മലപ്പുറം കോളേജിലെ ബിരുദ കാലം....
മഴ പെഴ്തൊഴിഞ്ഞ ഒക്ടോബറിലെ ഒരു വൈകുന്നേരം....
അലസമായി നടക്കുന്നതിനിടയിലെപ്പോഴോ ക്ളാസിൽ കയറി..
.ക്ളാസിൽ മുഗൾ കാലഘട്ടത്തിലെ ദർബാറുകളായിരുന്നു ചർച്ച..
സംഗീതവും പ്രണയവും മഴ പോലെ പെയ്തിറങ്ങിയ ദർബാറിൻറെ വിവരങ്ങൾ കേൾക്കാൻ ഇമ്പമുളളതായിരുന്നു.. നൂർജഹാനുംസലീമും ഖുസ്രുവുമെല്ലാംമനസ്സിലൂടെ മിന്നി മറഞ്ഞു...ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങി...ക്ളാസ് അധികസമയത്തേക്ക് നീണ്ടതിനാൽ വരാന്തകൾ ശൂന്യമായിരുന്നു..
പുസ്തകവും കയ്യിൽ കറക്കിയ നടത്തം രണ്ടാം നിലയിലെത്തി...സായാഹ്നത്തോടടുക്കുന്ന സൂര്യൻറെ വെളിച്ചം നടുമുറ്റത്തെ കുളത്തിൽ തട്ടിപ്രതിഫലിക്കുന്നുണ്ടായിരുന്നു... ആ വെളിച്ചത്തിൻറെ നടുവിലൂടെ ഒരു തിളങ്ങുന്ന ഒരു മുഖംസയൻസ് ബ്ളോക്കിൽ നിന്നിറങ്ങി വരുന്നത് കണ്ടു...
ഗസലുകളിൽ കേട്ട ഷഹ്സാദയുടെ മുഖം....ഒരു നിമിഷം വരാന്തകളെനിക്കുമുന്നിൽ ദർബാറുകളായി...ഞാൻ ഷഹൻഷയും....
"ആംഗോ മേം തേരി...അജബ്സി അജബ്സി" സുന്ദരഗാനം അന്തരീക്ഷത്തിൽ മുഴങ്ങി.... സ്ഥിരം എത്തുന്ന സമയമായിട്ടും കാണാത്തത് കൊണ്ട് കൂട്ടുകാരിലാരോ ഒരാൾ സെൽഫോണിൽ വിളിച്ചതായിരുന്നു അത്..... ഞെട്ടലിൽ നിന്നും മുക്തമായി ഞാൻ താഴേക്ക് നടന്നു.. വെളിച്ചത്തിനുളളിലേവിടേക്കോ ആ മുഖം മാഞ്ഞു...വരാന്തയിൽ പ്രാവുകൾ ചിറകിട്ടടിച്ചു.... അതുവരെ നടുമുറ്റത്തെ കുളത്തിൽ ഉയർന്നു നിന്ന സുവർണ്ണമീനുകൾ താഴേക്കൂളിയിട്ടു... അന്നത്തേതു പോലൊരു ചുവന്ന സായാഹ്നം പിന്നീടിതു വരെ കണ്ടിട്ടില്ല....കയ്യെത്താ ദൂരത്താണെന്നറിഞ്ഞിട്ടും ആ മുഖത്തെ ഞാൻ നിശബ്ദമായി പ്രണയിച്ചിരുന്നു..ഇന്നും....!!!!!
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക