
ഇന്നിപ്പോ മാളിൽ പോയാൽ കിട്ടാത്ത സാധനം ഉണ്ടോ അല്ലേ.സുന്ദരമായിരുന്ന നമ്മുടെ ഗ്രാമത്തിൽ പോലും വന്നു മാർജിൻ ഫ്രീ മാർക്കറ്റും അവരെയും വെല്ലുന്ന ഷോപ്പിങ് മാളും.
എന്നാലും മറക്കാൻ പറ്റുമോ പണ്ടത്തെ ആ കാലം.കല്ലുപ്പും കുപ്പി സോഡയും റോബിൻ ബ്ലൂ വും കുപ്പിയിലെ കൽക്കണ്ടവും കിട്ടിയിരുന്ന ആ നാടൻ പീടികയും.നമ്മളെ നാടൻ ഭാഷയിൽ പറഞ്ഞാൽ പീട്യ.
എന്നാലും മറക്കാൻ പറ്റുമോ പണ്ടത്തെ ആ കാലം.കല്ലുപ്പും കുപ്പി സോഡയും റോബിൻ ബ്ലൂ വും കുപ്പിയിലെ കൽക്കണ്ടവും കിട്ടിയിരുന്ന ആ നാടൻ പീടികയും.നമ്മളെ നാടൻ ഭാഷയിൽ പറഞ്ഞാൽ പീട്യ.
എല്ലാ നാട്ടിലും ഉണ്ടാവും ഇത് പോലെ ഒരു പീട്യ അല്ലേ...
"ഡാ നൂറ് വെളിച്ചെണ്ണയും ഇരുന്നൂറ് പൻസാരയും വാങ്ങീട്ട് വാ ...."ന്നും പറഞ്ഞ് അമ്മ ഒരു തുണി സഞ്ചിയും കുപ്പിയും പിന്നെയൊരു പച്ച പുറം ചട്ടയുള്ള കുഞ്ഞു ബുക്കും തന്നു വിടും.കുപ്പി മിക്കവാറും എന്നോ ആരോ വാങ്ങിയ വല്യ വായുള്ള അന്നത്തെ ഹോർലിക്‌സ് കുപ്പി ആവാനാണ് സാധ്യത.
അന്ന് എന്നെപ്പോലുള്ള കുട്ടിച്ചെകുത്താന്മാർക്കെല്ലാം സ്വന്തമായുള്ള ബൈക്കോ കാറോ ബസ്സോ സ്റ്റാർട്ട് ചെയ്യുന്നത്പോലുള്ള ആക്ഷനും കാണിച്ചുകൊണ്ട് "ബ്രൂം..." ന്നുള്ള ശബ്ദത്തോടെ ഒരു കുതിപ്പാണ് നമ്മുടെ പീടികയിലേക്ക്.വണ്ടിയായി ഉപയോഗിക്കാൻ സ്വന്തമായി 'സൈക്കിൾ ടയറോ ഇരുമ്പു വളയമോ ഉള്ള ബൂർഷ്വാ മുതലാളിമാരും ഉണ്ടായിരുന്നു കേട്ടോ....
പീടിക വരാന്തയിലെ തൂണിൽ വണ്ടിയും പാർക്ക് ചെയ്ത് ഒരലർച്ചയാണ് "കോരാട്ടാ...നൂറ് ബെൾച്ചെണ്ണയും ഇരുനൂറ് പൻസാരയും...നൂറും ഇരുനൂറും മില്ലി ലിറ്ററും മില്ലി ഗ്രാമും ആണെന്നത് പറയാതെ തന്നെ വളരെ ക്ലീയർ....
സാധനം കിട്ടിക്കഴിഞ്ഞാൽ നുമ്മടെ പച്ച ബുക്ക് അങ്ങോട്ട് സബ്മിറ്റ് ചെയ്യും.കോരാട്ടന്റെ വല്യ ബുക്കിലും നുമ്മടെ കുഞ്ഞു ബുക്കിലും ഒരുപോലെ കണക്ക് കുത്തിക്കുറിച്ചു തിരിച്ചു തരുമ്പോ ഒരു ഓർമ്മപ്പെടുത്തൽ ...
"എടാ കടം കുറേ ആയി തീർക്കാൻ ഉണ്ട് ന്ന് വീട്ടിൽ പറയണേ...."
"അടുത്ത പ്രാവശ്യം അച്ഛൻ ഗൾഫ്ന്ന് പൈശ അയക്കുമ്പോ തീർക്കാപ്പാ.."
തിരിച്ചു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള വല്യ വായിലെ ഈ മറുപടി ആരും പഠിപ്പിച്ചതല്ല...ഇടക്കിടെ പറഞ്ഞു പറഞ്ഞു ശീലിച്ചതാ....
അച്ഛന്റെ പൈസ വന്നാലും കോരാട്ടന്റെ പീടികയിലെ കടം എപ്പളും പിന്നേം കൊറച്ചു ബാക്കി ഇണ്ടാവും... അതങ്ങനെ നുമ്മടെ സൈക്കിൾ ടയർ വണ്ടിപോലെ നീങ്ങി നീങ്ങി പൊയ്ക്കൊണ്ടേയിരിക്കും.അതല്ലേ അയിന്റെ ഒരു രസം.....
അച്ഛന്റെ പൈസ വന്നാലും കോരാട്ടന്റെ പീടികയിലെ കടം എപ്പളും പിന്നേം കൊറച്ചു ബാക്കി ഇണ്ടാവും... അതങ്ങനെ നുമ്മടെ സൈക്കിൾ ടയർ വണ്ടിപോലെ നീങ്ങി നീങ്ങി പൊയ്ക്കൊണ്ടേയിരിക്കും.അതല്ലേ അയിന്റെ ഒരു രസം.....
"സർ പ്ളീസ് എന്റർ യുവർ പിൻ നമ്പർ...."
ബിൽ കൗണ്ടറിലുള്ള പയ്യൻ സ്വൈപ്പിങ് മെഷീൻ എന്റെ നേർക്ക് നീട്ടിയപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.സാധനങ്ങൾ നിറച്ച സഞ്ചിയുമായി പുറത്തേക്കിറങ്ങുമ്പോൾ തന്നെ കൈയിലുള്ള സെൻട്രൽ ലോക്ക്
റിമോർട്ട് ൽ വിരലമർന്നു....
ടൂ... ടൂ....ശബ്ദത്തോടെ ആ ബ്ലാക്ക് കളർ സ്വിഫ്റ്റ് കാർ എന്നെ നോക്കി ഒന്നു കണ്ണു ചിമ്മിക്കാട്ടി.
റിമോർട്ട് ൽ വിരലമർന്നു....
ടൂ... ടൂ....ശബ്ദത്തോടെ ആ ബ്ലാക്ക് കളർ സ്വിഫ്റ്റ് കാർ എന്നെ നോക്കി ഒന്നു കണ്ണു ചിമ്മിക്കാട്ടി.
Written By Riju Kamachi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക