ബനാറസ്. ലോകത്തിലെ ഏറ്റവും പ്രാചീനമായ
നഗരങ്ങളിലൊന്ന്.
നഗരങ്ങളിലൊന്ന്.
തിരുജടയിൽ ഗംഗയും, വാമഭാഗത്ത് ഗൗരിയുമായി വസിക്കുന്ന കാശി വിശ്വനാഥന്റെ
പുണ്യഭൂമി.
പുണ്യഭൂമി.
ഗംഗയുടെ ഓളങ്ങളെ വകഞ്ഞു മാറ്റി ഒരു തോണി പതുക്കെ അകന്നകന്നു പോകുന്നത്
കാണാം.
കാണാം.
തെരുവീഥികളിൽ ജനസഞ്ചയമാണ്. പല
ദേശക്കാർ, പല ഭാഷക്കാർ. റോഡിനിരുവശവും
തൊട്ടുതൊട്ടുള്ള കെട്ടിടങ്ങൾ...!!
ദേശക്കാർ, പല ഭാഷക്കാർ. റോഡിനിരുവശവും
തൊട്ടുതൊട്ടുള്ള കെട്ടിടങ്ങൾ...!!
ഇവിടെ എത്തിചേരുന്നവരിൽഅധികവും മരണത്തെ പുൽകാനായി വരുന്നവരാണ്. ഇവിടുന്നുള്ള മരണം പരമേശ്വരസന്നിധിയിൽ എത്തുമെന്ന വിശ്വാസമാവാം കാരണം.
ഗംഗയുടെ ഓരോ ഘാട്ടുകൾക്കും മൃത്യുവിന്റെ തണുപ്പാണ്!!
ക്ഷേത്രത്തിൽ നിന്നുമുള്ള ഒരു ശംഖുനാദം വായുവിൽ അലിഞ്ഞ് ഇല്ലാതായി.
കുറച്ചകലെയുള്ള ശ്മശാനത്തിൽ അൽപ്പം മുൻപ് കൊളുത്തിയ ചിതയിൽ നിന്ന് കനലുകൾ ജ്വലിക്കുന്നുണ്ട്.
|| ശിവായ ഗൗരി വദനാരവിന്ദ
സൂര്യായ ദക്ഷധ്വരനാശനായ
ശ്രീ നീലകണ്ഠായ വൃക്ഷദ്വജയാ
തസ്മൈ ശികാരായ നമഃശിവായ ||
സൂര്യായ ദക്ഷധ്വരനാശനായ
ശ്രീ നീലകണ്ഠായ വൃക്ഷദ്വജയാ
തസ്മൈ ശികാരായ നമഃശിവായ ||
മന്ത്രമുരുവിടുന്ന അധരങ്ങളോടെ ഭസ്മമണിഞ്ഞ നെറ്റിയോടെ . തനുവും മനവും കാലഭൈരവനിൽ ലയിച്ച് ഒരു കൂട്ടം അഘോരികൾ. അവരുടെ ആവാസസ്ഥലമാണ് ആ ശ്മശാനം.
സന്ധ്യ, നിശയുടെ കരങ്ങളിലേക്ക് പരിരംഭണ നിർവൃതിയോടെ ലയിച്ചു ചേർന്നു !
പ്രകാശത്തിനായി കൊളുത്തിയ അഗ്നികുണ്ഡങ്ങളിൽ നിന്നും ഒരു മഞ്ഞ വെളിച്ചം അവിടെമാകെ പരന്നിരുന്നു.
ശ്മശാനത്തിനു ഒത്ത നടുക്കായി ഒരു കാളി
വിഗ്രഹം.അതിന്റെ പുറത്തേക്കു തള്ളിയ നാവിൽ
രുധിരമുറ്റും പോലെ.
വിഗ്രഹം.അതിന്റെ പുറത്തേക്കു തള്ളിയ നാവിൽ
രുധിരമുറ്റും പോലെ.
പൗർണ്ണമിയാണിന്ന്.
അഘോരികൾക്കിടയിലെ താന്ത്രിക സാധനയുടെ സാമൂഹിക മൈഥുനം നടക്കുന്ന
ദിവസം. അവിടെയുള്ളവരെല്ലാം ഭാംഗിന്റെ
ലഹരിയിലാണ്. സ്ത്രീകളുമുണ്ട് ആ കൂട്ടത്തിൽ.
ദിവസം. അവിടെയുള്ളവരെല്ലാം ഭാംഗിന്റെ
ലഹരിയിലാണ്. സ്ത്രീകളുമുണ്ട് ആ കൂട്ടത്തിൽ.
കൂടിയിരിക്കുന്നവരിൽ നിന്നും മാറി ഏകനായി ഒരാളെ അവിടെ കാണാമായിരുന്നു. എന്തോ ചിന്തിച്ചു കൊണ്ട്. ആ കാതുകളിൽ ഗുരുവിന്റെ വാക്കുകൾ മുഴങ്ങുകയായിരുന്നപ്പോൾ.
''അഘോരികൾ നശ്വരമായ കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകളിൽ ചുറ്റപ്പെട്ടവരല്ല.
നമുക്കായി നിയോഗങ്ങളുമില്ല.പരമമായ മോക്ഷം
തേടിയുള്ള യാത്രയിലാണ് നാം. നാളത്തെ ദിവസം
നിനക്ക് നിർണ്ണായകമാണ്.....!!
നമുക്കായി നിയോഗങ്ങളുമില്ല.പരമമായ മോക്ഷം
തേടിയുള്ള യാത്രയിലാണ് നാം. നാളത്തെ ദിവസം
നിനക്ക് നിർണ്ണായകമാണ്.....!!
''എന്റെ ദേഹി ഈ ദേഹത്തെ വെടിയാൻ
സമയമായി. ഇനി നീയാണ് എന്റെ പിൻഗാമി.
അതിനു മുൻപ് നിനക്ക് ചെയ്തു തീർക്കാൻ
ഒരു കർമ്മം ബാക്കിയുണ്ട്.അതിന് നാളത്തെ
പുലരി സാക്ഷ്യം വഹിക്കും''
ആ ചിന്തകളെ മുറിച്ചു കൊണ്ട് അവിടെ
നാഗരി വാദ്യത്തിന്റെ ശബ്ദം മാറ്റൊലി കൊണ്ടു. മുഖ്യപൂജാരിയുടെ മന്ത്രോച്ചരണങ്ങൾ മുഴങ്ങി.
നാഗരി വാദ്യത്തിന്റെയും, വീണയുടെയും ശബ്ദത്തിൽ അവിടെയുള്ളവർ താളം ചവിട്ടാൻ
തുടങ്ങി.
നാഗരി വാദ്യത്തിന്റെ ശബ്ദം മാറ്റൊലി കൊണ്ടു. മുഖ്യപൂജാരിയുടെ മന്ത്രോച്ചരണങ്ങൾ മുഴങ്ങി.
നാഗരി വാദ്യത്തിന്റെയും, വീണയുടെയും ശബ്ദത്തിൽ അവിടെയുള്ളവർ താളം ചവിട്ടാൻ
തുടങ്ങി.
ഭാംഗിന്റെ ലഹരി ബാധിച്ച ശിരസ്സോടെ ആ അഘോരിയും മറ്റുള്ളവരോടൊപ്പം ചേർന്നു.
ആണും പെണ്ണും സ്വയം മറന്ന് നൃത്തം ചവിട്ടാൻ
തുടങ്ങി. അയാൾ മാത്രം ഇണയെ തിരഞ്ഞെടുത്തില്ല.
ആണും പെണ്ണും സ്വയം മറന്ന് നൃത്തം ചവിട്ടാൻ
തുടങ്ങി. അയാൾ മാത്രം ഇണയെ തിരഞ്ഞെടുത്തില്ല.
സമയം കടന്നു പോകെ അവർ വിവസ്ത്രരായി. ഉന്മാദത്തിന്റെ അത്യുന്നതമായ
അവസ്ഥയിൽ അവരുടെ ശരീരത്തിലെ വികാര
കേന്ദ്രങ്ങൾ തുടിച്ചു നിന്നു. തങ്ങളുടെ ശരീരങ്ങൾ
പരസ്പരം സ്പർശിക്കാതെ അവർ രതി
മൂർച്ഛയിലെക്കെത്തി തുടങ്ങി.
അവസ്ഥയിൽ അവരുടെ ശരീരത്തിലെ വികാര
കേന്ദ്രങ്ങൾ തുടിച്ചു നിന്നു. തങ്ങളുടെ ശരീരങ്ങൾ
പരസ്പരം സ്പർശിക്കാതെ അവർ രതി
മൂർച്ഛയിലെക്കെത്തി തുടങ്ങി.
മുഖ്യപൂജാരിയുടേയും സഹായികളുടേയും
മന്ത്രധ്വനികൾ ഉച്ഛസ്ഥായിലായി. കാളിദേവിയുടെ
കൽപ്രതിമക്കു മുൻപിൽ സ്ഥാപിച്ച പന്തങ്ങളിലേക്ക് ഭസ്മം വാരിയെറിഞ്ഞപ്പോൾ
അത് ഒന്നു കൂടി ആളിക്കത്തി.
മന്ത്രധ്വനികൾ ഉച്ഛസ്ഥായിലായി. കാളിദേവിയുടെ
കൽപ്രതിമക്കു മുൻപിൽ സ്ഥാപിച്ച പന്തങ്ങളിലേക്ക് ഭസ്മം വാരിയെറിഞ്ഞപ്പോൾ
അത് ഒന്നു കൂടി ആളിക്കത്തി.
താന്ത്രിക മൈഥുനത്തിന്റെ പരമമായ ആനന്ദ
മൂർച്ഛയിൽ അവരെല്ലാം സംതൃപ്തരായി ഒടുവിൽ
നിലത്തേക്കു വീണു. സ്വേദകണങ്ങൾ മുത്തുകളായി തിളങ്ങി ആ ദേഹങ്ങളിലെല്ലാം.
മൂർച്ഛയിൽ അവരെല്ലാം സംതൃപ്തരായി ഒടുവിൽ
നിലത്തേക്കു വീണു. സ്വേദകണങ്ങൾ മുത്തുകളായി തിളങ്ങി ആ ദേഹങ്ങളിലെല്ലാം.
അയാളും സംതൃപ്തിയോടെ നിദ്രയെ പുൽകി. വെൺനിലാവിന്റെ നേർത്ത കരങ്ങൾ
ഒരു ചാമരം പോലെ തലോടുന്നുണ്ടായിരുന്നപ്പോൾ
ഒരു ചാമരം പോലെ തലോടുന്നുണ്ടായിരുന്നപ്പോൾ
പുലർച്ച, ഗംഗയുടെ തീരം. ഉദിച്ചുയരുന്ന കതിരോനെ സാക്ഷിയാക്കി സൂര്യ നമസ്ക്കാരം നടത്തുകയായിരുന്നു അയാൾ.
ഷഡാഗധ്യാനം ചെയ്ത് ഇടതു കൈയ്യിൽ
ജലമെടുത്ത് വലതു കൈയ്യാൽ മൂടി, പിന്നെ ഹം
യം രം ലം വം എന്ന ബീജാക്ഷര മന്ത്രങ്ങൾ ജപിച്ച്.
കൈകുമ്പിളിലെ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴു പ്രാവിശ്യം തളിച്ച്
ശേഷിച്ച ജലം കൊണ്ട് ആദിത്യനെ ധ്യാനിച്ചു.
ജലമെടുത്ത് വലതു കൈയ്യാൽ മൂടി, പിന്നെ ഹം
യം രം ലം വം എന്ന ബീജാക്ഷര മന്ത്രങ്ങൾ ജപിച്ച്.
കൈകുമ്പിളിലെ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴു പ്രാവിശ്യം തളിച്ച്
ശേഷിച്ച ജലം കൊണ്ട് ആദിത്യനെ ധ്യാനിച്ചു.
തിരികെ നടക്കാനൊരുങ്ങുമ്പോഴാണ് ആ
അമ്മയും മകനും അയാളുടെ ശ്രദ്ധയിൽ പെട്ടത്.
തന്റെ മടിയിൽ കിടക്കുന്ന മകനെ ചേർത്തു പിടിച്ച്
എന്തോ ചിന്തയിലാണവർ.
അമ്മയും മകനും അയാളുടെ ശ്രദ്ധയിൽ പെട്ടത്.
തന്റെ മടിയിൽ കിടക്കുന്ന മകനെ ചേർത്തു പിടിച്ച്
എന്തോ ചിന്തയിലാണവർ.
കണ്ണുകളിൽ ഈ ലോകത്തിലെ മുഴുവൻ വിഷാദവും ആവാഹിച്ചിരിക്കുന്നു. അതിനു പുറകിലെ കാരണം മനക്കണ്ണിൽ കാണാൻ കഴിയുമായിരുന്നയാൾക്ക്.
ആ സ്ത്രിയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. അർബുദം അവരുടെ ശരീരത്തെ കാർന്നു തിന്നാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
പ്രണയിച്ചവനോടൊപ്പം ജീവിക്കാനായി
ഇറങ്ങി തിരിച്ചപ്പോൾ ഉറ്റവരെല്ലാം വെറുത്തു. പക്ഷെ ഒരു മകനെ തന്നതിനു ശേഷം അയാളും അവളെ തനിച്ചാക്കി ഈ ലോകത്തു നിന്നും യാത്രയായി.
ഇറങ്ങി തിരിച്ചപ്പോൾ ഉറ്റവരെല്ലാം വെറുത്തു. പക്ഷെ ഒരു മകനെ തന്നതിനു ശേഷം അയാളും അവളെ തനിച്ചാക്കി ഈ ലോകത്തു നിന്നും യാത്രയായി.
ആ കുട്ടിയുടെ രണ്ടു കാലുകൾക്കും സ്വാധീനകുറവുണ്ട്. അതോടൊപ്പം, തന്നെ
ബാധിച്ച രോഗവും കൂടി ആയപ്പോൾ അവൾ
തളർന്നു. നാളുകൾ എണ്ണപ്പെട്ടു
എന്നറിഞ്ഞപ്പോൾ അവളാലോചിച്ചത് മകനെ
കുറിച്ചാണ്.
ബാധിച്ച രോഗവും കൂടി ആയപ്പോൾ അവൾ
തളർന്നു. നാളുകൾ എണ്ണപ്പെട്ടു
എന്നറിഞ്ഞപ്പോൾ അവളാലോചിച്ചത് മകനെ
കുറിച്ചാണ്.
തന്റെ മരണശേഷം മകൻ പര- സഹായമില്ലാതെ എങ്ങനെ ജീവിക്കും എന്ന
ചിന്ത അവളെ കൊണ്ടെത്തിച്ചത് അവനേയും
കൊണ്ട് ഈ ലോകത്തോട് വിട പറയാം എന്ന
തീരുമാനത്തിലേക്കാണ്.
ചിന്ത അവളെ കൊണ്ടെത്തിച്ചത് അവനേയും
കൊണ്ട് ഈ ലോകത്തോട് വിട പറയാം എന്ന
തീരുമാനത്തിലേക്കാണ്.
ആ സ്ത്രിയുടെ സമീപത്തേക്കു ചെന്ന ശേഷം അയാൾ മൊഴിഞ്ഞു.
''ജീവനെടുക്കാനുള്ള അവകാശം സാക്ഷാൽ കാലഭൈരവന് മാത്രമാണ്. പിന്നെ നീയെന്തിനാണ് അതേ പറ്റി ചിന്തിച്ചത?''
തന്റെ മനസ്സു വായിച്ചതു പോലെ മുൻപിൽ
നിൽക്കുന്ന ആൾ പറഞ്ഞപ്പോൾ ആ സ്ത്രീ
നടുങ്ങി. ''സ്വാമീ'' എന്ന് വിളിച്ച് അവൾ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്ക്കരിച്ചു.
നിൽക്കുന്ന ആൾ പറഞ്ഞപ്പോൾ ആ സ്ത്രീ
നടുങ്ങി. ''സ്വാമീ'' എന്ന് വിളിച്ച് അവൾ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്ക്കരിച്ചു.
''കരയല്ലേ അമ്മേ...!!'' മകൻ അവളെ
ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം അവളുടെ
മൂർദ്ധാവിൽ കൈ വെച്ചു.
ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം അവളുടെ
മൂർദ്ധാവിൽ കൈ വെച്ചു.
|| ''ഓം ജുംസഃ ഈം
സൗഃ ഹംസഃ സഞ്ജീവനി-
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥിസ്ഥം
പ്രാണാം കുരു - കുരുസോഹം
സൗഃ ഈസ
ജും ഓം ഓം ജുംസ അമൃ ഠോ
നമഃ ശ്ശിവായ'' ||
സൗഃ ഹംസഃ സഞ്ജീവനി-
സഞ്ജീവനി മമ ഹൃദയ ഗ്രന്ഥിസ്ഥം
പ്രാണാം കുരു - കുരുസോഹം
സൗഃ ഈസ
ജും ഓം ഓം ജുംസ അമൃ ഠോ
നമഃ ശ്ശിവായ'' ||
ആ ചുണ്ടുകളിൽ സഞ്ജീവനിമന്ത്രത്തിന്റെ
ശീലുകളുതിർന്നു.
ശീലുകളുതിർന്നു.
അതിനു ശേഷം തോളിലെ ഭാണ്ഡത്തിൽ നിന്നും ഒരു ചൂർണ്ണം അവൾക്കു കൊടുത്തിട്ട്
പറഞ്ഞു.
പറഞ്ഞു.
''പൂർണ്ണ ആരോഗ്യവതിയായി നീ ഇനിയും
ജീവിക്കും. നിന്റെ കാലശേഷം മകനോടൊപ്പം
കാലഭൈരവന്റെ അനുഗ്രഹമുണ്ടാവും.
ഇപ്പോൾ മനസ്സമാധാനത്തോടെ പോകൂ.''
ജീവിക്കും. നിന്റെ കാലശേഷം മകനോടൊപ്പം
കാലഭൈരവന്റെ അനുഗ്രഹമുണ്ടാവും.
ഇപ്പോൾ മനസ്സമാധാനത്തോടെ പോകൂ.''
അതു പറഞ്ഞതിനു ശേഷം അയാൾ
ഗുരു സവിധത്തിലേക്ക് ഉറച്ച കാലടികളോടെ
നടന്നു തുടങ്ങി.
ഗുരു സവിധത്തിലേക്ക് ഉറച്ച കാലടികളോടെ
നടന്നു തുടങ്ങി.
ഈ ജന്മത്തിന്റെ മോക്ഷത്തിലേക്കുള്ള
പ്രയണമായിരുന്നത്.
പ്രയണമായിരുന്നത്.
രചനഃ ശരത് മംഗലത്ത്.
★★★★ ★★★★★★
(അഘോരികളെ കുറിച്ചറിയാത്തവർക്കായി രണ്ടു
വാക്ക്.)
ഭഗവാൻ ശിവനെ ഭൈരവ രൂപത്തിലാരാധിക്കുന്ന ഒരു പറ്റം സന്ന്യാസിമാരാണ് അഘോരികൾ എന്നറിയപ്പെടുന്നത്. വർഷങ്ങൾ നീണ്ട
സാധനയുടെ ഫലമായി ഏകാഗ്രമായ
മനസ്സ് സ്വായത്തമാക്കിയ ഇവർക്ക് പല
വിശേഷ സിദ്ധികളുണ്ട്. പരകായ പ്രവേശം,
ഘടികാരം സ്തംഭിപ്പിക്കുക, ആളി കത്തുന്ന
അഗ്നിയിൽ കിടക്കുക, വസ്ത്രം തനിയെ കീറുക,
മറ്റുള്ളവരുടെ മനസ്സ് ഗ്രഹിക്കാനുള്ള കഴിവ്,
ഒരാളുടെ ധമനികൾ പൊട്ടിച്ച് രക്തമൊഴുക്കുക
അങ്ങനെ ഒരുപാട്.
സാധനയുടെ ഫലമായി ഏകാഗ്രമായ
മനസ്സ് സ്വായത്തമാക്കിയ ഇവർക്ക് പല
വിശേഷ സിദ്ധികളുണ്ട്. പരകായ പ്രവേശം,
ഘടികാരം സ്തംഭിപ്പിക്കുക, ആളി കത്തുന്ന
അഗ്നിയിൽ കിടക്കുക, വസ്ത്രം തനിയെ കീറുക,
മറ്റുള്ളവരുടെ മനസ്സ് ഗ്രഹിക്കാനുള്ള കഴിവ്,
ഒരാളുടെ ധമനികൾ പൊട്ടിച്ച് രക്തമൊഴുക്കുക
അങ്ങനെ ഒരുപാട്.
ശ്മശാനത്തിലാണ് ഇവരുടെ വാസം.
കൈയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കും.മനുഷ്യ
മാംസം പോലും . നഗ്നതയെ ക്കുറിച്ച് ചിന്തയില്ല.
സർവ്വം ബ്രഹ്മം. അതാണവരുടെ കാഴ്ച്ചപ്പാട്.
ക്യാൻസറിനേയും എയ്ഡ്സിനേയും പോലും
സുഖപ്പെടുത്താനുള്ള മരുന്ന് അവരുടെ കൈവശ
മുണ്ടെന്ന് അവകാശപ്പെടുന്നു. താന്ത്രിക ലൈംഗീകതയാണവർ പുലർത്തുന്നത്. പരസ്പരം
ലൈംഗീക അവയവങ്ങൾ സ്പർശിക്കാതെ
അവർ ആനന്ദം കണ്ടെത്തുന്നു. സ്ത്രീകളുമുണ്ട്
ഇവരിൽ.
കൈയ്യിൽ കിട്ടുന്നതെന്തും ഭക്ഷിക്കും.മനുഷ്യ
മാംസം പോലും . നഗ്നതയെ ക്കുറിച്ച് ചിന്തയില്ല.
സർവ്വം ബ്രഹ്മം. അതാണവരുടെ കാഴ്ച്ചപ്പാട്.
ക്യാൻസറിനേയും എയ്ഡ്സിനേയും പോലും
സുഖപ്പെടുത്താനുള്ള മരുന്ന് അവരുടെ കൈവശ
മുണ്ടെന്ന് അവകാശപ്പെടുന്നു. താന്ത്രിക ലൈംഗീകതയാണവർ പുലർത്തുന്നത്. പരസ്പരം
ലൈംഗീക അവയവങ്ങൾ സ്പർശിക്കാതെ
അവർ ആനന്ദം കണ്ടെത്തുന്നു. സ്ത്രീകളുമുണ്ട്
ഇവരിൽ.
ഭാംഗ് - കഞ്ചാവിന്റെ ഇലയും പൂമൊട്ടും
ചേർത്തരച്ച് പാലും, നെയ്യും സുഗന്ധ ദ്രവ്യ
ങ്ങളും ചേർത്ത ലഹരി വസ്തു.
ചേർത്തരച്ച് പാലും, നെയ്യും സുഗന്ധ ദ്രവ്യ
ങ്ങളും ചേർത്ത ലഹരി വസ്തു.
ഘാട്ട് - ഗംഗയിലെ സ്നാന ഘട്ടങ്ങൾ
നാഗരി വാദ്യം- കിന്നരി വീണയുടെ വക ഭേദമായ
മറ്റൊരു വാദ്യ ഉപകരണം.
മറ്റൊരു വാദ്യ ഉപകരണം.
സഞ്ജീവനി മന്ത്രം - അകാലമൃത്യു തടയുന്നതിനുള്ള മന്ത്രം.
എന്റെ പരിമിതമായ അറിവുകൾക്കുള്ളിൽ
നിന്നു നടത്തിയ ഒരു ശ്രമമാണിത്. തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് സവിനയം
അപേക്ഷിക്കുന്നു.
നിന്നു നടത്തിയ ഒരു ശ്രമമാണിത്. തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് സവിനയം
അപേക്ഷിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്.

Nallezhut
ReplyDelete