Slider

അടി

0
Image may contain: 1 person, sunglasses and outdoor

 എത്ര അടി കിട്ടിയാലും,നീ 
നന്നാവില്ല; എന്നെങ്കിലും
ഒരു ദിവസം വിഷ്ണു നേരത്തിന്
ക്ലാസിൽ വന്നിട്ടുണ്ടോ? "
അവന്റെ മുഖത്ത് എന്നും
കാണാറുള്ള പുഞ്ചിരി മാത്രം
ബാക്കി. വൈഗക്ക് ദേഷ്യം
സഹിക്കാനായില്ല,ചൂരൽ
കൊണ്ട് രണ്ടു മൂന്നെണ്ണം
കൂടി കൊടുത്തു.എന്നിട്ടു
പറഞ്ഞു.
"ഇന്നിനി ഒരു ക്ലാസിലും നീ
ഇരിക്കണ്ട, നിന്റെ തിരക്ക്
എല്ലാം കഴിഞ്ഞ് ,നാളെ
കൃത്യ സമയത്ത് ക്ലാസിൽ
വന്നാൽ ഇവിടെയിരിക്കാം "
ഫ്രീ അവറായതിനാൽ സ്റ്റാഫ്
റൂമിലിരിക്കുകയായിരുന്നു
വൈഗ.അപ്പോൾ ഏഴ് ബി
ക്ലാസിലെ അരുൺ നാഥ് ഒരു
നോട്ട് ബുക്കുമായി വന്നു
പറഞ്ഞു.
" ടീച്ചർ ഇത് വിഷ്ണുവിന്റെ
ബുക്കാണ്, ക്ലാസിൽ മറന്നു
വെച്ച് പോയതാണ് "
നിറം മങ്ങിയ മുഷിഞ്ഞ ആ
നോട്ട് ബുക്ക് വൈഗ വെറുതെ
മറിച്ചു നോക്കി.അതിൽ ഓരോ
പേജിലും അവ്യക്തമായ ഒരു
മുഖം വരച്ചിരിക്കുന്നു.
സുക്ഷിച്ച് നോക്കിയപ്പോൾ
വൈഗക്ക് അത് തന്റെ മുഖ
മാണെന്ന് മനസിലായി.ഓരോ
ചിത്രത്തിനും താഴെ "ടീച്ചറമ്മ"
എന്നെഴുതിയിരുന്നു.ഒരു
പേജിൽ ഇങ്ങനെ കണ്ടു .
"ഇന്ന് ടീച്ചറമ്മ വന്നില്ല,
ഇന്ന് സ്ക്കൂളിൽ വന്നത്
വെറുതെ, ടീച്ചറമ്മക്ക് എന്തു
പറ്റിയതാണവോ"
ആ ബുക്ക് നിറെയ അവന്റെ
ടീച്ചറമ്മ മാത്രമായിരുന്നു.
വൈഗയുടെ കണ്ണുകൾ
അറിയാതെ നിറഞ്ഞു.അവനെ
തല്ലിയതൊർത്തപ്പോൾ
നെഞ്ചിൽ ഒരു പിടച്ചിൽ.
××××××××××××××××××××××××
"സാരമില്ലടോ,താൻ ഇങ്ങിനെ
വിഷമിച്ചാലോ?മനപൂർവ്വം
തല്ലിയതല്ലല്ലോ? തന്റെ
നെഞ്ചിൽ തല വെച്ചു
കിടക്കുന്ന വൈഗയുടെ
പുറത്ത്‌ തട്ടികൊണ്ട് വേണു
ഗോപാൽ പറഞ്ഞു.
"ഏട്ടാ നമുക്ക് ഒരു മകൻ
ഉണ്ടായിരുന്നെങ്കിൽ അവന്റെ
പ്രായം ഉണ്ടാകുമായിരുന്നു"
വൈഗക്കും വേണുഗോപാലിനും
കുട്ടികളുണ്ടായിരുന്നില്ല.
വിവാഹം കഴിഞ്ഞിട്ട് പതിനാല്
കൊല്ലം കഴിഞ്ഞു.
"താൻ ഒരു കാര്യം ചെയ്യു
നാളെ അവധിയല്ലെ നമുക്ക്
അവന്റെ വീടുവരെ ഒന്നു
പോകാം; അവന്റെ താമസം
എവിടെയാണെന്ന് കണ്ടു
പിടിക്ക് " അതൊരു നല്ല
തീരുമാനമാണെന്ന് വൈഗക്ക്
തോന്നി.
" ആ കാണുന്ന ഇടവഴി കടന്ന്,
പാടത്തിലൂടെ കുറച്ചു
നടന്നാൽ ആദ്യ ഓല കൊണ്ട്
മേഞ്ഞ വീടാണ് ;കാറിവിടെ
എവിടെങ്കിലും ഇട്ടോളു"
എന്ന് കടക്കാരൻ അവരോട്
പറഞ്ഞു.
" ആരാ മക്കളെ മനസിലായില്ല"
കൈ നെറ്റിക്കു മറ പിടിച്ച്
ആ വൃദ്ധ ചോദിച്ചു.
"വിഷ്ണു ഇവിടെയില്ലെ, ഞാൻ
വിഷ്ണുവിന്റെ ടീച്ചറാണ് "
വൈഗ പറഞ്ഞു.
" അവൻ പശുവിനു പുല്ല്
അരിയാൻ പോയതാണ് ;
മക്കളിരിക്ക് "
മുറ്റത്ത് കിടന്നിരുന്ന പഴയ
ബെഞ്ച് ഒരു തുണി കൊണ്ട്
തുടച്ചു കൊണ്ട് അവർ
തുടർന്നു.
"ഞാൻ അവന്റെ അമ്മമ്മയാണ്,
അവന്റെ അമ്മ,എന്റെ മോൾ
മുന്നു വർഷം മുൻപ് മരിച്ചു
പോയി, കാൻസറായിരുന്നു"
അതു പറയുമ്പോൾ ആ വൃദ്ധ
കണ്ണുകൾ മുണ്ടിന്റെ തുമ്പ്
കൊണ്ട് തുടക്കുന്നുണ്ടായിരു
ന്നു.
"വിഷ്ണുവിന്റെ അച്ഛൻ "
വൈഗ ചോദിച്ചു.
"ആ ദുഷ്ട്ടൻ വെറെ ഏതോ
നാട്ടിൽ, ഒരു പെണ്ണിന്റെ
കൂടെ താമസിക്കുകയാണ് ;
ന്റെ കുട്ടി അതിന്റെ അച്ഛനെ
ഇതുവരെ കണ്ടിട്ടില്ല"
"അല്ല മോളുടെ പേരെന്താണ് "
" എന്റെ പേര് വൈഗ "
"മോളെ കുറിച്ച് പറയാത്ത
ഒരു ദിവസം പോലുമില്ല;
ടീച്ചറമ്മ എന്നാണ് അവൻ
മോളെ വിളിക്കാറ്, അവന്റെ
അമ്മയെ പോലെ നീണ്ട മുടിയും
വട്ട മുഖവുമാണെന്ന് ഇന്നലെ
കൂടി പറഞ്ഞു "
ചായ എടുക്കാൻ അവർ
അകത്തു പോയപ്പോൾ വൈഗ
ചുറ്റും ഒന്നു കണ്ണോടിച്ചു...
വേലിയോട് ചേർന്ന് ഒത്തിരി
ചെടികളും പൂക്കളും .നല്ല
വൃത്തിയുള്ള ഒരു തൊഴുത്തും
"ഇതാ മക്കളെ ഇതു കുടിക്ക്,
അപ്പോഴെക്കും ഓൻ വരും"
നല്ല ആവി പറക്കുന്ന ചുക്ക്
കാപ്പി നീട്ടി കൊണ്ട് വൃദ്ധ
പറഞ്ഞു.
"ദിവസവും രാവിലെ പശുവിനെ
കറന്ന് പാൽ കടകളിലും
വീടുകളിലും കൊടുത്ത്,
പശുവിനെ പാടത്ത് കെട്ടി
കഴിഞ്ഞാണ് അവൻ സ്ക്കൂളിൽ
വരുന്നത് ; അതാണ് മോളേ
അവനെന്നും നേരം വൈകി
വരുന്നത് "
ൈവഗയുടെ മനസിൽ സങ്കട
തിരകൾ അലയടിച്ചു.സിഗരറ്റ്
പുകച്ചു അവളെ നോക്കി
നിൽക്കുകയായിരുന്ന വേണു
കണ്ണുകൾ കൊണ്ട് എല്ലാം
ശരിയാക്കാം എന്ന രീതിയിൽ
സൂചന കൊടുത്തു.
"രാത്രിയിൽ കള്ള് ഷാപ്പിന്റെ
അടുത്ത് പൊരികടികൾ
വിക്കുന്ന ഒരു ചായ കടയുണ്ട്
അവിടെ എടുത്തു കൊടുക്കാൻ
നിക്കും ,ഒമ്പത് മണി വരെ
നിന്നാൻ അവര് അമ്പത്
ഉറുപ്പിയ കൊടുക്കും.ന്റെ
കുട്ടിക്ക് പഠിക്കാനോന്നും
നേരം കിട്ടൂല " അവർ വളരെ
സങ്കടത്തോടെ പറഞ്ഞു.
"അതാ മോൻ വരുന്നുണ്ട് "
തലയിൽ പുല്ലിന്റെ കുട്ടയും
വെച്ച് വിഷ്ണു വന്നു.
വീടിനു മുന്നിൽ ടീച്ചറെ കണ്ട്
അവൻ അന്ധാളിച്ചു നിന്നു.
അവന്റെ കണ്ണുകൾക്ക്
വിശ്വസിക്കാനായില്ല.തലയിൽ
നിന്ന് കുട്ടയിറക്കി അവൻ
ടീച്ചറുടെ അടുത്തെക്കു
വന്നു.ടീച്ചർ അവന്റെ ഉള്ളം
കൈ നിവർത്തി നോക്കി
ഒരു ചൂരലിനും ആ കൈകളെ
വേദനിപ്പിക്കാൻ പറ്റില്ല
ജീവിക്കാനുള്ള ഓട്ടത്തിന്റെ
അടയാളങ്ങൾ ആ കൈകളിൽ
ഉണ്ടായിരുന്നു.
സംസാരിക്കുന്നതിനിടയിൽ
വിഷ്ണു അവന്റെ അമ്മയുടെ
ഒരു ബ്ലാക്ക് ആന്റ് വൈറ്റ്
ഫോട്ടോ ടീച്ചർക്ക് കാണിച്ചു
നീണ്ട മുടിയുള്ള വട്ട മുഖമുള്ള
സുന്ദരിയായ ഒരു സ്ത്രീ.
തിരിച്ച് പോകുമ്പോൾ വേണു
വിന്റെ തോളിൽ ചാരി കൊണ്ട്
കണ്ണുകളടച്ചിരുന്ന
വൈഗയോട് അയാൾ പറഞ്ഞു,
"താൻ വിഷമിക്കെണ്ട നമുക്ക്‌
വിഷ്ണുവിന്റെ കാര്യത്തിൽ
എന്തെങ്കിലും ചെയ്യാമെടോ "
അവളുടെ കണ്ണുകൾ അവൾ
പോലുമറിയാതെ നിറഞ്ഞു
കൂടെ മനസും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo