ഇന്നെന്താ എന്റെ വീട്ടിൽ ഇത്ര സന്തോഷം. ഞാൻ മരിച്ചതിൽ പിന്നെ ആദ്യമായാണല്ലോ ഏട്ടനും മക്കളും അച്ഛനും അമ്മയുമെല്ലാം ഇത്ര സന്തോഷിച്ച് കാണുന്നത്.
ആഹാ ദാ വരുന്നു എന്റെ പൊന്നുമോൾ മാളു. കണ്ണെഴുതി പൊട്ടു തൊട്ട് മുല്ലപ്പൂവൊക്കെ ചൂടി സുന്ദരിയായി മുറ്റത്ത് ഓടി നടക്കുവാണല്ലോ. ശരിക്കും അവൾക്ക് എന്റെ ഛായ തന്നെയാ.
ഞാനവളുടെ അടുത്തുചെന്നു ആ തലയിൽ പതുക്കെ തലോടി. നെറുകയിൽ ചക്കരയുമ്മ കൊടുത്തു.
ആ സമയത്ത് ഏട്ടൻ വന്നവളെ എടുത്തു.ഏട്ടനും നല്ല സന്തോഷത്തിലാ. പുതിയ ഷർട്ടും കസവു കരമുണ്ടും എല്ലാം ഉടുത്ത് നല്ല ഭംഗിണ്ട് കാണാൻ
ഞങ്ങളുടെ കല്യാണ ദിവസവും ഇങ്ങനെ തന്നെ ആയിരുന്നു ഏട്ടൻ.
അല്ല എല്ലാവരും ഇവിടെ ഉണ്ട്. എന്റെ ഉണ്ണിമോൻ എവിടെ?
അവനെ മാത്രം കാണാൻ ഇല്ലല്ലോ.
അകത്തു കയറി നോക്കട്ടെ. അവൻ ഒരുങ്ങുകയാവും. അച്ഛനെ പോലെ തന്നാ കണ്ണാടിയുടെ മുൻപിൽ നിന്ന് കുറെ നേരംമുടി ചീകി മിനുക്കിയാലേ തൃപ്തിയാവൂ.
ഞങ്ങൾ കളിയും ചിരിയുമായി ഇരുന്ന ആ കൊച്ചു സ്വർഗ്ഗം. അവിടുത്തെ ഞങ്ങളുടെ മുറിയിലേക്ക് ഞാൻ ചെന്നു
ഉണ്ണിമോൻ ആ മുറിയിലിരിപ്പുണ്ടല്ലോ. എന്തു പറ്റി ഇവന് കരഞ്ഞ് കണ്ണെല്ലാം ചുവന്ന് തുടുത്തിരിക്കുന്നു
ഞാൻ അവന്റെ അരികിൽ ചെന്നിരുന്നു.
അവനെന്തൊക്കേ യോ ഉരുവിടുന്നുണ്ടല്ലോ.എന്താത്
അല്ല അവന്റെ കയ്യിൽ ഒരു ഫോട്ടോ ഉണ്ടല്ലോ?
ഞാൻ ആ ഫോട്ടോയിലേക്കൊന്ന് നോക്കി. അത് ഞങ്ങൾ നാലുപേരു കൂടി മാളുവിന്റെ പിറന്നാളിനെടുത്തതാണല്ലോ.ഉണ്ണിയെന്തിനാ ഇതും കെട്ടി പിടിച്ചിരുന്ന് കരയുന്നേ.
അമ്മേ...... അമ്മേ...... എന്തിനാ ഞങ്ങളെ വിട്ട് പോയത്. അമ്മയില്ലാതെ ഒരു സുഖവുമില്ല ഞങ്ങൾക്ക്.അച്ഛനാണേൽ എന്നും തിരക്കാ. ഞങ്ങളുടെ അടുത്ത് ഇരിക്കാൻ പോലും സമയല്ല്യ.
അമ്മയ്ക്കറിയോ അമ്മ മരിച്ചപ്പോൾ ഞങ്ങൾക്കെന്ത് വിഷമായിരുന്നു. മാളു രാത്രിയിലെന്നും കരച്ചിലായിരുന്നു അമ്മയെ കാണണമെന്ന് പറഞ്ഞ്
' ആരെടുത്താലും അവൾ കരച്ചിൽ മാറ്റില്ല .ഞാനാ അവളെ മടിയിൽ കിടത്തി ഉറക്കാറുള്ളത്.
അമ്മ നടുവിൽ കിടന്ന് മാളു വലതു വശത്തും ഞാൻ ഇടതു വശത്തും കിടന്ന് അമ്മ പാട്ടു പാടി ഉറക്കാറില്ലേ.
അമ്മ പോയപ്പോൾ തലയണ നടുക്കിൽെ വച്ച് ഞങ്ങൾ അതിനെ കെട്ടി പിടിക്കും.
ഞാൻ ഓമനത്തിങ്കൾ പാട്ടു പാടും അങ്ങനാമാളു എന്നും ഉറങ്ങുന്നത്.
എന്തിനാ അമ്മേ ഞങ്ങളെ വിട്ട് പോയത്. അതോണ്ടല്ലോ അച്ഛൻ വേറെ വിവാഹം കഴിക്കുന്നത്. ഞങ്ങൾക്ക് വേറെ അമ്മ വേണ്ടമ്മേ ഞങ്ങൾക്ക് അച്ഛൻ മാത്രം മതി. അമ്മ ഒന്ന് പറയോ വേറെ അമ്മയെ ഞങ്ങൾക്ക് ത രണ്ടാന്ന്
ഉണ്ണിമോന്റെ ഏങ്ങിയുള്ള കരച്ചിൽ എന്നെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി
അന്ന് വിവാഹ വാർഷികമായിരുന്നു ഞങ്ങളുടെ. പല തരം വിഭവങ്ങളും കേക്കും വാങ്ങി ആഘോഷിക്കാൻ ഇരുന്നു.
ആ സമയത്താണ് ഏട്ടന് ജോലി സ്ഥലത്തു നിന്നും കോൾ വന്നത്. അത്യാവശ്യമായി അവിടം വരെ ചെല്ലാൻ. അര മണിക്കൂറിനുള്ളിൽ തിരികെ എത്താമെന്നും പറഞ്ഞ് ഏട്ടൻ പോയി
ഓരോ മണിക്കൂറുകഴിയുമ്പോഴും ഞാൻ വിളിച്ചു കൊണ്ടേ ഇരുന്നു പക്ഷേ ഫോൺ സ്വിച്ച് ഓഫ്
രാത്രി പത്തു മണിക്കാണ് കൂട്ടുകാരുമൊത്ത് മദ്യപിച്ച് വീട്ടിൽ കയറി വരുന്നത്.
ഞാൻ കുറേ വഴക്കു പറഞ്ഞു 'ശാസിച്ചു. ഇനി ഏട്ടന്റെ കൂടെ ജീവിക്കേണ്ടെന്ന് പറഞ്ഞു
വേണ്ടേൽ എവിടെയെങ്കിലും പോയിക്കൂടെന്ന് ചേട്ടനും
ആ വഴക്ക് കൂടി വന്നു.
സഹിക്കാൻ പറ്റാതായപ്പോൾ മുറിയിൽ കയറി സാരിത്തുമ്പിൽ ഞാനെന്റെ ജീവിതം അവസാനിപ്പിച്ചു
അമ്മേ.... അമ്മേ..... അച്ഛനോട് വേറെ വിവാഹം കഴിക്കരുതെന്ന് പറയമ്മേ ഉണ്ണിമോന്റെ കരച്ചിൽ എന്റെ കാതുകളിൽ വന്ന് തറച്ചു
ഞാൻ ഏട്ടനരികിലേക്ക് ചെന്നു. വളരെ സന്തോഷവാനായിരുന്നു അദ്ദേഹം
വിവാഹം കഴിക്കരുത് ഏട്ടാ. നമ്മുടെ മക്കളെ ആലോചിച്ച് .മോനവിടിരുന്ന് കരയുന്നതു കാണുന്നില്ലേ.ഞാൻ കാലു പിടിച്ച് ഉറക്കെ നിലവിളിച്ചു
ഞാൻ സമ്മതിക്കില്ല. നിങ്ങളെ എങ്ങും വിടില്ല. ഏട്ടന്റെ കാൽ മുറുകെ കെട്ടി പിടിച്ച് കരഞ്ഞു
ടീ പോത്തെ എന്ന താടി നീയീ കാണിക്കുന്നേ
എന്റെ കാലുവിട്. >
ഞാൻ ഞെട്ടി എഴുന്നേറ്റു. നോക്കുമ്പോൾ മക്കളും അങ്ങേരും ആകെ പരിഭ്രാന്തരായി നിൽക്കുന്നു
ഞാൻ മക്കളെ കെട്ടിപ്പിടിച്ചു.ഏട്ടന്റെ നെഞ്ചിൽ മുഖമമർത്തി കരഞ്ഞു. സ്വപ്നം സത്യമാകാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു.
ഓർക്കുക. കുടുംബം അത് നമുക്കെന്നും പ്രധാനപ്പെട്ടതാണ്. നിസ്സാര കാര്യങ്ങൾക്കു വേണ്ടി ജീവിതം ഹോമിക്കാൻ തുനിയുമ്പോൾ ഇനിയെങ്കിലും ഓർമ്മിക്കുക ' എല്ലാവർക്കുമായി സമർപ്പിക്കുന്നു. ജീവിക്കുക പരസ്പരം സ്നേഹിച്ചും വിശ്വസിച്ചു0.
By:
വളരെ നന്നായി
ReplyDeleteവളരെ നല്ലത്
ReplyDelete