
"എന്താ അമ്മേ നമ്മുക്കിപ്പോ വണ്ടിയിൽ വെള്ളം തരുന്നത്"
നേരം പരപരാന്ന് വെളുക്കാൻ തുടങ്ങിയ സമയമായിരുന്നു അത്.അമ്മയുടെ കൂടെ കുടത്തിൽ വണ്ടിയിൽ നിന്ന് നിറച്ചുവെച്ച വെള്ളം എടുക്കുകയായിരുന്നു മാളുക്കുട്ടി.
"അത് പിന്നെ നമ്മുക്ക് മഴ പെയുന്നില്ലല്ലോ മാളൂട്ടിയെ"
"അതെന്താ മഴ പെയ്യാത്തെ"
സംശയങ്ങളുടെ താഴ്‌വര തുറന്ന് മാളൂട്ടിയുടെ അടുത്ത ചോദ്യം.അവളുടെ കൊച്ചുസംശങ്ങൾ ഓരോന്നായി വരുന്നതിന് മുമ്പ് അമ്മ വേഗത്തിൽ നടന്നു.
റോഡിൽ നിന്ന് വീട്ടിൽ എത്തുന്നതുവരെ കൈയിലുള്ള കുഞ്ഞികുടവും പിടിച്ച് മാളൂട്ടിയുടെ ചിന്ത മൊത്തം അതായിരുന്നു.
പത്രം വായിച്ചുകൊണ്ടിരുന്ന മുത്തശ്ശിയുടെ എടുത്തായി പിന്നത്തെ കുശലം പറച്ചിൽ.
റോഡിൽ നിന്ന് വീട്ടിൽ എത്തുന്നതുവരെ കൈയിലുള്ള കുഞ്ഞികുടവും പിടിച്ച് മാളൂട്ടിയുടെ ചിന്ത മൊത്തം അതായിരുന്നു.
പത്രം വായിച്ചുകൊണ്ടിരുന്ന മുത്തശ്ശിയുടെ എടുത്തായി പിന്നത്തെ കുശലം പറച്ചിൽ.
"മുത്തശ്ശിയമ്മേ എന്താ നമ്മുക്ക് മഴ പെയ്യാത്തേ"
നിസ്സാരമായ ആ ചോദ്യം കേട്ട് മുത്തശ്ശി ഒന്ന് ചിരിച്ചു.പിന്നെ മാളൂട്ടിയെയും മടിയിലിരുത്തി കഥാരൂപത്തിൽ മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുത്തു.
കഥ തീർന്നതും മാളൂട്ടി വീണ്ടും ആലോചനയിൽ മുഴുകി.
കഥ തീർന്നതും മാളൂട്ടി വീണ്ടും ആലോചനയിൽ മുഴുകി.
"അപ്പോൾ മരങ്ങൾ നട്ടാൽ നമ്മുടെ വീട്ടിലും മഴ പെയ്യുലെ,എന്നാൽ നമ്മുക്ക് മരങ്ങൾ നട്ടാലോ മുത്തശ്ശിയെ"
നിഷ്കളങ്കമായ ആ ചോദ്യം മുത്തശ്ശി ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല.
"മുത്തശ്ശിക്ക് പ്രായം ആയില്ലേ,മക്കൾക്ക് ഇപ്പോൾ അവധിയല്ലേ നിങ്ങൾ കൂട്ടുകാർ ഉത്സാഹിച്ച് നട്ടാൽ മതിലോ"
തമാശരൂപേണ ഇത്രയും പറഞ്ഞ് പല്ലില്ലാത്ത മോണയും കാട്ടി ഒരു ചിരിയും പാസ്സാക്കി മുത്തശ്ശി പാത്രവായന തുടർന്നു.
പക്ഷെ ആ കുഞ്ഞുമനസ്സിൽ അത് ഒരു ചിന്തയായി മാറി.അതുകൊണ്ടുതന്നെ അവിടുള്ള കുട്ടിപട്ടാളത്തെ മുഴുവൻ വിളിച്ചുകൂട്ടി നേതാവിനെപോലെ മാളൂട്ടി മുത്തശ്ശിയുടെ ഈ കഥ പറഞ്ഞു.കുഞ്ഞുങ്ങളുടെ മനസ്സല്ലേ അവർ മറിച്ച് ഒന്നും തന്നെ ചിന്തിച്ചില്ല എല്ലാവരും അത് ശരിവെച്ചു പിരിഞ്ഞു.
പിന്നീട് അവർ ഒഴിവുസമയങ്ങളിൽ മരം നടാൻ സ്ഥലങ്ങൾ തേടി നടന്നു.വെക്കേഷനായി അവർ സ്വരൂപിച്ച പൈസ എടുത്ത് എല്ലാവരും മരതൈകൾ വാങ്ങിച്ചു. ഇത്രയും സംഭവിച്ചെങ്കിലും അവിടുത്തെ അന്തേവാസികളായ ആർക്കും അതൊന്നും ഒരു അത്ഭുതമായി തോന്നിയില്ല.
എന്നാൽ പിറ്റേന്ന് മുതലാണ് കളി മാറിയത് ചെറിയ തുമ്പയും കത്തിയുമായി ഉത്സാഹിച്ച് റോഡുവക്കിലും പരിസരത്തും മരങ്ങൾ നടുന്ന കുട്ടിപട്ടാളത്തെ എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു.
പക്ഷെ ആ കുഞ്ഞുമനസ്സിൽ അത് ഒരു ചിന്തയായി മാറി.അതുകൊണ്ടുതന്നെ അവിടുള്ള കുട്ടിപട്ടാളത്തെ മുഴുവൻ വിളിച്ചുകൂട്ടി നേതാവിനെപോലെ മാളൂട്ടി മുത്തശ്ശിയുടെ ഈ കഥ പറഞ്ഞു.കുഞ്ഞുങ്ങളുടെ മനസ്സല്ലേ അവർ മറിച്ച് ഒന്നും തന്നെ ചിന്തിച്ചില്ല എല്ലാവരും അത് ശരിവെച്ചു പിരിഞ്ഞു.
പിന്നീട് അവർ ഒഴിവുസമയങ്ങളിൽ മരം നടാൻ സ്ഥലങ്ങൾ തേടി നടന്നു.വെക്കേഷനായി അവർ സ്വരൂപിച്ച പൈസ എടുത്ത് എല്ലാവരും മരതൈകൾ വാങ്ങിച്ചു. ഇത്രയും സംഭവിച്ചെങ്കിലും അവിടുത്തെ അന്തേവാസികളായ ആർക്കും അതൊന്നും ഒരു അത്ഭുതമായി തോന്നിയില്ല.
എന്നാൽ പിറ്റേന്ന് മുതലാണ് കളി മാറിയത് ചെറിയ തുമ്പയും കത്തിയുമായി ഉത്സാഹിച്ച് റോഡുവക്കിലും പരിസരത്തും മരങ്ങൾ നടുന്ന കുട്ടിപട്ടാളത്തെ എല്ലാവരും അത്ഭുതത്തോടെ നോക്കി നിന്നു.
"ഈ പിള്ളേർക്ക് എന്താ പ്രാന്ത് പിടിച്ചോ"
ഈ പല്ലവിയിൽ തന്നായി ആ പ്രദേശത്തെ പിന്നീടുള്ള ചർച്ചകൾ.എന്നാൽ കുട്ടികൾ അതൊന്നും ശ്രദ്ധിച്ചേയില്ല. അവർ മരതൈകൾ എന്നും പരിപാലിച്ചു.അതിന് ചുറ്റും വേലി കെട്ടി.എന്നും വൈകിട്ട് അവരുടെ മരതൈകൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉറക്കം പോലും ഉള്ളു.
എന്നാൽ പതിയെ അവിടുത്തെ അന്തേവാസികളും അതേറ്റെടുത്തു.മരതൈകളുടെ പരിചരണം എല്ലാവരുടെയും ഹോബിയായി മാറി.പതിയെ ആ പ്രദേശത്തിന്റെ പല ഭാഗങ്ങളും പച്ചപ്പ് നിറഞ്ഞു.അങ്ങനെ കുട്ടിപ്പട്ടാളത്തിന്റെ ആ അവധിക്കാലത്തെ കൂട്ടുകാർ മരങ്ങളായിരുന്നു.
കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുന്ന ഈ സംഭവം മാളുക്കുട്ടിക്കുപോലും ഇന്നാണ് അതിശയമായി തോന്നിയത്.ഇന്ന് അവൾ രണ്ട് കുട്ടികളുടെ അമ്മയാണ്.വിദേശത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാട്ടിൽ എത്തിയതാണ് അവരുടെ കുടുംബം.അന്ന് അവർ നട്ട മരത്തിന്റെ തണലിൽ നിന്നാണ് കുട്ടിക്കാലത്തെ ഈ ഓർമ്മകളിലൂടെ അവൾ കടന്നുപോയത്.
അന്നത്തെ കുട്ടിപട്ടാളത്തിലെ പലരും ഇന്ന് പല സ്ഥലങ്ങളിലാണ്.അവിടെ ശേഷിച്ചിരുന്ന കുറച്ച് തണൽമരങ്ങൾ അന്ന് അവർക്ക് എത്രത്തോളം ജീവനായിരുന്നു എന്ന് അവൾ ഓർത്തു. എങ്കിലും ഇന്ന് നഗരമായി മാറാൻ തുടങ്ങിയ ആ പ്രദേശത്തിന്റെ ഇന്നും മരിക്കാത്ത ഓർമ്മകൾ കൂടിയാണവ.
എന്നാൽ പതിയെ അവിടുത്തെ അന്തേവാസികളും അതേറ്റെടുത്തു.മരതൈകളുടെ പരിചരണം എല്ലാവരുടെയും ഹോബിയായി മാറി.പതിയെ ആ പ്രദേശത്തിന്റെ പല ഭാഗങ്ങളും പച്ചപ്പ് നിറഞ്ഞു.അങ്ങനെ കുട്ടിപ്പട്ടാളത്തിന്റെ ആ അവധിക്കാലത്തെ കൂട്ടുകാർ മരങ്ങളായിരുന്നു.
കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുന്ന ഈ സംഭവം മാളുക്കുട്ടിക്കുപോലും ഇന്നാണ് അതിശയമായി തോന്നിയത്.ഇന്ന് അവൾ രണ്ട് കുട്ടികളുടെ അമ്മയാണ്.വിദേശത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നാട്ടിൽ എത്തിയതാണ് അവരുടെ കുടുംബം.അന്ന് അവർ നട്ട മരത്തിന്റെ തണലിൽ നിന്നാണ് കുട്ടിക്കാലത്തെ ഈ ഓർമ്മകളിലൂടെ അവൾ കടന്നുപോയത്.
അന്നത്തെ കുട്ടിപട്ടാളത്തിലെ പലരും ഇന്ന് പല സ്ഥലങ്ങളിലാണ്.അവിടെ ശേഷിച്ചിരുന്ന കുറച്ച് തണൽമരങ്ങൾ അന്ന് അവർക്ക് എത്രത്തോളം ജീവനായിരുന്നു എന്ന് അവൾ ഓർത്തു. എങ്കിലും ഇന്ന് നഗരമായി മാറാൻ തുടങ്ങിയ ആ പ്രദേശത്തിന്റെ ഇന്നും മരിക്കാത്ത ഓർമ്മകൾ കൂടിയാണവ.
-ആൽബർട്ട് ലാൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക