അപരിചിതർ
______========_______=
.... രാക്കിളി എവിടെയോ നീട്ടിപ്പാടി,രാത്രി വളരുന്നതിനൊപ്പം ആ സ്ഥലത്തേയ്ക്കുള്ള അടയാളങ്ങൾ മങ്ങിത്തുടങ്ങി. നാലും കൂടിയ ജംഗ്‌ഷനുമുന്നിൽ ഉദയൻ ബസ്സിറങ്ങി.അങ്ങോട്ടേക്കുള്ള അവസാന ബസ് ആണത്.
മങ്ങിക്കത്തുന്ന വഴിവിളക്കിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റും നോക്കി.
.വഴിവിളക്കിൽ നിന്നുള്ള മങ്ങിയ പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞിൻ പുതപ്പിനുള്ളിലേയ്ക്ക് ഊളിയിടാൻ ശ്രമിക്കുന്നുണ്ട്.
പുകമറഞ്ഞ വെളിച്ചം അവിടമാകെ പരക്കുന്നുണ്ട്.ആ ജംഗ്‌ഷനിൽ ഇറങ്ങാൻ അയാളല്ലാതെ മറ്റൊരു യാത്രക്കാരനില്ല.
ബസ് ഇരമ്പികടന്നുപോയി.
ഇനിയും കുറേദൂരം പോവേണ്ടതുണ്ട്.ഇനിയങ്ങോട്ടുള്ള പാതകൾക്കൊന്നും വീതിയില്ല.നടന്നു തന്നെ പോവണം.
വീട്ടിൽ നിന്നിറങ്ങിയപ്പോൾ വൈകി.അതാണ് ഈ നേരത്ത് ഇവിടെ എത്തിച്ചേരേണ്ടി വന്നത്.
കാറോ ബൈക്കോ കൊണ്ടുവന്നിട്ടു കാര്യമില്ല.കഷ്ട്ടിച്ചു ഒരാൾക്ക് കടന്നുപോവാനുള്ള വീതിമാത്രേ വഴിക്കുള്ളൂ.
രണ്ടു വശങ്ങളിലും പൊന്തക്കാടും കുഴികളും നിറഞ്ഞ ദുർഘടമായ പാത.
ഈ വഴി കടന്ന് എത്തിച്ചേരേണ്ടത് മന്ത്രവാദത്തിനു പേരുകേട്ട ശങ്കരമംഗലം മനയിലേയ്ക്ക്..
പുതിയ വീട് വെച്ചതിനു ശേഷം ഒറ്റ രാത്രിയിൽ പോലും സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
ഉറക്കം കണ്ണിലേയ്ക് എത്തുമ്പോഴേയ്ക്കും അഗാധമായ ഗർത്തത്തിലേക്ക് ആരോ തള്ളിയിടുന്ന അനുഭവം..കണ്ണ് തുറക്കുമ്പോൾ വിയർപ്പിൽ മുങ്ങിയിരിക്കും.
പിന്നീട് ഉറങ്ങാൻ കിടന്നാലും ഇങ്ങനെ തന്നെ.തനിക്കു മാത്രമേയുള്ളു ഈ അനുഭവം എന്നാണ് കരുതിയത്.
അമ്മയുടെ ഉറക്കമകന്നു കുഴിഞ്ഞ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ ആരോടെന്നില്ലാതെ അമ്മ പരാതി പറഞ്ഞു.
'ഇവിടെ വന്നിട്ടിന്നേവരെ ഉറങ്ങീട്ടില്ല.ഉറക്കം കണ്ണിലേക്ക് വരുമ്പോ ആരോ കിണറ്റിൽ തള്ളിയിടുന്ന തോന്നലാ.പിന്നെ ഉറങ്ങാൻ പറ്റില്ല.എന്താണെന്നാർക്കറിയാം.'
വീടുവെച്ചിട്ടാറുമാസമായി..ഇനിയുമിങ്ങനെ മുന്നോട്ടു പോവുന്നതിൽ കാര്യമില്ലെന്ന് തോന്നി.
ഉറങ്ങാനാവാതെ എത്രനാൾ.
പലരെയും കണ്ടു,പല ഉപദേശങ്ങളും അനുസരിച്ചു.ഫലം അങ്ങനെതന്നെ.
ഓർമ്മ വെച്ച നാൾ മുതൽ അമ്മയ്ക്ക് താനും തനിക്കമ്മയും മാത്രമേയുള്ളു.ഭിത്തിയിൽ ചില്ലിട്ടു സൂക്ഷിച്ച ഒരു ചിത്രം മാത്രമായിരുന്നു അച്ഛൻ.
ചെറുതെങ്കിലും മാന്യമായി കഴിയാനുള്ള ജോലിയിൽ നിന്ന് മിച്ചം പിടിച്ചതുംകുറെ ലോണുമൊക്കെ ചേർത്താണ് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.വാടകവീട്ടിൽ നിന്നും എന്നന്നേയ്ക്കുമുള്ള മോചനമായിരുന്നു.
അതാണിപ്പോ ഇങ്ങനെയായത്.
കൂടെ ജോലിചെയ്യുന്ന ശരത്താണു ശങ്കരമംഗലത്തിന്റെ കാര്യം പറഞ്ഞത്.
പേരുകേട്ട ജ്യോത്സ്യരും മന്ത്രതന്ത്രാദികളിലൊക്കെ ആഗ്രഗന്യരുമായ നമ്പൂതിരിമാരുടെ ഇല്ലം.
എന്നാലിനി ഇതും കൂടിയാവാമെന്നുറപ്പിച്ചാണ് ഇത്രയും ദൂരം വന്നത്.ഒൻപത് മണിക്കൂർ നീണ്ടയാത്രയായിരുന്നു.എങ്ങനെയെങ്കിലും ഉറക്കം കിട്ടണം .അതാണ് ഈ ഊടുവഴികൾ താണ്ടിയുള്ള യാത്രയുടെ പരമമായ ലക്‌ഷ്യം.
തന്റെ കാര്യം പോട്ടെ,അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.ഇന്നുവരെ ഒരു പരാതികളോ സങ്കടമോ പറഞ്ഞതായി ഓർമ്മയില്ല.
വിധിക്ക് കീഴടങ്ങി സന്തോഷമായി ജീവിച്ചു.........
നടന്ന് നടന്ന് ഒരു പാടശേഖരത്തിനടുത്തുകൂടിയുള്ള ചെറിയ വഴിയെത്തി.
ശരത് കുറിച്ചുതന്ന വഴിയടയാളങ്ങൾ വെച്ചാണ് യാത്ര.
ഇവിടെനിന്നു ഇനിയും രണ്ടു കിലോമീറ്റർ കൂടി മാത്രം.
ഇടയ്ക്ക് ഫോണിൽ സമയം നോക്കി പതിനൊന്ന് പത്ത്.
ഗ്രാമപ്രദേശമായത് കൊണ്ടാവും നേരത്തെതന്നെ എല്ലാവരും കൂടണയുന്നത്.
ഈ ഘോരാന്ധകാരത്തിൽ തനിച്ചു നടക്കുന്നതിൽ ചെറിയൊരു ഭയമുണ്ട്.
അപരിചിതമായ സ്ഥലം.പിന്നെ കാടും പൊട്ടക്കിണറുകളും ഒക്കെയുള്ള നാട്.ഒരു വീട് പോലും കാണാനില്ല.
കുറിപ്പിൽ പറഞ്ഞത് പോലെ ഇനിയൊരു തടിപ്പാലമുണ്ട്. അതാവാം ഇത്.ഇവിടെയും വഴിവിളക്കിന്റെ മങ്ങിയ വെളിച്ചം.
പാലത്തിലേയ്ക്ക് കടന്നതും പിന്നിലോരു സ്ത്രീശബ്ദം.
' എവിടേക്കാണ്.'
പെട്ടെന്ന് തിരിഞ്ഞു നോക്കി .ഏകദേശം മുപ്പത് വയസ് തോന്നുന്ന സ്ത്രീരൂപം.മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖം തിളങ്ങുന്നു.
ഇത്ര സുന്ദരിയായ സ്ത്രീ ഈ അസമയത്ത്,ഇങ്ങനൊരു സ്ഥലത്ത്...
മനസ്സിൽ ഇത്തിരി ഭയം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല.
ഉള്ളിലുയർന്ന ചോദ്യമടക്കി,"ഞാൻ ശങ്കരമംഗലത്ത് പോവാൻ വന്നതാണ്."
കുറെ ദൂരെ നിന്നാണ് .എത്തിച്ചേർന്നപ്പോൾ വൈകി.
നിങ്ങൾ ഈ സ്ഥലവാസിയാണോ എന്ന ചോദ്യത്തെ അവൾ മറുചോദ്യം കൊണ്ട് നേരിട്ടു.'ഇത്ര ദൂരം താണ്ടി ഇവിടെ വരാനുള്ള കാരണം...'
അവരുടെ സംസാരത്തിൽ സംശയം തോന്നാത്തത് കൊണ്ട് ഉണ്ടായകഥകൾ ഓരോന്നും അവരോടു പറഞ്ഞു.ഇടയ്ക്ക് ഫോണിൽ സമയം നോക്കി.പതിനൊന്ന് അൻപത്.
ഈ നിസ്സാരകാര്യത്തിനാണോ നിങ്ങൾ ഈ കഷ്ടപ്പാട് സഹിച്ചു മനയ്ക്കലേക്ക് പോവുന്നത്.വരൂ നിങ്ങളെ സഹായിക്കാൻ മറ്റൊരാൾക്ക് കഴിയും.അവരുടെ മൃദുവായ ശബ്ദം മുഴങ്ങി.
പറ്റില്ല .ഉദയൻ തീർത്തു പറഞ്ഞു.നിങ്ങൾ അറിയാനുള്ളത് അറിഞ്ഞുവല്ലോ.ഇനി ഞാൻ പോവട്ടെ.അതും പറഞ്ഞു അയാൾ പാലത്തിൽ കയറി.
ശരി.ഞാൻ നിർബന്ധിക്കുന്നില്ല.ഞാനും കൂടെ വരുന്നതിൽ വിരോധമുണ്ടോ.
അൽപ്പസമയം ആലോചി്ച്ചതിനുശേഷം മറുപടി പറഞ്ഞു.
ഇല്ല.
അപ്പോഴും കുറെ ചോദ്യങ്ങൾ മനസിൽ തികട്ടി.
ഇത്ര സുന്ദരിയായ സ്ത്രീ ഒരു പുരുഷനൊപ്പം അസമയത്ത്.എന്തായാലും ഒരു സ്ത്രീയല്ലെ.
കൂടെ പൊന്നോളൂ.
എവിടെയൊക്കെയോ രാപക്ഷികൾ ചിലയ്ക്കുന്നുണ്ട്.
പാലം കടന്നപ്പോഴാണ് പെട്ടെന്നൊരാശയം മനസ്സിലുദിച്ചത്.
നിങ്ങൾ മുന്നിൽ നടന്നോളൂ .പറഞ്ഞിട്ട് അവർക്കായി കഷ്ടപ്പെട്ട് വഴിയൊഴിഞ്ഞു കൊടുത്തു.
അവൾ നിശ്ശബ്ദം അനുസരിച്ചു.
ഏതാനും ദൂരം പിന്നിട്ടപ്പോഴേയ്ക്കുമൊന്നു രണ്ടു മഴതുള്ളി മുഖത്തേയ്ക്ക് തെറിച്ചു.
മഴപെയ്യുമെന്നു തോനുന്നു.ഈശ്വര നനഞ്ഞത് തന്നെ
മനസ്സിൽ പറഞ്ഞു.ചിന്തിച്ചു തീരും മുമ്പ് ചരൽ വാരിയെറിഞ്ഞത് പോലെ ശക്തിയായി വെള്ളത്തുള്ളികൾ ശരീരത്തിൽ പതിച്ചു.
തുള്ളിക്കൊരുകുടം പോലെ കുതിച്ചു പെയ്തു മഴ.ഒപ്പം ഇടിമിന്നൽ അകമ്പടി.
മുന്നിൽ നടക്കുന്ന സ്ത്രീ നനഞ്ഞു കുതിർന്നു.ശക്തമായ ഇടിമിന്നലിൽ കൊത്തിവെച്ച ശിൽപ്പം പോലെ അവളുടെ ഉടൽ.ധരിച്ചിരിക്കുന്ന നിറമേതെന്നു തിരിച്ചറിയാൻ പറ്റാത്ത സാരി നനഞ്ഞൊട്ടി.
അവളാണിപ്പോൾ വഴികാട്ടിയായി മുന്നിൽ നടക്കുന്നത്.
ഇടുങ്ങിയ വഴി കടന്നു വിശാലമായ പറമ്പിലെത്തി.
പിന്നോട്ട് നോക്കാതെ മഴയുടെ ഇരമ്പലിനൊപ്പം അവൾ പറഞ്ഞു.
'ഇത് മനവളപ്പാണ്.ഇത് കടന്നാൽ മനയാണ്.ഇനി നിങ്ങൾ പൊക്കോളൂ. ഞാൻ പോവുന്നു.അവൾ പിന്നിലേയ്ക്ക് മാറി.
നില്ക്കു ,ഞാൻ നിങ്ങൾക്കൊപ്പം കൂട്ട് വരാം.ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ എന്റെ മനസ്സിലുണ്ട്.
ഈ രാത്രി ,ഇങ്ങനെയൊരു സ്ഥലത് ,തനിച്ചു യാത്രചെയ്യണമെങ്കിൽ നിങ്ങളൊരു സാധാരണ സ്ത്രീയല്ല.
ഇവിടെ വരെ എന്റെ ധൈര്യം നിങ്ങളായിരുന്നു.നല്ല മനസ്സിന് നന്ദിയുണ്ട്.ഇനി പറയു .ആരാണ് നിങ്ങൾ.
ഇത്രദൂരം നിങ്ങളെന്റെ കൂട്ടായിരുന്നു.എന്നെകുറിച്ചു ഞാൻ നിങ്ങളോടു പറഞ്ഞു.ഒരു വാക്കെങ്കിലും നിങ്ങളെക്കുറിച്ചു പറയു....
അവളുടെ മറുപടി രണ്ടു നിമിഷം കഴിഞ്ഞാണ് വന്നത് ...നിങ്ങൾക്കെന്നോടൊപ്പം തിരിച്ചു നടക്കാൻ ധൈര്യമുണ്ടോ.
അവളുടെ ചോദ്യം.
'അതിനെന്ത് ,ഇങ്ങോട്ടു വന്നത് നിങ്ങളോടൊപ്പമല്ലേ,ഇനി ഒരിക്കൽക്കൂടി തിരിച്ചു നടക്കാൻ നിങ്ങൾ കൂടെയുണ്ടെങ്കിൽ ഞാൻ വരാം.'
വരൂ.എവിടെയാണ് നിങ്ങൾ്ക്ക് പോവേണ്ടത്.ഞാൻ കൂടെ വരാം.ഉദയന്റെ സ്നേഹപൂർവ്വമുള്ള മറുപടി.
അവൾ പറഞ്ഞു.എനിക്കുപോവേണ്ടത് നിങ്ങളുടെ വീട്ടിലേക്കാണ്.
ഇത്രദൂരം വന്നത് ഈ മനയിലെത്താനാണ്.
എങ്കിലും എങ്ങോട്ടാണെങ്കിലും തിരിച്ചു കൂടെ വരാമെന്നു വാക്ക് കൊടുത്തു.ഇനി മാറ്റുന്നതെങ്ങനെ'
അയാൾ മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നു.വന്ന ദൂരമത്രയും പിന്നിട്ടു ജംങ്‌ഷനിൽ എത്തിയപ്പോൾ ആരെയോ കാത്ത് കിടന്നത് പോലെ ഒരു ബസ്.
ഓടിച്ചെന്നു ഇരിപ്പിടം കണ്ടെത്തി.കൂടെ നനഞ്ഞൊട്ടിയ വേഷവുമായി അവളും
രണ്ടു ടിക്കറ്റ് എടുത്തു.അയാൾ ഒന്നും മിണ്ടാതെ ടിക്കറ്റ് കുറിച്ച് നൽകി.
യാത്രക്കിടയിൽ വസ്ത്രങ്ങൾ ശരീരത്തിന്റെ ചൂടിൽ ഉണങ്ങി.അറിയാതെഉറക്കം കണ്ണിലേക്ക് വന്നു.
കുറെ നാൾ കൂടി തടസ്സമില്ലാതെ നിദ്ര പുൽകി.
മണിക്കൂറുകൾ കൊഴിഞ്ഞു .വീടിന്റെ പടിയെത്തി .തിരിഞ്ഞു നോക്കി.ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നത് വരെ അവൾ കൂടെയുണ്ടായിരുന്നു.
എവിടെപ്പോയി ,കണ്ണുകൾകൊണ്ടയാൾ ചുറ്റും പരതി.തിരിഞ്ഞു നോക്കി നോക്കി അയാൾ പടികടന്നു വീട്ടിനുള്ളിൽ കയറി.
അപ്പോൾ ഇത്രനേരം കണ്ടത് മായയായിരുന്നോ...ആശങ്കയോടെ ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ നിറചിരിയുമായി അമ്മ മുൻപിൽ....
"ഉദയാ,ഒരുപാട് നാൾകൂടി ഇന്നലെ രാത്രി സുഖമായി ഉറങ്ങി മോനെ.എന്തായാലും നിന്റെ മന്ത്രവാദംകൊള്ളാം..."
ചിരിച്ചുകൊണ്ട് അമ്മയത് പറയുമ്പോൾ വീട് കാണാൻ കൂടെ വന്നവളെ തിരയുകയായിരുന്നു ഉദയന്റെ മിഴികൾ........
By
Nisa Nair
______========_______=
.... രാക്കിളി എവിടെയോ നീട്ടിപ്പാടി,രാത്രി വളരുന്നതിനൊപ്പം ആ സ്ഥലത്തേയ്ക്കുള്ള അടയാളങ്ങൾ മങ്ങിത്തുടങ്ങി. നാലും കൂടിയ ജംഗ്‌ഷനുമുന്നിൽ ഉദയൻ ബസ്സിറങ്ങി.അങ്ങോട്ടേക്കുള്ള അവസാന ബസ് ആണത്.
മങ്ങിക്കത്തുന്ന വഴിവിളക്കിന്റെ വെളിച്ചത്തിൽ അയാൾ ചുറ്റും നോക്കി.
.വഴിവിളക്കിൽ നിന്നുള്ള മങ്ങിയ പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞിൻ പുതപ്പിനുള്ളിലേയ്ക്ക് ഊളിയിടാൻ ശ്രമിക്കുന്നുണ്ട്.
പുകമറഞ്ഞ വെളിച്ചം അവിടമാകെ പരക്കുന്നുണ്ട്.ആ ജംഗ്‌ഷനിൽ ഇറങ്ങാൻ അയാളല്ലാതെ മറ്റൊരു യാത്രക്കാരനില്ല.
ബസ് ഇരമ്പികടന്നുപോയി.
ഇനിയും കുറേദൂരം പോവേണ്ടതുണ്ട്.ഇനിയങ്ങോട്ടുള്ള പാതകൾക്കൊന്നും വീതിയില്ല.നടന്നു തന്നെ പോവണം.
വീട്ടിൽ നിന്നിറങ്ങിയപ്പോൾ വൈകി.അതാണ് ഈ നേരത്ത് ഇവിടെ എത്തിച്ചേരേണ്ടി വന്നത്.
കാറോ ബൈക്കോ കൊണ്ടുവന്നിട്ടു കാര്യമില്ല.കഷ്ട്ടിച്ചു ഒരാൾക്ക് കടന്നുപോവാനുള്ള വീതിമാത്രേ വഴിക്കുള്ളൂ.
രണ്ടു വശങ്ങളിലും പൊന്തക്കാടും കുഴികളും നിറഞ്ഞ ദുർഘടമായ പാത.
ഈ വഴി കടന്ന് എത്തിച്ചേരേണ്ടത് മന്ത്രവാദത്തിനു പേരുകേട്ട ശങ്കരമംഗലം മനയിലേയ്ക്ക്..
പുതിയ വീട് വെച്ചതിനു ശേഷം ഒറ്റ രാത്രിയിൽ പോലും സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
ഉറക്കം കണ്ണിലേയ്ക് എത്തുമ്പോഴേയ്ക്കും അഗാധമായ ഗർത്തത്തിലേക്ക് ആരോ തള്ളിയിടുന്ന അനുഭവം..കണ്ണ് തുറക്കുമ്പോൾ വിയർപ്പിൽ മുങ്ങിയിരിക്കും.
പിന്നീട് ഉറങ്ങാൻ കിടന്നാലും ഇങ്ങനെ തന്നെ.തനിക്കു മാത്രമേയുള്ളു ഈ അനുഭവം എന്നാണ് കരുതിയത്.
അമ്മയുടെ ഉറക്കമകന്നു കുഴിഞ്ഞ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ ആരോടെന്നില്ലാതെ അമ്മ പരാതി പറഞ്ഞു.
'ഇവിടെ വന്നിട്ടിന്നേവരെ ഉറങ്ങീട്ടില്ല.ഉറക്കം കണ്ണിലേക്ക് വരുമ്പോ ആരോ കിണറ്റിൽ തള്ളിയിടുന്ന തോന്നലാ.പിന്നെ ഉറങ്ങാൻ പറ്റില്ല.എന്താണെന്നാർക്കറിയാം.'
വീടുവെച്ചിട്ടാറുമാസമായി..ഇനിയുമിങ്ങനെ മുന്നോട്ടു പോവുന്നതിൽ കാര്യമില്ലെന്ന് തോന്നി.
ഉറങ്ങാനാവാതെ എത്രനാൾ.
പലരെയും കണ്ടു,പല ഉപദേശങ്ങളും അനുസരിച്ചു.ഫലം അങ്ങനെതന്നെ.
ഓർമ്മ വെച്ച നാൾ മുതൽ അമ്മയ്ക്ക് താനും തനിക്കമ്മയും മാത്രമേയുള്ളു.ഭിത്തിയിൽ ചില്ലിട്ടു സൂക്ഷിച്ച ഒരു ചിത്രം മാത്രമായിരുന്നു അച്ഛൻ.
ചെറുതെങ്കിലും മാന്യമായി കഴിയാനുള്ള ജോലിയിൽ നിന്ന് മിച്ചം പിടിച്ചതുംകുറെ ലോണുമൊക്കെ ചേർത്താണ് സ്വന്തമായി വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്.വാടകവീട്ടിൽ നിന്നും എന്നന്നേയ്ക്കുമുള്ള മോചനമായിരുന്നു.
അതാണിപ്പോ ഇങ്ങനെയായത്.
കൂടെ ജോലിചെയ്യുന്ന ശരത്താണു ശങ്കരമംഗലത്തിന്റെ കാര്യം പറഞ്ഞത്.
പേരുകേട്ട ജ്യോത്സ്യരും മന്ത്രതന്ത്രാദികളിലൊക്കെ ആഗ്രഗന്യരുമായ നമ്പൂതിരിമാരുടെ ഇല്ലം.
എന്നാലിനി ഇതും കൂടിയാവാമെന്നുറപ്പിച്ചാണ് ഇത്രയും ദൂരം വന്നത്.ഒൻപത് മണിക്കൂർ നീണ്ടയാത്രയായിരുന്നു.എങ്ങനെയെങ്കിലും ഉറക്കം കിട്ടണം .അതാണ് ഈ ഊടുവഴികൾ താണ്ടിയുള്ള യാത്രയുടെ പരമമായ ലക്‌ഷ്യം.
തന്റെ കാര്യം പോട്ടെ,അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.ഇന്നുവരെ ഒരു പരാതികളോ സങ്കടമോ പറഞ്ഞതായി ഓർമ്മയില്ല.
വിധിക്ക് കീഴടങ്ങി സന്തോഷമായി ജീവിച്ചു.........
നടന്ന് നടന്ന് ഒരു പാടശേഖരത്തിനടുത്തുകൂടിയുള്ള ചെറിയ വഴിയെത്തി.
ശരത് കുറിച്ചുതന്ന വഴിയടയാളങ്ങൾ വെച്ചാണ് യാത്ര.
ഇവിടെനിന്നു ഇനിയും രണ്ടു കിലോമീറ്റർ കൂടി മാത്രം.
ഇടയ്ക്ക് ഫോണിൽ സമയം നോക്കി പതിനൊന്ന് പത്ത്.
ഗ്രാമപ്രദേശമായത് കൊണ്ടാവും നേരത്തെതന്നെ എല്ലാവരും കൂടണയുന്നത്.
ഈ ഘോരാന്ധകാരത്തിൽ തനിച്ചു നടക്കുന്നതിൽ ചെറിയൊരു ഭയമുണ്ട്.
അപരിചിതമായ സ്ഥലം.പിന്നെ കാടും പൊട്ടക്കിണറുകളും ഒക്കെയുള്ള നാട്.ഒരു വീട് പോലും കാണാനില്ല.
കുറിപ്പിൽ പറഞ്ഞത് പോലെ ഇനിയൊരു തടിപ്പാലമുണ്ട്. അതാവാം ഇത്.ഇവിടെയും വഴിവിളക്കിന്റെ മങ്ങിയ വെളിച്ചം.
പാലത്തിലേയ്ക്ക് കടന്നതും പിന്നിലോരു സ്ത്രീശബ്ദം.
' എവിടേക്കാണ്.'
പെട്ടെന്ന് തിരിഞ്ഞു നോക്കി .ഏകദേശം മുപ്പത് വയസ് തോന്നുന്ന സ്ത്രീരൂപം.മങ്ങിയ വെളിച്ചത്തിലും അവളുടെ മുഖം തിളങ്ങുന്നു.
ഇത്ര സുന്ദരിയായ സ്ത്രീ ഈ അസമയത്ത്,ഇങ്ങനൊരു സ്ഥലത്ത്...
മനസ്സിൽ ഇത്തിരി ഭയം തോന്നിയെങ്കിലും പുറത്തു കാട്ടിയില്ല.
ഉള്ളിലുയർന്ന ചോദ്യമടക്കി,"ഞാൻ ശങ്കരമംഗലത്ത് പോവാൻ വന്നതാണ്."
കുറെ ദൂരെ നിന്നാണ് .എത്തിച്ചേർന്നപ്പോൾ വൈകി.
നിങ്ങൾ ഈ സ്ഥലവാസിയാണോ എന്ന ചോദ്യത്തെ അവൾ മറുചോദ്യം കൊണ്ട് നേരിട്ടു.'ഇത്ര ദൂരം താണ്ടി ഇവിടെ വരാനുള്ള കാരണം...'
അവരുടെ സംസാരത്തിൽ സംശയം തോന്നാത്തത് കൊണ്ട് ഉണ്ടായകഥകൾ ഓരോന്നും അവരോടു പറഞ്ഞു.ഇടയ്ക്ക് ഫോണിൽ സമയം നോക്കി.പതിനൊന്ന് അൻപത്.
ഈ നിസ്സാരകാര്യത്തിനാണോ നിങ്ങൾ ഈ കഷ്ടപ്പാട് സഹിച്ചു മനയ്ക്കലേക്ക് പോവുന്നത്.വരൂ നിങ്ങളെ സഹായിക്കാൻ മറ്റൊരാൾക്ക് കഴിയും.അവരുടെ മൃദുവായ ശബ്ദം മുഴങ്ങി.
പറ്റില്ല .ഉദയൻ തീർത്തു പറഞ്ഞു.നിങ്ങൾ അറിയാനുള്ളത് അറിഞ്ഞുവല്ലോ.ഇനി ഞാൻ പോവട്ടെ.അതും പറഞ്ഞു അയാൾ പാലത്തിൽ കയറി.
ശരി.ഞാൻ നിർബന്ധിക്കുന്നില്ല.ഞാനും കൂടെ വരുന്നതിൽ വിരോധമുണ്ടോ.
അൽപ്പസമയം ആലോചി്ച്ചതിനുശേഷം മറുപടി പറഞ്ഞു.
ഇല്ല.
അപ്പോഴും കുറെ ചോദ്യങ്ങൾ മനസിൽ തികട്ടി.
ഇത്ര സുന്ദരിയായ സ്ത്രീ ഒരു പുരുഷനൊപ്പം അസമയത്ത്.എന്തായാലും ഒരു സ്ത്രീയല്ലെ.
കൂടെ പൊന്നോളൂ.
എവിടെയൊക്കെയോ രാപക്ഷികൾ ചിലയ്ക്കുന്നുണ്ട്.
പാലം കടന്നപ്പോഴാണ് പെട്ടെന്നൊരാശയം മനസ്സിലുദിച്ചത്.
നിങ്ങൾ മുന്നിൽ നടന്നോളൂ .പറഞ്ഞിട്ട് അവർക്കായി കഷ്ടപ്പെട്ട് വഴിയൊഴിഞ്ഞു കൊടുത്തു.
അവൾ നിശ്ശബ്ദം അനുസരിച്ചു.
ഏതാനും ദൂരം പിന്നിട്ടപ്പോഴേയ്ക്കുമൊന്നു രണ്ടു മഴതുള്ളി മുഖത്തേയ്ക്ക് തെറിച്ചു.
മഴപെയ്യുമെന്നു തോനുന്നു.ഈശ്വര നനഞ്ഞത് തന്നെ
മനസ്സിൽ പറഞ്ഞു.ചിന്തിച്ചു തീരും മുമ്പ് ചരൽ വാരിയെറിഞ്ഞത് പോലെ ശക്തിയായി വെള്ളത്തുള്ളികൾ ശരീരത്തിൽ പതിച്ചു.
തുള്ളിക്കൊരുകുടം പോലെ കുതിച്ചു പെയ്തു മഴ.ഒപ്പം ഇടിമിന്നൽ അകമ്പടി.
മുന്നിൽ നടക്കുന്ന സ്ത്രീ നനഞ്ഞു കുതിർന്നു.ശക്തമായ ഇടിമിന്നലിൽ കൊത്തിവെച്ച ശിൽപ്പം പോലെ അവളുടെ ഉടൽ.ധരിച്ചിരിക്കുന്ന നിറമേതെന്നു തിരിച്ചറിയാൻ പറ്റാത്ത സാരി നനഞ്ഞൊട്ടി.
അവളാണിപ്പോൾ വഴികാട്ടിയായി മുന്നിൽ നടക്കുന്നത്.
ഇടുങ്ങിയ വഴി കടന്നു വിശാലമായ പറമ്പിലെത്തി.
പിന്നോട്ട് നോക്കാതെ മഴയുടെ ഇരമ്പലിനൊപ്പം അവൾ പറഞ്ഞു.
'ഇത് മനവളപ്പാണ്.ഇത് കടന്നാൽ മനയാണ്.ഇനി നിങ്ങൾ പൊക്കോളൂ. ഞാൻ പോവുന്നു.അവൾ പിന്നിലേയ്ക്ക് മാറി.
നില്ക്കു ,ഞാൻ നിങ്ങൾക്കൊപ്പം കൂട്ട് വരാം.ഒരുപാട് ചോദ്യങ്ങൾ ഇപ്പോൾ എന്റെ മനസ്സിലുണ്ട്.
ഈ രാത്രി ,ഇങ്ങനെയൊരു സ്ഥലത് ,തനിച്ചു യാത്രചെയ്യണമെങ്കിൽ നിങ്ങളൊരു സാധാരണ സ്ത്രീയല്ല.
ഇവിടെ വരെ എന്റെ ധൈര്യം നിങ്ങളായിരുന്നു.നല്ല മനസ്സിന് നന്ദിയുണ്ട്.ഇനി പറയു .ആരാണ് നിങ്ങൾ.
ഇത്രദൂരം നിങ്ങളെന്റെ കൂട്ടായിരുന്നു.എന്നെകുറിച്ചു ഞാൻ നിങ്ങളോടു പറഞ്ഞു.ഒരു വാക്കെങ്കിലും നിങ്ങളെക്കുറിച്ചു പറയു....
അവളുടെ മറുപടി രണ്ടു നിമിഷം കഴിഞ്ഞാണ് വന്നത് ...നിങ്ങൾക്കെന്നോടൊപ്പം തിരിച്ചു നടക്കാൻ ധൈര്യമുണ്ടോ.
അവളുടെ ചോദ്യം.
'അതിനെന്ത് ,ഇങ്ങോട്ടു വന്നത് നിങ്ങളോടൊപ്പമല്ലേ,ഇനി ഒരിക്കൽക്കൂടി തിരിച്ചു നടക്കാൻ നിങ്ങൾ കൂടെയുണ്ടെങ്കിൽ ഞാൻ വരാം.'
വരൂ.എവിടെയാണ് നിങ്ങൾ്ക്ക് പോവേണ്ടത്.ഞാൻ കൂടെ വരാം.ഉദയന്റെ സ്നേഹപൂർവ്വമുള്ള മറുപടി.
അവൾ പറഞ്ഞു.എനിക്കുപോവേണ്ടത് നിങ്ങളുടെ വീട്ടിലേക്കാണ്.
ഇത്രദൂരം വന്നത് ഈ മനയിലെത്താനാണ്.
എങ്കിലും എങ്ങോട്ടാണെങ്കിലും തിരിച്ചു കൂടെ വരാമെന്നു വാക്ക് കൊടുത്തു.ഇനി മാറ്റുന്നതെങ്ങനെ'
അയാൾ മനസ്സില്ലാമനസ്സോടെ തിരിച്ചു നടന്നു.വന്ന ദൂരമത്രയും പിന്നിട്ടു ജംങ്‌ഷനിൽ എത്തിയപ്പോൾ ആരെയോ കാത്ത് കിടന്നത് പോലെ ഒരു ബസ്.
ഓടിച്ചെന്നു ഇരിപ്പിടം കണ്ടെത്തി.കൂടെ നനഞ്ഞൊട്ടിയ വേഷവുമായി അവളും
രണ്ടു ടിക്കറ്റ് എടുത്തു.അയാൾ ഒന്നും മിണ്ടാതെ ടിക്കറ്റ് കുറിച്ച് നൽകി.
യാത്രക്കിടയിൽ വസ്ത്രങ്ങൾ ശരീരത്തിന്റെ ചൂടിൽ ഉണങ്ങി.അറിയാതെഉറക്കം കണ്ണിലേക്ക് വന്നു.
കുറെ നാൾ കൂടി തടസ്സമില്ലാതെ നിദ്ര പുൽകി.
മണിക്കൂറുകൾ കൊഴിഞ്ഞു .വീടിന്റെ പടിയെത്തി .തിരിഞ്ഞു നോക്കി.ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നത് വരെ അവൾ കൂടെയുണ്ടായിരുന്നു.
എവിടെപ്പോയി ,കണ്ണുകൾകൊണ്ടയാൾ ചുറ്റും പരതി.തിരിഞ്ഞു നോക്കി നോക്കി അയാൾ പടികടന്നു വീട്ടിനുള്ളിൽ കയറി.
അപ്പോൾ ഇത്രനേരം കണ്ടത് മായയായിരുന്നോ...ആശങ്കയോടെ ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ നിറചിരിയുമായി അമ്മ മുൻപിൽ....
"ഉദയാ,ഒരുപാട് നാൾകൂടി ഇന്നലെ രാത്രി സുഖമായി ഉറങ്ങി മോനെ.എന്തായാലും നിന്റെ മന്ത്രവാദംകൊള്ളാം..."
ചിരിച്ചുകൊണ്ട് അമ്മയത് പറയുമ്പോൾ വീട് കാണാൻ കൂടെ വന്നവളെ തിരയുകയായിരുന്നു ഉദയന്റെ മിഴികൾ........
By
Nisa Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക