നിനക്ക്....
ഞാനിപ്പോൾ മരണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ആളിപ്പടരുന്ന അഗ്നിയായി എന്നെ വിഴുങ്ങുന്ന മരണം !!
അല്ലെങ്കിൽ തെക്കിനിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന മരണം !!
അതുമല്ലെങ്കിൽ, കുട്ടിക്കാലത്തു നമ്മൾ നീന്തിത്തുടിച്ച, ആർപ്പു വിളിച്ചും ഓളം തല്ലിയും തിമിർത്തു രസിച്ച പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന മരണം!!
നിനക്കറിയാമോ മരണവും എനിക്കിപ്പോൾ ഒരനിവാര്യതയാണെന്ന് ? പ്രണയം പോലെ... ??
ആരോ പറഞ്ഞിട്ടില്ലേടാ, ജീവിതത്തിന്റെ വിരാമതിലകമാണ് മരണമെന്ന് ?
ആരാ അങ്ങനെ പറഞ്ഞത് ? നിനക്കറിയാതിരിക്കില്ല, കേട്ടതെല്ലാം ഓർമ്മിച്ചു വെയ്ക്കാൻ പണ്ടും നീയായിരുന്നു മിടുക്കൻ. ഞാൻ അന്നും ഒരു പൊട്ടിപെണ്ണ്.....
"മന്ദബുദ്ധി" എന്നു നിനക്കു കളിയാക്കി വിളിക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ ഞാനെന്ന് ശാരദേടത്തി എപ്പോഴും ചോദിക്കാറില്ലെടാ?
പക്ഷേ എത്ര കളിയാക്കിയാലും നമുക്കു പരസ്പരം ഒരുപാട് ഇഷ്ടമായിരുന്നില്ലേ?
ഇപ്പൊ തോന്നുന്നു നമ്മൾ വളരേണ്ടിയിരുന്നില്ല അല്ലേ ? നമ്മൾ മാത്രമല്ല, അപ്പുവും ബാലയും ശ്രീക്കുട്ടിയും പ്രകാശും നന്ദിനിയും ആരും......
വളർന്നപ്പോൾ എന്തെല്ലാമാണ് നമുക്കു നഷ്ടമായത്.... !
കാലം എന്തെല്ലാമാണ് നമുക്കു നഷ്ടപ്പെടുത്തിയത്...... !
ഓ, അതും ഒരനിവാര്യതയാണല്ലോ അല്ലേ ?
ഇപ്പോൾ, ഇവിടെ ഈ ഏകാന്തതയിൽ ഒറ്റക്കിരിക്കുമ്പോൾ ആരോ എന്നെയൊരു തടവുകാരിയാക്കിയത് പോലെ...
ഞാൻ തനിച്ച്.....
ഈശ്വരാ.... പണ്ടൊക്കെ ത്രിസന്ധ്യക്ക് നിലവിളക്കു കത്തിച്ചാൽ പിന്നെ ഉമ്മറത്തേക്കു പോലും തനിച്ചു പോകാൻ ഭയന്നിരുന്ന ഞാനിപ്പോൾ.....
ഏകാന്തത എത്ര ഭയാനകമാണെന്നു നീ അറിയുന്നുണ്ടോ ?
എനിക്കു പേടിയാവുന്നു മനു......
ജീവിതത്തിൽ ഒരവസരത്തിലല്ലെങ്കിൽ മറ്റൊരിക്കൽ, തീർച്ചയായും നമ്മൾ ഒറ്റക്കായിപ്പോവും അല്ലേ ?
എനിക്കിപ്പോൾ തീരെ വയ്യാതായിരിക്കുന്നു ;ഒന്നിനും... ഒന്നു പൊട്ടിക്കരയാൻ പോലും......
എന്റെ മനസ്സും ശരീരവും അത്രമേൽ മരവിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
എങ്കിലും ചിലപ്പോഴൊക്കെ മുറിവേറ്റു വിങ്ങുന്ന ഹൃദയത്തിന്റെ തേങ്ങൽ എനിക്കു കേൾക്കാം.
നീയുണ്ടായിരുന്നെങ്കിൽ നിനക്കു മാത്രം കേൾക്കാൻ കഴിയുമായിരുന്ന തേങ്ങൽ...
എനിക്കെന്റെ അമ്മയെ ഓർമ്മ വരുന്നു മനു...
തുളസിക്കതിരിന്റെ നൈർമ്മല്യമുള്ള ഒരോർമ്മ....
എന്റെ അമ്മ !
കഞ്ഞിപ്പശ മുക്കി ഉണക്കിയ നേര്യതിന്റെയും കാച്ചെണ്ണയുടെയും തൈരിൽ കുഴച്ച ചോറുരുളയുടേയും ഓർമ്മ എന്നെ കരയിക്കുകയാണ്.......
ഒരു ദീനക്കാരിയായിരുന്നിട്ടും ഞാനെന്നും അമ്മയുടെ ചെല്ലക്കുട്ടി തന്നെയായിരുന്നു.
പാവം അമ്മ........ ഞാനായിരുന്നോ അമ്മയുടെ വലിയ വേദന..... ??
ഇപ്പൊ അമ്മയുണ്ടായിരുന്നെങ്കിൽ......
വേണ്ട ; എന്നെ ഈ അവസ്ഥയിൽ കാണുന്നത് എന്റമ്മ സഹിക്കില്ല. അവരെല്ലാം നേരത്തേ പോയതു നന്നായി. അല്ലേ ?
അപ്പുറത്തെ മുറിയിൽ ഡെങ്കിപ്പനി പിടിച്ചു കിടക്കുന്ന കുട്ടിയുടെ അമ്മ ചിലപ്പോഴൊക്കെ എന്റടുത്തു വന്നിരിയ്ക്കും. അന്നേരം ഒരു സുരക്ഷിതത്ത്വമൊക്കെ അനുഭവപ്പെടാറുണ്ട് ട്ടൊ. ഇന്നലെ എന്റെ നെറ്റിയിൽ തലോടിക്കൊണ്ട് അവർ പറയാ "പേടിക്കണ്ട കുട്ട്യേ എല്ലാം സുഖാവും"ന്ന്. അപ്പോഴാണ് ആ വാക്കിനെ കുറിച്ച് ഞാനോർമ്മിച്ചത്.
നിനക്കു സുഖമല്ലേ ??
പണ്ടത്തെ പോലെ കുസൃതി കാട്ടി തൊടിയിലും പുഴയോരത്തും ഓടിനടക്കാറുണ്ടോ നീയിപ്പോഴും?
എന്നെ ഗ്രസിച്ചിരിക്കുന്ന ഈ ഭയാനകമായ ഇരുട്ടിൽ ചിലപ്പോഴൊക്കെ ആ നിഷ്കളങ്ക ബാല്യത്തിന്റെ ചിത്രം ഒളിമിന്നി മറയാറുണ്ട്. എന്നെ കരയിയ്ക്കാൻ വേണ്ടി മാത്രം...
പക്ഷേ അപ്പോഴും സത്യമായും എനിയ്ക്കു കരയാൻ സാധിക്കാറില്ല. മതിവരുവോളം ഒന്നു പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ......മനസ്സിൽ തിങ്ങി നിൽക്കുന്ന ഈ കണ്ണീർ മേഘങ്ങളൊന്നു പെയ്തൊഴിഞ്ഞിരുന്നെങ്കിൽ.......
എങ്കിൽ എനിക്കെന്നെ തിരിച്ചു കിട്ടിയേനെ. മനു,
ഇന്നു കാലത്തു എന്നെ നോക്കാൻ വന്ന, ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടർ ചോദിക്ക്യാ, എന്റെ പേരെന്താണെന്ന്.
അതുപോലും എനിക്കോർമ്മയില്ലെടാ.
നിനക്കോർമ്മയുണ്ടോ എന്റെ പേരെന്താണെന്ന് ?
എനിക്കിപ്പോൾ കടുംകറുപ്പു നിറമുള്ള മരണത്തെ മാത്രമേ ഓർമ്മയുള്ളു. ഞാൻ നോക്കി നോക്കി നിൽക്കേ, എന്റമ്മയെ എന്നിൽ നിന്നും അടർത്തിക്കൊണ്ടുപോയ കടും കറുപ്പു നിറമുള്ള മരണത്തെ..... അതിപ്പോഴും ഇവിടെ എവിടെയോ പമ്മിപ്പമ്മി നിൽപ്പുണ്ടെന്നു ഞാനറിയുന്നു.
ഞാനെപ്പോഴാണ് മനു ഇങ്ങനെ അസ്ഥിത്വം പോലും നഷ്ട്ടപ്പെട്ടവളായതു ?
എവിടെയാണ് എനിക്കെന്റെ മുഖം നഷ്ടമായത് ??
എന്നു മുതലാണ് ആർക്കും എന്നെ വേണ്ടാതായത്.. ?
മനു, എനിക്കിപ്പോൾ ഉറക്കവും നഷ്ടമായിരിക്കുന്നു. ഒരു രാത്രിയിലും എനിക്കുറങ്ങാൻ കഴിയുന്നില്ല. കണ്ണടക്കുമ്പോൾ, തലയില്ലാത്ത കുറേ രൂപങ്ങൾ എന്റെ മുന്നിൽ നൃത്തമാടുന്നത് പോലെ തോന്നും.
പാദങ്ങൾ നിലം തൊടാതെ നൃത്തമാടുന്ന രൂപങ്ങൾ !!
ചിലപ്പോഴൊക്കെ അവ എന്റെ കഴുത്തിൽ ശക്തിയായി ഞെരിക്കുന്നതു പോലെ തോന്നും.
എന്റെ സിരകളിൽ....... ഹൃദയത്തിൽ.... വിരലുകളിൽ...... വേദന, കടുത്ത വേദന അരിച്ചിറങ്ങും.
ഇതാണോ മരണം ?
ഈശ്വരാ, ഇങ്ങനെയായിരിക്കരുതേ മരണമെന്ന് അപ്പോൾ ഞാൻ പ്രാർത്ഥിക്കും.
ആ നിമിഷം.......
ചന്ദന മണമുള്ള നിന്റെ വിരലുകളുടെ തണുപ്പ് ഒരു സാന്ത്വനമായി എന്നെ വന്നു പൊതിയും.
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാവുന്നതു അപ്പോഴാണ്.
മനു, നീ ജീവിച്ചിരിക്കുന്ന ഈ ലോകം വിട്ട് എനിക്കെങ്ങോട്ടും പോവണ്ട. ഒരു യമദേവനും ഞാൻ പിടി കൊടുക്കില്ല. എനിക്കു മരിക്കണ്ട മനു.
നീ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം.
എനിക്ക് സുഖമാവാനല്ല ;
നീ ജീവിയ്ക്കുന്ന ഈ ലോകത്തു നീ ജീവിച്ചിരിയ്ക്കുന്ന കാലമത്രയും എന്നെയും ജീവിപ്പിക്കണേ ഈശ്വരാ എന്ന്.
അത്രയും മതി ; അത്ര മാത്രം.....
നീയെന്നാണ് എന്നെ കാണാൻ വരുന്നത് ?
നിന്നോട് ഒരു പാടു സംസാരിക്കാനുണ്ട് എനിക്ക്; ഒരു പാട് !
പണ്ട് തൃക്കാർത്തികയ്ക്ക് മൺചെരാതുകളിൽ ദീപങ്ങൾ തെളിയിയ്ക്കുമ്പോൾ, തിരുവാതിരക്കാലത്തു തൊടിയിൽ ഊഞ്ഞാലു കെട്ടി ആടുമ്പോൾ, നടുമുറ്റത്തേക്കു ഒഴുകിയിറങ്ങുന്ന നിലാപ്പെയ്ത്തിൽ തനിയേ ഇരിക്കുമ്പോൾ... ഒക്കെ ഒരുപാടു സംസാരിക്കാറില്ലേ നമ്മൾ ?
പ്രാതലും അത്താഴവും വരെ വേണ്ടെന്നു വച്ച് എത്രയോ ദിവസങ്ങൾ സംസാരിച്ചും കളിച്ചും ചിരിച്ചും നമ്മൾ വിശപ്പു കെടുത്തി... ?
"ഇതിനും മാത്രം എന്താ ഈ കുട്ടികൾക്ക് പറയാനുള്ളതെന്റെ ഈശ്വരാ" എന്ന് എത്ര തവണ ശാരദേടത്തി പതം പറഞ്ഞിരിക്കുന്നു.....
എവിടെപ്പോയെടാ ആ നല്ല നാളുകൾ...... ?
എന്നും മാറോടണച്ചു പിടിക്കണമെന്ന് നമ്മൾ ഒരുപോലെ ആഗ്രഹിച്ച,സന്തോഷം മാത്രം തന്ന ആ നല്ല നാളുകൾ.....??
ഈശ്വരാ......
ഒരിക്കൽ, ഒരിക്കൽ മാത്രം, നമുക്കൊന്നു പിന്തിരിഞ്ഞോടാൻ കഴിഞ്ഞിരുന്നെങ്കിൽ......
മനു, ഇപ്പൊ എനിക്ക് തോന്നുന്നു, നിന്നെ കാണാത്തതു കൊണ്ടാണ് ഞാനിത്രയ്ക്കു അവശയായിരിക്കുന്നതെന്നു.
നീ വന്നാൽ, നിന്റെ കൈത്തലോടലേറ്റാൽ, ഇനിയും എനിക്കൊരു പുനർജ്ജനിയുണ്ടാവില്ലേടാ?
ആഹാ നീ വരുന്നുണ്ടോ ??
പുറത്തൊരു കാൽപ്പെരുമാറ്റം കേട്ട പോലെ.. ?
അല്ല, അതു നീയല്ല, നിന്റെ കാലൊച്ച പോലും എനിയ്ക്കു ഹൃദിസ്ഥമാണെന്ന് നിനക്കറിയാമോ ?
ഇതു പക്ഷേ ഒരു പാടു പേരുണ്ടല്ലോ ?
നോക്കൂ മനു, ഇത് ആ ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടറും വേറെ ചിലരുമൊക്കെയാ........
നോക്കിക്കേ, ഇവരെന്താ ഈ കാണിയ്ക്കുന്നേ??
മനു ഒന്നിങ്ങോട്ടു വരുന്നുണ്ടോ ?
ഇവരിതാ എന്റെ കയ്യിലേയും മൂക്കിലേയുമൊക്കെ ട്യൂബുകൾ അഴിച്ചു മാറ്റുന്നു.
ഇതൊക്കെ എടുത്തു മാറ്റിയാൽ ഞാൻ മരിച്ചു പോവില്ലേ ?
നീയൊന്നു പറഞ്ഞേ ഇവരോട്.
നോക്കൂ മനു, ഡ്രിപ്‌സിന്റെ സ്റ്റാൻഡും ഇവരൊരു മൂലയിലേക്കു നീക്കിവച്ചു.
ഈ നേഴ്‌സുമാർക്ക് യാതൊരു ദയയുമില്ലേ ?
അത്യാസന്ന നിലയിൽ കിടക്കുന്ന ഒരു രോഗിയോട് ഇവരെന്താ ഇത്ര ക്രൂരമായി പെരുമാറുന്നത് ?
നീയുണ്ടായിരുന്നെങ്കിൽ അവരിങ്ങനെ ചെയ്യുമായിരുന്നോ?
ആ ഡോക്ടർ പക്ഷേ, രണ്ടു തുള്ളി വെള്ളം എന്റെ ചുണ്ടിലേക്കു പകർന്നു തന്നു.
മനു, എത്ര നാളയെന്നോ ഞാൻ വായിലൂടെ വല്ലതും കഴിച്ചിട്ട് ?വെള്ളത്തിനിപ്പോ എന്തൊരു സ്വാദാ, നമ്മുടെ തറവാട്ടു വളപ്പിലെ കൽക്കിണറിലെ വെള്ളത്തിന്റെ അതേ സ്വാദ്.
പക്ഷേ പിന്നെ തന്നില്ലാ ട്ടൊ.
മനു, ദാ കണ്ടോ അവരെന്റെ കൈകൾ രണ്ടും മടക്കി നെഞ്ചോടു ചേർത്തു വച്ചു. കാലിന്റെ തള്ളവിരലുകൾ രണ്ടും ചേർത്ത് ഒരു തുണിച്ചീന്തു കൊണ്ടു കെട്ടി. എന്തിനാ ഇങ്ങനെയൊക്കെ ?
ദേ, ആ ഡെങ്കിപ്പനി പിടിച്ച കുട്ടീടെ അമ്മ വാതിൽക്കൽ വന്നു നിന്ന് എന്നെ നോക്കി വിതുമ്പിക്കരയുന്നു.
എല്ലാം സുഖാവും ന്നു പറഞ്ഞിട്ട്, ഇവരെന്തിനാ ഇപ്പൊ കരയുന്നേ ??
മനു ഇതു കണ്ടോ?ഡോക്ടർ എന്റെ കണ്ണുകൾ ഒന്നുകൂടി അമർത്തിയടച്ചു.
എനിക്കു സങ്കടം വരുന്നുണ്ട് ട്ടൊ.
ഞാനെപ്പോഴും കണ്ണടച്ചു കിടന്നിരുന്നത് ഉറങ്ങാനായിരുന്നില്ല, അകക്കണ്ണു കൊണ്ട് നിന്നെ കാണാനായിരുന്നു.
നോക്കെടാ ഇവരെന്റെ മൂക്കിനകത്തു പഞ്ഞിയെല്ലാം തിരുകി വെയ്ക്കുന്നു.
അയ്യോ ദേ ഒരു വെള്ള പുതപ്പു വലിച്ചു എന്റെ മുഖത്തേക്കിടുന്നു. എനിക്കു ശ്വാസം മുട്ടില്ലേ ?
എന്നെ കൊല്ലുകയാണോ ഇവരെല്ലാം കൂടെ ?
മനു എനിയ്ക്കു മരിക്കണ്ട, മരിക്കണ്ട ടാ.
എനിക്കിനിയും ജീവിക്കണം; നീ ജീവിക്കുന്ന ഈ ലോകത്ത്.
എനിക്കു നിന്നെ കണ്ടു മതിയായില്ല
നിന്നോടു സംസാരിച്ചു മതിയായില്ല
നിന്നോടൊപ്പം ജീവിച്ചു മതിയായില്ല
നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീർന്നില്ല.
ആളിപ്പടരുന്ന അഗ്നിയായി എന്നെ വിഴുങ്ങുന്ന മരണം !!
അല്ലെങ്കിൽ തെക്കിനിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന മരണം !!
അതുമല്ലെങ്കിൽ, കുട്ടിക്കാലത്തു നമ്മൾ നീന്തിത്തുടിച്ച, ആർപ്പു വിളിച്ചും ഓളം തല്ലിയും തിമിർത്തു രസിച്ച പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന മരണം!!
നിനക്കറിയാമോ മരണവും എനിക്കിപ്പോൾ ഒരനിവാര്യതയാണെന്ന് ? പ്രണയം പോലെ... ??
ആരോ പറഞ്ഞിട്ടില്ലേടാ, ജീവിതത്തിന്റെ വിരാമതിലകമാണ് മരണമെന്ന് ?
ആരാ അങ്ങനെ പറഞ്ഞത് ? നിനക്കറിയാതിരിക്കില്ല, കേട്ടതെല്ലാം ഓർമ്മിച്ചു വെയ്ക്കാൻ പണ്ടും നീയായിരുന്നു മിടുക്കൻ. ഞാൻ അന്നും ഒരു പൊട്ടിപെണ്ണ്.....
"മന്ദബുദ്ധി" എന്നു നിനക്കു കളിയാക്കി വിളിക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ ഞാനെന്ന് ശാരദേടത്തി എപ്പോഴും ചോദിക്കാറില്ലെടാ?
പക്ഷേ എത്ര കളിയാക്കിയാലും നമുക്കു പരസ്പരം ഒരുപാട് ഇഷ്ടമായിരുന്നില്ലേ?
ഇപ്പൊ തോന്നുന്നു നമ്മൾ വളരേണ്ടിയിരുന്നില്ല അല്ലേ ? നമ്മൾ മാത്രമല്ല, അപ്പുവും ബാലയും ശ്രീക്കുട്ടിയും പ്രകാശും നന്ദിനിയും ആരും......
വളർന്നപ്പോൾ എന്തെല്ലാമാണ് നമുക്കു നഷ്ടമായത്.... !
കാലം എന്തെല്ലാമാണ് നമുക്കു നഷ്ടപ്പെടുത്തിയത്...... !
ഓ, അതും ഒരനിവാര്യതയാണല്ലോ അല്ലേ ?
ഇപ്പോൾ, ഇവിടെ ഈ ഏകാന്തതയിൽ ഒറ്റക്കിരിക്കുമ്പോൾ ആരോ എന്നെയൊരു തടവുകാരിയാക്കിയത് പോലെ...
ഞാൻ തനിച്ച്.....
ഈശ്വരാ.... പണ്ടൊക്കെ ത്രിസന്ധ്യക്ക് നിലവിളക്കു കത്തിച്ചാൽ പിന്നെ ഉമ്മറത്തേക്കു പോലും തനിച്ചു പോകാൻ ഭയന്നിരുന്ന ഞാനിപ്പോൾ.....
ഏകാന്തത എത്ര ഭയാനകമാണെന്നു നീ അറിയുന്നുണ്ടോ ?
എനിക്കു പേടിയാവുന്നു മനു......
ജീവിതത്തിൽ ഒരവസരത്തിലല്ലെങ്കിൽ മറ്റൊരിക്കൽ, തീർച്ചയായും നമ്മൾ ഒറ്റക്കായിപ്പോവും അല്ലേ ?
എനിക്കിപ്പോൾ തീരെ വയ്യാതായിരിക്കുന്നു ;ഒന്നിനും... ഒന്നു പൊട്ടിക്കരയാൻ പോലും......
എന്റെ മനസ്സും ശരീരവും അത്രമേൽ മരവിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
എങ്കിലും ചിലപ്പോഴൊക്കെ മുറിവേറ്റു വിങ്ങുന്ന ഹൃദയത്തിന്റെ തേങ്ങൽ എനിക്കു കേൾക്കാം.
നീയുണ്ടായിരുന്നെങ്കിൽ നിനക്കു മാത്രം കേൾക്കാൻ കഴിയുമായിരുന്ന തേങ്ങൽ...
എനിക്കെന്റെ അമ്മയെ ഓർമ്മ വരുന്നു മനു...
തുളസിക്കതിരിന്റെ നൈർമ്മല്യമുള്ള ഒരോർമ്മ....
എന്റെ അമ്മ !
കഞ്ഞിപ്പശ മുക്കി ഉണക്കിയ നേര്യതിന്റെയും കാച്ചെണ്ണയുടെയും തൈരിൽ കുഴച്ച ചോറുരുളയുടേയും ഓർമ്മ എന്നെ കരയിക്കുകയാണ്.......
ഒരു ദീനക്കാരിയായിരുന്നിട്ടും ഞാനെന്നും അമ്മയുടെ ചെല്ലക്കുട്ടി തന്നെയായിരുന്നു.
പാവം അമ്മ........ ഞാനായിരുന്നോ അമ്മയുടെ വലിയ വേദന..... ??
ഇപ്പൊ അമ്മയുണ്ടായിരുന്നെങ്കിൽ......
വേണ്ട ; എന്നെ ഈ അവസ്ഥയിൽ കാണുന്നത് എന്റമ്മ സഹിക്കില്ല. അവരെല്ലാം നേരത്തേ പോയതു നന്നായി. അല്ലേ ?
അപ്പുറത്തെ മുറിയിൽ ഡെങ്കിപ്പനി പിടിച്ചു കിടക്കുന്ന കുട്ടിയുടെ അമ്മ ചിലപ്പോഴൊക്കെ എന്റടുത്തു വന്നിരിയ്ക്കും. അന്നേരം ഒരു സുരക്ഷിതത്ത്വമൊക്കെ അനുഭവപ്പെടാറുണ്ട് ട്ടൊ. ഇന്നലെ എന്റെ നെറ്റിയിൽ തലോടിക്കൊണ്ട് അവർ പറയാ "പേടിക്കണ്ട കുട്ട്യേ എല്ലാം സുഖാവും"ന്ന്. അപ്പോഴാണ് ആ വാക്കിനെ കുറിച്ച് ഞാനോർമ്മിച്ചത്.
നിനക്കു സുഖമല്ലേ ??
പണ്ടത്തെ പോലെ കുസൃതി കാട്ടി തൊടിയിലും പുഴയോരത്തും ഓടിനടക്കാറുണ്ടോ നീയിപ്പോഴും?
എന്നെ ഗ്രസിച്ചിരിക്കുന്ന ഈ ഭയാനകമായ ഇരുട്ടിൽ ചിലപ്പോഴൊക്കെ ആ നിഷ്കളങ്ക ബാല്യത്തിന്റെ ചിത്രം ഒളിമിന്നി മറയാറുണ്ട്. എന്നെ കരയിയ്ക്കാൻ വേണ്ടി മാത്രം...
പക്ഷേ അപ്പോഴും സത്യമായും എനിയ്ക്കു കരയാൻ സാധിക്കാറില്ല. മതിവരുവോളം ഒന്നു പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ......മനസ്സിൽ തിങ്ങി നിൽക്കുന്ന ഈ കണ്ണീർ മേഘങ്ങളൊന്നു പെയ്തൊഴിഞ്ഞിരുന്നെങ്കിൽ.......
എങ്കിൽ എനിക്കെന്നെ തിരിച്ചു കിട്ടിയേനെ. മനു,
ഇന്നു കാലത്തു എന്നെ നോക്കാൻ വന്ന, ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടർ ചോദിക്ക്യാ, എന്റെ പേരെന്താണെന്ന്.
അതുപോലും എനിക്കോർമ്മയില്ലെടാ.
നിനക്കോർമ്മയുണ്ടോ എന്റെ പേരെന്താണെന്ന് ?
എനിക്കിപ്പോൾ കടുംകറുപ്പു നിറമുള്ള മരണത്തെ മാത്രമേ ഓർമ്മയുള്ളു. ഞാൻ നോക്കി നോക്കി നിൽക്കേ, എന്റമ്മയെ എന്നിൽ നിന്നും അടർത്തിക്കൊണ്ടുപോയ കടും കറുപ്പു നിറമുള്ള മരണത്തെ..... അതിപ്പോഴും ഇവിടെ എവിടെയോ പമ്മിപ്പമ്മി നിൽപ്പുണ്ടെന്നു ഞാനറിയുന്നു.
ഞാനെപ്പോഴാണ് മനു ഇങ്ങനെ അസ്ഥിത്വം പോലും നഷ്ട്ടപ്പെട്ടവളായതു ?
എവിടെയാണ് എനിക്കെന്റെ മുഖം നഷ്ടമായത് ??
എന്നു മുതലാണ് ആർക്കും എന്നെ വേണ്ടാതായത്.. ?
മനു, എനിക്കിപ്പോൾ ഉറക്കവും നഷ്ടമായിരിക്കുന്നു. ഒരു രാത്രിയിലും എനിക്കുറങ്ങാൻ കഴിയുന്നില്ല. കണ്ണടക്കുമ്പോൾ, തലയില്ലാത്ത കുറേ രൂപങ്ങൾ എന്റെ മുന്നിൽ നൃത്തമാടുന്നത് പോലെ തോന്നും.
പാദങ്ങൾ നിലം തൊടാതെ നൃത്തമാടുന്ന രൂപങ്ങൾ !!
ചിലപ്പോഴൊക്കെ അവ എന്റെ കഴുത്തിൽ ശക്തിയായി ഞെരിക്കുന്നതു പോലെ തോന്നും.
എന്റെ സിരകളിൽ....... ഹൃദയത്തിൽ.... വിരലുകളിൽ...... വേദന, കടുത്ത വേദന അരിച്ചിറങ്ങും.
ഇതാണോ മരണം ?
ഈശ്വരാ, ഇങ്ങനെയായിരിക്കരുതേ മരണമെന്ന് അപ്പോൾ ഞാൻ പ്രാർത്ഥിക്കും.
ആ നിമിഷം.......
ചന്ദന മണമുള്ള നിന്റെ വിരലുകളുടെ തണുപ്പ് ഒരു സാന്ത്വനമായി എന്നെ വന്നു പൊതിയും.
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാവുന്നതു അപ്പോഴാണ്.
മനു, നീ ജീവിച്ചിരിക്കുന്ന ഈ ലോകം വിട്ട് എനിക്കെങ്ങോട്ടും പോവണ്ട. ഒരു യമദേവനും ഞാൻ പിടി കൊടുക്കില്ല. എനിക്കു മരിക്കണ്ട മനു.
നീ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം.
എനിക്ക് സുഖമാവാനല്ല ;
നീ ജീവിയ്ക്കുന്ന ഈ ലോകത്തു നീ ജീവിച്ചിരിയ്ക്കുന്ന കാലമത്രയും എന്നെയും ജീവിപ്പിക്കണേ ഈശ്വരാ എന്ന്.
അത്രയും മതി ; അത്ര മാത്രം.....
നീയെന്നാണ് എന്നെ കാണാൻ വരുന്നത് ?
നിന്നോട് ഒരു പാടു സംസാരിക്കാനുണ്ട് എനിക്ക്; ഒരു പാട് !
പണ്ട് തൃക്കാർത്തികയ്ക്ക് മൺചെരാതുകളിൽ ദീപങ്ങൾ തെളിയിയ്ക്കുമ്പോൾ, തിരുവാതിരക്കാലത്തു തൊടിയിൽ ഊഞ്ഞാലു കെട്ടി ആടുമ്പോൾ, നടുമുറ്റത്തേക്കു ഒഴുകിയിറങ്ങുന്ന നിലാപ്പെയ്ത്തിൽ തനിയേ ഇരിക്കുമ്പോൾ... ഒക്കെ ഒരുപാടു സംസാരിക്കാറില്ലേ നമ്മൾ ?
പ്രാതലും അത്താഴവും വരെ വേണ്ടെന്നു വച്ച് എത്രയോ ദിവസങ്ങൾ സംസാരിച്ചും കളിച്ചും ചിരിച്ചും നമ്മൾ വിശപ്പു കെടുത്തി... ?
"ഇതിനും മാത്രം എന്താ ഈ കുട്ടികൾക്ക് പറയാനുള്ളതെന്റെ ഈശ്വരാ" എന്ന് എത്ര തവണ ശാരദേടത്തി പതം പറഞ്ഞിരിക്കുന്നു.....
എവിടെപ്പോയെടാ ആ നല്ല നാളുകൾ...... ?
എന്നും മാറോടണച്ചു പിടിക്കണമെന്ന് നമ്മൾ ഒരുപോലെ ആഗ്രഹിച്ച,സന്തോഷം മാത്രം തന്ന ആ നല്ല നാളുകൾ.....??
ഈശ്വരാ......
ഒരിക്കൽ, ഒരിക്കൽ മാത്രം, നമുക്കൊന്നു പിന്തിരിഞ്ഞോടാൻ കഴിഞ്ഞിരുന്നെങ്കിൽ......
മനു, ഇപ്പൊ എനിക്ക് തോന്നുന്നു, നിന്നെ കാണാത്തതു കൊണ്ടാണ് ഞാനിത്രയ്ക്കു അവശയായിരിക്കുന്നതെന്നു.
നീ വന്നാൽ, നിന്റെ കൈത്തലോടലേറ്റാൽ, ഇനിയും എനിക്കൊരു പുനർജ്ജനിയുണ്ടാവില്ലേടാ?
ആഹാ നീ വരുന്നുണ്ടോ ??
പുറത്തൊരു കാൽപ്പെരുമാറ്റം കേട്ട പോലെ.. ?
അല്ല, അതു നീയല്ല, നിന്റെ കാലൊച്ച പോലും എനിയ്ക്കു ഹൃദിസ്ഥമാണെന്ന് നിനക്കറിയാമോ ?
ഇതു പക്ഷേ ഒരു പാടു പേരുണ്ടല്ലോ ?
നോക്കൂ മനു, ഇത് ആ ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടറും വേറെ ചിലരുമൊക്കെയാ........
നോക്കിക്കേ, ഇവരെന്താ ഈ കാണിയ്ക്കുന്നേ??
മനു ഒന്നിങ്ങോട്ടു വരുന്നുണ്ടോ ?
ഇവരിതാ എന്റെ കയ്യിലേയും മൂക്കിലേയുമൊക്കെ ട്യൂബുകൾ അഴിച്ചു മാറ്റുന്നു.
ഇതൊക്കെ എടുത്തു മാറ്റിയാൽ ഞാൻ മരിച്ചു പോവില്ലേ ?
നീയൊന്നു പറഞ്ഞേ ഇവരോട്.
നോക്കൂ മനു, ഡ്രിപ്‌സിന്റെ സ്റ്റാൻഡും ഇവരൊരു മൂലയിലേക്കു നീക്കിവച്ചു.
ഈ നേഴ്‌സുമാർക്ക് യാതൊരു ദയയുമില്ലേ ?
അത്യാസന്ന നിലയിൽ കിടക്കുന്ന ഒരു രോഗിയോട് ഇവരെന്താ ഇത്ര ക്രൂരമായി പെരുമാറുന്നത് ?
നീയുണ്ടായിരുന്നെങ്കിൽ അവരിങ്ങനെ ചെയ്യുമായിരുന്നോ?
ആ ഡോക്ടർ പക്ഷേ, രണ്ടു തുള്ളി വെള്ളം എന്റെ ചുണ്ടിലേക്കു പകർന്നു തന്നു.
മനു, എത്ര നാളയെന്നോ ഞാൻ വായിലൂടെ വല്ലതും കഴിച്ചിട്ട് ?വെള്ളത്തിനിപ്പോ എന്തൊരു സ്വാദാ, നമ്മുടെ തറവാട്ടു വളപ്പിലെ കൽക്കിണറിലെ വെള്ളത്തിന്റെ അതേ സ്വാദ്.
പക്ഷേ പിന്നെ തന്നില്ലാ ട്ടൊ.
മനു, ദാ കണ്ടോ അവരെന്റെ കൈകൾ രണ്ടും മടക്കി നെഞ്ചോടു ചേർത്തു വച്ചു. കാലിന്റെ തള്ളവിരലുകൾ രണ്ടും ചേർത്ത് ഒരു തുണിച്ചീന്തു കൊണ്ടു കെട്ടി. എന്തിനാ ഇങ്ങനെയൊക്കെ ?
ദേ, ആ ഡെങ്കിപ്പനി പിടിച്ച കുട്ടീടെ അമ്മ വാതിൽക്കൽ വന്നു നിന്ന് എന്നെ നോക്കി വിതുമ്പിക്കരയുന്നു.
എല്ലാം സുഖാവും ന്നു പറഞ്ഞിട്ട്, ഇവരെന്തിനാ ഇപ്പൊ കരയുന്നേ ??
മനു ഇതു കണ്ടോ?ഡോക്ടർ എന്റെ കണ്ണുകൾ ഒന്നുകൂടി അമർത്തിയടച്ചു.
എനിക്കു സങ്കടം വരുന്നുണ്ട് ട്ടൊ.
ഞാനെപ്പോഴും കണ്ണടച്ചു കിടന്നിരുന്നത് ഉറങ്ങാനായിരുന്നില്ല, അകക്കണ്ണു കൊണ്ട് നിന്നെ കാണാനായിരുന്നു.
നോക്കെടാ ഇവരെന്റെ മൂക്കിനകത്തു പഞ്ഞിയെല്ലാം തിരുകി വെയ്ക്കുന്നു.
അയ്യോ ദേ ഒരു വെള്ള പുതപ്പു വലിച്ചു എന്റെ മുഖത്തേക്കിടുന്നു. എനിക്കു ശ്വാസം മുട്ടില്ലേ ?
എന്നെ കൊല്ലുകയാണോ ഇവരെല്ലാം കൂടെ ?
മനു എനിയ്ക്കു മരിക്കണ്ട, മരിക്കണ്ട ടാ.
എനിക്കിനിയും ജീവിക്കണം; നീ ജീവിക്കുന്ന ഈ ലോകത്ത്.
എനിക്കു നിന്നെ കണ്ടു മതിയായില്ല
നിന്നോടു സംസാരിച്ചു മതിയായില്ല
നിന്നോടൊപ്പം ജീവിച്ചു മതിയായില്ല
നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീർന്നില്ല.
By
Sajna Shajahan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക