വൈകുന്നേരം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. സിന്ധുവും,ബിന്ദുവും മാത്രേ ഇനി പോകാൻ ബാക്കിയുള്ളൂ..
സ്കൂൾ അടക്കുന്ന ദിവസമായതുകൊണ്ട് എല്ലാകുട്ടികളെയും കൊണ്ടുപോകാൻ അവരവരുടെ രക്ഷിതാക്കൾ രാവിലെ തന്നെ വന്നിരുന്നു.റെസിഡൻ സ്കൂൾ ആയതിനാൽ കുറെ ദൂരെനിന്നെല്ലാം കുട്ടികൾ പഠിക്കാൻ വരുന്നുണ്ട്. ഹോസ്റ്റൽ സൗകര്യമുള്ളതിനാൽ എല്ലാരും അവിടെ താമസിച്ചാ പഠിക്കുന്നെ.
വയനാട്കോളണിയിലുള്ള ആദിവാസി സമുദായത്തിലെ ബാലൻ എന്നയാളുടെ മക്കളാ സിന്ധുവും,ബിന്ദുവും. രണ്ട് പേരും പഠിക്കാൻ മിടുക്കികളായിരുന്നു. ഏഴാം ക്ലാസ്സിൽ നല്ല മാർക്കോടെ പാസായപ്പോൾ രാഘവൻ മാഷാ എട്ടിലേക്ക് റെസിഡൻസ് സ്‌കൂളിൽ ചേർന്ന് പഠിക്കാനുള്ള ഏർപ്പാട് ചെയ്തുകൊടുത്തെ. ....
സമയം 7 മണിയായി അച്ഛനെ കാണാതെ കുട്ടികൾ വല്ലാതെ സങ്കടപ്പെട്ടു. ഹോസ്റ്റലിൽ ഇനി ആരും ബാക്കിയില്ലാ എല്ലാരും പോയി കഴിഞ്ഞിരുന്നു. ടീചേർസും, മറ്റ് ജോലിക്കാരും എല്ലാരും പോയി. അകെ ഓഫീസിൽ ഒന്നോ രണ്ടോ ജീവനക്കാർ ഒഴിച്ചാൽ മറ്റെങ്ങും ആരുമില്ല..
കുട്ടികൾ ആകെ ഭയന്ന് വിറച്ചു ഓഫീസിലേക്ക് വന്നു. അവിടെ 3 പേരുണ്ട് എല്ലാം അടുക്കി വച്ച് റൂം പൂട്ടാൻ നോക്കുന്നു. "സാർ..ഞങ്ങളെ അച്ഛൻ വന്നില്ല. ലാസ്റ്റ് ബസും പോയിക്കാണും..ഞങ്ങൾ ഇനി എന്ത് ചെയ്യും? അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നതിലൊരാൾ ദേഷ്യപ്പെട്ടു.."ആകെ കിട്ടുന്ന കുറച്ചു ലീവാ..എങ്ങനെയെങ്കിലും നാട്ടിൽ പോകാമെന്ന് വച്ചിരിക്കുമ്പോഴാ മാരണങ്ങൾ വന്നോളും പോയാലും തീരില്ല ഇവറ്റകൾ". നാട്ടിൽ അടുത്തൊന്നും പോകാത്ത ദേഷ്യം അയാൾ ആ പറച്ചലിൽ തീർത്തു ബാഗും എടുത്തു "ഞാൻ പോവ്വാന്ന് പറഞ്ഞു ഇറങ്ങിപ്പോയി.
കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ ഉച്ചത്തിൽ കരയാനും തുടങ്ങി. ബാക്കിയുള്ള രണ്ടാളിൽ ഒരാൾ കുട്ടികളെ സമദാനിപ്പിച്ചു. ഏതാണ്ട് അവിടുന്ന് അടുത്തുള്ള ഗോപാലൻ മാഷെ വിളിച്ചു കാര്യം ബോധിപ്പിച്ചു. അവരെ അവിടെത്തന്നെ നിർത്താനും ഏതാനും മണിക്കൂർ കഴിയുമ്പോൾ ഞാൻ വന്ന് കുട്ടികളെ തത്ക്കാലം എന്റെ വീട്ടിലേക്ക് കൊണ്ട് വരാം എന്ന് പറഞ്ഞു. അവർ അവിടെ തന്നെ മാഷ് വരുന്നവരെ നിന്നു.
അല്പം കഴിഞ്ഞപ്പോൾ ഒരാൾ പുറത്തേക്ക് വല്ലോം കഴിക്കാൻ വാങ്ങിക്കാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി. മറ്റെയാൾ കുട്ടികളെ അടുത്തുള്ള റൂമിൽ കൊണ്ടുപോയി ആശ്വാസ വക്കെല്ലാം പറഞ്ഞു പതിയെ ശാരീരിക പീഡനത്തിലേക്ക് തിരിഞ്ഞു. ഒച്ച വച്ചാൽ റൂമിൽ പൂട്ടിയിടുമെന്നു പറഞ്ഞും ,മെയിൻ സ്വിച്ച് ഓഫ് ചെയ്തും ഭയപ്പെടുത്തി അയാൾ കുട്ടികളെ ലൈംഗീകമയി പീഡിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാലുള്ള ഭവിഷ്യത്തും പറഞ്ഞു ഭയപ്പെടുത്തി.
കുറെ കഴിഞ്ഞപ്പോൾ ഗോപാലൻ മാഷും, പുറത്തുപോയ മറ്റേ ആളും മാഷിന്റെ വണ്ടിയിൽ വന്നു. കുട്ടികൾ വല്ലാതിരിക്കിന്നത് മാഷിനു മനസ്സിലായി. അവർ കഴിക്കാൻ കൊടുത്തപ്പോൾ കുട്ടികൾ ഒന്നും കഴിച്ചില്ല. എന്നാൽ എന്ത് പറ്റി എന്ന് ഗോപാലൻ മാഷ് ചോദിച്ചതുമില്ല. ശരി "വാ .പോകാം എന്ന് പറഞ്ഞു കുട്ടികളെയും കൊണ്ട് കാറിൽ കയറി പോയി.
വീട്ടിൽ എത്തി കുട്ടികളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ കുട്ടികൾ പതിയെ കരഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കൂട്ടി കൊണ്ടുപോകുമ്പോൾ മാഷ് കാര്യം തിരക്കി. കുട്ടികൾ അയാൾ പീഡിപിച്ച കാര്യം മടിച്ചു ,മടിച്ചു പറഞ്ഞു. "ശരി സാരമില്ല ഇനി അങ്ങനെ ഉണ്ടാവില്ലാ..ഇത് മറ്റാരോടും പറയേണ്ടാ നാണക്കേട് നിങ്ങൾക്കാ ഞാനവനോട് പറയാം എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു.
കിടക്കാൻ പായയും തലയണയും, നൽകി. കുട്ടികൾ ഭയന്നും, വിശപ്പും ഒക്കെകൂടിയായി അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു. സിന്ധുവിന് കാലിലൂടെ എന്തോ ഇഴയുന്നപോലെ തോന്നി. ഒന്നും കാണാനില്ല. ലൈറ്റിട്ടിട്ടില്ല. പ്രാർത്ഥിച്ചു കണ്ണടച്ച് കിടന്നു..ഉറങ്ങാൻ പറ്റുന്നില്ല ..അപ്പോൾ വീണ്ടും കാലിൽ ആരോ പതിയെ തലോടുന്നു..പൊടുന്നനെ കാല് വലിച്ചു..അപ്പോൾ ആരോ ഓടിപോകുന്ന കാലൊച്ച കേട്ടു. പുറകിൽ എഴുന്നേറ്റ് പോയി ലൈറ്റ് തപ്പിപിടിച്ചിട്ടു. ഗോപാലൻ മാഷ് നിന്ന് കിതയ്ക്കുന്നു.
ബിന്ദുവെ വിളിച്ചു തിരിച്ചോടി ലൈറ്റിട്ടു. അയ്യോ...ബിന്ദു രക്തത്തിൽ കുളിച്ചിരിക്കുന്നു. ഒച്ചവച്ചു കരഞ്ഞു...ഗോപാലൻ മാഷ് ഫോണിൽ എന്തൊക്കയോ സംസാരിക്കുന്നു. ഡോക്ടറിനെ വിളിക്കുവാന്നാ കരുതിയത്..എന്നാൽ അല്ല മാഷ് നാട്ടിലേക്ക് പോണകാര്യം പറയാ..അപ്പോൾ ഇത് വാടക വീടാ മാഷിന്റെ കൂടെയുള്ളവർ നേരത്തെ പോയിരിക്കാം. മാഷിനോട് ബിന്ദുവിന്റെ കാര്യം പറയാൻ മടി തോന്നി. പതിയെ അവളെ വിളിച്ചു നോക്കി.."ബിന്ദൂ..ബിന്ദൂ.." അവൾ കണ്ണ് തുറന്നു. ഭാഗ്യം മരിച്ചിട്ടില്ല..നേരം പുലരാറായി അങ്ങിങ്ങായി വെട്ടം വന്നിരിക്കുന്നു..സിന്ധു, ബിന്ദുവിനെയും താങ്ങി മാഷ് കാണാതെ വീട്ടിനു വെളിയിലിറങ്ങി .കയ്യിലുള്ള തുണി മുഴുവൻ ചോര വാർന്നിടം ഒപ്പി. റെയിൽവെ ലക്ഷ്യമാക്കി ഓടി. ബിന്ദുവിനെ താങ്ങി വലിച്ചുള്ള ഓട്ടം.
ദൂരെ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം ആൾക്കാർ കാണുന്നതിന് മുൻപ് ട്രാക്കിലെത്തണം സിന്ധു ആകാവുന്ന് ശക്തിയെടുത്തു ഓടിയെത്തി. ബിന്ദുവിനെ വലിച്ചു ട്രാക്കിലിട്ടു. എന്നിട്ട് കെട്ടിപിടിച്ചു ട്രാക്കിൽ തലചേർത്ത് വച്ച് കിടന്നു. വണ്ടിയുടെ ശബ്ദം അടുത്തടുത്ത് വന്നു പാളം ശക്തമായി കുലുങ്ങി..കണ്ണുകൾ ഇറുക്കി അടച്ചു ബിന്ദുവിനെ അമർത്തി കെട്ടിപിടിച്ചു....ഇതാ...വണ്ടി എത്തി.. അയ്യോ അമ്മേ... എല്ലാം തീർന്നു.....
😢
by
*ശ്രീദേവി*
സ്കൂൾ അടക്കുന്ന ദിവസമായതുകൊണ്ട് എല്ലാകുട്ടികളെയും കൊണ്ടുപോകാൻ അവരവരുടെ രക്ഷിതാക്കൾ രാവിലെ തന്നെ വന്നിരുന്നു.റെസിഡൻ സ്കൂൾ ആയതിനാൽ കുറെ ദൂരെനിന്നെല്ലാം കുട്ടികൾ പഠിക്കാൻ വരുന്നുണ്ട്. ഹോസ്റ്റൽ സൗകര്യമുള്ളതിനാൽ എല്ലാരും അവിടെ താമസിച്ചാ പഠിക്കുന്നെ.
വയനാട്കോളണിയിലുള്ള ആദിവാസി സമുദായത്തിലെ ബാലൻ എന്നയാളുടെ മക്കളാ സിന്ധുവും,ബിന്ദുവും. രണ്ട് പേരും പഠിക്കാൻ മിടുക്കികളായിരുന്നു. ഏഴാം ക്ലാസ്സിൽ നല്ല മാർക്കോടെ പാസായപ്പോൾ രാഘവൻ മാഷാ എട്ടിലേക്ക് റെസിഡൻസ് സ്‌കൂളിൽ ചേർന്ന് പഠിക്കാനുള്ള ഏർപ്പാട് ചെയ്തുകൊടുത്തെ. ....
സമയം 7 മണിയായി അച്ഛനെ കാണാതെ കുട്ടികൾ വല്ലാതെ സങ്കടപ്പെട്ടു. ഹോസ്റ്റലിൽ ഇനി ആരും ബാക്കിയില്ലാ എല്ലാരും പോയി കഴിഞ്ഞിരുന്നു. ടീചേർസും, മറ്റ് ജോലിക്കാരും എല്ലാരും പോയി. അകെ ഓഫീസിൽ ഒന്നോ രണ്ടോ ജീവനക്കാർ ഒഴിച്ചാൽ മറ്റെങ്ങും ആരുമില്ല..
കുട്ടികൾ ആകെ ഭയന്ന് വിറച്ചു ഓഫീസിലേക്ക് വന്നു. അവിടെ 3 പേരുണ്ട് എല്ലാം അടുക്കി വച്ച് റൂം പൂട്ടാൻ നോക്കുന്നു. "സാർ..ഞങ്ങളെ അച്ഛൻ വന്നില്ല. ലാസ്റ്റ് ബസും പോയിക്കാണും..ഞങ്ങൾ ഇനി എന്ത് ചെയ്യും? അപ്പോൾ ഓഫീസിൽ ഉണ്ടായിരുന്നതിലൊരാൾ ദേഷ്യപ്പെട്ടു.."ആകെ കിട്ടുന്ന കുറച്ചു ലീവാ..എങ്ങനെയെങ്കിലും നാട്ടിൽ പോകാമെന്ന് വച്ചിരിക്കുമ്പോഴാ മാരണങ്ങൾ വന്നോളും പോയാലും തീരില്ല ഇവറ്റകൾ". നാട്ടിൽ അടുത്തൊന്നും പോകാത്ത ദേഷ്യം അയാൾ ആ പറച്ചലിൽ തീർത്തു ബാഗും എടുത്തു "ഞാൻ പോവ്വാന്ന് പറഞ്ഞു ഇറങ്ങിപ്പോയി.
കുട്ടികൾ എന്ത് ചെയ്യണമെന്നറിയാതെ ഉച്ചത്തിൽ കരയാനും തുടങ്ങി. ബാക്കിയുള്ള രണ്ടാളിൽ ഒരാൾ കുട്ടികളെ സമദാനിപ്പിച്ചു. ഏതാണ്ട് അവിടുന്ന് അടുത്തുള്ള ഗോപാലൻ മാഷെ വിളിച്ചു കാര്യം ബോധിപ്പിച്ചു. അവരെ അവിടെത്തന്നെ നിർത്താനും ഏതാനും മണിക്കൂർ കഴിയുമ്പോൾ ഞാൻ വന്ന് കുട്ടികളെ തത്ക്കാലം എന്റെ വീട്ടിലേക്ക് കൊണ്ട് വരാം എന്ന് പറഞ്ഞു. അവർ അവിടെ തന്നെ മാഷ് വരുന്നവരെ നിന്നു.
അല്പം കഴിഞ്ഞപ്പോൾ ഒരാൾ പുറത്തേക്ക് വല്ലോം കഴിക്കാൻ വാങ്ങിക്കാമെന്ന് പറഞ്ഞു പുറത്തേക്ക് പോയി. മറ്റെയാൾ കുട്ടികളെ അടുത്തുള്ള റൂമിൽ കൊണ്ടുപോയി ആശ്വാസ വക്കെല്ലാം പറഞ്ഞു പതിയെ ശാരീരിക പീഡനത്തിലേക്ക് തിരിഞ്ഞു. ഒച്ച വച്ചാൽ റൂമിൽ പൂട്ടിയിടുമെന്നു പറഞ്ഞും ,മെയിൻ സ്വിച്ച് ഓഫ് ചെയ്തും ഭയപ്പെടുത്തി അയാൾ കുട്ടികളെ ലൈംഗീകമയി പീഡിപ്പിച്ചു. ആരോടെങ്കിലും പറഞ്ഞാലുള്ള ഭവിഷ്യത്തും പറഞ്ഞു ഭയപ്പെടുത്തി.
കുറെ കഴിഞ്ഞപ്പോൾ ഗോപാലൻ മാഷും, പുറത്തുപോയ മറ്റേ ആളും മാഷിന്റെ വണ്ടിയിൽ വന്നു. കുട്ടികൾ വല്ലാതിരിക്കിന്നത് മാഷിനു മനസ്സിലായി. അവർ കഴിക്കാൻ കൊടുത്തപ്പോൾ കുട്ടികൾ ഒന്നും കഴിച്ചില്ല. എന്നാൽ എന്ത് പറ്റി എന്ന് ഗോപാലൻ മാഷ് ചോദിച്ചതുമില്ല. ശരി "വാ .പോകാം എന്ന് പറഞ്ഞു കുട്ടികളെയും കൊണ്ട് കാറിൽ കയറി പോയി.
വീട്ടിൽ എത്തി കുട്ടികളോട് ഇറങ്ങാൻ പറഞ്ഞപ്പോൾ കുട്ടികൾ പതിയെ കരഞ്ഞോണ്ടിരിക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കൂട്ടി കൊണ്ടുപോകുമ്പോൾ മാഷ് കാര്യം തിരക്കി. കുട്ടികൾ അയാൾ പീഡിപിച്ച കാര്യം മടിച്ചു ,മടിച്ചു പറഞ്ഞു. "ശരി സാരമില്ല ഇനി അങ്ങനെ ഉണ്ടാവില്ലാ..ഇത് മറ്റാരോടും പറയേണ്ടാ നാണക്കേട് നിങ്ങൾക്കാ ഞാനവനോട് പറയാം എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു.
കിടക്കാൻ പായയും തലയണയും, നൽകി. കുട്ടികൾ ഭയന്നും, വിശപ്പും ഒക്കെകൂടിയായി അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണു. സിന്ധുവിന് കാലിലൂടെ എന്തോ ഇഴയുന്നപോലെ തോന്നി. ഒന്നും കാണാനില്ല. ലൈറ്റിട്ടിട്ടില്ല. പ്രാർത്ഥിച്ചു കണ്ണടച്ച് കിടന്നു..ഉറങ്ങാൻ പറ്റുന്നില്ല ..അപ്പോൾ വീണ്ടും കാലിൽ ആരോ പതിയെ തലോടുന്നു..പൊടുന്നനെ കാല് വലിച്ചു..അപ്പോൾ ആരോ ഓടിപോകുന്ന കാലൊച്ച കേട്ടു. പുറകിൽ എഴുന്നേറ്റ് പോയി ലൈറ്റ് തപ്പിപിടിച്ചിട്ടു. ഗോപാലൻ മാഷ് നിന്ന് കിതയ്ക്കുന്നു.
ബിന്ദുവെ വിളിച്ചു തിരിച്ചോടി ലൈറ്റിട്ടു. അയ്യോ...ബിന്ദു രക്തത്തിൽ കുളിച്ചിരിക്കുന്നു. ഒച്ചവച്ചു കരഞ്ഞു...ഗോപാലൻ മാഷ് ഫോണിൽ എന്തൊക്കയോ സംസാരിക്കുന്നു. ഡോക്ടറിനെ വിളിക്കുവാന്നാ കരുതിയത്..എന്നാൽ അല്ല മാഷ് നാട്ടിലേക്ക് പോണകാര്യം പറയാ..അപ്പോൾ ഇത് വാടക വീടാ മാഷിന്റെ കൂടെയുള്ളവർ നേരത്തെ പോയിരിക്കാം. മാഷിനോട് ബിന്ദുവിന്റെ കാര്യം പറയാൻ മടി തോന്നി. പതിയെ അവളെ വിളിച്ചു നോക്കി.."ബിന്ദൂ..ബിന്ദൂ.." അവൾ കണ്ണ് തുറന്നു. ഭാഗ്യം മരിച്ചിട്ടില്ല..നേരം പുലരാറായി അങ്ങിങ്ങായി വെട്ടം വന്നിരിക്കുന്നു..സിന്ധു, ബിന്ദുവിനെയും താങ്ങി മാഷ് കാണാതെ വീട്ടിനു വെളിയിലിറങ്ങി .കയ്യിലുള്ള തുണി മുഴുവൻ ചോര വാർന്നിടം ഒപ്പി. റെയിൽവെ ലക്ഷ്യമാക്കി ഓടി. ബിന്ദുവിനെ താങ്ങി വലിച്ചുള്ള ഓട്ടം.
ദൂരെ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാം ആൾക്കാർ കാണുന്നതിന് മുൻപ് ട്രാക്കിലെത്തണം സിന്ധു ആകാവുന്ന് ശക്തിയെടുത്തു ഓടിയെത്തി. ബിന്ദുവിനെ വലിച്ചു ട്രാക്കിലിട്ടു. എന്നിട്ട് കെട്ടിപിടിച്ചു ട്രാക്കിൽ തലചേർത്ത് വച്ച് കിടന്നു. വണ്ടിയുടെ ശബ്ദം അടുത്തടുത്ത് വന്നു പാളം ശക്തമായി കുലുങ്ങി..കണ്ണുകൾ ഇറുക്കി അടച്ചു ബിന്ദുവിനെ അമർത്തി കെട്ടിപിടിച്ചു....ഇതാ...വണ്ടി എത്തി.. അയ്യോ അമ്മേ... എല്ലാം തീർന്നു.....

by
*ശ്രീദേവി*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക