
അതിരാവിലെ ഒരു ഭ്രാന്തൻകിനാവിൽ ഉണർന്നെണീറ്റ്
ഉന്മദിനിയായി നടക്കണം..
ഉന്മദിനിയായി നടക്കണം..
ശരീരം ഉപേക്ഷിച്ചു ഇളം മഞ്ഞിലൂടെ ഒരുപാട് ദൂരേയ്ക്ക്...
ഒറ്റക്കൊലുസ്സിന്റെ ശബ്ദം മാത്രം അടയാളമായി അവശേഷിപ്പിച്ച്..
ഇളം നിറത്തിലുള്ള പൂക്കൾ കൊഴിഞ്ഞു വീണ
വഴിയിലൂടെ...അരൂപിയായി യാത്ര ചെയ്യണം..
വഴിയിലൂടെ...അരൂപിയായി യാത്ര ചെയ്യണം..
എന്നെക്കടന്നു പോകുന്ന പാൽക്കാരന്റെയും പത്രക്കാരന്റെയും
മുന്നിലൂടെ..അവരുടെ
കാഴ്ചയിൽ പതിയാതെ..
മുന്നിലൂടെ..അവരുടെ
കാഴ്ചയിൽ പതിയാതെ..
ദൂരെയേതോ കോവിലിൽ നിന്നുയരുന്ന സുപ്രഭാതഗീതികളിൽ ലയിച്ച്...നടക്കണം
എന്നിട്ട് മഞ്ഞു വീണുറഞ്ഞ ആ കുളത്തിന്റെ പടവുകളിൽ
വെറുതേയിരിക്കണം..
വെറുതേയിരിക്കണം..
കണ്ണുകളടച്ചു ഈറൻ കാറ്റിനെ ആഞ്ഞു ശ്വസിക്കണം..
മെല്ലെ ഒറ്റക്കൊലുസ്സിൻ മണികളെ
വെള്ളത്തിലേക്ക് ഇറക്കിവയ്ക്കണം...
വെള്ളത്തിലേക്ക് ഇറക്കിവയ്ക്കണം...
കുളിരുകൊണ്ടവർ വിറച്ചു കിലുങ്ങുമ്പോൾ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കണം...
രമ്യ രതീഷ്
20/5/2018
20/5/2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക