ഉച്ചമുതൽ നന്നായി പനിക്കുന്നുണ്ടായിരുന്നു അവന്. കിടക്കയിൽ വെറുതെ അവനരികിൽ ഇരുന്നു.. നെറ്റിയിൽ കൈവച്ചു നോക്കുമ്പോൾ പൊള്ളുന്ന ചൂട്...
തുളസിയില ഇട്ട വെള്ളം ആവി പിടിപ്പിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ധൈര്യത്തിനായി പറഞ്ഞു.. മോന്റെ പനി ഇനി വേഗം മാറും.. ട്ടോ..
കുഞ്ഞിക്കണ്ണുകൾ വലിച്ചു തുറന്ന് അവനെന്നെ നോക്കി. പിന്നെ തലയാട്ടി..
ബിസിനസ്സ് നിർത്തുമ്പോൾ എട്ടു ലക്ഷം രൂപാ കടം.. ബന്ധുക്കൾ കൈയ്യൊഴിഞ്ഞു.. കടം വാങ്ങിയവരുടെ മുമ്പിൽ തല കുനിച്ച്...ചിലർ കണ്ടാൽ വഴി മാറി നടക്കുന്നു... ചിലരെ കണ്ടാൽ ഞാനും..
ചിലർ പിറുപിറുക്കുന്നു.
മേനോൻ സാറിന്റെ മകനാണ്.. സുകൃതക്ഷയം
ഇപ്പോഴത്തെ പനിയാ.. നമുക്കവനെ ഡോക്ടറുടെ അടുത്തു കൊണ്ടു പോകാം... ഭാര്യ പല തവണ ഓർമ്മിപ്പിച്ചു..
പേഴ്‌സിൽ മൂന്ന് വെള്ളി തുട്ടുകൾ മാത്രം..
ഹരിയെ കിട്ടുന്നില്ല.. ജോസഫിനെ ഒരു ചെറിയ അമാന്തത്തിൽ ഫോൺ ചെയ്തു... എനിക്ക് ഒരു മുന്നൂറ് രൂപാ കടം തരണം
വൈകിട്ട് തരാം.. മീറ്റിങ്ങിലാണ്..
ആരാണ് എനിക്ക് പൈസാ തരുവാൻ.. ഓർമ്മകളിൽ പലയാവർത്തി മുഖം തിരിച്ച മുഖങ്ങൾ മാത്രം.. ചിലർ സംസാരിക്കുന്നതിനു മുൻപേ....
ഞാൻ ഇനി ആരോടു ചോദിയ്ക്കും?
അങ്ങകലെ എവിടെയോ സർപ്പം പാട്ട് കേൾക്കാം..
മോനേ... ദേ കേൾക്കുന്നുണ്ടോ..?
"ആദരാലീക്കഥയെ സ്തുതിക്കുമ്പോൾ നാഗരാജൻ തുണയ്ക്ക "...
"ആദരാലീക്കഥയെ സ്തുതിക്കുമ്പോൾ
നാഗയക്ഷി തുണയ്ക്ക " ...
പുള്ളോർ കുടത്തിന്റെ തേങ്ങലുകൾ എവിടെയാണ്..? മയങ്ങുന്ന കണ്ണുകൾ മെല്ലെ അവൻ തുറന്നു.. കരിവാളിച്ച ചുണ്ടുകൾ എന്തോ പറയുന്നുണ്ട്..
..ന്താ മോനേ...? എന്തു വേണം.?
എന്നെ ...ആശുപത്രിയിൽ കൊണ്ടു പോകില്ലേ അച്ഛാ?..
വായിച്ച പുസ്തകങ്ങളിലെ അറിവുകൾ ചോർന്നു പോകുന്നു... വിശ്വാസങ്ങളും..
ജോസഫങ്കിൾ ഇപ്പോ വരും.. അച്ഛൻ മോനെ ഡോക്ടറുടെ ...
പേഴ്സ് തുറന്ന് ഒന്നൂടെ നോക്കി.. ഇടയിലെവിടെയെങ്കിലും ഒളിഞ്ഞു കിടക്കുന്ന ഒരു നോട്ട്...
പേഴ്‌സിനുള്ളിലെ നാണയങ്ങൾ എന്നെ നോക്കി ചിരിക്കുന്നു...
ആ പാട്ട് ഇപ്പോൾ വളരെ അടുത്തു കേൾക്കുന്നുണ്ട്..
" സൽകഥ കേട്ടവര് വസിക്കുന്നു
ത്യപ്തിയായി ഇന്നിവിടെ "......
കനം തൂങ്ങിയ നെഞ്ചുമായി ഞാൻ കാത്തിരുന്നു.....
...പ്രേം..
തുളസിയില ഇട്ട വെള്ളം ആവി പിടിപ്പിച്ചപ്പോൾ ഭാര്യയ്ക്ക് ഒരു ധൈര്യത്തിനായി പറഞ്ഞു.. മോന്റെ പനി ഇനി വേഗം മാറും.. ട്ടോ..
കുഞ്ഞിക്കണ്ണുകൾ വലിച്ചു തുറന്ന് അവനെന്നെ നോക്കി. പിന്നെ തലയാട്ടി..
ബിസിനസ്സ് നിർത്തുമ്പോൾ എട്ടു ലക്ഷം രൂപാ കടം.. ബന്ധുക്കൾ കൈയ്യൊഴിഞ്ഞു.. കടം വാങ്ങിയവരുടെ മുമ്പിൽ തല കുനിച്ച്...ചിലർ കണ്ടാൽ വഴി മാറി നടക്കുന്നു... ചിലരെ കണ്ടാൽ ഞാനും..
ചിലർ പിറുപിറുക്കുന്നു.
മേനോൻ സാറിന്റെ മകനാണ്.. സുകൃതക്ഷയം
ഇപ്പോഴത്തെ പനിയാ.. നമുക്കവനെ ഡോക്ടറുടെ അടുത്തു കൊണ്ടു പോകാം... ഭാര്യ പല തവണ ഓർമ്മിപ്പിച്ചു..
പേഴ്‌സിൽ മൂന്ന് വെള്ളി തുട്ടുകൾ മാത്രം..
ഹരിയെ കിട്ടുന്നില്ല.. ജോസഫിനെ ഒരു ചെറിയ അമാന്തത്തിൽ ഫോൺ ചെയ്തു... എനിക്ക് ഒരു മുന്നൂറ് രൂപാ കടം തരണം
വൈകിട്ട് തരാം.. മീറ്റിങ്ങിലാണ്..
ആരാണ് എനിക്ക് പൈസാ തരുവാൻ.. ഓർമ്മകളിൽ പലയാവർത്തി മുഖം തിരിച്ച മുഖങ്ങൾ മാത്രം.. ചിലർ സംസാരിക്കുന്നതിനു മുൻപേ....
ഞാൻ ഇനി ആരോടു ചോദിയ്ക്കും?
അങ്ങകലെ എവിടെയോ സർപ്പം പാട്ട് കേൾക്കാം..
മോനേ... ദേ കേൾക്കുന്നുണ്ടോ..?
"ആദരാലീക്കഥയെ സ്തുതിക്കുമ്പോൾ നാഗരാജൻ തുണയ്ക്ക "...
"ആദരാലീക്കഥയെ സ്തുതിക്കുമ്പോൾ
നാഗയക്ഷി തുണയ്ക്ക " ...
പുള്ളോർ കുടത്തിന്റെ തേങ്ങലുകൾ എവിടെയാണ്..? മയങ്ങുന്ന കണ്ണുകൾ മെല്ലെ അവൻ തുറന്നു.. കരിവാളിച്ച ചുണ്ടുകൾ എന്തോ പറയുന്നുണ്ട്..
..ന്താ മോനേ...? എന്തു വേണം.?
എന്നെ ...ആശുപത്രിയിൽ കൊണ്ടു പോകില്ലേ അച്ഛാ?..
വായിച്ച പുസ്തകങ്ങളിലെ അറിവുകൾ ചോർന്നു പോകുന്നു... വിശ്വാസങ്ങളും..
ജോസഫങ്കിൾ ഇപ്പോ വരും.. അച്ഛൻ മോനെ ഡോക്ടറുടെ ...
പേഴ്സ് തുറന്ന് ഒന്നൂടെ നോക്കി.. ഇടയിലെവിടെയെങ്കിലും ഒളിഞ്ഞു കിടക്കുന്ന ഒരു നോട്ട്...
പേഴ്‌സിനുള്ളിലെ നാണയങ്ങൾ എന്നെ നോക്കി ചിരിക്കുന്നു...
ആ പാട്ട് ഇപ്പോൾ വളരെ അടുത്തു കേൾക്കുന്നുണ്ട്..
" സൽകഥ കേട്ടവര് വസിക്കുന്നു
ത്യപ്തിയായി ഇന്നിവിടെ "......
കനം തൂങ്ങിയ നെഞ്ചുമായി ഞാൻ കാത്തിരുന്നു.....
...പ്രേം..

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക