Slider

എന്റെ റെജില

0


മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്ന് ഞാൻ റജിലയുടെ ഉപ്പയെ കണ്ടു. അവിചാരിതമായാണ് ഉപ്പ എന്നെ വിളിക്കുന്നത് ഉമ്മറ കർമ്മം നിർവഹിക്കാൻ മക്കയിൽ എത്തിയപ്പോൾ എന്നെ ഫോണിൽ വിളിച്ചു കാണണം എന്നാവിശ്യപെടുകയായിരുന്നു. ആദ്യം ഒന്ന് പോകാൻ മടിച്ചു എങ്കിലും രണ്ടും കൽപ്പിച്ചാണ് അവിടെക്ക് യാത്ര തിരിച്ചത്. ഉള്ളിൽ ഭയം ആയിരുന്നു എനിക്ക് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നോര്ത്തു.
നീണ്ട മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ഞാൻ റജിലയെ വിവാഹം ചെയ്യുന്നത്. നാട്ടിൽ അറിയപ്പെടുന്ന പുരാതന മുസ്ലിം കുടുംബത്തിലെ ഏക പെണ്ണ് കുട്ടി ആയിരുന്നു അവൾ. ഒരു സാധാരണക്കാരന്റെ മകനായ എനിക്ക് നിക്കാഹ് ചെയ്തു തരാൻ അവളുടെ വീട്ടുകാർക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല അവസാനം അവളുടെ വാശിയിൽ വീട്ടുക്കാർ സമ്മതിച്ചു. അവൾ എന്റെ കൂടെ ജീവിക്കണം എന്ന ഉറച്ച തീരുമാനം പറഞ്ഞപ്പോൾ അവളെ അതിൽ .നിന്നും പിന്തിരിപ്പിക്കാൻ ഞാൻ ഒരുപാട് നോക്കി. എനിക്കറിയാമായിരുന്നു അവൾ വളർന്നു വന്ന ജീവിത സാഹചര്യം ഒരുക്കി കൊടുക്കാൻ എനിക്ക് കഴിയില്ല എന്ന്. അവൾക്ക് എന്നോട് ഉള്ള സ്നേഹം വിശ്വാസം ഇതെല്ലാം കണ്ടില്ലന്നു വെക്കാൻ എനിക്കായില്ല.
വിവാദങ്ങൾക്കും വഴക്കിനും ശേഷം ഞങൾ വിവാഹിതരായി. ഞങ്ങളുടെ ബന്ധത്തിൽ താല്പര്യം ഇല്ലാതിരുന്ന അവളുടെ ബന്ധുക്കൾ ഞങളുടെ കല്യാണത്തിൽ നിന്നും വിട്ടു നിന്നു. ബന്ധുക്കളുടെ അവഗണനയും പരിഹാസവും സഹിക്കാതെ വന്നത് കൊണ്ടാകാം. ഞങ്ങളുടെ വിവാഹം പള്ളിയിൽ വെച്ചു ലളിതമായ ചടങ്ങുകളോടെ ആണ് നടന്നത്. എനിക്ക് അപ്പോഴും വിഷമമായിരുന്നു. നല്ലൊരു ആഘോഷമായി ബന്ധുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രത്തോടെ നല്ലൊരു കുടുംബത്തിലേക്ക് കയറി ചെല്ലേണ്ട അവൾ എനിക്ക് എനിക്ക് വേണ്ടി എന്റെ സ്നേഹത്തിനു വേണ്ടി മാത്രം എല്ലാ സുഖങ്ങളും ഉപേക്ഷിച്ചു. എന്തിരുന്നാലും അവൾ ഹാപ്പി ആയിരുന്നു.
കല്യാണ ശേഷവും എന്നോടുള്ള അവളുടെ വീട്ടുകാരുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. പരിഹാസവും കുറ്റപ്പെടുത്തലുകളും മാത്രം ആയിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്. അവരോടൊക്കെ അവൾ പറയുമായിരുന്നു.
" ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് എന്റേത്. കുറച്ചു പണം കുറാവാണ് എന്നെ ഉള്ളു. നോക്കിക്കോ എന്റെ ഇക്ക നിങ്ങളെക്കാൾ ഒക്കെ ഉയരത്തിൽ വരും അന്ന് നിങ്ങൾ പറയുന്നത് ഒക്കെ തിരുത്തേണ്ടി വരും"
എന്നെ ഓരോ തവണ അവർ കുത്തു വാക്കുകൾ പറഞ്ഞു നോവിക്കുമ്പോളും എന്നെക്കാൾ ഏറെ വേദനിച്ചത് അവൾക്കായിരുന്നു എന്ന് അവളുടെ ആ വാക്കുകളിൽ നിന്നും എനിക്ക് മനസിലാകുമായിരുന്നു. ആദ്യമൊക്കെ ഞാൻ കരുതിയിരുന്നത് അവൾ അപ്പോഴത്തെ വിഷമം കൊണ്ട് പറയുന്നതാനാണ്. എനിക്ക് അറിയാമായിരുന്നു ഒരിക്കലും എനിക്ക് അവരെക്കാൾ മുകളിൽ എത്താൻ കഴിയില്ല എന്ന്.
ഒരു ദിവസം അവളുടെ മമ്മയുടെ മകളുടെ കല്യാണത്തിന് പോകണം എന്ന് പറഞ്ഞു അവളുടെ വാപ്പ വിളിച്ചു പറഞ്ഞു. എന്റെ വീട്ടിൽ വിളിക്കാത്ത കല്യാണത്തിന് വരില്ല എന്ന് അവൾ പറഞ്ഞു. വാപ്പയുടെ സംസാരം കേട്ടപ്പോൾ ഞാൻ തന്നെ അവളോട് പോകാം എന്ന് പറഞ്ഞു എല്ലാവരുടെയും മുൻപിൽ വെച്ച് എന്നെ പരിഹസിക്കുന്നത് കാണാൻ കഴിയാത്ത സങ്കടം കൊണ്ടാകാം അവൾ ആദ്യം പോകില്ല എന്ന് പറഞ്ഞത്. എന്റെ നിർബന്ധം കൂടി ആയപ്പോൾ അവൾ പോകാം എന്ന് സമ്മതിക്കുക ആയിരുന്നു.
ഞങ്ങൾ കല്യാണത്തിന് പോയി. എല്ലാവരും പുത്തൻ ഉടുപ്പും വസ്ത്രങ്ങളും അണിഞ്ഞു സന്തോഷത്തോടെ നടക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. സ്വന്തം ഭാര്യക്ക് പുതിയ ഉടുപ്പ് പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത അത്ര കഴിവ് പോലും ഇല്ലാത്ത ഭർത്താവ് ആയിരുന്നു ഞാൻ. അവിടെ എത്തിയത് മുതൽ എനിക്ക് ഒരു ഒറ്റപ്പെടൽ അനുഭവപ്പെട്ടു തുടങ്ങി. അവരുടെ തിരക്കുകൾക്കിടയിൽ എന്നെ ശ്രദ്ധിക്കാൻ അവർക്ക് നേരമുണ്ടാകില്ല എന്ന് കരുതി സ്വയം ആശ്വസിച്ചു.
അവരെയൊക്കെ പരിചയപ്പെടാനും സംസാരിക്കാനും എനിക്കും താല്പര്യമുണ്ടായില്ല അത് കൊണ്ട് തന്നെ ഞാൻ പതുക്കെ അവിടെ നിന്നും മാറി നിന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു ഭക്ഷണം കഴിക്കാൻ എല്ലാവരും അന്വേഷിക്കുന്നു വേഗം വരാൻ പറഞ്ഞു കൊണ്ടായിരുന്നു അവൾ വിളിച്ചത് മനസ്സില്ല മനസോടെ ആണെങ്കിലും അവളുടെ സന്തോഷത്തിനു വേണ്ടി ഞാൻ അവിടേക്ക് ചെന്നു. അവളുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് ഞാൻ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കുന്നത് എല്ലാവരും ഭയത്തോടും വെറുപ്പോടും കൂടി ആണ് എന്നെ നോക്കുന്നത് എന്ന് എനിക്ക് മനസിലായി.
ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുനേൽക്കാൻ നിക്കുമ്പോഴാണ് അവളുടെ മമ്മായുടെ വരവ് ഞാൻ മുഖത്തു നോക്കാതെ തിരിഞ്ഞു നടക്കാൻ ശ്രമിച്ചപ്പോൾ അയാൾ എന്നെ പുറകിൽ നിന്നും വിളിച്ചു. ഞാൻ അയാളുടെ അടുത്തു ചെന്നു. ഞാൻ അടുത്തെത്തിയതും അയാൾ അവിടെ ഉണ്ടായിരുന്നവരെ എല്ലാം വിളിച്ചു കൂട്ടി
ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു എല്ലാവരും ഒരു അജ്ഞാത ജീവിയെ കണ്ടപോലെ എന്നെ നോക്കുന്നു. എനിക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയായി പോയി. ഞാൻ റജിലയുടെ മുഖത്തേക്ക് നോക്കി അവൾ ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. പെട്ടന്ന് അയാൾ കൂടി നിൽക്കുന്നവർക്ക് എന്നെ പരിചപ്പെടുത്തി.
"ഇത് അൻവർ എന്റെ പെങ്ങളുടെ മരുമകൻ."
അത് കേട്ടപ്പോൾ എനിക്ക് സമാധാനം ആയി എന്റെ പകുതി ശ്വാസം നേരെ വീണു. അവിടെ കൂടി നിന്നവർ എല്ലാം ഓരോരുത്തരായി എന്നെ വന്നു പരിചപ്പെടാൻ തുടങ്ങി. ആദ്യമായാണ് അവളുടെ കുടുംബം എന്നെ അങ്ങനെ അംഗീകാരം നൽകുന്നത്. ആ സന്തോഷം അവളുടെ മുഖത്തും കാണാമായിരുന്നു. ആ സന്തോഷം അതികം നീണ്ടുനിന്നില്ല. അവിടെ കൂടി നിന്നവരോട് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു..
" നല്ല കുടുംബത്തിലെ പെൺ കുട്ടികളെ പ്രേമിച്ചു കല്യാണം കഴിക്കാൻ കുറെ നാറികൾ ഇറങ്ങിയട്ടുണ്ട് അൻവർ ആ കൂട്ടത്തിൽ പെട്ട ആളല്ല. ഇവൻ കോടീശ്വര പുത്രൻ ആണ്"
എന്റെ കണ്ണുകൾ നിറഞ്ഞു. ജീവിതം വെറുത്തു പോയ നിമിഷം ആ നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിലോ എന്ന് വരെ ഞാൻ ആലോചിച്ചു പോയി. റജില എന്റെ അടുത്തേക്ക് വന്നു. അവളുടെ മുൻപിൽ ഞാൻ എന്റെ വിഷമം മറക്കാൻ ശ്രമിച്ചെങ്കിലും എന്റെ കണ്ണുനീർ അതിനു സമ്മതിച്ചില്ല അത് പുറത്തേക്ക് വന്നു കൊണ്ടിരുന്നു.
അവൾ എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു.അവിടെ കൂടി നിൽക്കുന്നവർ ഞങളെ തന്നെ നോക്കി കൊണ്ടിരിന്നു. അവളുടെ ഉപ്പ പുറകെ വന്നു ഞങളെ തടയാൻ ശ്രമിച്ചു. അവൾ അത് വക വെക്കാതെ എന്റെ കയ്യും പിടിച്ചു പുറത്തേക്ക് തന്നെ നടന്നു. എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഞങ്ങൾ നേരെ വീട്ടിലേക്ക് പോയി. എന്നെ അവർ പരിഹസിച്ചപ്പോൾ ഓരോ വാക്കും കൊണ്ടത് അവളുടെ ചങ്കിൽ ആയിരുന്നു. അന്ന് രാത്രി അവൾ ഒരു തീരുമാനം എടുത്തു എന്നാണോ അവളുടെ വീട്ടുകാരുടെ മുൻപിൽ തല ഉയർത്തി പിടിച്ചു നിൽക്കാൻ കഴിയുക അന്ന് മാത്രമേ ഇനി അങ്ങോട്ട് പോകുക ഉള്ളു എന്ന്.
പിന്നീട് ഉള്ള ദിവസങ്ങൾ പരിശ്രമത്തിന്റെ ദിവസങ്ങൾ ആയിരുന്നു. MBA കഴിഞ്ഞത് രണ്ടു വർഷം മുൻപാണ് നല്ലൊരു ജോലി കിട്ടുന്നില്ല. ഒരുപാട് ഇന്റർവ്യൂസിനു പോയി കിട്ടാതായപ്പോൾ സ്വയം മനസ്സ് മടുത്തു സ്വയം എല്ലാം അവസാനിപ്പിച്ചു. ഇനിയും ഒരു ഇന്റർവ്യൂ എനിക്ക് ആലോചിക്കാൻ കൂടെ പറ്റില്ലായിരുന്നു.
അവൾ നിർബന്ധിച്ചു ചില ഇന്റർവ്യൂവിന് എല്ലാം പറഞ്ഞു വിട്ടു ഒന്നും ശരിയായില്ല. ചിലതൊക്കെ ഞാൻ തന്നെ ഒഴിവാക്കി. അവളുടെ ഈ ആവേശം ഒക്കെ കണ്ടു ഒരു ദിവസം രാത്രി ഞാൻ അവളോട് ചോദിച്ചു.
"റജില നിനക്ക് ഇപ്പോൾ എന്റെ കൂടെ ജീവിക്കാൻ വന്നത് അബദ്ധമായി തോന്നുന്നുണ്ടോ ?"
എന്റെ ഈ ചോദ്യം പതിവില്ലാതായതു കൊണ്ടാക്കാം. അവളുടെ മുഖം വാടി അവൾ എന്നോട് പൊട്ടി തെറിച്ചു കൊണ്ട എന്നോട് പറഞ്ഞു....
"ഇക്ക എനിക്ക് വേണ്ടി ആരും ആകേണ്ട. എനിക്ക് ആരുടേയും മുൻപിൽ വലിയ ആൾ ആയി നടക്കേണ്ട. ഞാൻ ഈ ജീവിതത്തിൽ നിങ്ങളെക്കാൾ കൂടുതൽ മറ്റൊന്നും ആഗ്രഹിച്ചട്ടില്ല. വെറുക്കരുത്"
അവൾക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. അവൾ എന്റെ മാറോട് ചേർന്നു. അന്ന് ഞാൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണ്. സ്ത്രീയുടെ നാവിൽ നിന്നും ഏതൊരു പുരുഷനും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ ആണ് അവൾ എന്നോട് പറഞ്ഞത്. അത് എനിക്ക് ഒരു പ്രചോദനം ആയിരുന്നു പൊരുതാൻ ജീവിക്കാൻ.
ആ രാത്രിക്ക് ശേഷം എന്റെ ഉള്ളിലും തോന്നി തുടങ്ങി. ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആകണം എന്ന് ഞാൻ പരിശ്രമിച്ചു കൊണ്ടേ ഇരുന്നു നല്ലൊരു ജോലിക്ക് വേണ്ടിയുള്ള എന്റെ കാത്തിരുപ്പ് അവസാനിക്കാൻ അധിക ദിവസങ്ങൾ വേണ്ടി വന്നില്ല. എനിക്ക് സൗദി അറേബിയയിലെ ഒരു കമ്പിനിയിൽ ജോലി ശരിയായി.എന്റെ ശ്രമത്തെക്കാൾഅവളുടെ പ്രാർത്ഥന സപ്പോർട്ട് എല്ലാം ആയിരുന്നു എന്റെ പ്രചോദനം ഞാൻ നന്നാകണം എന്ന് എന്നേക്കാൾ ഏറെ അവൾ ആഗ്രഹിച്ചിരുന്നു.
ഞാൻ വിസയും ടിക്കറ്റും വാങ്ങാൻ പോയി വന്നൊരു വൈകുനേരം അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു. അവൾ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു.
"ഇക്ക നമ്മുക്ക് ഇന്ന് പുറത്തു പോയി ഭക്ഷണം കഴിക്കാം?"
എനിക്ക് പെട്ടന്ന് ആശ്ചര്യം തോന്നി. ജീവിതത്തിൽ ആദ്യമായി അവൾ ഒരു കാര്യം ആവിശ്യപെട്ടിരിക്കുന്നു. ആദ്യം ഒന്ന് വിസമ്മതിച്ചെങ്കിലും. ആദ്യമായി ഒരാഗ്രഹം പറഞ്ഞു ഇനി അത് നടത്തി കൊടുക്കാതെ അവൾക്ക് ഒരു വിഷമം വേണ്ട എന്ന് കരുതി ഞാൻ വണ്ടിയെടുത്തു അവളുമായി ടൗണിലേക്ക് പുറപ്പെട്ടു.
പിന്നെ എന്റെ മനസ്സിൽ ഉള്ളത് ഒരു ഇലക്ട്രിക്ക് പോസ്റ്റ് മാത്രം ആണ്. നാലാം നാൾ ബോധം വന്നപ്പോൾ ഞാൻ ആദ്യം തിരക്കിയത് അവളെ ആയിരുന്നു. എനിക്ക് ഒന്നും ഓർത്തെടുക്കാൻ പറ്റുന്നുണ്ടായില്ല. ഞാൻ അവിടെ കിടന്നു ഒച്ച വെക്കാൻ തുടങ്ങി. എന്റെ സങ്കടം കാണാൻ ഉള്ള ശക്തി ഇല്ലാത്തതു കൊണ്ടാകാം എന്റെ വീട്ടുക്കാർ എന്നോട് കാര്യം പറഞ്ഞു.
"ഇനി അവൾ കൂടെ ഇല്ല" എന്ന സത്യം എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
അവൾ പോയതിനു ശേഷം മനസ്സൊന്നു നേരെയാക്കാൻ ദിവസങ്ങൾ വേണ്ടി വന്നു. എല്ലാവരുടെയും നിർബന്ധം കൊണ്ടാണ് ഞാൻ സൗദിയിലേക്ക് വന്നത്. ഇന്ന് ഞാൻ എല്ലാം നേടി എന്നാലും കൂടെ അവൾ ഇല്ലല്ലോ എന്ന വിഷമം മാത്രം.
അന്ന് അപകടം നടന്ന ദിവസം ഞാൻ പാസ്സ്പോട് വാങ്ങി വരുമ്പോൾ ആണ് പെങ്ങൾ വിളിച്ചു പറയുന്നത് ഞാൻ ഒരു വാപ്പ ആകാൻ പോകുന്നത്. വരുന്ന വഴിക്ക് സന്തോഷം കൊണ്ട് ഞാൻ അൽപ്പം മദ്യപിച്ചിരുന്നു. അവളുടെ വായിൽ നിന്നും തന്നെ അത് കേൾക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് പറയും മുൻപേ......
എന്റെ ഒരു തെറ്റ് കൊണ്ട് നഷ്ടപ്പെട്ടത് രണ്ടു ജീവനുകൾ. അവൾ ഇപ്പോൾ സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാകും. അടുത്ത ജന്മത്തിൽ എങ്കിലും ഒരുമിച്ചു ജീവിക്കാൻ കഴിയും. ഞങ്ങളുടെ സ്നേഹത്തിനു മുൻപിൽ പടച്ചോൻ ഒരു അവസരം തന്നില്ലല്ലോ. എന്തിനാ ഇത്രയും ക്രൂരത കാണിച്ചത് എന്നോട്.
റജിലക്ക് പകരം റജില മാത്രം.. നീ ഇപ്പോളും എന്റെ കൂടെ ഉണ്ട്.
അന്നത്തെ സംഭവത്തിന് ശേഷം ഇന്നാദ്യമായാണ് ഞാൻ അവളുടെ ഉപ്പയെ കാണുന്നത് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നെ കണ്ടതും അദ്ദേഹം കെട്ടിപ്പിച്ചു കരയാൻ തുടങ്ങി. ഞാൻ ചെയ്തു പോയ തെറ്റുകൾക്ക് അദ്ദേഹത്തോട് ഏറ്റു പറഞ്ഞു. എന്റെ കൂടെ ഒരു ഉമ്മറ നിർവഹിക്കണം എന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അവൾക്ക് വേണ്ടി ഞങ്ങൾ ഉംറ നിർവഹിച്ചു. അവിടെ നിന്ന് മടങ്ങുമ്പോൾ നിറകണ്ണുകളോടെ ആണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. എന്റെ മനസ്സിൽ നിന്നും ഒരു ഏറ്റു പറച്ചിലിന്റെ ഭാരം ഇറക്കി വെച്ച സുഖവും.
അവൾ കൂടെ ഉണ്ടെന്ന വിശ്വാസത്തിൽ ഞാൻ ഇനിയും ജീവിക്കും....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo