അനീഷ് നീ എന്തു വിഡ്ഢിത്തം ആണ് ഈ പറയുന്നത്, ആ തട്ടമിട്ട സ്ത്രീ എങ്ങനെ നിരഞ്ജൻ ആകും.
ഹോസ്പിറ്റലിലേക്കുള്ള യാത്രയിൽ ശരത് കുറച്ചു നീരസ ഭാവത്തിൽ എന്നോട് ചോദിച്ചു.
ശരത് വേഗം, എത്രയും പെട്ടെന്ന് തന്നെ നമുക്ക് ഹോസ്പിറ്റലിൽ എത്തണം.
ഒരുപക്ഷെ ആ സ്ത്രീ അത് വേറെ ആരെങ്കിലും ആയിക്കൂടെ.
അവർ ആരെങ്കിലും ആകട്ടെ അത് നമുക്ക് പിനീട് കണ്ടെത്താം,
പിന്നെ അവരെങ്ങനെ കില്ലർ ആകും.
ഹോ എന്റെ ശരത് നീയൊന്നു വേഗം ഓടിക്കാമോ, ചോദ്യമൊക്കെ പിന്നെ.
ഹോസ്പിറ്റലിൽ എത്തട്ടെ എല്ലാത്തിനും ഉത്തരം ഉണ്ടാകും.
ഹോസ്പിറ്റലിൽ എത്തട്ടെ എല്ലാത്തിനും ഉത്തരം ഉണ്ടാകും.
ദേഷ്യത്തിലുള്ള എന്റെ മറുപടി കേട്ടിട്ടായിരിക്കണം ശരത് മുഖം ഒന്ന് കറുപ്പിച്ചു, വണ്ടിയുടെ ആക്സിലേറ്റർ പെട്ടെന്ന് കൂട്ടുകയും ചെയ്തു.
ഏകദേശം ഒരു പതിനഞ്ചു മിനുറ്റു കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.
കാറിൽ നിന്നും ഇറങ്ങിയ ഞാനും ശരത്തും നേരെ അനുപമയുടെ അടുത്തേക്ക് പോയി.
കാറിൽ നിന്നും ഇറങ്ങിയ ഞാനും ശരത്തും നേരെ അനുപമയുടെ അടുത്തേക്ക് പോയി.
ഞങ്ങൾ ചെല്ലുമ്പോൾ പോലീസ് അനുപമയുടെ മൊഴിയെടുക്കാൻ എത്തിയിട്ടുണ്ടായിരുന്നു.
ഞങ്ങളെ കണ്ടതും S.I ശങ്കർ വല്ലാത്തൊരു നോട്ടം നോക്കി.
എന്താടാ ഈ സമയത്ത്.
അല്ല സാർ ഇതിലെ പോയപ്പോൾ ഞങ്ങൾ വെറുതെ ഒന്ന് കേറിയെന്നോളു.
ശരത് കുറച്ചു പേടിയോടെ മറുപടി പറഞ്ഞു.
ശരത് കുറച്ചു പേടിയോടെ മറുപടി പറഞ്ഞു.
ഹോ അയാളുടെ ഒരു ദഹിപ്പിക്കുന്നൊരു നോട്ടം,
ശരത് SI ശങ്കർ പോയതിനു ശേഷം ശരത് എന്നോടായി പറഞ്ഞു.
മൊഴിയെടുത്തു പോലീസ് പോയതിനു ശേഷം ഞങ്ങൾ അനുപമയുടെ ഏട്ടൻ ഹരിയുമായി കുറച്ചു നേരം സംസാരിച്ചു.
അനുപമ പോലീസിനോട് പറഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ ഹരിയോടു ചോദിച്ചു.
ഹരി എന്താണ് ശരിക്കും സംഭവിച്ചത്,
അനീഷ് അവൾ ഇപ്പോഴും നോർമൽ ആയിട്ടില്ല എന്റെ കുട്ടി ആകെ ഭയന്നിരിക്കുകയാണ്.
നിരഞ്ജനിൽ നിന്നും ഇങ്ങനെ ഒരു,
ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.
നിരഞ്ജനിൽ നിന്നും ഇങ്ങനെ ഒരു,
ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.
ഹരി, ഞങ്ങൾക്കു ഹരിയോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.
ഫ്ലാറ്റിൽ ഞങ്ങൾക്കുണ്ടായ അനുഭവം തൊട്ടു ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ ഞങ്ങൾ നിരഞ്ജനെ ഫോളോ ചെയ്തു വന്നത് വരെ ഞങ്ങൾ ഹരിയോട് പറഞ്ഞു.
ഹരിയെല്ലാം ഭയത്തോടെ കേട്ടിരുന്നു.
ഹരി എങ്ങനെയാണു നിരഞ്ജനും അനുപമയും അടുപ്പത്തിലായത്.
അനുപമ ചെറുപ്പം തൊട്ടേ എഴുതുമായിരുന്നു, ഫേസ്ബുക് ഗ്രൂപുകളിൽ സജീവമായതോടെ ആണ് നിരഞ്ജനുമായി അവൾ അടുക്കുന്നത്, പിനീട് അത് പ്രണയമായി മാറുകയായിരുന്നു. അച്ഛനും അമ്മയും ഇല്ലാതെ വളർന്ന അവളുടെ എല്ലാം ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുത്തിരുന്നു, നിരഞ്ജനുമായുള്ള പ്രണയം അറിഞ്ഞപ്പോൾ ഞാൻ അവളെ എതിർത്തിരുന്നു.
പക്ഷെ അവളുടെ വാശിക്ക് മുന്നിൽ എനിക്കു പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല.
പക്ഷെ അവളുടെ വാശിക്ക് മുന്നിൽ എനിക്കു പിടിച്ചു നിൽക്കുവാൻ കഴിഞ്ഞില്ല.
നിരഞ്ജന്റെ ഫാമിലിയും മറ്റും.
നഫാമിലി എന്നു പറയാൻ അയാൾക്ക് ആരുമില്ലായിരിന്നു, പഠിച്ചതും വളർന്നതും ഒരു ഓർഫനേജിൽ ആണെന്നാണ് പറഞ്ഞത്.
അതിൽ കൂടുതൽ ഒന്നും ഹരി നിരഞ്ജനെ കുറിച്ചു അന്വേഷിച്ചില്ലേ.
അന്വേഷിച്ചു..
നിരഞ്ജൻ പറഞ്ഞത് അനുസരിച്ചു ഞാൻ
നിരഞ്ജൻ വളർന്ന ഓർഫനേജിൽ പോയി. അവിടെ ഉള്ളവർക്ക് നിരഞ്ജനെ കുറിച്ചു വളരെ നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ നിരഞ്ജനിൽ നിന്നും ഇത്തരത്തിൽ ഒരു അക്രമം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഭാഗ്യം കൊണ്ടാണ് എന്റെ കുട്ടി രക്ഷപെട്ടത്.
നിരഞ്ജൻ വളർന്ന ഓർഫനേജിൽ പോയി. അവിടെ ഉള്ളവർക്ക് നിരഞ്ജനെ കുറിച്ചു വളരെ നല്ല അഭിപ്രായം മാത്രമേ ഉണ്ടായിരുന്നുള്ളു.
പക്ഷെ നിരഞ്ജനിൽ നിന്നും ഇത്തരത്തിൽ ഒരു അക്രമം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, ഭാഗ്യം കൊണ്ടാണ് എന്റെ കുട്ടി രക്ഷപെട്ടത്.
ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ഹരിയുടെ വാക്കുകൾ കണ്ണ്നീരായി മാറിയിരുന്നു.
മുഖം പൊത്തി കരയുന്ന ഹരിയെ സമാധാനിപ്പിക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു.
മുഖം പൊത്തി കരയുന്ന ഹരിയെ സമാധാനിപ്പിക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു.
ഹോസ്പിറ്റലിലെ വിസിറ്റേഴ്സ് റൂമിൽ ഞാനും ശരത്തും കുറച്ചു നേരം ഇരുന്നു.
ഹരിയുടെ അവസ്ഥ കണ്ടിട്ട് വളരെ വിഷമം തോന്നുന്നു അനീഷ്..
അതെ, ശരത്..
ഇനിയെന്താണ് പ്ലാൻ.
എന്തു പ്ലാൻ.
സമയം ഇപ്പോൾ പതിനൊന്നു മണി, തിരിക്കണ്ടേ.
ശരത്, നമ്മൾ തേടി വന്ന ആളെ നമ്മൾ കണ്ടില്ലല്ലോ.
ആരെ, ആ സ്ത്രീയെയോ. ?
സ്ത്രീ മണ്ണാങ്കട്ട , ഒക്കെ നിന്റെ ഓരോ തോന്നൽ ആണ് അനീഷ്,.
ഓ, ഇപ്പോൾ എല്ലാം എന്റെ മാത്രം തോന്നലായോ ശരത്.
പിന്നെ അല്ലാതെ.
ഉം,, അതെ ശരത് എല്ലാം എന്റെ തോന്നലുകൾ ആകാം.
ചിലപ്പോൾ ഈ തോന്നലുകൾ സത്യവും ആകാം, നീ സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കേസ് ഡയറി വായിച്ചിട്ടുണ്ടോ ശരത്.
ചിലപ്പോൾ ഈ തോന്നലുകൾ സത്യവും ആകാം, നീ സർ ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കേസ് ഡയറി വായിച്ചിട്ടുണ്ടോ ശരത്.
"The game of shadow "
'നിഴലാട്ടം '
ഇരുട്ടിന്റെ മറയിൽ കുറ്റവാളി എത്ര തന്നെ ഒളിച്ചാലും അവരറിയാതെ അവരുടെ നിഴൽ എപ്പോഴും വെളിച്ചത്തിൽ ആയിരിക്കും,
നിന്റെ ഇത്തരത്തിലുള്ള സൈക്കോ ചിന്തകൾ കേൾക്കാൻ എനിക്കു തീരെ ഇന്ട്രെസ്റ്റ് ഇല്ല മോനേ, അതുകൊണ്ട് ഞനൊരു ചായ കുടിച്ചിട്ട് വരാം, നീ നിഴലിനെയും തപ്പി ഇവിടെ ഇരുന്നോ.
സമയം ഏതാണ്ട് പന്ത്രണ്ടു മണിയായിട്ടും
ശരത്തിനെ കണ്ടില്ല, താഴെയിരുന്നു നിമ്മിയുമായി ചാറ്റിംഗിൽ ആയിരിക്കും.
ശരത്തിനെ കണ്ടില്ല, താഴെയിരുന്നു നിമ്മിയുമായി ചാറ്റിംഗിൽ ആയിരിക്കും.
ഉറക്കം എന്നെ വല്ലാതെ ശല്യം ചെയ്തപ്പോൾ എഴുന്നേറ്റു ഒന്ന് നടക്കാം എന്ന് വിചാരിച്ചു.
ചുറ്റിക്കറങ്ങി അനുപമയുടെ റൂമിനു അടുത്തെത്തിയപ്പോൾ ഹരിയും ഒരു ബന്ധുവും സംസാരിച്ചിരിക്കുന്നത് കണ്ടു.
എല്ലാം തുറന്നു പറഞ്ഞപ്പോൾ ആ സ്ത്രീയുടെ കാര്യം കൂടി ഹരിയെ ധരിപ്പിക്കുവാൻ ഞങ്ങൾ മറന്നു പോയിരുന്നു.
ഇനി ചെന്നു പറഞ്ഞു ഹരിയെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ തിരിച്ചു നടന്നു.
ഇനി ചെന്നു പറഞ്ഞു ഹരിയെ വെറുതെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ തിരിച്ചു നടന്നു.
തിരികെ വന്ന് വിസിറ്റേഴ്സ് റൂമിൽ ഇരുന്നു, ഇനിയിപ്പോ ശരത് പറഞ്ഞത് പോലെ എല്ലാം ഒരു തോന്നൽ ആയിരിക്കാം, റെസിഡെൻസിയിൽ കണ്ട ആ സ്ത്രീ ഒരുപക്ഷേ വേറെ ആരെങ്കിലും ആയിരിക്കും.
വെറുതെ ഒരു തോന്നലിന്റെ പുറത്തു ഉറക്കമൊഴിച്ചു ഇരിക്കുന്നതിൽ വല്ലാത്തൊരു നിരാശ എനിക്കും തോന്നി.
വെറുതെ ഒരു തോന്നലിന്റെ പുറത്തു ഉറക്കമൊഴിച്ചു ഇരിക്കുന്നതിൽ വല്ലാത്തൊരു നിരാശ എനിക്കും തോന്നി.
രാത്രിയിലെ നനുത്ത കാറ്റ് വീശിയപ്പോൾ എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി,ഞാൻ പതുക്കെ ഒന്നു മയങ്ങി.
എപ്പോഴോ ഒന്നു കണ്ണ് തുറന്നു,
കണ്ണൊന്നു മിന്നി വീണ്ടും അടച്ച ആ നിമിഷം..
കണ്ണൊന്നു മിന്നി വീണ്ടും അടച്ച ആ നിമിഷം..
ഒരു കറുത്ത രൂപം മുന്നിലൂടെ ഒന്നു ഓടി പോയ പോലെ.
ഞെട്ടിയെഴുനേറ്റു ഞാൻ കണ്ണൊന്നു തിരുമി, അല്ല തോന്നലല്ല അത് ആ സ്ത്രീ,
അത് തന്നെ..
അത് തന്നെ..
ഞാൻ പെട്ടെന്ന് മുന്നോട്ടു ചാടിയെഴുന്നേറ്റു,
എന്റെ മുന്നിലായി അവർ അനുപമയുടെ മുറി ലക്ഷ്യമാക്കി നീങ്ങുന്നത് കണ്ടു.
ഞാനും അവരുടെ പിന്നാലെ പാഞ്ഞു.
ഉറക്കച്ചടവോടെ ഓടുന്നതിനു ഇടയിൽ കാല് ഒരു കസേരയിൽ തട്ടി.
ഒച്ച കേട്ടു തിരിഞ്ഞു നോക്കിയ അവർ,
എന്നെ കണ്ടു നേരെ അനുപമയുടെ മുറിയുടെ മുന്നിൽ നിന്നും നേരെ കോണിപ്പടികൾ വഴി താഴോട്ട് ഇറങ്ങി.
എന്നെ കണ്ടു നേരെ അനുപമയുടെ മുറിയുടെ മുന്നിൽ നിന്നും നേരെ കോണിപ്പടികൾ വഴി താഴോട്ട് ഇറങ്ങി.
തൊട്ടു പിന്നിലായി ഞാൻ ഉള്ളത് കൊണ്ട് അവരുടെ നടത്തത്തിനു കുറച്ചു വേഗത കൂട്ടി.
എങ്ങനെയെങ്കിലും അവരെ പിടിച്ചേ മതിയാകു,.. കോണിപ്പടികൾ പെട്ടെന്ന് ചാടിയിറങ്ങി ഞാൻ മുന്നോട്ടു കുതിച്ചു.
ഒരു നിമിഷം പോലും തികച്ചു വേണ്ടി വന്നില്ല എനിക്കു താഴെ ഫ്ലോറിൽ എത്തുവാൻ.
പക്ഷെ താഴെയെത്തിയ ഞാൻ അവരെ അവിടെയെങ്ങും കണ്ടില്ല.
ഇത്ര പെട്ടെന്ന് ഇവർ എങ്ങനെ രെക്ഷപെട്ടു എന്ന് ചിന്തിച്ചു നിൽകുമ്പോൾ, തൊട്ടപ്പുറത്തു നിന്നും " ട്ടേ " എന്നൊരു ഒച്ച കേട്ടു.
ഒച്ച കേട്ട ഭാഗത്തേക്കു ഓടിചെന്നു നോക്കുമ്പോൾ ആ സ്ത്രീ താഴെ മുഖം പൊത്തി വീണുകിടക്കുന്നത് കണ്ടു.
ശരത് കയ്യിൽ ഒരു കോലുമായി അടുത്തുണ്ട്.
ചത്ത് കാണുമോടാ "
നീ കറക്റ്റ് സമയത്തു തന്നെ എത്തിയല്ലോ ശരത്.
നിലത്തു വീണു കിടന്ന ആ സ്ത്രീയുടെ മുഖത്തെ തട്ടം ശരത് എടുത്തു മാറ്റി.
ആ മുഖം കണ്ടു ഞാനും ശരത്തും വിറച്ചു പോയി,,
മുഖം പാതി പൊള്ളി കരിഞ്ഞ ഒരു മുഖം.
മുഖം പാതി പൊള്ളി കരിഞ്ഞ ഒരു മുഖം.
(തുടരും )
പാർട്ട് -8

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക