ഡിസംബർ... നീ എനിക്കെന്നും നോവുള്ളൊരോർമ്മയാണ്.നീയാണെന്നെ ഞാനാക്കിയതെങ്കിലും, അത് വലിയൊരു നഷ്ട്ടം സമ്മാനിച്ചായിരുന്നല്ലോ..അതിനു ശേഷം നീണ്ട പന്ത്രണ്ട് വർഷങ്ങൾ കടന്ന് പോയിരിക്കുന്നു.നിനക്കോർമയുണ്ടോ നിന്നിലെ ആ പൊള്ളുന്ന ദിനങ്ങളെ..
അന്നും പതിവ്പോലെ മക്കളെ സ്കൂളിലേക്കയക്കാനുള്ള പടപൊരുതലിലായിരുന്നല്ലോ ഞാൻ.. എത്ര നേരത്തെ എണീറ്റാലും രാവിലെ ഒന്നിനും സമയം തികയാറില്ല.
അടുക്കളയിലെ തിരക്കിട്ട പണികൾക്കിടയിലാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്.ഇതുപോലൊരു കാൾ വന്നെന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.
അടുക്കളയിലെ തിരക്കിട്ട പണികൾക്കിടയിലാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്.ഇതുപോലൊരു കാൾ വന്നെന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല.
എടുത്ത് നോക്കുമ്പോൾ ഏട്ടനാണ്.കടയിലേക്കുള്ള സാധനങ്ങളെടുക്കാൻ പോയിട്ട് രണ്ട് ദിവസമായിരുന്നു.ഇന്നലെ വിളിച്ചപ്പോൾ ഇന്നെത്തുമെന്ന് പറഞ്ഞതുമാണ്,എന്റെ തിരക്കറിയാവുന്നത് കൊണ്ട് സാധാരണ ആ നേരത്തൊരു വിളിയുണ്ടാവാറില്ലല്ലോ..
എത്ര ആകാംക്ഷയോടെയാണ് ഞാനതെടുത്തത്..
"ഹെലോ രവിയേട്ടാ..."
മറുതലക്കൽ ഒരു പ്രതികരണവുമില്ലായിരുന്നു.
മറുതലക്കൽ ഒരു പ്രതികരണവുമില്ലായിരുന്നു.
"എന്താ മിണ്ടാത്തെ ?രവിയേട്ടൻ ഇതെവിടാ?"
ഇല്ല മിണ്ടുന്നില്ല.. ഒരുപാട് തവണ എന്ത് പറ്റിയെന്ന് ചോദിച്ചിട്ടും മറുപടിയൊന്നും ഇല്ലാതെ ഫോൺ കട്ടായി. പലപ്രാവശ്യം തിരിച്ച് വിളിച്ചെങ്കിലും ബെല്ലടി നിലക്കും വരേ ഫോണനാഥമായ് കിടന്നതല്ലാതെ പ്രതികരണമൊന്നുമുണ്ടായില്ല. ഈശ്വരാ.. എന്തേലും അപകടം!! എനിക്കെന്തോ ആധികേറാൻ തുടങ്ങി.അല്ലെങ്കിലും ഞാനന്നൊക്കെ അങ്ങനെയായിരുന്നില്ലേ.ചെറിയ കാര്യങ്ങൾക്ക് പോലും ആധികേറുന്ന ഒരു പൊട്ടിപെണ്ണ്.
വേണ്ടാത്ത ചിന്തകൾ മനസ്സിലേക്ക് തികട്ടി വന്നെങ്കിലും മക്കൾക്ക് പോകാനുള്ളതാണല്ലോ എന്ന ചിന്തയിൽ യാന്ത്രികമായി ഞാൻ അടുക്കളയിലേക്ക് നടന്നു..
അച്ഛനും അമ്മയുംകൂടി തൊടിയിലേക്കിറങ്ങിയതായിരുന്നു, അധികം സ്ഥലമൊന്നുമില്ലെങ്കിലും ഉള്ള തൊടിയിൽ കുറച്ച് പച്ചക്കറികളൊക്കെ വെച്ചിട്ടുണ്ട്. അതിന് നനക്കലും മണ്ണിടലുമൊക്കെയാണ് അന്നച്ഛന്റെ പ്രധാന വിനോദം.ഇടക്കൊക്കെ അമ്മയും കൂടെക്കൂടാറുണ്ട്.അച്ഛനെന്നും വലിയ ദേഷ്യക്കാരനായിരുന്നു.
നേരിയ ഒരോർമ ബാക്കിയാക്കി സ്വന്തമച്ഛൻ മരണത്തിലേക്ക് പടിയിറങ്ങി പോകുമ്പോൾ ഞാൻ നാലാം ക്ലാസ്സിലാണ്.പിന്നീട് ഒരുപാട് കഷ്ട്ടപ്പെട്ടാണമ്മ എന്നെയും അനിയനെയും വളർത്തിയതും, എന്റെ കല്ല്യാണം നടത്തിയതും.
കല്ല്യാണം കഴിഞ്ഞപ്പോൾ ഞാൻ കരുതിയത് ഇനിയെങ്കിലുമൊരച്ഛന്റെ സ്നേഹമെനിക്കാവോളം അനുഭവിക്കാമെന്നാണ്.
പക്ഷേ നമ്മൾ ആഗ്രഹിക്കുംപോലല്ലോ പലതും.ഞാനന്നൊക്കെ പലപ്പോഴും ചിന്തിച്ചിരുന്നു ഒറ്റ മരുമകളായിട്ടും അച്ഛനെന്തിനാണിത്ര ദേഷ്യമെന്ന്...
കല്ല്യാണം കഴിഞ്ഞപ്പോൾ ഞാൻ കരുതിയത് ഇനിയെങ്കിലുമൊരച്ഛന്റെ സ്നേഹമെനിക്കാവോളം അനുഭവിക്കാമെന്നാണ്.
പക്ഷേ നമ്മൾ ആഗ്രഹിക്കുംപോലല്ലോ പലതും.ഞാനന്നൊക്കെ പലപ്പോഴും ചിന്തിച്ചിരുന്നു ഒറ്റ മരുമകളായിട്ടും അച്ഛനെന്തിനാണിത്ര ദേഷ്യമെന്ന്...
തിരിച്ചൊരുപ്രതികരണവുമില്ലാതെ മറുതലക്കൽ ഫോൺ റിംഗ് ചെയ്ത്കൊണ്ടേയിരുന്നു.ഓരോ തവണയും ബെല്ലടി നിലയ്ക്കുമ്പോഴും ഹൃദയമിടിപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു .എത്താറായിട്ടുണ്ടാകും അതുകൊണ്ടാകും എടുക്കാത്തതെന്ന് മനസ്സിനെ സ്വയം പറഞ്ഞാശ്വസിപ്പിച്ച് മറ്റു പണികളിലേക്ക് തിരിഞ്ഞെങ്കിലും,
"രവിയെന്തേ ഇത്വേരെ എത്താതെ?" എന്ന അമ്മയുടെ ഇടക്കുള്ള ചോദ്യം വീണ്ടും സ്വസ്ഥത കെടുത്തി.
"രവിയെന്തേ ഇത്വേരെ എത്താതെ?" എന്ന അമ്മയുടെ ഇടക്കുള്ള ചോദ്യം വീണ്ടും സ്വസ്ഥത കെടുത്തി.
അന്നൊരു പതിനൊന്ന് മണിയായിക്കാണും വീണ്ടും എന്റെ ഫോൺ ബെല്ലടിച്ചു. ഓടി ചെന്ന് നോക്കിയപ്പോൾ രവ്യേട്ടൻ എന്ന് തെളിഞ്ഞു നിൽക്കുന്ന സ്‌ക്രീൻ കണ്ടെന്ത് സന്തോഷമായിരുന്നു എനിക്ക്. വിറയ്ക്കുന്ന കൈകളോടെ ഫോണെടുത്ത് ചെവിയോടടുപ്പിക്കുമ്പോൾ കാണിച്ചു തരാട്ടോ എന്നഭാവമായിരുന്നു മനസ്സിൽ.
"രവിയേട്ടാ...എന്താ പറ്റിയെ?"
"ഇത് രവിയേട്ടൻ അല്ല.."
മറുതലക്കൽ അപരിചിതമായ ഒരു സ്ത്രീ ശബ്ദം
മറുതലക്കൽ അപരിചിതമായ ഒരു സ്ത്രീ ശബ്ദം
വീണ്ടും ഉള്ളിലൂടെ ഒരാളൽ, മിനിഷനേരം കൊണ്ട് ഹോസ്പിറ്റലും അപകടവുമൊക്കെയാണ് മനസ്സിൽ മിന്നി മറഞ്ഞത്.തിരിച്ചെന്ത് ചോദിക്കണമെന്നറിയാതെ ഞാൻ പകച്ചു.
"ന്റെ രവ്യേട്ടനേടെ ?? "
"രവി എന്റടുത്തുണ്ട്, ഞാനദ്ദേഹത്തിന്റെ ഭാര്യയാണ് സംസാരിക്കുന്നത്"
"ഭാര്യയോ ??? നിങ്ങളെന്തൊക്കെയാണീ പറയുന്നത്?രവ്യേട്ടന്റെ കയ്യിൽ ഫോൺ കൊടുക്കൂ.."
മറുതലക്കലെ അടക്കിപ്പിടിച്ച സംസാരം. എന്റെ ഉള്ളം നെരിപ്പോട് പോലെ എരിയാൻ തുടങ്ങി.
മറുതലക്കലെ അടക്കിപ്പിടിച്ച സംസാരം. എന്റെ ഉള്ളം നെരിപ്പോട് പോലെ എരിയാൻ തുടങ്ങി.
"നീയെന്നോട് ക്ഷമിക്കണം.എന്നെ ശപിക്കരുത്. അവള് പറഞ്ഞത് സത്യമാണ്"
പെട്ടന്ന് ഫോൺ ഡിസ്കണക്ടായി.
എന്താണ് സംഭവിക്കുന്നതെന്നെനിക്ക് മനസ്സിലായതേയില്ല.തലയിലേക്കൊരു ഭാരം കേറ്റിവെച്ച പോലെ ഒന്നുകരയാൻ പോലും കഴിയാതെ ചുമരിലേക്ക് ചാരി കുറേനേരം വെറുതെങ്ങനെ നിന്നു.അമ്മ മുറിയിലേക്ക് വന്ന് എന്ത് പറ്റി മോളെ എന്ന് ചോദിച്ചിട്ടും ഞാൻ മിണ്ടുന്നില്ല. അമ്മയെ ആദ്യമായ് കാണുമ്പോലെ തോന്നി.
ദേ.. ഇങ്ങോട്ടൊന്ന് വന്നേ എന്ന അമ്മയുടെ
ആധികേറിയ വിളികേട്ട് അച്ഛനും ഓടി വന്നു.
"മോള് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ന്റീശ്വരാ ന്റെ മോനെന്തേലും..." അമ്മ കരയാൻ തുടങ്ങി.ഒന്നുല്ലമ്മേ എന്ന് പറയണെമെന്നുണ്ടായിരുന്നെങ്കിലും ചങ്കിനകത്തേക്കൊരു നശിച്ച വേദനവന്ന് തറച്ച് നിൽക്കുമ്പോൾ ഞാനെങ്ങനെ പറയാനാണ്?
പെട്ടന്ന് ഫോൺ ഡിസ്കണക്ടായി.
എന്താണ് സംഭവിക്കുന്നതെന്നെനിക്ക് മനസ്സിലായതേയില്ല.തലയിലേക്കൊരു ഭാരം കേറ്റിവെച്ച പോലെ ഒന്നുകരയാൻ പോലും കഴിയാതെ ചുമരിലേക്ക് ചാരി കുറേനേരം വെറുതെങ്ങനെ നിന്നു.അമ്മ മുറിയിലേക്ക് വന്ന് എന്ത് പറ്റി മോളെ എന്ന് ചോദിച്ചിട്ടും ഞാൻ മിണ്ടുന്നില്ല. അമ്മയെ ആദ്യമായ് കാണുമ്പോലെ തോന്നി.
ദേ.. ഇങ്ങോട്ടൊന്ന് വന്നേ എന്ന അമ്മയുടെ
ആധികേറിയ വിളികേട്ട് അച്ഛനും ഓടി വന്നു.
"മോള് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ന്റീശ്വരാ ന്റെ മോനെന്തേലും..." അമ്മ കരയാൻ തുടങ്ങി.ഒന്നുല്ലമ്മേ എന്ന് പറയണെമെന്നുണ്ടായിരുന്നെങ്കിലും ചങ്കിനകത്തേക്കൊരു നശിച്ച വേദനവന്ന് തറച്ച് നിൽക്കുമ്പോൾ ഞാനെങ്ങനെ പറയാനാണ്?
പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറവും ഇതെല്ലാമോർക്കുമ്പോൾ തൊണ്ടക്കുഴിൽ ഇന്നും ഒരു നേരിയ നോവ് വന്ന് ബാക്കിയാവുന്നുണ്ട്..
അന്നുവരെ കളിയും ചിരിയും സന്തോഷങ്ങളും മാത്രമായിരുന്ന വീട് ഒറ്റ പകലുകൊണ്ട് മരണവീടിന് സമാനമായി.എന്താണ് സത്യാവസ്ഥ എന്നറിയാൻ അച്ഛന്റെ ഉറ്റ സുഹൃത്ത് രാമേട്ടന്റെ മകൻ സന്തോഷിനെ ഏല്പിച്ചു.രണ്ട് ദിവസം കഴിഞ്ഞ് അയാൾ വന്നു. കേട്ടതെല്ലാം സത്യമാണ്. കോയമ്പത്തൂർ വെച്ച് രവിയേട്ടൻ മറ്റൊരു വിവാഹം കഴിച്ചിരിക്കുന്നു.
"നമ്മുടെ കടയിലേക്ക് തുണിയെടുക്കാൻ പോകുമ്പോൾ അവിടെ വെച്ചുണ്ടായ ഒരു പരിചയം,പല തവണ കണ്ടും സംസാരിച്ചും അതൊരുപാട് വളർന്നിരുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടുകാർ കൂടി ഇടപെട്ടപ്പോൾ.... "
വാക്കുകൾ മുഴുവിപ്പിക്കാനാവാതെ അയാൾ പറഞ്ഞു നിർത്തി.
എന്തിനേയും ധൈര്യപൂർവ്വം നേരിടാറുള്ള അച്ഛനന്ന് നിസ്സഹായനായി അനന്തതയിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ കണ്ടു. അമ്മ തേങ്ങി തേങ്ങി കരയുന്നതും. പക്ഷേ എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായതേയില്ല.കണ്ണിലൂടെ ഒരിരുട്ട് കേറിയതോർമയുണ്ട്.
ബോധം തെളിയുമ്പോൾ ഏതോ ആശുപത്രി മുറിയിലാണ്.അപ്പോഴും അകാരണമായ ഒരുഭയമെന്നെ വരിഞ്ഞ് മുറുക്കുന്നുണ്ടായിരുന്നു.ഇന്ന് വരേ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥ.
എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ എന്നാണെനിക്കാദ്യം തോന്നിയത്,ഉറക്കെ ഉറക്കെ കരയണമെന്നും തോന്നി.പക്ഷേ ഭയമെന്ന വികാരമെന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു.ഇനിയെനിക്ക് പഴയപോലെ ഒന്നിനും കഴിയില്ലെന്ന് മനസ്സെന്നോട് പറഞ്ഞ്കൊണ്ടേയിരുന്നു..
എന്തിനേയും ധൈര്യപൂർവ്വം നേരിടാറുള്ള അച്ഛനന്ന് നിസ്സഹായനായി അനന്തതയിലേക്ക് നോക്കിയിരിക്കുന്നത് ഞാൻ കണ്ടു. അമ്മ തേങ്ങി തേങ്ങി കരയുന്നതും. പക്ഷേ എനിക്കെന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായതേയില്ല.കണ്ണിലൂടെ ഒരിരുട്ട് കേറിയതോർമയുണ്ട്.
ബോധം തെളിയുമ്പോൾ ഏതോ ആശുപത്രി മുറിയിലാണ്.അപ്പോഴും അകാരണമായ ഒരുഭയമെന്നെ വരിഞ്ഞ് മുറുക്കുന്നുണ്ടായിരുന്നു.ഇന്ന് വരേ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്ത അവസ്ഥ.
എങ്ങോട്ടെങ്കിലും ഇറങ്ങി ഓടിയാലോ എന്നാണെനിക്കാദ്യം തോന്നിയത്,ഉറക്കെ ഉറക്കെ കരയണമെന്നും തോന്നി.പക്ഷേ ഭയമെന്ന വികാരമെന്നെ അതിൽ നിന്നെല്ലാം പിന്തിരിപ്പിച്ചു.ഇനിയെനിക്ക് പഴയപോലെ ഒന്നിനും കഴിയില്ലെന്ന് മനസ്സെന്നോട് പറഞ്ഞ്കൊണ്ടേയിരുന്നു..
മരുന്നും,കൗൺസിലിംഗുമായി പത്ത് ദിവസത്തെ ആശുപത്രിവാസമൊരു പരിധിവരെ എന്റെ നശിച്ച ഭയത്തെ ഇല്ലാതാക്കി.ഡിസ്ചാർജായ ദിവസമാണ് ഞാനെല്ലാം ശ്രദ്ധിച്ചത്. അച്ഛനായിരുന്നു ഇത്രേം ദിവസം എന്റെ കൂടെ.മക്കളുടെ കാര്യംകൂടി നോക്കണ്ടേ അമ്മക്ക്. അമ്മ ഇടക്ക് വന്ന് പോകുന്നുണ്ടായിരുന്നു.
ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോൾ അന്നാദ്യമായ് അച്ഛനെന്നെ സമാധാനിപ്പിച്ച് കൊണ്ടേയിരുന്നു
"രവിയേട്ടൻ ??"
ഇടക്ക് കേറിയുള്ള എന്റെ ചോദ്യത്തിന് അൽപനേരം മൗനമായിരുന്നു മറുപടി.
"സന്തോഷിനറിയാം ആ പെണ്ണിന്റെ വീട്. അത്രേടം വരേ നമുക്ക് നാളെ തന്നെയൊന്ന് പോകാം" എന്റെ മുഖത്ത് നോക്കാതെയുള്ള അച്ഛന്റെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു.
പിറ്റേന്ന് അതിരാവിലെ സന്തോഷിന്റെ കാറിൽ ഞങ്ങൾ പുറപ്പെട്ടു.എനിക്കുറപ്പുണ്ടായിരുന്നു, രവിയേട്ടൻ ഞങ്ങളെ കാണുമ്പോൾ എല്ലാം മറന്ന് ക്ഷമചോദിച്ച് കൂടെ വരുമെന്ന്.ഏട്ടനെന്നെ മറക്കാനാവുമോ?മക്കളുടെ അച്ഛാ എന്ന വിളി കേൾക്കാതിരിക്കാനാവുമോ? ജന്മം കൊടുത്തവരെയൊക്കെ ഒരു നിമിഷം കൊണ്ട് ഉപേക്ഷിക്കാനാവുമോ..
എന്റെ എല്ലാ ചോദ്യങ്ങളും അവശേഷിപ്പിച്ച,പ്രതീക്ഷകളെല്ലാം അസ്തമിച്ച ഒരവസാന കൂടിക്കാഴ്ചയായിരുന്നു അത്. ആ വീടിന്റെ അകത്തേക്ക് പോലും ആരും ഞങ്ങളെ ക്ഷണിച്ചില്ല.ചുറ്റുമുള്ള വീട്ടുകാർക്ക് കാഴ്ചക്കാരായി ഞങ്ങൾ പുറത്ത് നിന്നു.പിടിക്കപ്പെട്ട പ്രതിയെ പോലെ മുഖത്തേക്ക് പോലും നോക്കാതെ രവിയേട്ടൻ ഞങ്ങളുടെ മുന്നിൽ വന്നു.എന്റെയും മക്കളുടേയും കണ്ണുനീരിന് ഒരുവിലയും ഉണ്ടായിരുന്നില്ല.ചങ്കിനകത്തേക്കൊരു വേദന ഇടയ്ക്കിടെ തികട്ടി വരുന്നത് കൊണ്ട് അധികമൊന്നും സംസാരിക്കാനാവാതെ ഞാൻ വെറുതെ നിന്നു
"ന്റെ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ അവളിത്രേം കാലം നിനക്കും മക്കൾക്കും വേണ്ടി ജീവിച്ചിട്ടല്ലേ ഒള്ളു.അതിന്റെ കണ്ണീർ കാണാൻ വയ്യ. ഞാൻ നിന്റെ കാലു പിടിക്കാം നീ ഞങ്ങടെ കൂടെ വരണം."
പെട്ടന്നായിരുന്നു അച്ഛൻ പൊട്ടി കരഞ്ഞു കൊണ്ട് രവിയേട്ടന്റെ കാലിലേക്ക് വീണത്.. നെഞ്ചിലേകൊരുപിടി കനൽ കോരിയിട്ട കാഴ്ചകണ്ട് നടുങ്ങിപ്പോയി. കർക്കശക്കാരനായ, തന്റേടിയായ ദേഷ്യക്കാരൻ കരയുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
"അരുതച്ഛാ..എനിക്ക് വേണ്ടി ഈ മനുഷ്യന്റെ കാല് പിടിക്കരുത്" എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനോടി അച്ഛനെ പിടിച്ചെഴുന്നേല്പിച്ചു. കരഞ്ഞ് കരഞ്ഞ് തളർന്ന അമ്മയേം കൂട്ടി മക്കൾ കാറിലേക്ക് നടന്നിരുന്നു.കാഴ്ചക്കാരെല്ലാം കണ്ണീരു വാർക്കുമ്പോഴും ഒരാളുടെ മനസ്സുമാത്രം കല്ലുപോലെ ഉറച്ച് നിന്നു. തിരിഞ്ഞ് നടക്കുമ്പോൾ ഒരു പിൻവിളിക്കായ് കാതോർത്തു. പത്ത് വർഷം ഒരേ മനസ്സായി ജീവിച്ചിട്ട് എന്നിൽ കാണാത്ത എന്ത് നന്മയായിരിക്കും ഏട്ടൻ അവളിൽ കണ്ടിട്ടുണ്ടാവുക.അറിയില്ലായിരുന്നെനിക്ക്.അച്ഛനും അമ്മയും മനസ്സിലാക്കിയ അത്രപോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു..
***************************************************
ഡിസംബർ.. നിന്റെ മഞ്ഞുവീഴുന്ന ആ രാത്രികളിൽ പോലും ഞാൻ ചുട്ടെരിയുകയായിരുന്നു. എന്തിനായിരുന്നു നീ എനിക്ക് വെറുക്കപ്പെട്ടൊരു മാസമായത്?എന്തിനായിരുന്നു കനൽ മഴയായ് അന്നെന്നിലേക്ക് പെയ്തിറങ്ങിയത് ?.ഞാനന്ന് തളർന്ന് പോയിരുന്നെങ്കിൽ....
പെട്ടന്നായിരുന്നു അച്ഛൻ പൊട്ടി കരഞ്ഞു കൊണ്ട് രവിയേട്ടന്റെ കാലിലേക്ക് വീണത്.. നെഞ്ചിലേകൊരുപിടി കനൽ കോരിയിട്ട കാഴ്ചകണ്ട് നടുങ്ങിപ്പോയി. കർക്കശക്കാരനായ, തന്റേടിയായ ദേഷ്യക്കാരൻ കരയുന്നത് ആദ്യമായിട്ടാണ് ഞാൻ കാണുന്നത്.
"അരുതച്ഛാ..എനിക്ക് വേണ്ടി ഈ മനുഷ്യന്റെ കാല് പിടിക്കരുത്" എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനോടി അച്ഛനെ പിടിച്ചെഴുന്നേല്പിച്ചു. കരഞ്ഞ് കരഞ്ഞ് തളർന്ന അമ്മയേം കൂട്ടി മക്കൾ കാറിലേക്ക് നടന്നിരുന്നു.കാഴ്ചക്കാരെല്ലാം കണ്ണീരു വാർക്കുമ്പോഴും ഒരാളുടെ മനസ്സുമാത്രം കല്ലുപോലെ ഉറച്ച് നിന്നു. തിരിഞ്ഞ് നടക്കുമ്പോൾ ഒരു പിൻവിളിക്കായ് കാതോർത്തു. പത്ത് വർഷം ഒരേ മനസ്സായി ജീവിച്ചിട്ട് എന്നിൽ കാണാത്ത എന്ത് നന്മയായിരിക്കും ഏട്ടൻ അവളിൽ കണ്ടിട്ടുണ്ടാവുക.അറിയില്ലായിരുന്നെനിക്ക്.അച്ഛനും അമ്മയും മനസ്സിലാക്കിയ അത്രപോലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയുണ്ടായിരുന്നു..
***************************************************
ഡിസംബർ.. നിന്റെ മഞ്ഞുവീഴുന്ന ആ രാത്രികളിൽ പോലും ഞാൻ ചുട്ടെരിയുകയായിരുന്നു. എന്തിനായിരുന്നു നീ എനിക്ക് വെറുക്കപ്പെട്ടൊരു മാസമായത്?എന്തിനായിരുന്നു കനൽ മഴയായ് അന്നെന്നിലേക്ക് പെയ്തിറങ്ങിയത് ?.ഞാനന്ന് തളർന്ന് പോയിരുന്നെങ്കിൽ....
പാരമ്പര്യമായി അച്ഛനിൽ നിന്നും ഏട്ടൻ നടത്തി വന്നിരുന്ന ആ ചെറിയ തുണിക്കട,ഒരുപാട് കുത്തുവാക്കുകൾക്കും പ്രശ്നങ്ങൾക്കുമൊടുവിൽ അന്നച്ഛനെന്നെ ഏൽപ്പിക്കുമ്പോൾ,അതിനെ കുറിച്ചൊന്നുമറിയാതെ പകച്ച് നിന്നിട്ടുണ്ട് ഞാൻ..ജീവിതം ഇനിയെന്ത്,എങ്ങനെ എന്നോർത്ത് ദിവസവും കരഞ്ഞിട്ടുണ്ട്.
കരഞ്ഞു കരഞ്ഞു തളർന്ന ഒരു നിമിഷത്തിലാണ് മുന്നോട്ട് കുതിക്കാൻ തുടങ്ങിയത്.പിന്നീടങ്ങോട്ട് ജീവിതത്തോട് വല്ലാത്തൊരു വാശിയായിരുന്നു.മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണമായിരുന്നു. എന്റച്ഛനും അമ്മയ്ക്കും വെറുമൊരു മരുമകളല്ല, മകളുമല്ല,ചങ്കുറപ്പുള്ള ഒരു മകനാകണമായിരുന്നു എനിക്ക്. ആ യാത്രയിൽ പലതവണ ഞാൻ തളർന്ന് വീണത് വരും വർഷങ്ങളിൽ കണ്ടിരുന്നോ നീ ?..ഓരോ തവണ വീഴുമ്പോഴും ധൈര്യം തന്ന് ചേർത്ത് പിടിച്ചത് ആ സ്നേഹമില്ലെന്ന് ഞാൻ കരുതിയിരുന്ന ഗൗരവക്കാരനായിരുന്നു.മുന്നോട്ടുള്ള ഓരോ യാത്രയിലും എന്റെ വഴികാട്ടിയായത്.ഓരോ വീഴ്ചയിലും എനിക്ക് കരുത്തായത്.വിശ്രമിക്കേണ്ട വാർദ്ധക്യത്തിലും എനിക്കും മക്കൾക്കും വേണ്ടി രാപകലില്ലാതെ കൂടെ നിന്ന് കഷ്ട്ടപെട്ടത്.എങ്ങനെയാണ് ഞാനെന്റെ അച്ഛനെക്കുറിച്ചൊന്ന് പറഞ്ഞ് നിർത്തേണ്ടത്?എങ്ങനെയാണ് ഇനിഞാനാ കടങ്ങളൊക്കെ വീട്ടേണ്ടത്.അറിയില്ലെനിക്ക്..
എനിക്കിന്നും അത്ഭുതമാണത്.വെറും അഞ്ചുപേരിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഞാനിന്ന് അറിയപ്പെടുന്ന ടെക്സ്റ്റയിൽ ഷോപ്പിന്റെ നടത്തിപ്പുകാരിയായത്.ആദ്യത്തെ പൊട്ടിയിൽ നിന്നും പക്വതയുള്ളൊരു കുടുംബനാഥയായത്.
മറ്റൊരു വേദന മനസ്സിന്റെ കോണിലിന്നും മായാതെ കിടക്കുന്നുണ്ട്.പന്ത്രണ്ട് വർഷങ്ങൾ കടന്ന് പോയിട്ടും ഞാനും,മക്കളും എങ്ങനെ ജീവിച്ചെന്ന് ഒരിക്കൽ പോലും തിരിഞ്ഞ് നോക്കിയിട്ടില്ല.എന്തിന്, സ്വന്തം അച്ഛനെ അവസാനമായൊരു നോക്ക് കാണാൻ പോലും വന്നിട്ടില്ല.. എവിടെയാണെന്ന് അറിയുകയുമില്ല.
അതൊന്നുമോർക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. എനിക്കിനിയുമേറെദൂരം പോകാനുണ്ട്. മോളിപ്പോൾ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിയാണ്,മോൻ പത്താം ക്ലാസ്സിലും.അവരുടെ പഠനം,ഭാവി.. പിന്നെ ജീവിതമാർഗം നോക്കുന്നതിനിടയിൽ,താങ്ങും തണലുമായി നിന്ന്,എനിക്ക് പകരം എന്നെക്കാളേറെ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ച എന്റമ്മയെ നന്നായി നോക്കണം..പക്ഷേ ഇതൊന്നും കാണാൻ, എന്നെ ഞാനാക്കിയ എന്റച്ഛനിനിയില്ലല്ലോ എന്നോർക്കുമ്പോൾ നോവുന്നുണ്ടേറെ...
അതൊന്നുമോർക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. എനിക്കിനിയുമേറെദൂരം പോകാനുണ്ട്. മോളിപ്പോൾ രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിയാണ്,മോൻ പത്താം ക്ലാസ്സിലും.അവരുടെ പഠനം,ഭാവി.. പിന്നെ ജീവിതമാർഗം നോക്കുന്നതിനിടയിൽ,താങ്ങും തണലുമായി നിന്ന്,എനിക്ക് പകരം എന്നെക്കാളേറെ മക്കളുടെ കാര്യങ്ങൾ ശ്രദ്ധിച്ച എന്റമ്മയെ നന്നായി നോക്കണം..പക്ഷേ ഇതൊന്നും കാണാൻ, എന്നെ ഞാനാക്കിയ എന്റച്ഛനിനിയില്ലല്ലോ എന്നോർക്കുമ്പോൾ നോവുന്നുണ്ടേറെ...
എങ്കിലും ഡിസംബർ... നീ എനിക്കിനിയെന്തെല്ലാം സൗഭാഗ്യങ്ങൾ നേടിത്തന്നാലും നിന്നെ സ്നേഹിക്കാനെനിക്കാവില്ല,ഓരോ വർഷവും നിന്നിലെത്തി നിൽക്കുമ്പോൾ ഓർമ്മകൾ പിന്നിലേക്ക് കൂട്ടി കൊണ്ടുപോയെന്നെ കുത്തി നോവിക്കുന്നുണ്ട്.
അത്രമേൽ പ്രിയപ്പെട്ടതെന്തോ ആയിരുന്നല്ലോ എനിക്ക് നഷ്ടമായത്...
************************
അത്രമേൽ പ്രിയപ്പെട്ടതെന്തോ ആയിരുന്നല്ലോ എനിക്ക് നഷ്ടമായത്...
************************
By : sebiya thesnim

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക