Slider

ചിതറിതെറിച്ച മുത്ത്

0
Image may contain: 1 person, smiling, eyeglasses

അയാള്‍ നടന്നുതുടങി....
വരണ്ടുകീറിയ പാടശേഖരങളിലൂടെ...
പുൽ മേടകളിലൂടെ...
പാറകെട്ടിലൂടെ...
ചുട്ടുപൊള്ളുന്ന മണലാര്യങളിലൂടെ...
കല്ലും മുള്ളും നിറഞ ഇരുണ്ട വനവീഥികളിലൂടെ.....
ഒരു ഡിസംബര്‍ മാസമായതിനാൽ
പെട്ടെന്നു് ഞൊടിയിടയിൽ സകലമരങളും പൂത്തുലഞ്ഞു ...
ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും പുഞ്ചിരി തൂകി....
എല്ലാ തെരുവീഥികളും അലന്കരിച്ചിരിക്കുന്നു....
ചെറിയ കുളിർകാറ്റിൽ ഓരോ വീടുകളിലെ മുന്നിലും മത്സരിച്ചലന്കരിച്ച നക്ഷത്രങ്ങളും പുൽകൂടുകളെയും നോക്കി അയാള്‍ വേഗത്തില്‍ നടന്നു....
പള്ളിമണികൾ നിർത്താതെ ചെവിട് അടപ്പിക്കുന്ന ശബ്ദത്തിൽ ആ പ്രദേശങളെ ഈ രാത്രി പോലും ഉറങാൻ അനുവദിച്ചില്ല....എല്ലാവരും ഉണർന്നിരിക്കുന്നു....മുറ്റങളിൽ പടക്കങ്ങള്‍ക്ക് തീ പിടിക്കുന്നു ...
കുട്ടികള്‍ ചിലര്‍ ആർത്തുവിളിക്കുന്നു...ചിലര്‍ അമ്മമാരുടെ തോളത്തിരുന്നു കരയുന്നു.....
എല്ലാവരും ആ പ്രഭാതത്തില്‍ പള്ളിയിലേക്ക് ശാന്തരായി കുറുബാനക്ക് വരിയായി പോകുന്നു.....
പള്ളിയുടെ മുൻപിലൂടെ അയാള്‍ കടന്നുപോകുമ്പോഴും ആഘോഷങൾ തകൃതിയായി തുടർന്നുകൊണ്ടിരിക്കുമ്പോഴും വേഗതകുറക്കാതെ നടന്നു കൊണ്ടേയിരിക്കുന്നു ....
ഉണങ്ങി വരണ്ട പാടവരമ്പിലെത്തി
ഭുമിക്ക് ചൂടുപിടിച്ച് തുടങ്ങി അലക്ഷ്യമായ് വേഗത്തിൽ നടക്കുമ്പോൾ ഒറ്റപ്പെട്ട ഒരു വീട് ദൂരെ കൺദൃഷ്ടിയിൽ പതിയുന്നു....
അവിടെ നിന്നും ഇറങിവരുന്ന ഭൂതവും തറയും താളമേളങളും....
കോമ്പല്ലുകൾ പുറത്തേക്കു നീട്ടി ചോര വലിച്ചുകുടിച്ച് ഭീതിപരത്താൻ ....
ഉണങ്ങിയ പച്ച മാംസത്തിന്റെ കഷ്ണങ്ങള്‍ ചുണ്ടിനരികിൽ എച്ചിലാക്കി ഭൂതം അതിനോടപ്പം ആരവങളും നടന്നു വന്നപ്പോള്‍ അയാള്‍ വരമ്പിൽ നിന്നും ഇറങ്ങി വഴിമാറികൊടുത്തു.....
ആ ഓലപ്പെരയിൽ നിന്നും ഒരു കരച്ചില്‍ കേൾക്കാമായിരുന്നു.....
വേഗത്തില്‍ നടക്കുമ്പോഴും ഭൂതവും തറയും മേളങളും ആരവങളും താളത്തിൽ ചുവടുകൾവെച്ച് മറഞകലുമ്പോൾ ആ കരച്ചിലിന്റെ ശബ്ദം അടുത്തേക്കു അടുക്കുന്നു....
പുരയുടെ മുന്നിലൂടെ നടന്നു നീങുമ്പോൾ കീറിപറിഞ് ചോരയൊലിപ്പിച്ച് ചുണ്ടുകൾ കടിച്ചു കീറി ശരീരത്തൽ പലയിടങ്ങളിലും കടിച്ചു കീറിയ വൃണങളുമായി ഒരു കൊച്ചു പെൺകുട്ടി കിണറിനരികിലേക്ക് ദാഹജലത്തിനുവേണ്ടി ഞരങി നീങുന്നു....
എന്തിനു നിൽക്കണം....
എന്തിനു സഹായിക്കണം...
ഞാന്‍ അതി വേഗം നടന്നുകൊണ്ടേയിരുന്നു....
"അടിച്ചു കൊല്ലണം..."
"ആരായാലും ..."
"സ്വന്തം അച്ഛന്‍ ആയിരിക്കും..."
പിറുപിറുത്തയാൾ ആ നട്ടുച്ചക്ക് നടവരമ്പിലൂടെ പറന്നു....
തലച്ചോറിലെ ഞരമ്പുകളിലൂടെ അരിച്ചു കയറിയ വൈദ്യുതി പ്രവാഹത്താൽ വീണുചിതറിയ മുത്തുകള്‍ക്ക് പലതരത്തിലുള്ള ചായങ്ങള്‍ മിന്നിമറഞു....മനസ്സിൽ ഒരായിരം മഴവില്ലുകൾ തലങ്ങും വിലങുമായി വിരിയാൻ തുടങ്ങി ...
ഇത്രയും വർണ്ണങൾ അനുഭവപ്പെടുമ്പോൾ അയാള്‍ പല്ലുകൾ കടിച്ച് കണ്ണുകള്‍ ചിമ്മിയടച്ച് മായാലോകത്തെക്ക് സ്വയം ഇറങിചെല്ലും...
എന്നിട്ട് വേഗത്തില്‍ നടക്കാന്‍ തുടങും
മായ കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് പിന്നീട് ..
ആരും കാണാത്തത് കാണും...
ആരും കേൾക്കാത്തത് കേൾക്കും....
ചിരിക്കും....
ചിലപ്പോൾ പ്രാർത്ഥിക്കും......
ചില ഇഷ്ടപ്പെട്ട ആഘോഷങളിലൂടെ യാത്രചെയ്തു സ്വയം ഉന്മാദനകും....
മനസ്സില്‍ വിരിയുന്ന വർണ്ണകാഴ്ചകൾ പുറത്തുപറയാനാകാതെ ആരെന്കിലും കണ്ടാല്‍ തുറിച്ചു നോക്കി നില്കും....
ഈ ചെറിയ പെൺകൊടിയെ പിച്ചി ചീന്തി രക്തം കുടിക്കാനാണോ നീ ജന്മം നല്കിയത്.....നീ ഒരു അച്ഛന്‍ ആണോ....
നിനക്കു നിന്റെ കാമവെറികൾ തീർക്കാൻ ഈ കുഞിനെ മാത്രമാണോ കിട്ടിയത്....
ഞരങി നീങി അവൾ കിണറിലേക്ക് ചാടികാണും...
വെള്ളം മതിയാവോളം കുടിച്ച് അവള്‍ മുങിപ്പൊങി ഒരു ജഡമായി കാണും....
ആ തന്ത ആരുമറിയാതെ അവളെ ആ പാടത്ത് കുഴിച്ചിടും....
അങ്ങനെ അയാള്‍ വീണ്ടും വിശുദ്ധനായി സമൂഹത്തില്‍ മാന്യതയുടെ പുറം മോടിയിൽ ഇനിയും ക്രൂരതകള്‍ ചെയ്തു കൂട്ടും....
മഴവില്ലുകൾ തമ്മിൽ പരസ്പരം കോർത്തുവലിച്ചു...
ചായങൾ ഒലിച്ചിറങി...മുത്തുമണികൾ ചിതറിയതൊക്കെ ഒരുണ്ടിറങാൻ തുടങ്ങി ......
അയാള്‍ വീണ്ടും പല്ലുകള്‍ ശക്തമായ് കടിച്ചു ....
ഇടവഴിയിലൂടെ കരിയിലകൂട്ടത്തെ കാലുകള്‍കൊണ്ട് വലിച്ചു മുന്നോട്ടു തള്ളി നടന്നു ....
ദൂരെ എതിര്‍ വശത്തായി രണ്ടു രൂപങ്ങള്‍ മെല്ലെ പ്രത്യക്ഷപ്പെട്ടപോലെ തോന്നി...
ഒരു അച്ഛന്‍ മകളുടെ കൈ പിടിച്ച് വരുന്നു....
പന്ത്രണ്ടു വയസ്സ് പ്രായം തോന്നിക്കും....
അയാള്‍ ഒരു ക്രൂരനാണ്...
മുഖത്തെ ആ പരുക്കൻ മീശയും ചോരചിതറുന്ന കണ്ണുകളും....
അയാള്‍ ഈ കുഞിനെ കൊണ്ട് ഈ കാട്ടു പ്രദേശത്ത് എന്തിനാണ് ഈ സന്ധ്യാ സമയത്തു് ....
അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ പാടുകൾ...
പേടിയോടെയാണ് അവൾ അയാളുടെ കൈകള്‍ പിടിച്ചിരിക്കുന്നത്....
അവള്‍ എന്നെ കണ്ടപ്പോള്‍ ആശ്വസിച്ചിരിക്കുമോ.....
ഇനി ഇത് കണ്ടുനിൽക്കാൻ എന്നെ കൊണ്ടാവില്ല.......
അയാള്‍ മെല്ലെ നിന്നു ....
ഊടുവഴിയിലെ മുള്ളുവേലി ഒരു ചവിട്ടിന് പൊളിച്ച് അതിലെ വലിയ മുളകുറ്റി പറിച്ചെടുത്തു.....
നല്ല കൂർത്താഗ്രമുള്ള കത്തിയേക്കാൾ മൂർച്ചയുള്ള മുള കുറ്റി...
മീശ പിരിച്ച് നെഞ്ചും വിരിച്ചു നില്കുന്ന കാട്ടാളനെ ലക്ഷ്യമാക്കി ഓടി മുളകുറ്റിയുടെ അഗ്രം അയാളുടെ നെഞ്ചിനുകണക്കാക്കി ഓടാൻ തുടങ്ങി ....
"എടാ നായേ....
സ്വന്തം മകളെയാണോ ഈ കാട്ടിലേക്കുള്ള വഴിയില്‍ കൊണ്ടു വന്ന് നശിപ്പിക്കാൻ കൊണ്ടു വന്നിരിക്കുന്നത്...."
"ഒരുത്തന്‍ ഇപ്പോള്‍ ഇതുപോലെ ഒരു പിഞ്ചുമകളെ കുഴിച്ചിട്ടു മാന്യനായതെയുള്ളൂ...."
"ഇനി ഇത് തുടരാന്‍ ഞാൻ അനുവദിക്കില്ല...."
അയാളുടെ നെഞ്ചുതകർത്ത് മുളം കുറ്റിയും ആ മനുഷ്യനും മണ്ണില്‍ മലർന്നടിച്ചു വീണു...
ചോര ചീറ്റി ഒരക്ഷരം ഒരിയാടാതെ അയാള്‍ മരിച്ചു വീണു...
പെൺകുട്ടി ചിരിച്ചു ....
അവളുടെ കണ്ണുകള്‍ക്ക് തിളക്കം ...
അയാള്‍ മുട്ടുകുത്തി അവളെ രണ്ടു കൈകൾ നീട്ടി വിളിച്ചു....
അവൾ കൈകളിലൂടെ അയാളെ കെട്ടിപ്പിടിച്ചു ചിരിച്ചു ....
അയാള്‍ അവളെ തുരുതുരാ ചുംബിച്ചു ....
ഇനി നിന്നെയാരും ശല്യം ചെയ്യില്ല.....
ആരും...
വർണ്ണങൾ വാരിവിതറിയ ഒരു ആകാശമാണ് അപ്പോള്‍ അയാള്‍ കണ്ടത്...
മുത്തുകളുടെ നിറങളെല്ലാം ഒലിച്ചിറങി...
വെളുത്ത മുത്തുകൾ ...
തിളങ്ങുന്ന വെളുത്ത മുത്തുകള്‍ .....
#ഷാലി അബൂബക്കര്‍ #
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo