സൗഭാഗ്യം
" അച്ചമ്മേ ഞാൻ ഇന്ന് ലീലയെ കണ്ടു" കൊടുമ്പിരി കൊണ്ട് പെയ്യുന്ന മഴയിൽ മുക്കാലും നനഞ്ഞു ഓടി വന്നിരിക്കയാണ് ദാസൻ. കുട നിവർത്തിപിടിച്ചിരുന്നെങ്കിലും മഴ ദാസനെ നന്നായി നനച്ചിട്ടുണ്ട്.
കോലായിൽ കുട ചുരുക്കി വെച്ച് ദാസൻ തിണ്ണയിൽ ഇരിക്കുന്ന അച്ഛമ്മയുടെ അരികിൽ വന്നു ,ചുണ്ണാമ്പും വെറ്റിലയും നനഞ്ഞ അരക്കെട്ടിൽ നിന്നും എടുത്തു കൊടുത്തു. ഇടിക്കല്ല് ചേർത്ത് വെച്ച് മുറുക്കാൻ ഇടിക്കാൻ തുടങ്ങുമ്പോ അച്ഛമ്മ വേണ്ട എന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിച്ചു.
" അവളെ പീടികേല് വെച്ചാണോ ദാസാ നീ കണ്ടേ?" ചവച്ചുചമ്പു ചാറാടിച്ച മുറുക്കാൻ കോളാമ്പി,ചേർത്ത് പിടിച്ചു തുപ്പി .
"ആം... ലീല എന്നെ കണ്ടപ്പോ ചിരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നന്നായി പ്രയാസപ്പെടുന്ന പോലെ തോന്നി. ഞാൻ അന്വേഷിച്ചപ്പോൾ പറഞ്ഞു, അച്ഛമ്മയെ കാണാൻ വരണം എന്നുണ്ട് പക്ഷെ ഇങ്ങോട്ടു വരാൻ പ്രയാസമുണ്ടെന്ന്" നിറയാറായ കോളാമ്പി മുറ്റത്തെ മഴവെള്ളത്തിലേക്ക് ഒഴുക്കി ദാസൻ പറഞ്ഞു
"ആം... ലീല എന്നെ കണ്ടപ്പോ ചിരിക്കണോ വേണ്ടയോ എന്ന് ആലോചിച്ചു നന്നായി പ്രയാസപ്പെടുന്ന പോലെ തോന്നി. ഞാൻ അന്വേഷിച്ചപ്പോൾ പറഞ്ഞു, അച്ഛമ്മയെ കാണാൻ വരണം എന്നുണ്ട് പക്ഷെ ഇങ്ങോട്ടു വരാൻ പ്രയാസമുണ്ടെന്ന്" നിറയാറായ കോളാമ്പി മുറ്റത്തെ മഴവെള്ളത്തിലേക്ക് ഒഴുക്കി ദാസൻ പറഞ്ഞു
"വരാതിരിക്കുന്നതാ നല്ലത്" ഒരു മറുപടിക്കും കാത്തു നിൽക്കാതെ അച്ഛമ്മ വീടിനകത്തേക്ക് നടന്നു. മുഷിഞ്ഞ സാരിത്തുമ്പിൽ കയ്യിൽ പറ്റിയ മുറുക്കാൻ അമർത്തി തിരുമി.
ദാസനും പ്രത്യേകിച്ചൊന്നും പറയ്യാനുണ്ടായില്ല.
ദാസനും പ്രത്യേകിച്ചൊന്നും പറയ്യാനുണ്ടായില്ല.
വര്ഷങ്ങളോളം താൻ മനസ്സിൽ കൊണ്ട് നടന്നതാണവളെ. ലീല അച്ഛമ്മക്ക് വീട്ടുവേലക്കാരിയിലുമപരി പലപ്പോഴും ഒരു കൊച്ചുമകളായി അവനു തോന്നിയിട്ടുണ്ട്. അത് കൊണ്ടാകും അമേരിക്കയിലുള്ള മക്കൾ വരുമ്പോൾ അച്ഛമ്മക്ക് കൊടുക്കുന്ന ഷാംപുവും പൗഡറും മണമൂറുന്ന അത്തറും സോപ്പും എല്ലാം അവൾക്കു കൊടുക്കുന്നത്. ബാക്കി മിച്ചം വരുന്നവ അവനും. അച്ഛമ്മക്ക് എപ്പോഴും കടുകുവറുക്കുന്നതിന്റേം ചെമ്പരത്തി താളിയുടെയും മണമാണ്. ലീലക്കും. ദാസനെ ഇവിടുത്തെ വല്യേട്ടൻ കൊണ്ട് വന്നാക്കിയതാണ് ഇവിടെ. സേലത്തു മരുതിന്റെ വീട്ടിൽ വെച്ചാണ് ദാസനെ കാണുന്നത്. പോരുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ആദ്യം ചിരിച്ചു.പിന്നെ അകത്തു പോയി ആകെ സമ്പാദ്യം വള്ളി നിക്കറും തോർത്തും എടുത്തു കൂടെ ഇറങ്ങാൻ തയ്യാറെടുത്തു. പിന്നെ കൂടെ കൂട്ടി.
എല്ലാരും വീട്ടിൽ നിന്ന് പോകുമ്പോൾ അമ്മക്ക് കൂട്ടാകുമല്ലോ എന്ന് പറഞ്ഞു ഇവിടെ നിർത്തി. ഇന്നേക്ക് 14 വർഷമായി. 'വിളിപ്പേരുകളിൽ അമ്മ കൊച്ചമ്മക്കും കൊച്ചമ്മ അച്ഛമ്മക്കും വഴി മാറി. പിന്നെ 7 വര്ഷം മുൻപ് ലീല വന്നപ്പോൾ അവളും അങ്ങനെ വിളിക്കാൻ തുടങ്ങി.
എല്ലാരും വീട്ടിൽ നിന്ന് പോകുമ്പോൾ അമ്മക്ക് കൂട്ടാകുമല്ലോ എന്ന് പറഞ്ഞു ഇവിടെ നിർത്തി. ഇന്നേക്ക് 14 വർഷമായി. 'വിളിപ്പേരുകളിൽ അമ്മ കൊച്ചമ്മക്കും കൊച്ചമ്മ അച്ഛമ്മക്കും വഴി മാറി. പിന്നെ 7 വര്ഷം മുൻപ് ലീല വന്നപ്പോൾ അവളും അങ്ങനെ വിളിക്കാൻ തുടങ്ങി.
ഒരുമിച്ചു കളിച്ചും ചിരിച്ചും അവളും അവനും കൗമാരമെത്തിയപ്പോൾ ദാസന്റെ മനസ്സിൽ അവളോട് വാത്സല്യവും പിന്നീട് അത് പ്രണയമായും രൂപപ്പെട്ടു. അവളുടെ ചിരിയും കളിയും എല്ലാവരെയും പോലെ അവനെയും സന്തോഷിപ്പിച്ചു. രണ്ടു വര്ഷം മുന്നേ ലീലയോടതു തുറന്നു പറഞ്ഞപ്പോൾ അവൾ ആദ്യം കളിയാക്കി പിന്നെ കാര്യം ഗൗഒരവമെന്നറിഞ്ഞപ്പോൾ കരഞ്ഞു. കേട്ടപ്പോൾ അച്ഛമ്മക്കും സന്തോഷമായി. പ്രായമാകട്ടെ എന്ന് പറഞ്ഞു അച്ഛമ്മ കളിയാക്കി ചിരിച്ചു. പക്ഷെ ലീല അതിനു ശേഷം അവനോടു മിണ്ടാട്ടം കുറഞ്ഞ പോലെ അവനു തോന്നി. എന്നാൽ അവൾക്കു എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നേരെ വന്നു " ദാസേട്ടാ.." എന്ന് വിളിച്ചു കാര്യം പറയും.
ഒരു വര്ഷം മുന്നെ അവൾ വന്നിട്ട് പറഞ്ഞു " ദാസേട്ടാ ഞാൻ പന്ത്രണ്ടാം വയസ്സിൽ ഇവിടെ വന്നതാണ്. ഇവിടുത്തെ വീട്ടു ജോലിയും മറ്റും ചെയ്ത് ഇത്രകാലം കഴിഞ്ഞു പക്ഷെ ഇനിയും വയ്യ. വകയിലെ ഒരു അമ്മാവന്റെ മകന്റെ കല്യാണത്തിന് പോയപ്പോ ആണ് കുഞ്ഞിരാമനെ കാണുന്നത്. ഇവിടുത്തെ വിലാസത്തിൽ പലപ്പോഴും എനിക്ക് കത്തുകൾ അയക്കാറുണ്ട്. ഇപ്പൊ ഞങ്ങൾക്ക് അകന്നിരിക്കാൻ വയ്യാതായിരിക്കുന്നു. കുഞ്ഞുരാമൻ പഠിച്ചതാണ് ,ഡിപ്ലോമ വരെ. സ്വന്തമായി വീടും ഒരു വർക്ക് ഷോപ്പും ഉണ്ട്. ദാസേട്ടനും രക്ഷപെടാം നല്ല ഒരു പണക്കാരിയെ കണ്ടു പിടിച്ചാൽ മതി. എന്നെ വെറുതെ വിടണം"
പറഞ്ഞത് ലീലയാണെന്നും പറഞ്ഞതെല്ലാം സത്യമാണെന്നും വിശ്വസിക്കാൻ ദാസൻ നന്നേ പണിപ്പെട്ടു. പിന്നെ അച്ഛമ്മയറിയാതെ അവളെ ബസ് കയറ്റി വിട്ടതും കയ്യിൽ ചെലവിനായി കുഞ്ഞിരാമന്റെ കയ്യിൽ പൈസ കൊടുത്തതും ഇന്നീ നിമിഷം വരെ അച്ഛമ്മ അറിഞ്ഞിട്ടില്ല.
നാടുനീളെ പെണ്ണുകെട്ടി നടക്കുന്ന ഒരു തെണ്ടിയാണ് അവനെന്നറിഞ്ഞപ്പോൾ ആദ്യം അവനെ പോയി കൊല്ലാനാ തോന്നിയത്. പിന്നെ " അവൾക്കത് തന്നെ വേണം "എന്ന് അച്ഛമ്മ പറഞ്ഞപ്പോൾ ശരിയാണെന്നു തോന്നി. ഇന്നിപ്പോൾ അവളെ കണ്ടപ്പോ ആദ്യമൊന്നു ഞെട്ടി പിന്നെ സംസാരിച്ചപ്പോൾ ഒത്തിരി വിഷമം തോന്നി. ഒരു കൈക്കുഞ്ഞും ഒരു ഭാണ്ഡക്കെട്ടുമായി കുറെ തെരുവിൽ അലഞ്ഞത്രേ. തെരുവിലെ തെമ്മാടികൾ അമ്മയെയും കുഞ്ഞിനേയും മാറി മാറി കാർന്നു തിന്നപ്പോൾ വിഷം കുടിച്ചു ചാവാനൊരുങ്ങി പിന്നെ ജീവിച്ചു തീർക്കാൻ മറ്റൊരുത്തന്റെ കൂടെ കൂടി.
ലീലക്ക് എന്റെ അടുത്തേക്ക് വരുമായിരുന്നില്ല എന്ന് ചോദിക്കാൻ ഒരുങ്ങിയതാണ്. പിന്നെ എന്തോ ചോദിച്ചില്ല.
" ദാസാ വാ.. വന്നു കഴിക്കു. പോയത് പോയി. അച്ചമ്മേടെ ദാസപ്പൻ വാ" അച്ഛമ്മ അടുക്കളയിൽ ചോറ് വിളമ്പി തുടങ്ങീട്ടുണ്ട്. " ഈയൊരു ഭാഗ്യം മതി" അയാൾ മനസ്സിൽ ഏറെ വട്ടം പറഞ്ഞ സത്യമാണത്. ഇന്ന് പിന്നെയും അതേറ്റു പറഞ്ഞു.
By Eljy Eldho

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക