
ഒരു യാത്ര പോകാന്‍
അതാണ് ഈ ഞാന്‍
ഉണക്കമീന്‍
നടുക്കടലിൽ നായരുമൊത്ത്
നീന്തി നടന്ന എന്നേ
നേര്കെട്ട നെറിയിൽകുടുക്കി
ഐസിലുറക്കി ജീവൻകെടുത്തി
ശവം കരയ്‌ക്കെത്തിച്ച്
പൊതുദർശനത്തിന് വച്ചു
ലേലമേറ്റ് വാങ്ങിയവൻ
കീറിമുറിക്കാൻ അച്ചാരം നൽകി
അച്ചാരം വാങ്ങിയോൻ
വയറുകീറി വാക്കുപാലിച്ചു
ചത്തകുഞ്ഞുങ്ങളും ചമ്പുംകൂട്ടി
തെങ്ങിൻതോപ്പിന് വളമാക്കി
മാതൃമൃതുശരീരം
ഉപ്പുംതേച്ചുണക്കാനിട്ടു
ശവമുണങ്ങാൻ സൂര്യൻ സഹായിച്ചു
അകവുംപുറവും തിരിച്ചിട്ടുണക്കി
അന്തിച്ചന്തയിലെ പലകയിൽ നിരത്തി
പഞ്ഞമാസത്തിലെ പട്ടിണിയിൽ
പച്ചശവത്തിന് പണംകൂടിയതുകൊണ്ട്
ദരിദ്രയായ ഈ കുടുംബിനി
ഇത്തിരികാശുകൊണ്ടെന്നേയും
ഒത്തിരി ആളുള്ള ഈ വീട്ടിലെത്തിച്ചു
മുറിച്ചെടുത്ത് മുളക്പുരട്ടി
മരിച്ചഎന്നേ പൊരിച്ചെടുത്തു
നിനക്ക് കൂട്ടായി വയറ്റിലേയ്ക്ക്
ഒരു യാത്ര പോകാന്‍
അതാണ് ഈ ഞാന്‍
ഉണക്കമീന്‍
ഇനി നമ്മള്‍ ഒന്നാകാന്‍
നിമിഷങ്ങള്‍ മാത്രം.
നിമിഷങ്ങള്‍ മാത്രം.
കാദംബരി
**************
**************

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക