
മനുഷ്യനിവിടെ മാടിനെ പോലെ പണിയെടുക്കാൻ തുടങ്ങിയിട്ടു കാലം കുറെയായി ഒരു നല്ല തുണിപോലും എടുക്കാൻ ഇല്ല....
അടുക്കളയിലെ പാത്രങ്ങളോടാണ് ശ്രീക്കുട്ടി ദേഷ്യം തീർത്തത്.എല്ലാം കേട്ട് നിശബ്ദനായി ഹരി ഉമ്മറകോലായിൽ കട്ടൻചായയും കുടിച്ചു.പുറത്തു പെയ്യുന്ന ഇടവപ്പാതിയുടെ കുസൃതികൾ നോക്കുകയായിരുന്നു.ഹരിക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല.കല്യാണം കഴിഞ്ഞു മൂന്ന് വർഷമായി ഒരു കുട്ടികൾ ഇല്ലാത്ത പരിഭവം അവൾ ഇങ്ങനെ ആണ് തീർക്കുന്നത്.അവൾക് ദേഷ്യവും സങ്കടവും വരുമ്പോൾ അത് എന്നോട് മാത്രമല്ല അടുക്കളയിലെ അവളുടെ പത്രങ്ങളോടും കൂടെ ആണ് തീർക്കുന്നത്.അവൾ ഉമ്മറത്ത് വന്നു.പതിയെ ഹരിയുടെ അരികിൽ എത്തി.
"""ഏട്ടാ...."
"മ്
"എട്ടോ......"
ഹരിക് ചിരിവന്നു.
"അടുക്കള പത്രം തീർന്നോ...."
അവൾക് തിരിയാടക്കൻ കഴിഞ്ഞില്ല.
"എട്ടായി....."
"അതെ മാണി എട്ടായി "
"ചേട്ടായി...."
ഇതും പറഞ്ഞു ഒറ്റ പിച്ചായിരുന്നു..
"ഈ പെണ്ണ്...എന്തുവാ..."
"ഏട്ടൻ കടയിൽ പോയി വരുമ്പോൾ....എനിക്ക് ഒരു കൂട്ടം തരുമോ "
"എന്ത്...കാലത്തു തന്നെ കിന്നരിക്കാതെ കയറിപ്പോ പെണ്ണെ..."
"പറാ....ചേട്ടായി ..."
"ങ്ങ ..നോക്കാം...."
"വാങ്ങിട്ടു വാ..പോ .പോ ......"
"ഈ മഴയത്തോ...പോടിയവിടെന്നു...."
"എന്ന ഞാൻ ജോലിക് പോക്കോട്ടേ...എനിക്ക് ഡിപ്ലോമ ഉണ്ട്...."
"പോണ്ട.."
"ഞാൻ ആരുടെയെങ്കിലും കൂടെ പോകും എന്ന് കരുതിയാണോ....."
"ചുമ്മാ കൊതിപ്പികാതെ പെണ്ണെ.നീ പോയാൽ വേറെ കെട്ടി സുഖമായി ജീവിക്കും.."
"പന്ന കിളവാ..ഇങ്ങളെ ഞാൻ..."
ഹരിയുടെ മേത്തേക് ചാടിയവൾ അടിക്കാൻ തുടങ്ങി..ചെറിയ കുറുമ്പുകളും കുസൃതികളും ആയിരുന്നു അവരുടെ മക്കളില്ലാത്ത ജീവിതത്തിൽ അകെ ഉള്ള മുതൽ കൂട്ട്.
വൈകിട്ട് ജോലികഴിഞ്ഞു ഇറങ്ങിയപ്പോ..
"ഡാ എന്തായി....."
"ഒന്നുമായില്ലടാ."
"നീ ആ തൃശൂർ മെഡിക്കൽ കോളജിൽ കാണിച്ചു നോക്...."
"നോക്കണം...അതിന്റെ കുറവ് വേണ്ട.
"വിഷമിക്കാതെടാ എല്ലാത്തിനും അതിന്റെതായ സമയമുണ്ട്..."
ഹരി ബൈക്കിൽ ഇരുന്നു...
"എടാ എന്റെ വിഷമം.കുട്ടികൾ ഇല്ലാഞ്ഞിട്ടല്ല.അവളുടെ സങ്കടം കണ്ടിട്ടാ.മൂന്ന് വർഷമായി എന്നോടൊപ്പം അവൾ ഇറങ്ങി വന്നിട്ട്.എല്ലാവരും ഉപേക്ഷിച്ചു അവളെ.അവൾക് ഒന്നും നൽകുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല."
"നീ വീട്ടിൽ ചെല്ലു..."
ഹരി പോകുന്നവഴി കരുണാകരൻ ചേട്ടന്റെ ചായക്കടയിൽ കയറി.ശ്രീക്കുട്ടി കാലത്തു ചോദിച്ചത് വെറും പരിപ്പുവടയാണ്.അത് വാങ്ങിക്കാൻ വേണ്ടി.അതും പൊതിഞ്ഞു വീടിന്റെ അടുത്തെത്തിയതും ഉമ്മറക്കോലായിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി...കൈയിലെ പൊതിയുമായി ആളുടെ അടുത്തെത്തി..
"അച്ഛൻ....."
"മോന് സുഖമാണോ...."
"കുഴപ്പമില്ല അച്ഛാ...വന്നിട്ട് അധികം നേരമായോ..."
"ആ...കുറച്ചു നേരമായി..നീ പോയപ്പോ ഇവൾ തലചുറ്റി വീണു.അപ്പോ ആണ് കിഴക്കേലെ ഓമന എന്നെ വിളിച്ചു പറഞ്ഞത്.."
"അയ്യോ....അവൾ എവിടെ....."
അകത്തുകയറാൻ പോയ ഹരിയുടെ കൈയിൽ പിടിച്ചുകൊണ്ട്..
"നിൽക്കു ഇതെന്താ...."
"കുറച്ചു പരിപ്പുവടയാണ്....അവൾക് "
"ഈ സമയത് പരിപ്പുവടയെക്കാൾ...പച്ചമാങ്ങയ്ക് ആണ് പ്രാധ്യാനം.."
ഒരായിരം സൂര്യൻ ഒന്നിച്ചു ഉദിച്ചതുപോലെ.ഹരിയുടെ മുഖം തിളങ്ങി.ലോകം കിഴടക്കിയ രാജാവിന്റെ ആവേശം അവന്റെ ശരീരമാകെ.കണ്ണുകൾ നിറഞ്ഞു.വാതിൽ പടിയിൽ നിന്നും ഒരാൾ നാണിച്ചു മുന്നോട് വന്നു.ആ കൈകൾ അവന്റെ നേരെ നീട്ടി .ഹരി ആ പലഹാരപ്പൊതി അവൾക് നൽകി.അവൾ ആ പൊതിയിൽ നിന്നും ഒരു പരിപ്പുവട എടുത്തു പതിയെ കടിച്ചു.അവനെ നോക്കി.അവന്റെ നേരെ നീട്ടി.അവൻ ആ കൈകൾ പിടിച്ചു അവനിലേക് വലിച്ചു.ഞെട്ടലോടെ അവളുടെ കൈയിലെ പൊതി നിലത്തു വീണതും അവളെ അവൻ എടുത്തുയർത്തിയതും.ഒരുമിച്ചായിരുന്നു .അവളെ കൈകളിൽ വെച്ച് കറങ്ങുന്നതിന്റെ ഒപ്പം അവളുടെ പൊട്ടിച്ചിരി വീശിയടിച്ച ഇടവപ്പാതിയിലെ കാറ്റിനെക്കാൾ മനോഹരമായിരുന്നു.കാലം മായ്ക്കാത്ത മുറിവുകളും കാലം കാത്തുവെച്ച സ്നേഹത്തിനും ഒരായിരം ഇടവപ്പാതിയെക്കാൾ.മനോഹരമാണെന്നു ആ കാഴ്ച അവളുടെ വീട്ടുകാരെയും അറിയിക്കുകയായിരുന്നു അവർ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക