രത്നമ്മ
- - - - - - -
(പ്രിയ നല്ലെഴുത്ത് ടീം...., മറ്റു സുഹൃത്തുക്കളെ... ഈ കഥയിലൂടെ ഞാൻ നിങ്ങളെയെല്ലാം കുറേ വർഷങ്ങൾക്ക് പിറകിലേക്ക് കൂട്ടിക്കൊണ്ടു പോകയാണ്.. ഈ കഥ ഞാനെഴുതിയിത് 2004 അവസാനത്തിലാണ്.... കാരണമുണ്ട്.. നിങ്ങൾക്കെല്ലാം ഓർമ്മയില്ലേ... 2004 ഡിസംബർ 26.... നമ്മെ എല്ലാം തീരാദു:ഖത്തിലാഴ്ത്തിയ സുനാമി....! ,ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശo, ശ്രീലങ്ക, ആൻഡമൻ - നിക്കോബാർ ദ്വീപുകൾ, ഇൻഡോനേഷ്യ, ഫിലിപൈൻസ് എന്നിവിടങ്ങളിലെല്ലാം സുനാമി വരുത്തിവെച്ച നാശനഷ്ടങ്ങൾ...! ആ സമയം ഞാൻ കൊൽക്കത്തയിലായിരുന്നു..... ടി വി യുടെ മുന്നിൽ സുനാമി വാർത്തകൾ കണ്ട് മരവിച്ചിരുന്ന നാളുകൾ.... ഊണും ഉറക്കവുമില്ലാതെ... ഓരോ ദിവസത്തേയും ദിനപ്പത്രം വായിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ച നാളുകൾ..... അക്കാലത്ത് പേപ്പറിൽ വന്ന ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എന്റെ മനസ്സിൽ ഞാൻ രൂപo കൊടുത്ത ഒരു കഥാപാത്രമാണ് രത്നമ്മ.... വായിക്കൂ......, ഇഷ്പ്പെടുവോ എന്നറിയില്ല...)
- - - - - - -
(പ്രിയ നല്ലെഴുത്ത് ടീം...., മറ്റു സുഹൃത്തുക്കളെ... ഈ കഥയിലൂടെ ഞാൻ നിങ്ങളെയെല്ലാം കുറേ വർഷങ്ങൾക്ക് പിറകിലേക്ക് കൂട്ടിക്കൊണ്ടു പോകയാണ്.. ഈ കഥ ഞാനെഴുതിയിത് 2004 അവസാനത്തിലാണ്.... കാരണമുണ്ട്.. നിങ്ങൾക്കെല്ലാം ഓർമ്മയില്ലേ... 2004 ഡിസംബർ 26.... നമ്മെ എല്ലാം തീരാദു:ഖത്തിലാഴ്ത്തിയ സുനാമി....! ,ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശo, ശ്രീലങ്ക, ആൻഡമൻ - നിക്കോബാർ ദ്വീപുകൾ, ഇൻഡോനേഷ്യ, ഫിലിപൈൻസ് എന്നിവിടങ്ങളിലെല്ലാം സുനാമി വരുത്തിവെച്ച നാശനഷ്ടങ്ങൾ...! ആ സമയം ഞാൻ കൊൽക്കത്തയിലായിരുന്നു..... ടി വി യുടെ മുന്നിൽ സുനാമി വാർത്തകൾ കണ്ട് മരവിച്ചിരുന്ന നാളുകൾ.... ഊണും ഉറക്കവുമില്ലാതെ... ഓരോ ദിവസത്തേയും ദിനപ്പത്രം വായിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ച നാളുകൾ..... അക്കാലത്ത് പേപ്പറിൽ വന്ന ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എന്റെ മനസ്സിൽ ഞാൻ രൂപo കൊടുത്ത ഒരു കഥാപാത്രമാണ് രത്നമ്മ.... വായിക്കൂ......, ഇഷ്പ്പെടുവോ എന്നറിയില്ല...)
ഒരു കയ്യിൽ 4 വയസ്സുകാരൻ അപ്പുവിനെ മാറോടണച്ചു പിടിച്ച്, മറുകയ്യിൽ ഒരു കീറിയ ബാഗുമായി രത്നമ്മ ഒരു ഭ്രാന്തിയെപ്പോലെ കടലോരത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി. കടലിലേക്ക് നോക്കി അവൾ മുറവിളിയിട്ടു കരഞ്ഞു..... " എന്തിനെന്നോടിതു ചെയ്തു...., കടലമ്മേ.....? എന്റെ അമ്മൂനെ ക്ക് രക്ഷിക്കാനായില്ലല്ലോ..... !"
സുനാമി കടലാക്രമണത്തിൽ ഇരയായ പതിനായിരക്കണക്കിന് അമ്മമാർക്കിടയിൽ രത്നമ്മയുടെ രോദനം ആരും കേട്ടില്ല.....! പലരും അവളെ കൈ പിടിച്ച് കരയിലേക്ക് നീക്കാൻ നോക്കി...., പക്ഷെ, ഒരു ഭ്രാന്തിയെപ്പോലെ വീണ്ടും വീണ്ടും അവൾ ആ ആർത്തിരമ്പി വരുന്ന തിരമാലകളുടെ അടുത്തേക്ക് ഓടാൻ നോക്കുകയായിരുന്നു.....!
നിക്കോബാർ ദ്വീപിലെ ഒരു കൊച്ചു വീട്ടിൽ ഭർത്താവ് ശെൽവവും 2 മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന രത്നമ്മക്ക്, ഇന്ന് ഭർത്താവും, 2 വയസ്സുകാരി അമ്മുവും നഷ്ടപ്പെട്ടിരിക്കുന്നു...! വിധി എത്ര ക്രൂരമായി ആകുടുംബത്തെ തകർത്തു കളഞ്ഞു....
ഞങ്ങൾ ഒരു സംഘം ജേർണലിസ്റ്റ്സ്, പോർട്ട് ബ്ലയറിൽ ഇറങ്ങി, ഞങ്ങളുടെ ആദ്യത്തെ അന്വേഷണത്തിൽ കണ്ടെത്തിയ രത്നമ്മ എന്ന 30 വയസ്സുകാരി.....! ഞങ്ങൾ അവരെ ആശ്വസിപ്പിക്കാൻ വളരെയധികം ശ്രമിച്ചു നോക്കി..., അവരെ ആ കടൽക്കരയിൽ നിന്നും നീക്കം ചെയ്യാൻ നോക്കീ... അവർ സമ്മതിച്ചില്ല.. അവർ എന്റെ കൈ പിടിച്ച്, അവരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൊണ്ടു പോയി - "ദാ...., ഇവിടെയായിരുന്നു എന്റെ വീട്....! ദാ...., ഈ ബാഗ്നോക്കൂ..,.. "_ അതിൽ അവളൊരു പാവയെ - കണ്ണടച്ചു തുറക്കുന്ന - പുറത്തെടുത്തു." ഇത് എന്റാള് അമ്മൂന് കൊൽക്കത്തയിൽ നിന്നും വാങ്ങിച്ചതാണ്...'', ദാ ഈ ഫോട്ടോ കണ്ടോ..., ഞങ്ങൾ 4 പേരും കൂടി കഴിഞ്ഞ കൊല്ലം അമ്മുന്റെ പിറന്നാളിന് എടുത്തതാണ്..... ". വീണ്ടുo നനഞ്ഞു കീറിയ ഒരു ഉടുപ്പെടുത്ത് അവൾ പറഞ്ഞു...," ഇത് നോക്കൂ.., ഇത് അമ്മൂന് അവൾടെ അച്ഛൻ പിറന്നാളിന് വാങ്ങിക്കൊടുത്തതാണ്.. " -- ഒരു ഭ്രാന്തിയെപ്പോലെ അതെല്ലാം മാറോട് ചേർത്തു പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു....! ഞങ്ങൾ നോക്കി നിൽക്കേ, അതാ....., ഒരു പെട്ടി ഒഴുകി വരുന്നു..., ആ പെട്ടി എടുക്കാൻ രത്നമ്മ ഓടി..! അത് കൈക്കലാക്കി അവൾ എന്നോടായി പറഞ്ഞു.." യോ... ഇത് ങ്ങടെ പെട്ടിയാണ്..." ! തണുത്തു മരവിച്ച്, വിറക്കുന്ന കൈകളോടെ അവളത്തുറന്നു.. അതിൽ അവളുടെ ഭർത്താവിന്റെ ഒരു സ്വറ്റെർ..., നിരവധി മെഡലുകൾ, ഒരു പെൻസിൽ ബോക്സ് ഇതെല്ലാം അവർ പുറത്തെടുത്തു. തന്റെ ഭർത്താവിന് കിട്ടിയ ആ മെഡലുകളെല്ലാം നെഞ്ചോട് ചേർത്ത് അവർ പൊട്ടിക്കരഞ്ഞു.... "യോ..., ഇതെല്ലാം എന്റാൾക്ക് പഠിത്തത്തിന് കിട്ടിയതാ..! ഈ പെൻസിൽ ബോക്സ് ആള് അപ്പൂന് വാങ്ങി ക്കൊടുത്തതാ.. " - ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്നെ കെട്ടിപ്പിടിച്ച് അവർ പൊട്ടിക്കരഞ്ഞു..., ഞാനറിയാതെ എന്റെ കണ്ണു നിറഞ്ഞൊഴുകി.. ഇതെല്ലാം നോക്കി, ഒന്നും പറയാനാകാതെ അപ്പു ഒരു ഭീതിപൂണ്ട നോട്ടവുമായി, അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി. അവരെ തന്നിലേക്ക് കൂട്ടിപ്പിടിച്ചു കൊണ്ട്..., ആ പുറത്ത് തലോടിക്കൊണ്ട് ഞാനവരോട് മെല്ലെ ചോദിച്ചു.. -- "രത്നമ്മയുടെ ഭർത്താവും കുഞ്ഞും എങ്ങിനേയാണ് നഷ്ടമായത്....? അവർ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ?" രത്നമ്മ പറഞ്ഞു - "ഞങ്ങൾ വീടിന്റെ പിൻഭാഗത്ത് മുറ്റത്തിരിക്കായിരുന്നു. മക്കൾ രണ്ടു പേരും അവിടെ കളിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ഇരമ്പൽ കേട്ടത്.....! അടുത്തുള്ളവരെല്ലാം പറഞ്ഞു, ഓടിക്കോ..., ഓടിക്കോന്ന്. ആള് അമ്മൂനേം, ഞാൻ മോനേം എടുത്തോടി....., പിന്നിൽ നിന്നും ഒന്നൊന്നായി തിരമാലകൾ എല്ലാം നശിപ്പിച്ചു കൊണ്ട്.., ഒരു രാക്ഷസനെപ്പോലെ ഞങ്ങളോടടുക്കുകയായിരുന്നു... ! കുറേ ദൂരം ഓടി...., ആളില്ലേ പുറകിൽ എന്ന് ഞാനൊന്നു തിരിഞ്ഞു നോക്കി.....! അയ്യോ.... ! ഒരു കൂറ്റൻ തിരമാല വന്ന് അദ്ദേഹത്തെ കൊണ്ടു പോയി...., അവരുടെ കയ്യിൽ നിന്നും കൊച്ചുമോൾ എങ്ങോട്ടോ തെറിച്ചു പോയി....! ഞാനവരുടെ അടുത്തേക്ക് ഓടാൻ നോക്കുമ്പോഴേക്കും മറ്റൊരു തിരമാല എന്റെ നേർക്ക് ചീറി അടുക്കുകയായിരുന്നു.... പിന്നെ ഒന്നും ഓർത്തില്ല...., എവിടന്നോ കിട്ടിയ ഒരു ധൈര്യം....., ഇതു കരയാനുള്ള സമയ യമല്ല....., നിന്റെ ആത്മധൈര്യം കാണിക്ക് എന്നാരോ പറയുന്ന പോലെ....!മോനെയെങ്കിലും രക്ഷിക്കണം...., അവനേയും കൊണ്ടോടി.....! കുറച്ചു ദൂരം ചെന്നപ്പോൾ കാലിന്നടിയിൽ നിന്നും മൺ തരികൾ ഒന്നൊന്നായി കീഴോട്ട് വഴുതിപ്പോകുന്ന പോലെ.....! മോനെ നെഞ്ചോട് ചേർത്തുവെച്ച് സാരി വലിച്ചു മുറുക്കി കെട്ടി....., അപ്പോഴേക്കും കടൽ വെള്ളം ഞങ്ങളുടെ കഴുത്തു വരെ എത്തിയിരുന്നു. ഞാൻ വെള്ളത്തിൽ ഒഴുകിക്കൊണ്ടിരിക്കയായിരുന്നു...., പെട്ടെന്ന് എവിടേയോ ഒരു മരത്തിൽ പിടുത്തം കിട്ടി....! കണ്ണുകൾ ഇരുളുന്ന പോലെ....., മോനെ മുറുക്കെപ്പിടിച്ചിരുന്നു....., പിന്നെ ഒന്നും ഓർമ്മയില്ല....,ബോധം തിരിച്ചുകിട്ടിയപ്പോൾ.... കുറച്ചു പേർ ചേർന്ന് എന്നേയും കുഞ്ഞിനേയും രക്ഷിച്ചിരുന്നു.....!"ഇത്രയും പറഞ്ഞ്...., ഒരു ജീവശവം പോലെ...., ഈറനണിഞ്ഞ കണ്ണുകളാലെ രത്‌നമ്മ വീണ്ടും കടലിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു......, തന്റെ ഭർത്താവും കുഞ്ഞും വരുമെന്ന പ്രതീക്ഷയോടെ........!
സുനാമി കടലാക്രമണത്തിൽ ഇരയായ പതിനായിരക്കണക്കിന് അമ്മമാർക്കിടയിൽ രത്നമ്മയുടെ രോദനം ആരും കേട്ടില്ല.....! പലരും അവളെ കൈ പിടിച്ച് കരയിലേക്ക് നീക്കാൻ നോക്കി...., പക്ഷെ, ഒരു ഭ്രാന്തിയെപ്പോലെ വീണ്ടും വീണ്ടും അവൾ ആ ആർത്തിരമ്പി വരുന്ന തിരമാലകളുടെ അടുത്തേക്ക് ഓടാൻ നോക്കുകയായിരുന്നു.....!
നിക്കോബാർ ദ്വീപിലെ ഒരു കൊച്ചു വീട്ടിൽ ഭർത്താവ് ശെൽവവും 2 മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന രത്നമ്മക്ക്, ഇന്ന് ഭർത്താവും, 2 വയസ്സുകാരി അമ്മുവും നഷ്ടപ്പെട്ടിരിക്കുന്നു...! വിധി എത്ര ക്രൂരമായി ആകുടുംബത്തെ തകർത്തു കളഞ്ഞു....
ഞങ്ങൾ ഒരു സംഘം ജേർണലിസ്റ്റ്സ്, പോർട്ട് ബ്ലയറിൽ ഇറങ്ങി, ഞങ്ങളുടെ ആദ്യത്തെ അന്വേഷണത്തിൽ കണ്ടെത്തിയ രത്നമ്മ എന്ന 30 വയസ്സുകാരി.....! ഞങ്ങൾ അവരെ ആശ്വസിപ്പിക്കാൻ വളരെയധികം ശ്രമിച്ചു നോക്കി..., അവരെ ആ കടൽക്കരയിൽ നിന്നും നീക്കം ചെയ്യാൻ നോക്കീ... അവർ സമ്മതിച്ചില്ല.. അവർ എന്റെ കൈ പിടിച്ച്, അവരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൊണ്ടു പോയി - "ദാ...., ഇവിടെയായിരുന്നു എന്റെ വീട്....! ദാ...., ഈ ബാഗ്നോക്കൂ..,.. "_ അതിൽ അവളൊരു പാവയെ - കണ്ണടച്ചു തുറക്കുന്ന - പുറത്തെടുത്തു." ഇത് എന്റാള് അമ്മൂന് കൊൽക്കത്തയിൽ നിന്നും വാങ്ങിച്ചതാണ്...'', ദാ ഈ ഫോട്ടോ കണ്ടോ..., ഞങ്ങൾ 4 പേരും കൂടി കഴിഞ്ഞ കൊല്ലം അമ്മുന്റെ പിറന്നാളിന് എടുത്തതാണ്..... ". വീണ്ടുo നനഞ്ഞു കീറിയ ഒരു ഉടുപ്പെടുത്ത് അവൾ പറഞ്ഞു...," ഇത് നോക്കൂ.., ഇത് അമ്മൂന് അവൾടെ അച്ഛൻ പിറന്നാളിന് വാങ്ങിക്കൊടുത്തതാണ്.. " -- ഒരു ഭ്രാന്തിയെപ്പോലെ അതെല്ലാം മാറോട് ചേർത്തു പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു....! ഞങ്ങൾ നോക്കി നിൽക്കേ, അതാ....., ഒരു പെട്ടി ഒഴുകി വരുന്നു..., ആ പെട്ടി എടുക്കാൻ രത്നമ്മ ഓടി..! അത് കൈക്കലാക്കി അവൾ എന്നോടായി പറഞ്ഞു.." യോ... ഇത് ങ്ങടെ പെട്ടിയാണ്..." ! തണുത്തു മരവിച്ച്, വിറക്കുന്ന കൈകളോടെ അവളത്തുറന്നു.. അതിൽ അവളുടെ ഭർത്താവിന്റെ ഒരു സ്വറ്റെർ..., നിരവധി മെഡലുകൾ, ഒരു പെൻസിൽ ബോക്സ് ഇതെല്ലാം അവർ പുറത്തെടുത്തു. തന്റെ ഭർത്താവിന് കിട്ടിയ ആ മെഡലുകളെല്ലാം നെഞ്ചോട് ചേർത്ത് അവർ പൊട്ടിക്കരഞ്ഞു.... "യോ..., ഇതെല്ലാം എന്റാൾക്ക് പഠിത്തത്തിന് കിട്ടിയതാ..! ഈ പെൻസിൽ ബോക്സ് ആള് അപ്പൂന് വാങ്ങി ക്കൊടുത്തതാ.. " - ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്നെ കെട്ടിപ്പിടിച്ച് അവർ പൊട്ടിക്കരഞ്ഞു..., ഞാനറിയാതെ എന്റെ കണ്ണു നിറഞ്ഞൊഴുകി.. ഇതെല്ലാം നോക്കി, ഒന്നും പറയാനാകാതെ അപ്പു ഒരു ഭീതിപൂണ്ട നോട്ടവുമായി, അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി. അവരെ തന്നിലേക്ക് കൂട്ടിപ്പിടിച്ചു കൊണ്ട്..., ആ പുറത്ത് തലോടിക്കൊണ്ട് ഞാനവരോട് മെല്ലെ ചോദിച്ചു.. -- "രത്നമ്മയുടെ ഭർത്താവും കുഞ്ഞും എങ്ങിനേയാണ് നഷ്ടമായത്....? അവർ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ?" രത്നമ്മ പറഞ്ഞു - "ഞങ്ങൾ വീടിന്റെ പിൻഭാഗത്ത് മുറ്റത്തിരിക്കായിരുന്നു. മക്കൾ രണ്ടു പേരും അവിടെ കളിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ഇരമ്പൽ കേട്ടത്.....! അടുത്തുള്ളവരെല്ലാം പറഞ്ഞു, ഓടിക്കോ..., ഓടിക്കോന്ന്. ആള് അമ്മൂനേം, ഞാൻ മോനേം എടുത്തോടി....., പിന്നിൽ നിന്നും ഒന്നൊന്നായി തിരമാലകൾ എല്ലാം നശിപ്പിച്ചു കൊണ്ട്.., ഒരു രാക്ഷസനെപ്പോലെ ഞങ്ങളോടടുക്കുകയായിരുന്നു... ! കുറേ ദൂരം ഓടി...., ആളില്ലേ പുറകിൽ എന്ന് ഞാനൊന്നു തിരിഞ്ഞു നോക്കി.....! അയ്യോ.... ! ഒരു കൂറ്റൻ തിരമാല വന്ന് അദ്ദേഹത്തെ കൊണ്ടു പോയി...., അവരുടെ കയ്യിൽ നിന്നും കൊച്ചുമോൾ എങ്ങോട്ടോ തെറിച്ചു പോയി....! ഞാനവരുടെ അടുത്തേക്ക് ഓടാൻ നോക്കുമ്പോഴേക്കും മറ്റൊരു തിരമാല എന്റെ നേർക്ക് ചീറി അടുക്കുകയായിരുന്നു.... പിന്നെ ഒന്നും ഓർത്തില്ല...., എവിടന്നോ കിട്ടിയ ഒരു ധൈര്യം....., ഇതു കരയാനുള്ള സമയ യമല്ല....., നിന്റെ ആത്മധൈര്യം കാണിക്ക് എന്നാരോ പറയുന്ന പോലെ....!മോനെയെങ്കിലും രക്ഷിക്കണം...., അവനേയും കൊണ്ടോടി.....! കുറച്ചു ദൂരം ചെന്നപ്പോൾ കാലിന്നടിയിൽ നിന്നും മൺ തരികൾ ഒന്നൊന്നായി കീഴോട്ട് വഴുതിപ്പോകുന്ന പോലെ.....! മോനെ നെഞ്ചോട് ചേർത്തുവെച്ച് സാരി വലിച്ചു മുറുക്കി കെട്ടി....., അപ്പോഴേക്കും കടൽ വെള്ളം ഞങ്ങളുടെ കഴുത്തു വരെ എത്തിയിരുന്നു. ഞാൻ വെള്ളത്തിൽ ഒഴുകിക്കൊണ്ടിരിക്കയായിരുന്നു...., പെട്ടെന്ന് എവിടേയോ ഒരു മരത്തിൽ പിടുത്തം കിട്ടി....! കണ്ണുകൾ ഇരുളുന്ന പോലെ....., മോനെ മുറുക്കെപ്പിടിച്ചിരുന്നു....., പിന്നെ ഒന്നും ഓർമ്മയില്ല....,ബോധം തിരിച്ചുകിട്ടിയപ്പോൾ.... കുറച്ചു പേർ ചേർന്ന് എന്നേയും കുഞ്ഞിനേയും രക്ഷിച്ചിരുന്നു.....!"ഇത്രയും പറഞ്ഞ്...., ഒരു ജീവശവം പോലെ...., ഈറനണിഞ്ഞ കണ്ണുകളാലെ രത്‌നമ്മ വീണ്ടും കടലിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു......, തന്റെ ഭർത്താവും കുഞ്ഞും വരുമെന്ന പ്രതീക്ഷയോടെ........!
- - - - - - Ambika Menon - - - - - - -
നല്ല കഥയാണ് ടീച്ചറമ്മേ
ReplyDeleteവീണ്ടും വീണ്ടും നല്ല കഥകൾ ഉണ്ടാകട്ടെ .......!!
Touching story
ReplyDelete