നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അറിയാത്ത ജീവിതം ( കഥ )


അറിയാത്ത ജീവിതം ( കഥ )
********************
ആ വലിയ വീട്ടിൽ മൂന്ന് ദിവസം പഴക്കമുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്നും ദുർഗ്ഗന്ധം വമിക്കുന്ന മൃതദേഹത്തിൽ ഉറുമ്പരിക്കുന്നതായും വാർത്ത
ആരായിരുന്നു ആ സ്ത്രി ? പത്ര വാർത്ത ഇങ്ങനെ മലയോര കർഷകനായ തോമ്മാച്ചായന്റെ ഭാര്യ ഏലിയാമ്മ എന്നവരാണ് മരണപ്പെട്ട സ്ത്രീ
സന്തോഷം നിറഞ്ഞ കുടുംബ ജീവിതമായിരുന്നു
തോമ്മാച്ചായന്
തോമ്മാച്ചായന് മൂന്ന് മക്കൾ രണ്ട് ആണും ഒരു പെണ്ണും , മൂന്ന് മക്കളോടും അമിതമായ വാത്സല്യമായിരുന്നു അച്ചായന് അവർ എന്ത് ആശ്യപ്പെടുന്നുവൊ അത് തോമ്മാച്ചന് കഴിയാവുന്നതാണെങ്കിൽ അതെല്ലാം വാങ്ങിച്ചു കൊടുക്കും , അവരോടുള്ള സ്നേഹം കാണുമ്പോൾ ഭാര്യ ഏലിയാമ്മ പറയും
" ദേ നിങ്ങളെന്തോന്നാ ഇ പിള്ളേരോട് കാട്ടുന്നത്
വില കൂടിയതായാൽ പോലും വാങ്ങിച്ച് കൊടുത്ത് നിങ്ങളാ പിള്ളാരെ വഷളാക്കുന്നത്
അത് പറയുന്നത് കേൾക്കുമ്പോൾ അച്ചായൻ പറയും , എടി ഏലിയാമ്മെ എനിക്കാണെങ്കിൽ
എന്റെ അപ്പനും അമ്മയും ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ല , പട്ടിണിയും പരിവട്ടവുമായി വളർന്നവനാ ഞാൻ എനിക്കുണ്ടായ കഷ്ടപ്പാടുകൾ നമ്മടെ മക്കളും അനുഭവിക്കണമെന്നാണൊ നീ പറയുന്നെ ?
തിന്നാനും കുടിക്കാനും ഉടുക്കാനും മാത്രമാണെങ്കിൽ ഞാനീ ഉണ്ടാക്കി വെച്ചതെല്ലാം പിന്നെ ആർക്ക് വേണ്ടിയാ
അച്ചായന് മക്കളോട് ഒറ്റ നിർബന്ധം മാത്രം പഠിക്കുക നന്നായി പഠിക്കുക പഠിച്ച് നല്ല നിലയിൽ എത്തുക
അതിൽ വിട്ടു വീഴ്ച ഇല്ല , മക്കൾ മൂന്നാളും ആ കാര്യത്തിൽ മിടുക്കരും ആയിരുന്നു ,
മൂന്നാളും പഠിച്ച് വളർന്ന് വലുതായി മൂത്തയാൾ എബിക്കുഞ്ഞ് എം ബി എ യും , സിസിലി മോളും
ലാലു മോനും ഡോക്ടർമാരുമായി പക്ഷെ ജോലിയുടെ കാര്യം വന്നപ്പോൾ മൂന്നാൾക്കും
നാട്ടിൽ വേണ്ട എബിക്ക് നോർവെയിൽ പോകണം ലാലുവിന് അമേരിക്കയിലും
സിസിലിക്ക് നാട്ടിൽ തന്നെ നിന്നാൽ മതിയെന്നുണ്ടായിരുന്നു അവൾക്ക് മെഡിസിന്
പഠിക്കുന്ന നേരത്ത് തന്നെ പല ഡോക്ടർമാരിൽ നിന്നും വിവാഹാലോചനകൾ വന്നെങ്കിലും പഠിത്തം കഴിഞ്ഞ് മതി എന്ന് പറഞ്ഞ് ഒഴിവാക്കിയതായിരുന്നു അവസാനം എബിയുടെ ഫ്രെണ്ടിന് അവളെ ഇഷ്ടമാണെന്ന് എബിക്കുഞ്ഞ് പറഞ്ഞപ്പോൾ സമ്മതിക്കുകയായിരുന്നു
നോർവെയിൽ ഉള്ള എബിക്കുഞ്ഞിന്റെ ഫ്രെണ്ടിന് അവളെ കെട്ടിച്ച് കൊടുത്തു അതിൽ പിന്നെ അവളും ഭർത്താവിന്റെ ഒപ്പം അങ്ങോട്ടു പോയി
എസ്‌ എസ്‌ എൽസി ഡിസ്റ്റിങ്ങ്ഷനോടെ പാസായതും ഇന്ന കോളേജിൽ ഇന്ന ഡിഗ്രിക്കാ ചേർന്നതെന്നും എല്ലാം നാലാൾ കൂടുന്നിടത്തൊക്കെ അച്ചായൻ അഭിമാനത്തോടെ പറയുമായിരുന്നു
എബിക്ക് ബാംഗ്ലൂരിൽ തന്നെ നല്ലൊരു കമ്പനിയിൽ ജോലി ശരിയായി എങ്കിലും ഒരു വർഷം തുകയും മുമ്പെ അവിടന്ന് മാറി
നോർവെയിൽ തന്റൊരു ഫ്രെണ്ട് ഉണ്ട് അവിടെ പോകാനാ ഇഷ്ടം എന്ന് പറഞ്ഞ് നോർവെയിലേക്ക് പോയതാണ്
അപ്പോഴും തോമ്മാച്ചായൻ
തന്റെ ബന്ധുക്കളോടും
അയൽക്കാരോടും അഭിമാനത്തോടെ
പറഞ്ഞു താൻ കഷ്ടപ്പെട്ടാലും ബുദ്ധിമുട്ടിയാലും
എന്താ മക്കൾ നല്ല നിലയിൽ എത്തിയല്ലൊ
മോൻ എബിക്കുഞ്ഞ് അങ്ങ് നോർവെയിൽ നല്ല നിലയിലാ സിസിലി മോളും കെട്ട്യോന്റെ കൂടെ തന്നെ വല്യ ഹോസ്പിറ്റലിൽ ശരിയാവൂന്നാ പറയയുന്നെ , ലാലു അമേരിക്കയിലും
ഒരു ദിവസം തോമ്മാച്ചായൻ ഏലിയാമ്മയെയും കൂട്ടി ജീപ്പിൽ പള്ളിയിൽ കുർബാന കൂടാൻ പോയി , മടങ്ങുന്ന നേരത്ത് എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ചു ഇടിയുടെ ആഘാതത്തിൽ വണ്ടിയിൽ നിന്ന് തോമ്മാച്ചായൻ തെറിച്ചു വീണു കാര്യമായ പരിക്കൊന്നും പറ്റിയില്ലെങ്കിലും കാൽ മുട്ടിനും
നടുവിനും ക്ഷതമേറ്റു അതോടെ അച്ചായൻ ശാരീരികമായും മാനസികമായും തളർന്നു
ഭാഗ്യത്തിന് ഏലിയാമ്മേട്ടത്തിക്ക് ഒന്നും പറ്റിയില്ലായിരുന്നു എങ്കിലും ഇച്ചായന് പഴയത് പോലെ വയ്യാത്തത് അവർക്കും വിഷമമുണ്ടാക്കി
അമേരിക്കയിലായിരുന്ന ലാലു കേട്ടറിഞ്ഞ ഉടൻ വന്ന് അപ്പച്ചനെയും അമ്മച്ചിയെയും കണ്ട് വേഗം തിരിച്ച് പോയി
എബിയോടും സിസിലിയോടും വിവരം അറിയിച്ചെങ്കിലും അവർക്ക് ഇപ്പോൾ നാട്ടിൽ വരാനൊക്കുകേല എന്ന് പറഞ്ഞു , അമ്മച്ചിക്ക് ബുദ്ധിമുട്ടായെങ്കിൽ ഒരു ഹോം നഴ്സിനെ നിർത്താൻ മേലായിരുന്നൊ വേറെ പണിക്കും ആരെയെങ്കിലും വച്ചോളു കാശിന് എന്താവശ്യം വന്നാലും പറയാൻ മടിക്കണ്ട എന്നെല്ലാം പറഞ്ഞ് അവർ ഒഴിഞ്ഞു മാറി
പിന്നീട് വീട്ടിൽ തങ്ങൾക്ക് താണും തണലുമായി തീരേണ്ട മക്കളെ സഹായത്തിന് കിട്ടാത്തത് തോമ്മാച്ചായനോട് ഏലിയാമ്മ സങ്കടത്തോടെ പറയും
ഇതാ ഞാനെന്നും നിങ്ങളോട് പറഞ്ഞത് നമുക്ക്‌ അത്യാവശ്യം ജീവിച്ച് പോകാനുള്ളതൊക്കെ ഉണ്ടാക്കി വെച്ചു പിന്നെന്തിനാ ഇവിടം വിട്ട് മക്കളുടെ ഇഷ്ടം നോർവെ ആണേൽ നോർവെ അമേരിക്കയാണേൽ അമേരിക്ക എന്ന് നോക്കി പോകാൻ സമ്മതിച്ചെ ഇതിപ്പൊ കണ്ടില്ലെ
അന്നാദ്യമായി തോമ്മാച്ചായൻ ഏലിയാമ്മേട്ടത്തി പറഞ്ഞത് ശരി വെച്ചു , ശരിയാ നീ പറഞ്ഞതെല്ലാം നമുക്ക് ഇവിടെ എല്ലാ സൗകര്യവും ഉണ്ടായിട്ടും അവരെ പുറത്തേക്ക് വിട്ടത് വേണ്ടായിരുന്നു അന്ന് പോകണ്ട ഇവിടെ വല്ല ക്ലിനിക്കൊ ബിസ്നസ്സൊ മറ്റും ചെയ്തു കൂടാൻ നിർബന്ധിച്ച് പറഞ്ഞാൽ അവർ കേൾക്കുമായിരുന്നു
ഒരു വർഷം കഴിഞ്ഞു തോമ്മാച്ചായൻ മരിച്ചു
ആ സമയത്ത് എബിയും ലാലുവും സിസിലിയോട് നീ പോകണം എന്ന് നിർബന്ധിച്ചതിനാലാണ് ചടങ്ങുകളൊക്കെ കഴിഞ്ഞാണെങ്കിലും സിസിലി എത്തിയത് സിസിലിക്ക് അമ്മച്ചിയെ സഹായിച്ച് നാട്ടിൽ നിൽക്കാൻ ആഗ്രഹം പറഞ്ഞെങ്കിലും
ഭർത്താവ് സമ്മതിച്ചില്ല
ഞാനെന്തു ചെയ്യാനാ അമ്മച്ചി അങ്ങേര് വിടണ്ടായൊ എന്ന് പറഞ്ഞ് പിന്നീട് മടങ്ങിപ്പോയി
അതോടെ ഏലിയാമ്മേട്ടത്തി ശരിക്കും ഒറ്റപ്പെട്ടു
അസ്വസ്ഥമായ മനസ്സ് ആരോടും ഒന്നും മിണ്ടാൻ കൂട്ടാക്കാതെ ഒരു തരം ചെറിയ മാനസിക വിഭ്രാന്തി പിടിപെട്ട ആളെ പോലെ പെരുമാറാൻ തുടങ്ങി
വീട്ടിൽ പണിക്കായി ഒരു സ്ത്രീയെ ഏർപ്പാടാക്കിയിരുന്നു പക്ഷെ അവർ ആ വീട്ടിൽ തങ്ങാറില്ല .. ' ഇവിടെ ഞാൻ ഒറ്റക്കല്ലെ ഉള്ളു ഇവിടുള്ള പണിയൊക്കെ ഞാൻ തന്നെ ചെയ്തോളാം , എന്ന് പറഞ്ഞ് അവരോട് ഇനി മുതൽ വരണ്ടാ എന്ന് ഏലിയാമ്മേട്ടത്തി തന്നെയാ പറഞ്ഞത്
പിന്നെ ഇവർ ഇവരുടെ പ്രശ്നങ്ങളൊന്നും പുറത്ത് ആരോടും പറയാറില്ല ആദ്യമൊക്കെ തോമ്മാച്ചായൻ മക്കളുടെ പഠിക്കാനുള്ള താല്പര്യവും പിന്നീട് അവരെല്ലാം അമേരിക്കയിലും
നോർവെയിലുമെല്ലാം വളരെ നന്നായി കഴിയുന്നു എന്നെല്ലാം ആവേശത്തോടെ പറയുമായിരുന്നു
പക്ഷെ ഇതുപോലെ ഉള്ള പ്രയാസങ്ങളൊന്നും പറഞ്ഞില്ല അതുകൊണ്ട് അയൽക്കാരൊ മറ്റുള്ളവരൊ ആരും ഒന്നും അറിഞ്ഞുമില്ല
അടഞ്ഞ് കിടക്കുന്ന വീട്ടിൽ നിന്ന് ദുർഗ്ഗന്ധം വമിക്കുന്നത് എന്താണെന്ന് അറിയാൻ ശ്രമിച്ച അയൽക്കാരാണ് അകത്ത് മരിച്ചു കിടക്കുന്ന ഏലിയാമ്മേട്ടത്തിയെ കണ്ടത് .
( കുറച്ചു നാൾ മുമ്പ് ഒരു സ്ത്രീയുടെ മൃതദേഹം ഉറുമ്പരിച്ചതായി വാർത്ത വന്നിരുന്നു ഇത് അവരുടെ കഥ അല്ല പക്ഷെ ആ വാർത്ത ഇതെഴുതാൻ പ്രേരണയായിട്ടുണ്ട് )
സിദ്ദീഖ്‌ വേലിക്കോത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot