മൂന്നാമത്തെ മണ്ണും ഖബറിലേക്കു വാരിയിട്ടു കണ്ണീരോടെ മടങ്ങുമ്പോൾ അവസാനമായൊന്നൂടെ തിരിഞ്ഞു നോക്കി..
കാറ്റിന്റെ താളത്തിനൊത്ത് തലയാട്ടുന്ന മയിലാഞ്ചി ചെടികൾക്കിടയിലൂടെ അവളെന്റെ നേർക്ക് കൈവീശിക്കാണിക്കുന്നുണ്ടെന്നു തോന്നി..
ഹൃദയഭാരത്തോടെ ഞാൻ കുമ്പിട്ടു സുജൂദിലേക്കു വീണു..
ഹൃദയഭാരത്തോടെ ഞാൻ കുമ്പിട്ടു സുജൂദിലേക്കു വീണു..
"എന്നിട്ടു.."?
പിറകിൽ നിന്നാരുടേയോ അശരീരി കേട്ടാണ് ഞാൻ ഞെട്ടിത്തരിച്ചു തിരിഞു നോക്കിയത്..
തീപാറുന്ന കണ്ണുകളുമായി അവൾ നിക്കാണ് തൊട്ടു പിറകിൽ..
"പണ്ടാരക്കാലാ എന്റെ മയ്യത്ത് പള്ളിക്കാട്ടിലേക്കു എടുത്തിട്ട് വേണോ നിങ്ങക്ക് ലൈക്കു വാങ്ങിക്കാൻ.."?
"എടീ അതുപിന്നെ..
ഇങ്ങനൊക്കെ എഴുതിയാലേ ആളുകളുടെ മനസിൽ തട്ടൂ.."
ഇങ്ങനൊക്കെ എഴുതിയാലേ ആളുകളുടെ മനസിൽ തട്ടൂ.."
"അതെയതെ..
ഞാൻമരിച്ചാൽ വേറൊരുത്തീനേം കെട്ടി സുഖായി ജീവിക്കാമെന്നുള്ള നിങ്ങളുടെ ഉള്ളിലിരിപ്പ് എനിക്കറിയാം മനുഷ്യാ..
ഈ ജന്മത്തിലതു നടക്കൂല..
ഇനി രാത്രിയാവുമ്പോ കൊഞ്ചിക്കൊയഞ്ഞു
അടുത്തേക്കു വാ..
കാണിച്ചുതരാം.."
ഞാൻമരിച്ചാൽ വേറൊരുത്തീനേം കെട്ടി സുഖായി ജീവിക്കാമെന്നുള്ള നിങ്ങളുടെ ഉള്ളിലിരിപ്പ് എനിക്കറിയാം മനുഷ്യാ..
ഈ ജന്മത്തിലതു നടക്കൂല..
ഇനി രാത്രിയാവുമ്പോ കൊഞ്ചിക്കൊയഞ്ഞു
അടുത്തേക്കു വാ..
കാണിച്ചുതരാം.."
പടച്ചോനെ ഏത് നേരത്താണാവോ ഇങ്ങനൊരു കഥയെഴുതാൻ തോന്നിയത്..
ഇന്നിനി പച്ചവെള്ളം പോലും കിട്ടൂല്ല..
ലൈക്കു കുടിച്ചു ദാഹം മാറ്റാനും പറ്റൂല്ല..
ഇന്നിനി പച്ചവെള്ളം പോലും കിട്ടൂല്ല..
ലൈക്കു കുടിച്ചു ദാഹം മാറ്റാനും പറ്റൂല്ല..
വരാനുള്ളത് വഴീൽ തങ്ങൂല്ലാലോ..
കൃത്യായിട്ട് എന്റെനേർക്കു തന്നെ വന്നോളും..
അതിവളെ കെട്ടിയപ്പോ തന്നെ തിരിച്ചറിഞ്ഞ വലിയൊരു സത്യമാ.
കൃത്യായിട്ട് എന്റെനേർക്കു തന്നെ വന്നോളും..
അതിവളെ കെട്ടിയപ്പോ തന്നെ തിരിച്ചറിഞ്ഞ വലിയൊരു സത്യമാ.
സമർപ്പണം :
ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരേ കഥയിലൂടെ പള്ളിക്കാട്ടിലേക്കു കെട്ടിയെടുക്കുന്നവർക്ക്.
ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവരേ കഥയിലൂടെ പള്ളിക്കാട്ടിലേക്കു കെട്ടിയെടുക്കുന്നവർക്ക്.
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക