നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സദാചാരം


സദാചാരം
-----------------------കുഞ്ഞു കഥ
.."അവര്‍ ആഴ്‌ന്നു പോവുകയായിരുന്നില്ല,പ്രണയ വസന്തത്തിലേക്ക്‌ കയത്തിലെ സ്‌നേഹച്ചുഴികള്‍ വലിച്ചു കൊണ്ടു പോവുകയായിരുന്നു"-
മനുവിനു പ്രണയാര്‍ദ്രമായ ആ നിമിഷത്തില്‍ കാവ്യാത്‌മകമായിട്ടാണ്‌ പറയാന്‍ തോന്നിയത്‌.."സായിപ്പിന്‍റ മകള്‍ അലീന ഒരു ആദിവാസി യുവാവുമായി പ്രണയത്തിലായി"..ഗോപിക മുത്തശിക്കഥ കേള്‍ക്കുന്ന കുട്ടിയുടെ ജിജ്ഞാസയോടെ മനുവിന്‍റ മുഖത്തേക്കു തന്നെ നോക്കിയിരുന്നു.-"ന്നിട്ട്‌..? -
ഒരു ദിവസം ദാ..ആ കാണുന്ന കയത്തിനു മുകളിലെ പാറയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന അവരെ കണ്ട്‌ സായിപ്പ്‌ അമര്‍ഷമടങ്ങാതെ ഓടിച്ചെന്ന്‌ ആ ചെറുക്കനെ ചവുട്ടി കയത്തിലേക്കിട്ടു.അലീന സങ്കടം സഹിക്ക വയ്യാതെ പിന്നാലെ ചാടി എന്നാണ്‌ കഥ. അവര്‍ ആഴ്‌ന്നു പോവുകയായിരുന്നില്ല, പ്രണയ വസന്തത്തിലേക്ക്‌ സ്‌നേഹച്ചുഴികള്‍ വലിച്ചു കൊണ്ടു പോവുകയായിരുന്നു." ഗോപിക ആ ബംഗ്ലാവിന്‍റ ഉമ്മറത്തേക്ക്‌ നോക്കി.അവിടെ വരാന്തയില്‍ ഒരു പെണ്‍കുട്ടി പിയാനോയില്‍ വിരഹഗീതി വായിക്കുന്നതായി അവള്‍ക്കു തോന്നി...."വാ..നിനക്ക്‌ അവര്‍ മരണമടഞ്ഞ കയം കാണണ്ടെ"..അവള്‍ക്ക്‌ ആ കയത്തിലേക്കു നോക്കിയപ്പോള്‍ വല്ലാതെ ഭയം തോന്നി.അവള്‍ മനുവിന്‍റ നെഞ്ചോട്‌ ചേര്‍ന്നു നിന്നു.പ്രണയഭാരമിറങ്ങാത്ത രണ്ട്‌ ആത്‌മാക്കള്‍ ഇടക്ക്‌ ജലാശയത്തിനുമേല്‍ പൊങ്ങിവരികയും ഉറക്കനെ നിലവിളിക്കും പോലെയും അവള്‍ക്കു തോന്നി.ഭയപ്പെട്ട കുട്ടിയെ പോലെ അവള്‍ വിറച്ചപ്പോള്‍ മനു അവളെ ചേര്‍ത്തു പിടിച്ചു." കെട്ടിപ്പിടുത്തമൊക്കെ അങ്ങു വീട്ടില്‍ മതി"-പിന്നില്‍ നിന്നുള്ള പരുഷമായ ശബ്‌ദം. "സുഹൃത്തെ ഞങ്ങള്‍ കല്യാണം ഉറപ്പിച്ചവരാണ്‌. ഞങ്ങള്‍ക്ക്‌ ദുരുദ്ദേശമൊന്നും ഇല്ല. നെടുംകയത്തെ കുറിച്ച്‌ എഴുതാന്‍ വന്നതാണ്‌"-മനു ശാന്തനായി പറഞ്ഞു."പിഴപ്പിക്കാന്‍ വരുന്ന എല്ലാരും ഇതു തന്നാ പറയാറു". നിങ്ങളാരാ പോലീസോ"-മനുവിനു ദേഷ്യം വന്നു. "പോലീസ്‌ ഇല്ലാത്തിടത്തും സദാചാരം വേണ്ടെ മോനെ"-കൂട്ടത്തില്‍ മറ്റൊരാള്‍ ഇതും പറഞ്ഞ്‌ ഗോപികയുടെ കൈയ്യില്‍ കയറി പിടിച്ചു.മനു അയാളെ പിടിച്ചു ശക്‌തമായി പിന്നോട്ടു തള്ളിയതും മനു കാല്‍ വഴുതി കയത്തില്‍ വീണതും ഒരുമിച്ചായിരുന്നു.ഗോപികക്ക്‌ ഉച്ചത്തില്‍ നിലവിളിക്കാനെ കഴിഞ്ഞുള്ളു. അവളുടെ സമചിത്തത നഷ്‌ടമായിരുന്നു. ഗോപിക്ക്‌ രണ്ടാമതൊരു വട്ടം ചിന്തിക്കേണ്ടി വന്നില്ല.അവന്‍ ആഴങ്ങളില്‍ നിന്നും അവളെ വിളിക്കുന്നുണ്ടായിരുന്നു.."അവര്‍ ആഴ്‌ന്നു പോവുകയായിരുന്നില്ല.പ്രണയ വസന്തത്തിലേക്കു കയത്തിലെ ചുഴികള്‍ .........- -പുരുഷു പാറോല്‍-

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot