Slider

സുഹൃത്തിന്റെ ഓർമ്മയ്ക്കായ്

0

സുഹൃത്തിന്റെ ഓർമ്മയ്ക്കായ്
കണ്ണൂരിലേക്കുള്ള തീവണ്ടി യാത്രായിലായിരുന്നു ഞാൻ .
ഒറ്റപ്പാലം എത്തിയപ്പോൾ പരിചിതമായ യാത്രക്കാർ ഇറങ്ങിപ്പോയി. പകരം വേറെ യാത്രക്കാർ വന്നു.
പെട്ടെന്നായിരുന്നു ഫോൺ
ശബ്ദിച്ചത് .ഫോൺ എടുത്തു ചെവിയിൽ വച്ചു പറഞ്ഞു.
" ഹലോ''
മറുവശത്ത് കര കര ശബ്ദം മാത്രം .കുറച്ചു സമയം കഴിഞ്ഞപ്പോൾ കോൾ കട്ടായി. പരിചിതമല്ലാത്ത നമ്പർ ..
ആരായിരിക്കും ?വല്ല പെണ്ണുങ്ങളുമായിരിക്കുമോ ? ആണെങ്കിൽ വളക്കണം.
എതെങ്കിലും ഒരു പെണ്ണിനോട്
പ്രണയം പറയാൻ മനസ്സ് വീർപ്പ്
മുട്ടുകയിരുന്നു. സൗന്ദര്യം ഇല്ലെങ്കിലും കുഴപ്പമില്ല, കണ്ണ് കണ്ടില്ലെങ്കിലും കുഴപ്പമില്ല, പെണ്ണ് ആയിരുന്നാൽ മതി.
ജനിച്ചിട്ട് ഇരുപത്തിരണ്ടു വർഷമാവുന്നു ഇതിനിടക്ക് ഒരുപാടുപേര് പ്രണയിച്ചു. പക്ഷേ ആരോടും ഇഷ്ടം വെളിപെടുത്താൻ പറ്റിയിട്ടില്ല. പ്രണയിച്ച പെണ്ണുങ്ങളെ കാണുമ്പോൾ ആകെ ഒരു വെപ്രാളം. തലകറക്കം എന്നുവേണ്ട എല്ലാ അസുഖങ്ങളും വരും.എന്നെക്കാളും കറുത്ത് മോശമായിരുന്ന പിള്ളാർക്ക് വരെ രണ്ടും,മൂന്നുംകാമുകിമാർ.
അവസാനം ഗതികെട്ട് ഞാൻ ഒരു സുഹൃത്തിനോട് ചോദിച്ചു.
"ടാ വിനു നിനക്ക് ഒരുപാട് കാമുകിമാർ ഉണ്ടല്ലോ?അതിൽ ഒരെണ്ണം താടാ
എനിക്ക് "
അവൻ ദഹിപ്പിച്ച് എന്നെ നോക്കി.എന്റെ നിസഹാവസ്ഥ മനസിലാക്കിയത് കൊണ്ടാവണം .അവൻ ഫോൺ നമ്പര് തരാമെന്ന് ഏറ്റത്. ഞാൻ മനസ്സിൽ കൃഷണന്റെ അടുത്ത് അവന്റെ ഫോട്ടോ വച്ചു പൂജിച്ചു തുടങ്ങി ..
'ടാ വിനു നീ വലിയവനാടാ ദൈവത്തെക്കാളും വലിയവൻ. ഞാൻ മനസ്സിൽ പറഞ്ഞു.
അല്ലെങ്കിൽ ആരെങ്കിലും ഇതുപോലെ ചെയ്യുമോ? സുഹൃത്തിനു വേണ്ടി ജീവനെ പോലെ സ്നേഹിച്ച പെണ്ണിനെ വിട്ട് തരുമോ.അതിന്റെ
കൂടെ കുറെ ഉപദേശവും തന്നു.
" നീ അവളെ വിളിക്കണം ആര് നമ്പർ തന്നുയെന്ന് ചോദിച്ചാൽ ഒരിക്കലും എന്റെ പേര് പറയാൻ പാടില്ല "
ഞാൻ ഇല്ലെന്ന് തല കുലക്കി സമ്മതിച്ചു.അല്ലെങ്കിൽ തന്നെ ദൈവത്തെ ഒറ്റികൊടുക്കാൻ പറ്റുമോ?
അങ്ങനെ ആദ്യമായി ഒരു പെൺകുട്ടിക്ക് ഫോൺ ചെയ്യാൻ തീരുമാനിച്ചു.മുറിയിലിരുന്ന് വിളിക്കാൻ പറ്റില്ല. ഏല്ലാ സുന്ദരൻമാരും ഉണ്ടാകും പതിയെ പുറത്തേയ്ക്കിറങ്ങി.
ബാത്ത് റൂമിൽ ചെന്നു കതക് അടച്ച് കുറ്റിയിട്ടു. വിനു തന്ന നമ്പറിൽ കുത്തി വിളിച്ചു.
മറുതലക്ക് ഫോൺ എടുത്തു .
കുറച്ച് പ്രായം ചെന്ന ശബ്ദം. കുഴപ്പമില്ല അല്ലെങ്കിൽ തന്നെ ശബ്ദത്തിൽ എന്തിരിക്കുന്നു....
അവൾ ചോദിച്ചു
" ആരാ.. "
ഞാൻ വാക്കുകൾക്ക് വേണ്ടി തിരഞ്ഞു നടന്നു. ശരീരമാസകലം വിറയൽ പടർന്നു.
" ഞാൻ..... ഞാൻ .... മനു" എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ് "
അത് കേട്ട് അവൾ പറഞ്ഞ
തെറിവാക്കുകൾ.ഞാൻ കൊച്ച് പുസ്തകങ്ങളിൽ പോലും വായിച്ചിട്ടില്ല.മലയാളം ഭാക്ഷനിഘണ്ടുവിൽ അതിന്റെ അർത്ഥം തന്നെ കാണുമോന്ന് സംശയമാണ് ..
കുറെ നേരം ഇരുന്നു കരഞ്ഞു.
മുഖം കഴുകി മുറിയിൽ ചെന്നു.
വിനു അവന്റെ മൊബൈയിൽ മുറിയിൽ വെച്ച് പുറത്ത് എങ്ങോ പോയിരിന്നു.
അവന്റെ മൊബയിൽ എടുത്ത് നമ്പറുകൾ ഞാൻ തിരയാൻ തുടങ്ങി ...
അടിവാരം ഓമന, മടപുറം ശാന്ത വലിയന്നൂർ സെറീന
ഞാൻ ആകെ ഞെട്ടിപ്പോയി നാടിന്റെ പേരിൽ അറിയപ്പെടുന്ന സ്ത്രീകൾ
ഒന്നില്ലെങ്കിൽ കലാസംസാകാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരായിരിക്കണം അല്ലെങ്കിൽ മറ്റേതു തന്നെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി .അതോടെ നിർത്തിയതാണ് പെണ്ണുങ്ങൾക്കുള്ള ഫോൺ വിളി ....
തീവണ്ടിയാത്രയിലെ ഫോൺ വന്നപ്പോൾ തളർന്ന് കിടന്ന എന്റെ പ്രണയത്തിന് വീണ്ടും ചിറക് മുളച്ചു താഴെ ചൊവ്വയിൽ തീവണ്ടിയിറങ്ങി ആ നമ്പറിൽ ഞാൻ വിളിച്ചു...
മറുതലക്കലെ ഫോൺ ശബ്ദം ആണിന്റെ ആണന്ന തിരിച്ചറിവ്
എന്നെ തളർത്തി .
എന്റെ പ്രണയം സിരകളിൽ തന്നെ അടിഞ്ഞ് കൂടീ ...
നന്ദൻ എന്നായിരുന്നു ആ ഫോണിന്റെ ഉടമസ്ഥന്റെ പേര് .
കുറെ നേരം സംസാരിച്ചു അവന്റെ സംസാരം എനിക്കിഷ്ടപ്പെട്ടു.ഡിഗ്രിക്ക് പഠിക്കുകയായിരുന്നു അവൻ
പിന്നിട് എന്നും കുറച്ചു നേരം അവനെ
ഞാൻ വിളിക്കാറുണ്ടായിരുന്നു .
വല്ലപ്പോഴും എന്നെയും തിരിച്ചുവിളിച്ചു.
വിട്ട് പിരിയാനാവാത്ത ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ ഉടലെടുത്തു ഫോൺ വിളികൾക്കിടയിലുടെ സിനിമാകഥകൾ പറഞ്ഞു. വായിച്ച പുസ്തകളെക്കുറിച്ച് പറഞ്ഞു. നല്ലപോലെ പാട്ട് പാടുമായിരുന്നു അവൻ വല്ലപ്പോഴും പാട്ടുപാടി എന്നെ രസിപ്പിച്ചു കൊണ്ടിരുന്നു....
കല്യാണതിരക്കുകൾ കൂടിയപ്പോൾ എന്റെ ജോലിയും കൂടി. മറ്റൊന്നിനും
സമയമില്ലാതെയായി. ഒരു മാസം മുടിഞ്ഞ തിരക്കായിരുന്നു. നന്ദന്റെ
മിസിഡ്കോൾ കണ്ടു തിരിച്ച് വിളിക്കാൻ മിനക്കട്ടില്ല. ഒരു മാസം കഴിഞ്ഞ് നന്ദനെ ഞാൻ വിളിച്ചു മറുവശത്ത് അവന്റെ അമ്മയായിരുന്നു
" നന്ദൻ എവിടെ "
എന്റെ ചോദ്യം കേട്ട് അവന്റെ അമ്മ വിതുമ്പുകയായിരുന്നു വേദനയുടെ
കണ്ണീർ ചാലുകൾ ഒഴുകുന്നത് മുന്നൂറ് കിലോമീറ്റർ ദൂരെ നിന്ന് കൊണ്ട്
ഞാൻ കണ്ടു...
രാവിലെ കോളേജിലേയ്ക്ക് പോയ അവൻ ജീവനോട് മടങ്ങി വന്നില്ല
അവന്റെ ബൈക്ക് ഏതോ ലോറിയുമായി കൂട്ടിയിടിച്ച് മരണമെന്ന ഒരിക്കലും ഉണരാത്ത ഉറക്കത്തിലേയ്ക്ക് അവൻ കണ്ണുകളടച്ചു.....
ഇന്നും എന്റെ മൊബൈലിൽ മിസിഡ് കോളുകൾ വരാറുണ്ട്. സ്ത്രീകൾ ആണെന്ന് കരുതി തിരിച്ച് വിളിക്കാറുമുണ്ട്. പക്ഷേ എല്ലാം പുരുഷശബ്ദങ്ങൾ മാത്രം.ആരോടും അവനോട് തോന്നിയ പോലെത്ത് ഒരു ആത്മബന്ധം തോന്നിയിട്ടില്ല. ഇന്നും പലപ്പോഴും രാത്രികാലങ്ങളിൽ രൂപമറിയാത്ത ആ സുഹൃത്തിന്റെ പാട്ടു കേട്ട് ഉറക്കം ഞെട്ടാറുണ്ട് .. .......
"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത് തരുമോ
ഇനിയൊരു ജന്മ്മം കൂടീ എനിക്ക്
ഇനിയൊരു ജന്മ്മംകൂടീ ".......
**********************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo