**അതിരുകൾ തേടി*
=================
=================
തിരികെവന്നിടാക്കാലത്തിന്നതിര്
തേടിക്കുതിച്ചോടും നിലാക്കുളിരേ...
രാവന്തിയോളം കൂടെക്കളിച്ചൊരാ-
സൗഹൃദം ഞാനിതാ മാറാപ്പിലേറ്റുന്നു.
തേടിക്കുതിച്ചോടും നിലാക്കുളിരേ...
രാവന്തിയോളം കൂടെക്കളിച്ചൊരാ-
സൗഹൃദം ഞാനിതാ മാറാപ്പിലേറ്റുന്നു.
വഴിമറന്നിടായാത്രയിലൊരുതിരി-
വെട്ടത്തിന്നോർമ്മയാണേറെയും.
മഴനൂലറ്റംപിടിച്ചൊന്ന് പാറുവാനകമേ
കൊതിയോടിരിപ്പുണ്ടൊരാളരികേ..
വെട്ടത്തിന്നോർമ്മയാണേറെയും.
മഴനൂലറ്റംപിടിച്ചൊന്ന് പാറുവാനകമേ
കൊതിയോടിരിപ്പുണ്ടൊരാളരികേ..
കാത്തിരിപ്പിന്നറ്റത്ത്നേർത്തുപോം കളി- ചിരിമോഹങ്ങളില്ലിനിയേറെനാളെങ്കിലും,
ചുക്കിച്ചുളിഞ്ഞൊരീ കൈപ്പടം മെല്ലെ-
പൊതിയുവാനുണ്ടൊരുനൂറോർമ്മകൾ.
ചുക്കിച്ചുളിഞ്ഞൊരീ കൈപ്പടം മെല്ലെ-
പൊതിയുവാനുണ്ടൊരുനൂറോർമ്മകൾ.
തോട്ട് വരമ്പത്തും കാറ്റാടിക്കുന്നിലും
തത്തിക്കളിച്ചോരെൻ കുഞ്ഞ്പാദങ്ങളെ-
പിന്തുടർന്നോടുവാനമ്മയില്ലിന്നാരുമില്ല;
ഇന്നെന്റെ പാദങ്ങളൊട്ട് കുഞ്ഞുമല്ല.
തത്തിക്കളിച്ചോരെൻ കുഞ്ഞ്പാദങ്ങളെ-
പിന്തുടർന്നോടുവാനമ്മയില്ലിന്നാരുമില്ല;
ഇന്നെന്റെ പാദങ്ങളൊട്ട് കുഞ്ഞുമല്ല.
കൂട്ടില്ല കൂട്ടാരുമില്ലെനിക്കിവിടെയീ
കിടക്കയിലരികിലായ് കാതോരം മെല്ലെ
കൊഞ്ചിക്കുറുകുന്നു മൃത്യുവൊരു നനു-
മോഹമായൊരു ചെറുനോവുമായ് നിത്യം
കിടക്കയിലരികിലായ് കാതോരം മെല്ലെ
കൊഞ്ചിക്കുറുകുന്നു മൃത്യുവൊരു നനു-
മോഹമായൊരു ചെറുനോവുമായ് നിത്യം
കണ്ടതും കേട്ടതും ചൊന്നതുമൊക്കെയും
കുറുമ്പിന്റെപായാരം മെല്ലെപ്പറഞ്ഞുവോ?
തിരികെവന്നിടാക്കാലത്തിന്നതിര് തേടുന്നു
മരണമേ നിന്നെ മറന്നിടാനോരോനേരവും.
കുറുമ്പിന്റെപായാരം മെല്ലെപ്പറഞ്ഞുവോ?
തിരികെവന്നിടാക്കാലത്തിന്നതിര് തേടുന്നു
മരണമേ നിന്നെ മറന്നിടാനോരോനേരവും.
By Anamika
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക