Slider

ഒരു ബുള്ളറ്റും രണ്ടു പെൺകുട്ടികളും : Part 2

1
Image may contain: 1 person, standing and indoor


Read part1 here - https://www.facebook.com/groups/nallezhuth/permalink/1362617310487419/
ഭാഗം 2
ചുറ്റുമുള്ള കുറ്റികാടുകളിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ട്.
ഞങ്ങൾ ടെന്റ് കെട്ടാൻ ഒരു സ്ഥലം നോക്കി.എല്ലാം കുണ്ടും കുഴിയുമായി കിടക്കുന്നു.
കുറച്ചു നീങ്ങി വലിയ കുഴപ്പമില്ലാത്ത സ്ഥലം കിട്ടി.അവിടെ ടെന്റ് കെട്ടി .കുറച്ചു ചുള്ളി ഒടിച്ചു കൊണ്ടു വന്നു.രാത്രി കത്തിക്കാമല്ലോ.
ഇരുട്ടിനു കനം വച്ചു തുടങ്ങി.പലതരം പക്ഷികളുടെ കൂകൽ.അനു വരേണ്ടിയിരുന്നില്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ .
എന്റെ ചോദ്യത്തിന് മറു ചോദ്യമായിരുന്നു അവളുടെ ഉത്തരം.രണ്ടു ആണുങ്ങൾ ആയിരുന്നെങ്കിൽ ഇതിൽ കൂടുതൽ എന്തെങ്കിലും നടക്കുമായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ ?
എനിക്ക് ഉത്തരം ഇല്ലായിരുന്നു .ശരി ആണ് അവൾ പറഞ്ഞത്.
പിന്നേ സുരക്ഷിതത്വം ,വീട്ടിൽ പോലും നമ്മൾ സുരക്ഷിതരല്ല .വീട്ടിൽ വച്ചു നമുക്ക് സംഭവിക്കാൻ പാടില്ലാത്തതോന്നും ഇവിടെയും സംഭവിക്കില്ല.
ഒരുപാട് പേരുടെ സുരക്ഷിതത്വത്തിൽ നിൽക്കുമ്പോൾ ആണ് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചത് .ഭൂമിയുടെ സുരക്ഷിതത്വത്തിൽ നില്ക്കാൻ പറ്റാഞ്ഞിട്ടല്ല കല്പന ചൗള ശൂന്യാകാശത്തിൽ പോയതും തിരിച് വന്നപ്പോൾ കത്തിത്തീർന്നതും .
വേറിട്ട വഴികളിലൂടെ നടക്കുന്നവരെ ചരിത്രം ഓർത്തു വയ്ക്കും .
വെറുതെ ജീവിച്ചു തീർക്കുന്നതിലും നല്ലത് ആസ്വദിച്ച് ജീവിച്ചു മരിക്കുന്നത് അല്ലേ.
എത്ര പെൺകുട്ടികൾ മറ്റുള്ളവരുടെ
ക്രൂരതക്കു ഇരയായി ജീവിതം നഷ്ടപ്പെടുത്തിയിരുക്കുന്നു .
അവരിൽ മിക്കവരും സമൂഹം കല്പിച്ചു നൽകിയ കംഫോർട് സോണിൽ ജീവിച്ചവരായിരുന്നു .എവിടേ വച്ചു എന്തു പറ്റിയാലും ഇര സ്ത്രീ ആണെങ്കിൽ അവളെ ആയിരിക്കും സമൂഹം കല്ലെറിയുന്നത് .
ഇവിടെ നമ്മേ ആക്രമിക്കാൻ കാട്ടു മൃഗങ്ങളെ വരൂ.എന്റായാലും മനു ഷ്യരെക്കാൾ ഭേദമാണ്.ഒന്നുകിൽ കൊല്ലും,അല്ലെങ്കിൽ നമ്മളെ മൈൻഡ് ചെയ്യാതെ പോകും.
എന്തായാലും നാട്ടിലെ പേ പിടിച്ചവരെ പോലെ ഒരു ജീവിതകാലം മുഴുവനും
സ്വയം പഴിച്ചു ജീവിക്കാൻ ഇട വരുത്തില്ല.
ഇങ്ങനെ ഒരു രാത്രി മിക്ക സ്ത്രീകളുടെയും വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടായിട്ടുണ്ടാകില്ല.
ഇത് പോലെ ഒരു രാത്രി ഇനി നമുക്ക് കിട്ടിയെന്നു വരില്ല.ഇത് നമ്മുടെ അവസാന രാത്രി ആണെങ്കിൽ പോലും ജീവിതം വെറുതെ ജീവിച്ചു തീർക്കുന്നതിന് പകരം ആസ്വദിച്ച് ജീവിച്ചു മരിച്ചതാണെന്നു സമദാനിക്കാം റസി .
നന്നായി ഇരുട്ടിയപ്പോൾ ഞങ്ങൾ ചുള്ളിക്കമ്പിനു തീ കൊടുത്തു.കെറ്റിലിൽ ചായ ഉണ്ടാക്കി .ഉമ്മിച്ചിയുടെ സ്പെഷ്യൽ ചായപ്പൊടി ആണ്.ഏലക്കായും കുരുമുളകും ഇഞ്ചിയും ഏതൊക്കെയോ മസാലകളും ചേർന്ന ചായപ്പൊടി.ഒരു ഗ്ലാസ് കുടിച്ചാൽ മതി ഒരു ദിവസത്തെ ക്ഷീണം അകറ്റാൻ .
കയ്യിലുണ്ടായിരുന്ന ബ്രെഡ് ജാം തേച്ചു കഴിച്ചു ,കൂടെ ഒരു ചോക്ലേറ്റും.
ഇതെല്ലം ഡൽഹി ഗ്രൂപിന്റെ കൂടെ പോയപ്പോൾ കിട്ടിയ അറിവുകളാണ്.ഏത് അപകടകരമായ സാഹചര്യ്ത്തിലും ധൈര്യം കൈവിടാതിരിക്കുക .എപ്പോഴും അറിയാത സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ അത്യാവശ്യ സാധനങ്ങൾ കയ്യിൽ കരുതുക.
നമ്മൾ എവിടേ എത്തുമെന്നോ എന്റാണ് കാത്തിരിക്കുന്നതെന്നോ അറിയില്ല.നിങ്ങൾ തിരഞ്ഞെടുത്ത വഴി ആണ്.ഏത് പ്രതികൂല സാഹചര്യത്തിലും ഒരിക്കലും സ്വയം കുറ്റപ്പെടുത്താതിരിക്കുക. ചിലപ്പോ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരിക്കും ഒരു റൈഡ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. .യാത്ര തുടങ്ങിയ ആദ്യ ദിവസം ഹെഡ് വുമൺ ശ്രുതി അഗർവാൾ തന്ന ഉപദേശമാണ്.
ഹിമാലയൻ യാത്രയിൽ അത് ശരി ആയിരുന്നു.ഈ യാത്രയിൽ എന്ടാണാവോ ഞങ്ങക്കായി കാത്തിരിക്കുന്നത്.
മുന്നിൽ ഇരുട്ട് കട്ട പിടിച്ചപോലെ മല ഉയർന്നു നിൽക്കുന്നു.തീയുടെ വെളിച്ചം വീഴുന്ന ഭാഗം ഒഴിച്ചാൽ ബാക്കി എല്ലാം ഇരുട്ടാണ്.ഏതോ ഒരു തുരുത്തിൽ എത്തിയ പോലെ.
ഞങ്ങൾ മാത്രം ഉള്ള ലോകം .കൂട്ടിനു ഇരുട്ടും ,ഏതൊക്കെയോ മൃഗങ്ങളുടെ കരച്ചിലും.ദൂരെ ആനയുടെ ചിഹ്നം വിളി കേൾക്കുന്നുണ്ട്.
ക്ഷീണം കാരണം കണ്ണുകൾ അടഞ്ഞു പോകുന്നു.നാളെ പുലരുമ്പോൾ ഉണ്ടാകുമോ ഇല്ലയോ എന്ന് അറിയില്ല . സ്ലീപ്പിങ് ബാഗിനുള്ളിക്ക് നുഴഞ്ഞു കയറുമ്പോൾ ആ ഒരു ചിന്തയായിരുന്നു മനസ്സിൽ.
റസി അലാറം വച്ചോ ?അനുവിന്റെ ചോദ്യമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത് .നാളത്തെ പ്രഭാതം നമ്മൾ കാണുമോ എന്ന് ഉറപ്പില്ലാത്തിടത് അലാറം വയ്‌ക്കേണ്ട ആവശ്യം ഇല്ലല്ലോ.
നമുക്ക് അലാറം വയ്‌ക്കേണ്ട അനു.
അല്ലാഹു ഉദ്ദേശിട്ടുണ്ടെങ്കിൽ നാളെ നമ്മൾ തനിയെ ഉണരും.
ശരിയാ റസി"..നമുക്ക് അലാറം വയ്ക്കാതെ ഉറങ്ങാം.രാവിലെ എഴുനേൽക്കണമല്ലോ എന്ന ആവലാതികളില്ലാതെ സുഖകരമായ ഉറക്കം.
ആ ഉറക്കത്തിൽ ഞാൻ ഒരു സ്വപ്നം കണ്ടു . പല കളറിലുള്ള റോസാ പൂക്കൾ ഉള്ള മുറ്റവും ,മതിലിൽ പൂത്തു നിൽക്കുന്ന ബൊഗൈൻ വില്ലകളും ,ഏത് കൊടും ചൂടത്തും തണുപ്പും കിളികളുടെ കലപില ശബ്ദവും നിറയുന്ന മഞ്ഞ പെയിന്റടിച്ച വീടും അവിടെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന രണ്ടു ആത്മാക്കളെയും .
ആ സ്നേഹമാണല്ലോ എന്നെയും അനുവിനെയും ഇവിടെ എത്തിച്ചതും .
വല്ലാത്ത ഒരു മുഴക്കം കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത് .സ്വപ്നത്തിലാണോ ,ശരിക്കും ആണോ എന്നറിയാൻ പറ്റുന്നില്ല.ടെന്റിന്റെ മുകളിൽ എന്തോ ജീവി ചാടിയതാണ് .മുകളിൽ അതിന്റെ നിഴൽ കാണുന്നുണ്ടു .മാത്രമല്ല പുറത്തു ഏതോ ജീവികൾ തമ്മിൽ കടിപിടി കൂടുന്ന അലർച്ചയും കേൾക്കുന്നുണ്ട്.
അനു നല്ല ഉറക്കത്തിലാണ് .
അവളെ വിളിക്കണോ .എന്തായിരിക്കും അത്.
ആപത്തു നേരത്തു പേടിയേക്കാൾ ധൈര്യം ആണ് വേണ്ടത്.ശ്രുതി അഗർ വാ ളിന്റെ വാക്കുകൾ മനസ്സിൽ തെളിയുന്നു .
എന്താ വേണ്ടതെന്നു തീരുമാനിക്കാൻ ഒരു നിമിഷം ഞാൻ കണ്ണടച്ച് കിടന്നു.
തുടരും

By Nisa Ebrahim
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo