Slider

മലയാള സാഹിത്യം

0
ഒരു കാലഘട്ടത്തിൽ ,അതായത് മണിപ്രവാളത്തിന്റെ മൊഴിമുത്തുകൾ കൈരളിയുടെ സാഹിത്യലോകത്ത്(വരേന്ന്യ വർഗത്തിന്റെ കുത്തകയായി) നിലനിന്നിരുന്നപ്പോൾ മഹാപണ്ഡിതൻമാരും ഭാഷാസ്നേഹികളുമായ ധാരാളം സാഹിത്യകാരന്മാരെ നമുക്ക് ലഭിക്കുകയുണ്ടായി.അവരൊക്കെ ഇന്നും അവരുടെ കൃതികളിലൂടെ ജീവിക്കുന്നുമുണ്ട്.
അന്ന്,സാധാരണക്കാരായ ആളുകളിലേക്ക് ഇറങ്ങി ചെല്ലാൻ ഒട്ടുമിക്ക കൃതികൾക്കും കഴിഞ്ഞിട്ടില്ല.അതിനു കാരണം,സംസ്കൃത പദങ്ങളുടെ ആധിക്യവും,പിന്നെ,വിദ്യാഭ്യാസം. പ്രത്യേകിച്ച് സംസ്കൃത പഠനം ചില വിഭാഗങ്ങളുടെ മാത്രം കുത്തകയായി നില നിർത്തിയിരുന്ന സമൂഹത്തിന്റെ ചില വേലിക്കെട്ടുകളുമായിരുന്നു.
മലയാള സാഹിത്യം മുഖ്യധാരയിലേയ്ക്കിറങ്ങിയത് കുഞ്ചൻ നമ്പ്യാരെപ്പോലെ വിപ്ലവകരമായ മാറ്റത്തിനായി യത്നിച്ച മഹാപ്രതിഭകളുടെ അർപ്പണബോധം ഒന്നുകൊണ്ടു മാത്രമാണ്.
സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ സാഹിത്യഭാഷ നാടൻപാട്ടുകളും ശീലുകളുമൊക്കെയായി എങ്ങും അലയടിക്കുന്നുണ്ടായെങ്കിലും ജനകീയ വത്കരിക്കത്തക്ക ഭാഷാനിപുണത ഉണ്ടായിരുന്നില്ല.അതുകൊണ്ടാവാം അവയൊക്കെ അവരിൽ തന്നെ ഒതുങ്ങിപ്പോയത്.
അന്ന് സാഹിത്യത്തിന്റെ ഭാഷവരേണ്ണ്യവർഗ്ഗത്തിന്റെ കുത്തകയായി നിലകൊണ്ടു.രേവതിപട്ടത്താനം പോലെയുള്ള പണ്ഡിത സദസ്സുകൾ അലങ്കരിച്ചിരുന്നത് സവർണ്ണ മേധാവിത്തത്തിന്റെ തൊങ്ങലുകൾ കൊണ്ടായിരുന്നു.അവിടെ എഴുതി ചേർക്കപ്പെട്ടതിൽ ഒരാളെപ്പോലും സമൂഹത്തിന്റെ താഴെത്തട്ടിൽ ഉണ്ടായിരുന്നില്ല.
എന്നാലിന്ന് മലയാളഭാഷാ സാഹിത്യം മുഖ്യധാരയിലേയ്ക്കിറങ്ങിയതും മാറുന്ന കാലത്തിനനുസരിച്ചു നവമാധ്യമ കൂട്ടായ്മകൾ ജനിക്കുകയും,ഭാവനാസമ്പത്തുള്ള അനേകം അനുഗ്രഹീതരായ സാഹിത്യകാരന്മാരെ കണ്ടെത്താൻ കഴിയുകയും ചെയ്യുന്നു.
അന്ന് അച്ചടിമഷിയിൽ അടുക്കിയ അതേ അക്ഷരങ്ങൾ ഇന്ന് അതേ വിരൽത്തുമ്പിൽ മറ്റൊരു മാധ്യമത്തിൽ എഴുതപ്പെടുന്നു.
ആസ്വാദകകരുണ്ടാവുന്നു.അപ്പപ്പോൾ ലഭിക്കുന്ന നിർദ്ദേശങ്ങളിലൂടെ കുറവുകൾ കണ്ടെത്തി തേച്ചു മിനുക്കി രചനകൾ മനോഹരമാക്കപ്പെടുന്നു.
ഇതിനിടയിൽ അഹങ്കാരത്തിന്റെ ദന്തദഗോപുരങ്ങളിലിരുന്നു ഭാഷയെ സ്നേഹിക്കുന്നവർ എന്നവകാശപ്പെടുന്നവർ ഭാഷയെ സ്നേഹിക്കുന്നവർക്ക് നേരെ കല്ലേറ് നടത്തുന്നതിൽ എന്തർത്ഥമാണുള്ളത്.
രചന ആരുടെയും കുത്തകാവകാശമല്ല.ഭാഷ അറിയുന്നവർ തന്നെയാണ് മറുപടി പറയുന്നതും.സ്വയം മനസ്സിലാക്കി ഇനിയെങ്കിലും അർത്ഥമില്ലാത്ത ജല്പനങ്ങൾ പുറപ്പെടുവിക്കാതിരിക്കട്ടെ.
നല്ല എഴുത്തുകാരൻ എന്ന വിശേഷണം സ്വയമെടുത്തു ചാർത്തുന്നതല്ല.ചാർത്തപ്പെടുന്നതാണ്.
പണ്ഡിതനിൽ നിന്നും പാമരനിലേയ്ക്ക് ഒരുപാട് ദൂരമുണ്ട്.അറിഞ്ഞുകൊണ്ട് ആ ദൂരം കുറയ്ക്കാതിരിക്കുക.
സുരക്ഷിതമായ കരങ്ങളിലൂടെ ഭാഷ ഇനിയും വികസിക്കട്ടെ.
നവമാധ്യമ സംസ്കാരത്തിന്റെ അഭാവമാണ്‌ ഒരു കാലഘട്ടത്തിൽ രചിക്കപ്പെട്ട കേരളപാണിനി എ. ആർ.രാജരാജാവർമ്മയെപ്പോലെയുള്ള ഭാഷാഗവേഷകരുടെ ഭാഷാപ്രബന്ധങ്ങൾ ഭാഷാവിദ്യാര്ഥികൾക്ക് മാത്രം പഠനവിധേയമായിപ്പോയത്.
ഭാഷയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ സാഹിത്യത്തെ കുറ്റം പറയില്ല......
വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക........
NIsa....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo