സുശീലൻ എന്നായിരുന്നു അവന്റെ പേര്. ഇൗ പട്ടണത്തിലെ അവന്റെ ആദ്യ ദൗത്യം ഇൗ വീടാണ്. സുശീലൻ രാത്രിയുടെ മനോഹരമായ നിലാവെളിച്ചത്തിൽ വീടിന്റെ മതിൽ എടുത്തു ചാടി.
നായ്ക്കൂടിന്റെ അടുത്തെത്തിയപ്പോൾ അവൻ ഒന്നുകൂടി പതുങ്ങി നോക്കി.
ഭാഗ്യം നല്ല ഉറക്കത്തിലാണ്. ചോറ് മുഴുവനും കഴിച്ചിട്ടില്ല എന്നിട്ടും ഇങ്ങനെ സുഖമായി ഉറങ്ങുന്നു. തനിക്ക് സാധിക്കില്ല. ഇപ്പോ തന്നെ വയറ് വിശന്ന് ചൂളം വിളിക്കുന്നു . സുശീലൻ ആത്മഗതം ചെയ്തു.
ഭാഗ്യം നല്ല ഉറക്കത്തിലാണ്. ചോറ് മുഴുവനും കഴിച്ചിട്ടില്ല എന്നിട്ടും ഇങ്ങനെ സുഖമായി ഉറങ്ങുന്നു. തനിക്ക് സാധിക്കില്ല. ഇപ്പോ തന്നെ വയറ് വിശന്ന് ചൂളം വിളിക്കുന്നു . സുശീലൻ ആത്മഗതം ചെയ്തു.
അവൻ നേരെ വീടിന്റെ പുറകുവശത്തെത്തി കൈയിലെ ചെറിയ ടോർച്ചുകൊണ്ട് അടുക്കളവാതിലിന്റെ സാക്ഷ നോക്കി . വാതിൽ ചാരിയിട്ടേ
ഉള്ളൂ ഇനി ഇവര് ഉറങ്ങിയിട്ടില്ലേ. അതോ പൂട്ടാൻ മറന്നതോ? പൂട്ടാൻ മറന്നതാണ്. ലൈറ്റൊന്നുമില്ല.
ഉള്ളൂ ഇനി ഇവര് ഉറങ്ങിയിട്ടില്ലേ. അതോ പൂട്ടാൻ മറന്നതോ? പൂട്ടാൻ മറന്നതാണ്. ലൈറ്റൊന്നുമില്ല.
സുശീലൻ വാതിൽ പതിയേ തള്ളിത്തുറന്നു. ഉള്ളിലൂടെ നേരെ മുൻ വശത്തേയ്ക്ക് നടന്നു . ഉമ്മറവാതിലും തുറന്നിട്ടു. എന്തെങ്കിലും തകരാറ് പറ്റിയാൽ രക്ഷപ്പെടാൻ രണ്ടു വഴികളായി.
മുറിയിൽ ദമ്പതിമാർ ഉറക്കത്തിലാണ്. സുശീലൻ മുൻപ് ഫാർമസിയിൽ നിന്നും മോഷ്ടിച്ച ക്ലോറോഫോം കുപ്പിയിൽ നിന്നും അവസാന തുള്ളിയും ടൗവ്വലിലാക്കി അവരെ മണപ്പിച്ചു.
അപ്പോഴാണ് വിശപ്പിന്റെ കാഹളം വീണ്ടും അവന്റെ വയറ്റിൽ നിന്നും ഉയർന്നത്. സുശീലൻ വീണ്ടും അടുക്കളയിൽ കടന്നു. ഒന്നും ഇരിപ്പില്ല . അപ്പോഴാണ് നായക്ക് കൊടുക്കാനായി കുഴച്ച ചോറിന്റെ ബാക്കി മൂടിവച്ചിരിക്കുന്നത് കണ്ടത്. പിന്നൊന്നും നോക്കിയില്ല അസ്സലായി അതുമുഴുവനും കഴിച്ചു.
സാധനങ്ങൾ പലവിധം ചാക്കിൽ കയറ്റി അവസാനം മുറിയിലെ അലമാരി തുറക്കുമ്പോഴാണ് തന്റെ കണ്ണടഞ്ഞുപോകുന്നത് സുശീലന് ബോധ്യമായത്.
ചതിച്ചല്ലോ ഭഗവാനെ എന്നും പറഞ്ഞ് സുശീലൻ മയക്കത്തിലേക്ക് വീണു..
ചതിച്ചല്ലോ ഭഗവാനെ എന്നും പറഞ്ഞ് സുശീലൻ മയക്കത്തിലേക്ക് വീണു..
പിറ്റേന്ന് പുലർച്ചേ നൈറ്റ് ഡ്യൂട്ടിയും കഴിഞ്ഞ് മോഹനൻ വീട്ടിലെത്തിയപ്പോൾ വീട് തുറന്നു കിടക്കുന്നു.
അകത്തെ മുറിയിൽ ഒരാൾ തന്റെ വീട്ടിന്നകത്തെ സാധനങ്ങൾ നിറച്ച ചാക്കിന്നടുത്തും. തന്റെ ഭാര്യയും അയലത്തെ ഗോവിന്ദനും ഒരു പുതപ്പിന്നടിയിലും ഉറങ്ങുന്നത് കണ്ട് ആ രാത്രിയുടെ കാവൽക്കാരൻ ഞെട്ടിത്തരിച്ചുപോയി.
മയക്കം വിട്ടുണർന്ന സു ശീലൻ കണ്ടത് മുറിയിലെ സീലിങ്ങ് ഫാനിൽ തൂങ്ങിയാടുന്ന മോഹനന്റെ കാലുകളാണ്.
മൂന്നു ശവങ്ങളെ മുറിയിൽ ഉപേക്ഷിച്ച് സുശീലൻ ചാക്കുമായി പുറത്തേക്ക് നടന്നു.
നടത്തത്തിനിടയിൽ പോക്കറ്റിലെ കടലാസ്സ് അവന്റെ ശ്രദ്ധ ക്ഷണിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു..
" പ്രിയപ്പെട്ട കള്ളാ നിനക്ക് നന്ദി
. എന്ന് സ്നേഹത്തോടെ മോഹനൻ "
. എന്ന് സ്നേഹത്തോടെ മോഹനൻ "
______________________________
രമേഷ് കേശവത്ത്..
രമേഷ് കേശവത്ത്..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക