Slider

കോലു നാരായണൻ

0

കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
സാമി കറുപ്പ് താൻ...
സാമി കളറ് കറുപ്പ് താൻ...
സാമി കറുപ്പ് താൻ...
സാമി കളറ് കറുപ്പ് താൻ..
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
കറുപ്പ് താൻ എനക്ക് പുടിച്ച കളറ്
............................................................
.............................................................
കുറെ നാളുകൾക്ക് ശേഷമാണ് ഒരു പാട്ട് ആസ്വദിച്ച് കേൾക്കുന്നത്!
മനസിലെ സംഗീതവും ജീവിതത്തിൻ്റെ മാധുര്യവും അല്പാല്പമായി മാഞ്ഞു പോകുകയാണോ? പ്രായമേറുംതോറും.....
കല, സാഹിത്യം, സംഗീതം എന്നിവയൊക്കെ ജീവിതത്തിൽ ഇനിയുംആസ്വദിച്ച് കൊതിതീരാത്ത,
അനുഭവങ്ങളാകുന്നുവോ?
ജീവിതമാകുന്ന മത്സരയോട്ടത്തിൽ
പിന്തള്ളപ്പെട്ട് പോകാതിരിക്കാനുള്ള
പരക്കംപാച്ചിലിൽ മോഹങ്ങൾ
മോഹഭംഗങ്ങളായിത്തീരുന്നുവോ?
മദ്ധ്യവയസ് പിന്നിടുന്നതിൻ്റെ
ആകുലത......
ഈ മാർച്ച് ആറിന് നാല്പത്തി ഒമ്പത് പൂർത്തിയാക്കി അമ്പതിലേക്ക്
പ്രവേശിക്കുന്നതിൻ്റെ ......!!
വെപ്രാളം......!!
ഇന്ന് 2016 മാർച്ച് ഒന്ന്, തെരുവുകൾ വിജനം....
വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നു.
വാഹനങ്ങൾ പേരിന് മാത്രം.....
പെട്രോൾ പമ്പുകൾ സമരത്തിൽ..
കച്ചവടക്കാർ സമരത്തിൽ.....
ആകപ്പാടെ ഒരു ശാന്തത....
പാട്ട് കേൾക്കാതിരിക്കുവതെങ്ങനെ?
വോളിയം അല്പം കൂടി കൂട്ടി..
സ്റ്റിയറിംഗിൽ കൈ വിരലുകളാൽ താളമിട്ട് ആക്സിലേറ്റർ അല്പം കൂടി ചവിട്ടിയമർത്തി.....
ആനന്ദചിത്തനായി അങ്ങനെ......
വലത് കാലിലൂടെ... കാലിൻ്റെ മടമ്പിലൂടെ...പാൻ്റിൻ്റെ
അകത്ത് കൂടി നേരിയ ഒരു തണുപ്പ്...
ഇഴഞ്ഞിഴഞ്ഞങ്ങനെ കണങ്കാലിലൂടെ മേൽപ്പോട്ട്....
എന്താത്?
കാൽ ആക്സിലേറ്ററിൽ നിന്ന് എടുത്ത് കുടഞ്ഞ് നോക്കി...
ഇല്ല...തണുപ്പ് വിടുന്നില്ല....
വണ്ടിയൊതുക്കി പുറത്തിറങ്ങി...
കാൽ നീട്ടിക്കുടഞ്ഞു....
ഒന്നും കാണുന്നില്ലല്ലോ?
ഡോർ തുറന്ന് പിടിച്ച് സ്റ്റിയറിംഗ് വീലിൽ കയ്യമർത്തി താഴെ ബ്രേക്ക് പെഡലിൻ്റെ യും ക്ലച്ച് പെഡലിൻ്റെ യും താഴെ പരതി കണ്ണുകൾ..... തെല്ല് ഭയപ്പാടോടെ!
ഇല്ല.... ഒന്നുമില്ല.....
തോന്നിയതാകാം...
വീണ്ടും വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നു...
പനങ്ങരയിൽ ഉമ്മറിൻ്റെ കടയുടെ മുന്നിലെത്തി വണ്ടി നിർത്തി...
ഡാഷ് തുറന്ന് പഴ്സ് എടുക്കാൻ ഒരുങ്ങവേ.... കൈ വിരലിൽ വീണ്ടും അതേ തണുപ്പ്.... ഒരു വഴുവഴുപ്പുള്ള
ഈർപ്പം !!
"ന്റമ്മോ...." എന്നലറിക്കൊണ്ട് കൈ ഒരൊറ്റ ക്കുടച്ചിൽ....
"ഹൗ" എന്താത്?....
ഓർക്കാപ്പുറത്ത്കരണത്ത് കൈവിരൽ പതിച്ചതിനാലുള്ള
വേദനയാലും, പുലർകാലസുന്ദര സ്പനങ്ങളിലെ പൂമ്പാറ്റയായി പാറിപ്പറന്നിരുന്ന ഭാര്യയുടെ നിദ്രയ്ക്ക് ഭംഗം വരുത്തി യതിലുള്ള ഈർഷ്യയോടെയുള്ള ചീത്ത വിളി.....
"പാതിരാത്രി വരെ ഈ കുന്തം തോണ്ടിക്കൊണ്ടിരുന്ന്... മനുഷ്യൻ്റെ ഉറക്കം കളയാൻ......."
അവൾ എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട്...
പുതപ്പ് വാരിവലിച്ചിട്ട് തിരിഞ്ഞ് കിടന്ന് ഉറക്കം തുടർന്നു...
വേദനയാൽ പുളയുന്ന കൈവിരലുകളുമായി ഞാൻ എണീറ്റ് വാച്ചിൽ നോക്കി....
സമയം കാലൈ അയ്ന്തു മണി പതിനൊൻ റു നിമിഡം.....
പുലർകാലെ കണ്ട ഒരു പേടി സ്വപ്നമായിരുന്നു.....
കാറിൻ്റെ ഡാഷിൽ അറ്റം പിളർന്ന നാക്കുമായി... കറുത്ത തിളക്കമുള്ള ചെറിയ കണ്ണുകളുള്ള ചെറിയ ശിരസോട് കൂടിയ.... അവൻ....
കോലു നാരായണൻ...
എൻ്റെ കൈപത്തിയുടെ പുറത്ത് ആഞ്ഞ് കൊത്തിയ...... നീർക്കോലി..
പണ്ട് പച്ച ഈർക്കിൾ കൊണ്ട്
കുരുക്ക് ഉണ്ടാക്കി ..
മുളന്തോട്ടിയുടെ അഗ്രത്തിൽ കെട്ടി കുളത്തിൻ്റെ ജലോപരിതലത്തിലൂടെ കരയുടെ അരിക് ചേർന്ന് വിലസി നടന്നിരുന്ന കോലു നാരായണനെ കുരുക്കി വലിച്ച് തല്ലിക്കൊന്ന് രസിച്ചിരുന്ന ബാല്യം ....
നാലുകാലുള്ളൊരു_
നങ്ങേലിപ്പെണ്ണിനെ...
കോലു നാരായണൻ
കട്ടോണ്ടു പോയ്......
എന്ന് മൂളിപ്പാട്ട് പാടിയിരുന്ന
വിവേകമില്ലാത്ത ബാല്യം..
പകരം വീട്ടാൻ ഭയപ്പെടുത്തിയതാകാം....!!!
..................ശുഭം......................

By : Muhammedali Thazhathethil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo