
***********
ഡ്രൈവറുടെ വേഷം കെട്ടുന്നതിനു മുൻപ് പെയ്ന്റിങ്ങിനു പോയിരുന്ന കാലം .....!!!
നാട്ടിൻ പുറത്ത് ഹൗസ് പെയ്ന്റിങ്ങിനു പോകുമ്പോൾ ഒരു കുഴപ്പമുണ്ട് ... മഴക്കാലത്ത് പണി ഇച്ചിരി കുറയും കാരണം എടവപാതിയും 'കർക്കിടകവുമൊക്കെ തകർത്തു പെയ്യുമ്പോൾ വീടുമോടിക്കൂട്ടാനധികമാരും മെനക്കെടാറില്ലാ എന്നതു തന്നെ .....!!!!
അങ്ങനേ പണിയില്ലാത്തൊരു മഴക്കാലത്ത് പാലക്കാട്ടെ പെങ്ങളുടെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് "ജോണച്ചനെ പരിജയപെടുന്നത് " പിന്നിട് ജിവിതത്തിൽ ഒരു പാട് സൗധീനം ചെലുത്തുകയും ഒരിക്കലും മറക്കാൻ പറ്റാത്തതുമായ ചിലരേ കണ്ടുമുട്ടുന്നതിനു നിമിത്തമായൊരു കൂടിക്കാഴ്ച്ച .....!!!!
ആനവണ്ടിയിൽ സീറ്റു പങ്കിടുന്നതിയിൽ അച്ചന്റെ കയ്യിൽ കണ്ട പുസ്തകത്തിൽ നിന്നു തുടങ്ങിയവർത്തമാനം പരസ്പരം പരിജയപെട്ടപ്പോഴാണറിഞ്ഞത് അച്ചൻ എന്റെ നാടിനടുത്ത് തന്നെയുള്ള ക്രിസ്ത്യൻ മിഷനറിയുടെ ഒരു സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനാണന്ന് 'അച്ചന്റെ സ്ഥാപനത്തിൽ കുറച്ചു പെയ്ന്റിങ്ങ് ജോലി ഉണ്ടന്നും പിറ്റേ ദിവസം അങ്ങോട്ടിറങ്ങണമെന്നും പറഞ്ഞാണ് അച്ചൻ പിരിഞ്ഞത്....!!!
അങ്ങനെയാണ് വ്യദസദനവും 'വിമൻസ് ഹോസ്റ്റലും 'നഴ്സ്സറി സ്ക്കൂളുമൊക്കെയുള്ള അവിടേക്ക് ഞാനെത്തുന്നത്...!!
'നാട്ടുനടപ്പുള്ള കൂലിയിൽ കുറച്ചു കുറവുണ്ടാവുമെങ്കിലും 'മഴക്കാലം കഴിഞ്ഞാലും നിനക്കു ചെയ്യാനുള്ള ജോലി ഇവിടെ ഉണ്ടാവുമെന്നാണ് ജോണച്ചൻ എന്നോട് പറഞ്ഞത് 'ഭക്ഷണം അവിടെ മെസ്സിൽ നിന്നും കഴിക്കാം എന്നു പറഞ്ഞെങ്കിലും ' മെസ്സിലെ ചുറ്റുപാടും 'കുശിനിക്കാരി ചേച്ചിയുടെ പ്രക്യതവും ഒറ്റ ദിവസം കൊണ്ടു തന്നെ അവിടുത്തെ ഉച്ചയൂണ് ഒഴിവാക്കാൻ എന്നെ നിർബന്ധിതനാക്കി .....!!!!
ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എനിക്ക് ജോലിച്ചെയ്യാനുണ്ടായിരുന്നത് അവിടുത്തെ വ്യദ സദനത്തിലായിരുന്നു 'അങ്ങനേ പറയാൻ മാത്രം വ്യദരൊന്നുമില്ലാത്തൊരു സ്ഥലം ....!!
ഭാര്യ മരിച്ച മക്കളില്ലാത്ത ഒരു നളിനാക്ഷൻ ചേട്ടൻ 'ഭാര്യയേയും മക്കളേയും ഉപേക്ഷിച്ചു താമസിക്കുന്ന വർഗിസ് ചേട്ടൻ ,പിന്നെ ഒരക്സ് മിലിട്ടറി ഡേവിസ് ചേട്ടൻ , പിന്നെ 'മക്കളു തന്നെ അവിടെ കൊണ്ടാക്കിയ 'ത്രേസ്യാമച്ചി, ശോശാമ്മച്ചി ,മറിയ ചേടത്തി, ഗീതമ്മാൾ ,'' അങ്ങനേ നാളേയുടെ പ്രതിക്ഷകളില്ലാത്ത വാർദ്ധക്ക്യമെന്ന വടത്തിൽ ബന്ധിതരാക്കപെട്ട കുറച്ച് ജൻമങ്ങൾ ....!!!!
കൂലി കുറവാണെങ്കിലും വളരേ എളുപ്പമുള്ള ജോലിയായിരുന്നു അവിടെ എനിക്കുണ്ടായിരുന്നത് എന്നാലും ആകപാടെ ഒരേകാന്തത അനുഭവപ്പെടുന്ന അന്തരീക്ഷം ആയിരുന്നു അവിടെ ഉണ്ടായിരുന്നത് ...
മിണ്ടാനും പറയാനുമൊന്നും ആരുമില്ലാത്ത അവസ്ത്ത അന്തേവാസികളായ വ്യദ ജനങ്ങൾ മിക്കവാറും അവരുടെ മുറികളിലായിരിക്കും
'"നാളെയുടെ വർണ്ണസ്വപ്നങ്ങളൊന്നും അവശേഷിക്കാത്തവർ എകാന്തതയിലിരുന്ന് ഇന്നലകളുടെ മധുരസ്മരണകളേ അയവിറക്കുന്നു .....
എന്നാൽ അവരിൽ നിന്നല്ലാം വ്യത്യസ്തമായി മുറിയിൽ നിന്നും പുറത്തിറങ്ങി നടക്കാൻ ഇഷ്ട്ടപെട്ടിരുന്ന ഒരാളുണ്ടായിരുന്നു കുട്ടത്തിൽ മറ്റുള്ളവരല്ലാം ശോശാന്റി എന്ന് വിളിച്ചിരുന്ന ഒരു വ്യദ്ധ ,ഞ്ഞാനവരേ അമ്മച്ചിയെന്നാണ് വിളിച്ചിരുന്നത് ...!!
വെളുത്തു നന്നേ മെലിഞ്ഞ് കൈകളിൽ നീല ഞ്ഞെരമ്പുകൾ തെളിഞ്ഞു നിൽക്കുന്ന അവരുടെ മുഖം ജോണച്ചന്റെ ഓഫിസിൽ ഫ്രെം ചെയ്തു വെച്ചിരിക്കുന്ന കന്യാമറിയത്തിന്റെതു പോലെ ശാന്തമായിരുന്നു ....!!
അധികമാരോടും സംസാരിക്കാതെ അവിടെയെല്ലാം നടക്കുന്ന അവർക്ക് തലയ്ക്ക് നല്ല വെളിവില്ലന്ന് പറഞ്ഞു തന്നത് മെസ്സിലെ ജോലിക്കാരിയാണ് ....!!
ഉച്ചക്ക് 12 മണിക്ക് അന്തേവാസികൾക്കുള്ള ഭക്ഷണം കൊണ്ടുവന്നാൽ എല്ലാവരും അവരുടെ പാത്രങ്ങളുമായി നിശബ്ദരായി കഴിക്കാൻ പോകുന്നത് കാണാറുണ്ട് പക്ഷേ ശോശാമ്മച്ചി മാത്രം പോയതുപോലെ തിരിച്ചു വരുന്നത് കാണാം ...!!
ഈ കാഴ്ച്ചപതിവായപ്പോൾ ഒരു ദിവസം ഞാൻ അമ്മച്ചിയോട് ചോദിച്ചു...!!
എന്താ അമ്മച്ചി വിശപ്പില്ലേ ?
വിശപ്പില്ലാഞ്ഞിട്ടല്ലാ മോനേ വായ്ക്ക് രുചിയുള്ളതൊന്നും അവിടെയില്ലാ അതു കൊണ്ടാണ് എന്ന് മറുപടി...
ജോലിക്ക് കയറിയ ആദ്യം ദിവസം തന്നെ മെസ്സിലെ ഭക്ഷണം ഒഴിവാക്കി വീട്ടിൽ നിന്നും പൊതിച്ചോറു കൊണ്ടുവരാൻ തുടങ്ങിയ എനിക്കാ മറുപടിയിൽ അൽഭുതമൊന്നും തോന്നിയില്ലാ....!!
എന്തായാലും പിറ്റേ ദിവസം ഒരു പൊതിചോറു കൂടുതൽ കൊണ്ട് വന്ന ഞാൻ അമ്മച്ചിയേ നിർബഡിച്ചു കൂടെ ഇരുത്തി കഴിപ്പിച്ചു ...!!
പിന്നിടെല്ലാ ദിവസവും ഞാൻ വരുമ്പോൾ ശോശാമ്മച്ചിക്കുള്ള കറികളും കൊണ്ടുവരാൻ തുടങ്ങി ഉച്ചനേരങ്ങളിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ഞങ്ങൾ വലിയ കൂട്ടായി .....!!!
ജോലിക്കിടയിൽ എന്റെ അടുത്തുവന്നിരിക്കുന്ന അമ്മച്ചി അവരുടെ പഴയ കഥകളെല്ലാം എന്നോട് പറഞ്ഞു തരും '.....!!!
ബന്ധുക്കളെന്നു പറയാൻ കാര്യമായി ആരുമില്ലാ അവർക്ക് ആകെ ഒരു മകൻ മാത്രം അയാളും കുടുംബവും വിദേശത്താണ് ഭാര്യക്കും അവിടെ ജോലിയുണ്ട് 'ഭർത്താവ് നേരത്തെ മരിച്ചു പോയ ശോശാമ്മച്ചി പിന്നിട് മകനു വേണ്ടിയാണ് ജീവിച്ചത് 'അവനേ പഠിപ്പിച്ചു ഒരു നിലയിലാക്കാൻ വേണ്ടി കഷ്ട്ടപെട്ടു പണിയെടുത്തു ....പഠിച്ചു പാസായ അവനു വൈകാതെ വിദേശത്ത് ജോലി കിട്ടി അവിടെ പോയ അയാൾ കൂടെ ജോലി ചെയ്യുന്ന ഒരുത്തിയേ ഇഷ്ട്ടപെട്ടുകെട്ടി...... ,മകനൊരു പെണ്ണുകെട്ടി പേരമക്കളുമായി ജീവിക്കാനാഗ്രഹിച്ച ശോശാമ്മച്ചിക്ക് അവരേകാണണമെങ്കിൽ ആണ്ടിലൊരു അവധിക്കാലം വരണമെന്നായി ....!!!
വീട്ടിൽ ഒറ്റക്കിരുന്നു ആലോജിച്ചു കൂട്ടി മനോനില തെറ്റാൻ തുടങ്ങിയ കാലം.... ഇടയ്ക്കു വീട്ടിൽ നിന്നിറങ്ങി എങ്ങോട്ടന്നില്ലാതെ നടന്നു പോകും പരിജയക്കാർ ആരെങ്കിലും പിടിച്ചു വിട്ടിൽ കൊണ്ടാക്കും അങ്ങനെ അവസാനം അയൽപക്കക്കാർ മകനേ വിളിച്ചു പറഞ്ഞിട്ടാണ് കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോൾ മോനും മരുമകളും കൂടി ശോശാമ്മച്ചിയേ ഇവിടെ കൊണ്ടു വന്നാക്കിയത് ....!!
വർത്തമാനം പറഞ്ഞിരിക്കുന്നതിനിടയിൽ എന്നും ഒരു പതിനൊന്നു മണിയായാൽ ശോശാന്റി മെല്ലെ എണിറ്റുപോകും ആദ്യമൊന്നും എനിക്ക് കാര്യം മനസിലായില്ലാ പിന്നിടു ജോണച്ചനാണ് അതു പറഞ്ഞു തന്നത് ആ സമയത്താണത്രെ ആന്റിയുടെ മകൻ വിളിക്കുന്നത് അങ്ങനേ എന്നും വിളിക്കുന്ന പതിവൊന്നും ഇല്ലാ അയാൾക്ക് എപ്പോഴെങ്കിലും വിളിച്ചാലായി അത്രതന്നെ .എന്നാലുമെന്നും ശോശാമ്മച്ചി ആ സമയമായാൽ ടെലിഫോണിനടുത്തുള്ള കസേരയിൽ പോയി ഇരിപ്പുറപ്പിക്കും 'ഉച്ചയൂണിന് വിളിക്കുന്നത് വരേ ....!!!
മോനെത്ര വരേ പഠിച്ചു ..?
ഒരു ദിവസം പതിവ് സംസാരത്തിനിടയിൽ അമ്മച്ചിയെന്നോട് ചോദിച്ചു ..
അധികമൊന്നും പഠിച്ചിട്ടില്ല അമ്മച്ചി അത് കൊണ്ടല്ലെ ഇപ്പോ ഈ പെയ്ന്റിങ്ങിനൊക്കെ വരേണ്ടി വന്നത് ....
തെല്ലു നിരാശയോടെയാണ് ഞാൻ മറുപടി പറഞത് ...
ഒരു കണക്കിന് അധികം പഠിക്കാത്തത് നന്നായി ...അതു കൊണ്ടാവും നിന്റെ അപ്പനുമമ്മയ്ക്കും നിന്നെ കാണാൻ കിട്ടുന്നത് '......
ഒരു നെടുവീർപ്പോടെ അമ്മച്ചി പറഞ്ഞു നിർത്തി '....!!!
അച്ചന്റെ ഹോസ്റ്റലിലേ ജോലി കഴിഞ്ഞും ഇടയ്കൊക്കെ ജോലി ഇല്ലാത്തപ്പോഴും 'വീട്ടിലെന്തങ്കിലും വിശേഷിച്ചുണ്ടാക്കിയാലതുമായും ഞാൻ അമ്മച്ചിയേ കാണാനവിടെ ചെല്ലാറുണ്ട് ....!!!
ഞാൻ പോന്നതിനു ശേഷം പതിനൊന്നു മണിയുടെ ഫോൺകോളിനു കാത്തിരിക്കുന്നത് പോലെ ഞായറാഴ്ച്ചകളിൽ എന്റെ ബൈക്കിന്റെ വരവും അമ്മച്ചി കാത്തിരിക്കാറുണ്ടെന്ന് 'അച്ചൻ പറഞ്ഞു ഞാനറിഞ്ഞു ......!!!
ജോലി തിരക്കുമൂലം അടുപ്പിച്ചു കുറച്ചു ഞായറാഴ്ച്ചകളിൽ അമ്മച്ചിയെ കാണാൻ പോകാൻ പറ്റിയിരുന്നില്ലാ ...
ഒരു ദിവസം യാദ്യശ്ച്ചികമായി ടൗണിൽ വെച്ച് അച്ചനെ കണ്ടപ്പോഴാണ് അച്ചൻ ശോശാമ്മച്ചിയുടെ മരണവാർത്ത പറയുന്നത് രണ്ട് ദിവസം മുൻപൊരു തിങ്കളാഴ്ച്ച മകന്റെ വിളിയും പ്രതിക്ഷിച്ച് ടെലിഫോൺ സ്റ്റാൻഡിനു താഴെ സോഫയിലിരുന്നു മയങ്ങി പോയ അമ്മച്ചി പിന്നെ എണിറ്റില്ലത്രെ ...!!!
തിരക്കിനിടയിൽ അറിയിക്കാൻ മറന്നു പോയെന്ന അച്ചന്റെ വാക്കിന് അത് നന്നായി എന്നാണ് ഞാൻ പറഞ്ഞത് കാരണം അമ്മച്ചിയുടെ ജീവനുള്ള മുഖം തന്നെ എന്നും എന്റെ ഓർമയിലുണ്ടാവുമല്ലോ .....!!!
കുറച്ചു ദിവസം കഴിഞ്ഞ് നാട്ടിൽ നിന്നും കുറച്ചകലെ ഒരു സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പരിജയമില്ലാത്തൊരു നമ്പറിൽ നിന്നും ഒരു കോൾ വരുന്നത് ......!!!
സുധിയല്ലേ ....???
ഞാൻ '' ശോശാമ്മച്ചിയുടെ മകനാണ് 'നിങ്ങളെ പറ്റി അമ്മച്ചി വിളിക്കുമ്പോഴെല്ലാം പറയാറുണ്ട് ' ഞാൻ ഇന്ന് ആറു മണി വരേ ഇവിടെയുണ്ടാവും ഒന്നു കാണാൻ പറ്റുമോ ..??
കാണണമെന്നു വിജാരിക്കുകയാണങ്കിൽ കാണാനുള്ള സമയമൊക്കെയുണ്ട് പക്ഷേ എനികെന്തോ അയാളെ കാണാൻ തോന്നിയില്ലാ , അത് കൊണ്ട് തന്നെ വരാൻ വൈകും എന്നാണ് പറഞ്ഞത് .....!!
എന്നാൽ അടുത്ത തവണ വരുംമ്പോൾ കാണാം എന്ന് പറഞ്ഞു അയാൾ ഫോൺ കട്ടാക്കി ....
ഫോണും കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ ഞാനോർത്തു എന്തായിരിക്കും ആ അമ്മച്ചി എന്നെ കുറിച്ച് മകനോടു പറഞ്ഞിട്ടുണ്ടാവുക .....
എഴുത്ത് :സുധീർ ' പി എസ് ആർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക