എത്തീ, ഞാനീ..ദിക്കറിയാ,ത്തുരുത്തിൽ.
തപ്പിത്തടഞ്ഞങ്ങോട്ടമായ്,ഗോളാകാര-പ്പരപ്പിൽ.
തപ്പിത്തടഞ്ഞങ്ങോട്ടമായ്,ഗോളാകാര-പ്പരപ്പിൽ.
എന്തിനേറെയിനി,യലയണമെടോ
ശങ്കയില്ലാതെ കഴിഞ്ഞതല്ലെ നീ..
ശങ്കയില്ലാതെ കഴിഞ്ഞതല്ലെ നീ..
മോഹവെമ്പലിൻ്റായം,നയിച്ചെന്നെ, ഇന്നീ
മോഹവർണ്ണങ്ങൾ,പട്ടടതീർത്തൊരീ-
ത്തുരുത്തിൽ,ക്കണ്ട,കാഴ്ചകളിതുവരെ
കാട്ടുന്നൂ ദിക്കറിയാ..ദുരന്തഭൂവിതിൽ!
മോഹവർണ്ണങ്ങൾ,പട്ടടതീർത്തൊരീ-
ത്തുരുത്തിൽ,ക്കണ്ട,കാഴ്ചകളിതുവരെ
കാട്ടുന്നൂ ദിക്കറിയാ..ദുരന്തഭൂവിതിൽ!
ആലവട്ടങ്ങൾ,വെഞ്ചാമരങ്ങളോ,
കാവലിന്നു,തീവെട്ടിയേന്തുന്നോർ,
കാവലിന്നു,തീവെട്ടിയേന്തുന്നോർ,
ആരുമില്ലിന്നു,താരാട്ടുപാടുവാ,നമ്മയുമില്ലെടോ,
ഇവിടെ കൂട്ടിനു വരുമെന്ന,വൾ വന്നിതില്ലെല്ലോ.
എന്തിനേറെ,ക്കാക്കണം നിന്നെ, ഞാൻ
വെയിലുകാഞ്ഞു തരുക്കളും കരിഞ്ഞെടോ!
അശനിപാതം,പോൽ വർഷവും വന്നെടോ
ഇനിവരുമൊരു തണുവിൽ, വീണ്ടും, തളിരിടാം?
വെയിലുകാഞ്ഞു തരുക്കളും കരിഞ്ഞെടോ!
അശനിപാതം,പോൽ വർഷവും വന്നെടോ
ഇനിവരുമൊരു തണുവിൽ, വീണ്ടും, തളിരിടാം?
ജികെ
09-09-2016 8.28AM
09-09-2016 8.28AM

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക