വായിക്കുക. (കവിത )
************************************
ഊണിലും,ഉറക്കത്തിലും,
ഉണർവ്വിലും കാവ്യങ്ങൾ
കുത്തിക്കുറിച്ചു
വാഴുന്നവൻ ഞാൻ.!
ചിന്തകൾ പൊട്ടി
തെറിക്കുന്നമിട്ടുപോൽ
ചിന്നിച്ചിതറി
പടരുന്നു ഭൂതലം.
കന്നിക്കതിനാവെടി
കേൾക്കുവോർ ചെവി
പൊത്തിയിട്ടോടീ
മറയുന്നു ദൂരെ.!
ദൂരെ ഒഴിഞ്ഞിടം
മാറി നിന്നിട്ടവർ
ധീരരെ പോലതാ
നോക്കുന്നു മേലെ.
സതീർത്ഥ്യർ തൻ
വാ മൊഴി കേട്ടു ചിരിച്ചു
ചിരിച്ചു തളരുന്നെൻ
മക്കൾ ''ചിയാ ചിപ്പി.!
കലാലയ മുറ്റത്തു
നിന്നവരയക്കുന്നു
സകല വിശേഷവു
വാട്സാപ്പിലൂടെ.
അവരുടെ ഉമ്മയും
പൊട്ടിച്ചിരിക്കുന്നു
ആ ചിരി എന്നിലേക്കും
പടരുന്നു.!
എൻെറ കരളിൻെറ
കഷ്ണമാം മക്കളെ
പൊന്നു പോൽ നോക്കുന്ന
ആങ്ങളമാർക്കായ്
ആശംസകൾ ചൊല്ലാൻ
പേനയെടുത്തു
കുത്തിക്കുറിച്ചു ഞാൻ;
വായിച്ചിടൂക.!!
&&&&&&&&&&&&&&&&&&&&&
അസീസ് അറക്കൽ.
&&&&&&&&&&&&&&&&&&&&&&
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക