Slider

അക്ഷര വഴികൾ

0

ഹേ…വിശക്കുന്ന മനുഷ്യാ... പുസ്തകം കയ്യിലെടുക്കൂ..അതൊരു ആയുധമാണ്"..ഏതു മഹാൻറെ വാക്കുകൾ എന്നറിയില്ല ...ഞാൻ കേട്ടത് കെ .ഇ.എൻ മൂന്നു അക്ഷരങ്ങളാൽ അറിയപ്പെടുന്ന പ്രസിദ്ധ
എഴുത്തുകാരനും കമ്മ്യൂണിസ്റ്റു സഹയാത്രികനുമായ എന്റെ പ്രീഡിഗ്രീ മലയാളം അധ്യാപകനിൽ നിന്ന് തന്നെ.
അറിവ് ഏറ്റവും കുറഞ്ഞത് വിശപ്പ ടക്കാനുള്ള
ആയുധം തന്നെ...ഒപ്പം കലാലയ ജീവിതം മറക്കാൻ പറ്റാത്ത അനുഭവങ്ങളും ..
"പ്രിയ വിദ്യാർഥി വിദ്യാർഥിനീ സുഹൃത്തുക്കളെ , നാം ജീവിതത്തിന്റെ ഒരു പറിച്ച് നടലിന്റെ ഘട്ടത്തിലാണ്
..ഏതാനും ദിവസങ്ങൽക്കകം നാം ഈ കലാലയത്തിന്റെ പടി ഇറങ്ങുകയാണ്..ഒപ്പം ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ ..നമ്മളിൽ മഹാ ഭൂരി പക്ഷവും ജീവിതത്തിൽ ഇനി ഒരിക്കലും വിദ്യാർഥി, വിദ്യാർഥിനികൾ
എന്ന് സംബോധന ചെയ്യപ്പെടുകയില്ല" . അതൊരു വേദനിപ്പിക്കുന്ന സത്യമായിരുന്നു..
എന്ജിനീയറിംഗ് കോളേജിന്റെ പടിയിറങ്ങുന്ന കാലത്ത് ഞങ്ങൾ സഹപാഠികൾ അവസാനമായി ഒത്തു ചേർന്നപ്പോൾ എന്റെ തന്നെയായ വാക്കുകൾ ...
ഞാൻ എന്റെ ഓർമ്മകളിലൂടെ ഒന്ന് തിരിഞ്ഞു നടക്കുന്നു.നിങ്ങളും കൂട്ടിനുണ്ടാകും എന്ന പ്രതീക്ഷയോടെ ....ഒന്നാം ക്ലാസ്സിൽ അടുത്ത കൂട്ടുകാരൻ എന്റെ അയൽ വാസി തന്നെ ആയിരുന്നു ..അത് കൊണ്ട് തന്നെയാകാം ഇന്നും അവന്റെ പൊട്ടിയ സ്ലേറ്റു ക്ലാസ്സിലൂടെ ഓടിക്കളിക്കുന്നതിനിടക്ക് ആരോ ബാക്കി കൂടെ ചവിട്ടിപ്പൊട്ടിച്ചപ്പോൾ അവന്റെ കരച്ചിൽ എന്റെ മനസ്സിൽ ഒരു ചിത്രമായി കിടക്കുന്നത് .. ഒപ്പം ആ സ്ലേറ്റിൽ എഴുതിയ "തറ" യും "പറ" യും മായ്ച്ച്ചിരുന്ന മഷി തണ്ടുകൾ ഒരു ഓര്മ്മ ചിത്രമായി അവശേഷിക്കുന്നതും. ...ഞങ്ങൾ പുസ്തക താളിനിടയിൽ വച്ച മയിൽ പീലി യുടെ കുഞ്ഞിനെ ഞാൻ ഇന്നും കാത്തിരിക്കുന്നു.......
..
കുന്നിൻ പുറത്തെ റബ്ബർ മരങ്ങൾ ക്കിടയിലൂടെ സ്കൂളിലേക്ക് പോയിരുന്ന ഞങ്ങൾ പെറുക്കി സൂക്ഷിച്ചിരുന്ന റബർ കുരു ഇന്നും മന്സസ്സിന്റെ കീശയിൽ അതെ പോലെ കിടക്കുന്നു....
.ഒപ്പം അടുത്ത്തിരിക്കുന്നവൻ ഒന്ന് എണീറ്റ് ഇരിക്കുമ്പോൾ ബെഞ്ചിൽ അവന്റെ സീറ്റിൽ പെൻസിൽ കുത്തി പിടിക്കുന്ന ഇഷ്ട്ട വിനോദവും!!
അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ ആദ്യത്തെ പറിച്ചു നടൽ ..പുതിയ
സ്കൂൾ ..പുതിയ അന്തരീക്ഷം ..പുതിയ കൂട്ടുകാർ .രണ്ടു കിലോ മീറ്റർ നടത്തവും പിന്നെ ചെങ്കുത്തായ ഒരു മല കയറ്റവും...വഴിയരികിലെ പറമ്പിൽ നിന്നും പറിച്ചുതിന്ന ചാമ്പങ്ങയും .സ്കൂൾ മുറ്റത്തെ മരത്തിൽ നിന്നും എറിഞ്ഞു വീഴ്ത്തിയ നെല്ലിക്കയുടെ പുളിയും മധുരവും !!
.ഞങ്ങളിൽ പലർക്കും നിക്കറിൽ നിന്നും മുണ്ടിലേക്ക് ഒരു സ്ഥാനകയറ്റം... കൂട്ട് കാരികളുടെപാവാടയുടെ നീളം മുട്ടിനു താഴേക്കിറങ്ങിയപ്പോൾ അവർക്ക് ഒരു പുതിയനാണവും .. "ബച്ചൻ കട്ട്" ലേക്ക് മുടി നീട്ടി വളര്ത്തിയ ഞങ്ങൾ കണ്ണാടിക്കു മുൻപിൽ കൂടുതൽ സമയവും.....
കോണിപ്പടികൾ കയറ്റം തുടർന്നു . ഉയരത്തിലുള്ള ഹൈസ്കൂൾ ക്ലാസ് മുറികളിലേക്ക് ... ഒപ്പം ആണ് കുട്ടികളും പെണ്കുട്ടികളും വെവ്വേറെ ക്ലാസിലേക്കും...
ഞങ്ങളുടെ ഏറ്റവും വലിയ പ്രശ്നം മുഖക്കുരുവും , ഏറ്റവും വലിയ പ്രതീക്ഷ മൂക്കിനു താഴെ കിളിർത്തു വരുന്ന മീശയുമായി മാറി .
.ഒപ്പം ഞങ്ങളിൽ പലരിലും സമര, രാഷ്ട്രീയ വീര്യവും .. പൂട്ടി കിടന്നിരുന്ന ഗ്വാളിയാർ റയോണ്സു തുറക്കാൻ വേണ്ടി ഞങ്ങൾ പഠിപ്പു മുടക്കി !!..
ക്ലാസ്സിൽ "നഷ്ട്ടപെട്ട" ആ സുന്ദര കാഴ്ച്ചകൾ ഞങ്ങൾ വഴിയിലും, മൈതാനത്തെ വാക മരചോട്ടിലും , വാട്ടർ ടാപ്പിനു . അടുത്തും ആസ്വദിച്ചു . ..ഒപ്പം "ആ കണ്ണ് കളുടെ “തിരിഞ്ഞു നോട്ടവും..
എസ് എസ് എൽ സി എന്ന വേലി ചാടിക്കടന്നപ്പോൾ വീണ്ടും ഒരു പടി ഇറക്കം ..കുന്നിറങ്ങിയ ഞങ്ങളെ കാത്തിരുന്നത് നഗരത്തിലെ കോളേജുകൾ ..വഴിയിൽ ശോഭിക്കാതെ പോയവർ"പാരലെലിലെക്കും . ".... ഞാൻ എത്തിപ്പെട്ടതു "മലബാറിലെ അലിഗർ" ലേക്ക് തന്നെ ...വീട് വിട്ടുള്ള ആദ്യ ജീവിതം..സ്വന്തം കാലിൽ നില്ക്കാനുള്ള ആദ്യ പരിശീലനം.. "പ്രീഡിഗ്രീ".
കൂട്ടിനുണ്ട് ഒരു കൂട്ടം നല്ല ഓർമ്മകൾ അവിടെയും ...സെക്കണ്ട് ഷോ കാണാനുള്ള നടത്തം ..വരിയായ് നിന്ന് ഫറോക്ക് പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് കൂട്ടമായ് "ഒന്ന് സാധിച്ചത്".. മാർച്ചു മാസത്തിൽ കക്കോവ് റോഡിലെ കുഴൽ കിണറിനരികിൽ നിന്ന് കുളിച്ച്ച്ചത്.ക്യാമ്പസിലെ തെങ്ങിലെ കരിക്കും .. "വിശ്വ വിഖ്യാത കള്ളൻ" ശോബ് രാജിന് അഭിവാദ്യം അർപ്പിച്ചു പ്രകടനം നടത്തിയതും.
എന്ട്രൻസ് എന്ന കടമ്പ ചാടി കടന്നപ്പോൾ വീണ്ടും ഒരു പറിച്ചു നടൽ..കരിമ്പനകളുടെയും , വേലകളുടെയും വിഖ്യാതമായ കൽപ്പാത്തി തേരിന്റെയും നാട്ടിലെ ധോണി മലയുടെ താഴ്വാരത്തെക്ക് ..കൊങ്ങപ്പാടത്തെ കള്ള് ഷാപ്പിനു പിറകിൽ
വാടക വീട്ടിലെ "ആദ്യരാത്രിയിൽ" സിവിൽ എന്ജിനീയറിംഗ് പഠിക്കാൻ വന്നവരെ തീപ്പെട്ടി കമ്പ് കൊണ്ട് മുറിയുടെ അളവ് എടുക്കാൻ പഠിപ്പിച്ച "ചേട്ടൻ" മാർ .ഇലട്രിക്കൽ പഠിക്കാൻ വന്നവരെ പോസ്റ്റിൽ കയറാൻ പഠിപ്പിച്ച വർ...റെയിൽവേ കോളനി ...വാസുപിള്ളയും , കുഞ്ചൻ നമ്പ്യാരുടെ ഭാഷയിൽ "നിനക്കും പക്കത്ത് ആണോ ഊണ്" എന്ന് ചോദിപ്പിക്കുന്ന വാസുപിള്ളയുടെ ഊണും , മോര് കറിയും....ബൽക്കീസ് തിയേറ്ററും , ഹോസ്റെലും , ക്യാന്റീനും , മിൽക്ക് ബൂത്തും ,റീ ഡിംഗ് റൂമിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയിലെ ചിത്ര മാലയും ,ചിത്ര ഗീതവും ..............അപൂർണ്ണമാണിത്
പതിനാറു വർഷത്തെ അക്ഷര വഴിയിൽ കൂട്ട് കാരായി മാറിയ പലരുമുണ്ട്.... അവർക്ക് പൂർണ്ണമാക്കാം...
..
എങ്കിലും ഒരു ആഗ്രഹം ..ഒരിക്കൽ കൂടി ആ പൊട്ടിയ സ്ലേറ്റും, മുറിഞ്ഞ പെന്സിലും കയ്യിൽ കിട്ടിയിരുന്നെങ്കിൽ ...ഒരിക്കൽ കൂടി സ്കൂൾ മൈതാനത്ത്
പന്ത് കളിച്ചിരുന്നപ്പോൾ അരികിലൂടെ പോയ പാവാടക്കാരികളുടെ ദേഹത്തേക്ക് "അറിയാതെ "പന്തെറിയാനുള്ള സ്വാതന്ത്ര്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ 
By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo