Slider

ചാർളി ചാപ്ലിൻ -മംഗലയ്ക്കൽ

0

കനലു നെഞ്ചിൽ പിടയ്ക്കുന്ന നേരവും -
ചിരിയൊരുക്കി,ക്കൊതിപ്പിച്ച നായകാ ...
സ്വൊയ മെരിഞ്ഞടങ്ങീടുന്ന നേരവും
ഫലിതമായ്‌ നിറഞ്ഞാടും വിദൂഷകാ ..
തെരുവിൽ നിന്നും വരുന്നവൻ ;വിഢിയായ്‌ -
വിരുതു കാട്ടുമ്പൊഴും വെന്തുനിൽപ്പവൻ .
അളവു തെറ്റുന്ന ജീവ വസ്ത്രങ്ങളെ
അളവു തെറ്റാ , തെടുത്താടി നിൽപ്പവൻ .
കുരലു പൊട്ടും വിശപ്പ കേറ്റെടുവാൻ
പതിയെ, നീയാ ചെരുപ്പു തിന്നീടവെ
മതി മറന്നൊരാ കാണികൾക്കറിയുമോ
പ്രിയ വിദൂഷകാ ,നിന്റെ രാപ്പാതകൾ .
മുളകരയ്ക്കുന്ന,നിന്റെ നട്ടുച്ചകൾ ,
തുടലു പൊട്ടിച്ചിടുന്ന നിൻ നോവുകൾ .
അറിയുകില്ല, നിൻ ഫലിത രംഗങ്ങളിൽ
രസിതരാവുമാ കാണികൾക്കൊന്നുമെ .
ഫലിത നായകാ ,നീ മറഞ്ഞെങ്കിലും
മറവി താണ്ടി വന്നെത്തുന്നു പിന്നെയും .
ഒരു മഴപ്പാട്ടിലൂടെ നിൻ കണ്ണുനീർ -
ച്ചിറയൊതുക്കി, ച്ചിരിച്ചു നീ നായകാ. .
By: മംഗലയ്ക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo