മംഗലകോടിയായമ്പിളിയുടുത്ത -
പൂനിലാകസവുപട്ടിതാ-
വാരിയലക്കി കിഴക്കേമുറ്റത്ത്,
തോരയിട്ടിരിക്കുന്നു പുലരി.
പൂനിലാകസവുപട്ടിതാ-
വാരിയലക്കി കിഴക്കേമുറ്റത്ത്,
തോരയിട്ടിരിക്കുന്നു പുലരി.
രാവിൻ മണിയറയിൽ തീവ്ര-
വ്രീളാ വിവശയായിന്നലെ -
മുഖം കുനിച്ചിരുന്ന മഞ്ജു- പൂർണ്ണേന്ദു മങ്കയാൾ,
വ്രീളാ വിവശയായിന്നലെ -
മുഖം കുനിച്ചിരുന്ന മഞ്ജു- പൂർണ്ണേന്ദു മങ്കയാൾ,
ആകാശത്തോപ്പിൻ നാലുകെട്ടിൽ -
സപ്രമഞ്ച കട്ടിലിൽ കിടന്നിതാ-
പ്രഥമ രാത്രി തൻ പ്രഥമൻ -
മനസ്സിൽ വീണ്ടും നുകർന്നിടുന്നു.
സപ്രമഞ്ച കട്ടിലിൽ കിടന്നിതാ-
പ്രഥമ രാത്രി തൻ പ്രഥമൻ -
മനസ്സിൽ വീണ്ടും നുകർന്നിടുന്നു.
ചുറ്റിലും കത്തിച്ചു വെച്ചൊരു നക്ഷത്ര -
ചിരാതുകളാകവേ, യെണ്ണ വറ്റി -
വീടിന്നിറയത്ത് കൺചിമ്മി മെല്ലെ -
സ്വപ്നം കണ്ടുറക്കം തുടങ്ങി.
ചിരാതുകളാകവേ, യെണ്ണ വറ്റി -
വീടിന്നിറയത്ത് കൺചിമ്മി മെല്ലെ -
സ്വപ്നം കണ്ടുറക്കം തുടങ്ങി.
കാവ്യമരാള ചിറകിലേറിയെൻ, കല്പന നിന്നെ തേടുമ്പോൾ ലളിതേ-
ഈ ചാരു ഭൂമിയിലാകവേ കവന -
രശ്മി പോൽ പുലരിയുണരുന്നു.
ഈ ചാരു ഭൂമിയിലാകവേ കവന -
രശ്മി പോൽ പുലരിയുണരുന്നു.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക