ഏറെ ദൂരെയല്ലാതെ പടിപ്പുര കാണാമായിരുന്നു.
കൽപ്പടവുകളാണ്.പലതും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു.പടിപ്പുരയ്ക്കു മുകളിലുള്ള മരങ്ങൾ വരെയേ മിന്നാമിനുങ്ങുകളുണ്ടായിരുന്നുള്ളു.
വീട് ഇരുളിലാഴ്ന്നു കിടന്നിരുന്നു.ജ്വാല കമ്പ്യൂട്ടറിൽ കാണിച്ചിരുന്നെങ്കിലും നേർക്കാഴ്ച്ചയിൽ ആ വീട് താമസയോഗ്യമായി തോന്നുന്നുണ്ടായിരുന്നില്ല.
ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഒരു വലിയ കെട്ടിടം എന്നേ ശരണിനു തോന്നിയുള്ളു...ശലഭം ഇരുളിലേക്കു മറഞ്ഞു കഴിഞ്ഞിരുന്നു.
ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഒരു വലിയ കെട്ടിടം എന്നേ ശരണിനു തോന്നിയുള്ളു...ശലഭം ഇരുളിലേക്കു മറഞ്ഞു കഴിഞ്ഞിരുന്നു.
ആ വീട്ടിലേക്കു തന്നെ ശ്രദ്ധ പതിപ്പിച്ച് അശ്രദ്ധമായി പടവിലേക്കു കാലൂന്നിയതും രക്തം മരവിച്ചുപോകുംപോലെ ഭയാനകമായൊരു സീൽക്കാര ശബ്ദം അവിടെ മുഴങ്ങി.
ഒറ്റക്കുതിപ്പിന് ജ്വാല അയാളെ പുറകിലേക്കു വലിച്ചു മാറ്റി.
ആ കാഴ്ച്ച അയാളുടെ ശരീരമാകെ ഒരു വിറയലുണ്ടാക്കി.
ബോധമറ്റു വീണു പോകുമോ എന്ന പേടിയിൽ അയാളവളുടെ തോളിൽ മുറുകെ പിടിച്ചു.
ആ കാഴ്ച്ച അയാളുടെ ശരീരമാകെ ഒരു വിറയലുണ്ടാക്കി.
ബോധമറ്റു വീണു പോകുമോ എന്ന പേടിയിൽ അയാളവളുടെ തോളിൽ മുറുകെ പിടിച്ചു.
ആദ്യപടവിൽ അയാൾക്കൊപ്പം ഉയരത്തിൽ ഫണം വിടർത്തി നിൽക്കുകയാണ് ഒരു കരിമൂർഖൻ.
പതിയെ അയാളുടെ കൈ പിടിച്ചു മാറ്റി ജ്വാല മുന്നോട്ടു നീങ്ങി.
തടയാൻ വേണ്ടി പോലും ഒന്നനങ്ങാൻ അയാൾക്കു കഴിഞ്ഞില്ല.
തടയാൻ വേണ്ടി പോലും ഒന്നനങ്ങാൻ അയാൾക്കു കഴിഞ്ഞില്ല.
അവൾ ആ നാഗത്തിനു മുന്നിൽ മുട്ടു കുത്തി...അതു പതിയെ ഫണമൊതുക്കി അവൾക്കൊപ്പം ഉയരത്തിലേക്കൊതുങ്ങി.
ജ്വാല ആ പടവിലിരുന്ന് വാത്സല്യത്തോടെ അതിനു നേരെ കൈനീട്ടി...
ജ്വാല ആ പടവിലിരുന്ന് വാത്സല്യത്തോടെ അതിനു നേരെ കൈനീട്ടി...
ശൗര്യം വെടിഞ്ഞ നാഗം ഒരു കുഞ്ഞിനെ പോലെ ആ കൈത്തലത്തിലേക്കു തല ചായ്ച്ചു.തികഞ്ഞ മാതൃഭാവത്തോടെ മറുകൈ കൊണ്ട് അവളതിനെ തലോടിക്കൊണ്ടിരുന്നു.
ആ കാഴ്ച്ച വിശ്വസിക്കാനാവാതെ ശ്വാസം പോലും നിലച്ച് നിശ്ചലനായി ശരൺ നിന്നു.ഏതാനും നിമിഷങ്ങൾക്കു ശേഷം പതിയെ ആ നാഗം തലയുയർത്തി...
അവളെ വണങ്ങും പോലെ ഒന്നു കൂടി തല മണ്ണിൽ തൊട്ടിട്ട് പതിയെ അതു കാടിനു നേർക്കിഴഞ്ഞു. സർപ്പം കണ്ണിൽ നിന്നു മറയുവോളം അവളതിനെ നോക്കി നിന്നു.പിന്നെ ശരണിനെ തിരിഞ്ഞു നോക്കി മൃദുവായൊന്നു ചിരിച്ചു.
അവളെ വണങ്ങും പോലെ ഒന്നു കൂടി തല മണ്ണിൽ തൊട്ടിട്ട് പതിയെ അതു കാടിനു നേർക്കിഴഞ്ഞു. സർപ്പം കണ്ണിൽ നിന്നു മറയുവോളം അവളതിനെ നോക്കി നിന്നു.പിന്നെ ശരണിനെ തിരിഞ്ഞു നോക്കി മൃദുവായൊന്നു ചിരിച്ചു.
'വന്നോളൂ ...പേടിക്കേണ്ട'
തിരിഞ്ഞുനോക്കാതെ മുന്നോട്ടു നടക്കുന്ന ജ്വാലയെ ഒരു പാവയെ പോലെ അയാൾ പിൻതുടർന്നു.
താൻ ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കപ്പോൾ തീർച്ചയുണ്ടായിരുന്നില്ല.
ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും ഇരുട്ടിനു കട്ടി കൂടിക്കൊണ്ടിരുന്നു.
മുന്നിലുള്ള കെട്ടിടം ഒരു പ്രേതഭവനം പോലെ തോന്നിച്ചു.ചുറ്റും മുടിയഴിച്ചിട്ടു നിൽക്കുന്ന യക്ഷികളെ പോലെ ഒരാൾ പിടിച്ചാലടങ്ങാത്ത വൻമരങ്ങൾ.
ഓരോ അടി മുന്നോട്ടു വെക്കുമ്പോഴും ഇരുട്ടിനു കട്ടി കൂടിക്കൊണ്ടിരുന്നു.
മുന്നിലുള്ള കെട്ടിടം ഒരു പ്രേതഭവനം പോലെ തോന്നിച്ചു.ചുറ്റും മുടിയഴിച്ചിട്ടു നിൽക്കുന്ന യക്ഷികളെ പോലെ ഒരാൾ പിടിച്ചാലടങ്ങാത്ത വൻമരങ്ങൾ.
ഉമ്മറപ്പടിയിലേക്കവൾ കാലെടുത്തു വെച്ചതും വല്ലാത്തൊരു ഞരക്കത്തോടെ വാതിൽ തുറക്കപ്പെട്ടു.
ഒരു മുട്ടവിളക്ക് കൈയിൽ പിടിച്ച് ആകെ മൂടിപ്പുതച്ചൊരു രൂപം വാതിൽക്കലേക്കു വന്നു.ആ നേർത്ത വെളിച്ചം ഉമ്മറച്ചുവരിൽ അവരുടെ ഭയാനകമായൊരു നിഴൽചിത്രം വരച്ചു.
ഒരാർത്തനാദം പുറത്തേക്കു വരാൻ ഭയന്ന് ശരണിന്റെ തൊണ്ടക്കുഴിയിൽ തങ്ങിനിന്നു.
ഒരാർത്തനാദം പുറത്തേക്കു വരാൻ ഭയന്ന് ശരണിന്റെ തൊണ്ടക്കുഴിയിൽ തങ്ങിനിന്നു.
'മായീ...'
സന്തോഷം തിരയടിക്കുന്ന ശബ്ദത്തിൽ ജ്വാല വിളിച്ചു.
'സുഖമോ മോളേ...?'
വിറയാർന്നൊരു വൃദ്ധ സ്വരം.ശരൺ പതിയെ ശ്വാസം വീണ്ടെടുത്തു.സ്ഥലകാലബോധം നഷ്ടപ്പെട്ടൊരാളെ പോലെ അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.
അവർ വിളക്ക് അയാൾക്കു നേരെ ഉയർത്തിപ്പിടിച്ചു.
അവർ വിളക്ക് അയാൾക്കു നേരെ ഉയർത്തിപ്പിടിച്ചു.
'വന്നോളൂ കുട്ടീ,ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു'
മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന പോലെ ശരൺ മുന്നോട്ടു നീങ്ങി .
ജ്വാല സ്വതസിദ്ധമായ ചിരിയോടെ അതു നോക്കിനിന്നു.അവൻ ഉമ്മറപ്പടി കടന്നതിനു ശേഷമേ അവൾ അവിടെ നിന്നനങ്ങിയുള്ളൂ.
പടി കടന്ന് വാതിലടച്ചു തിരിഞ്ഞു നോക്കുമ്പോൾ മായി നീട്ടിയ മൊന്തയിലെ വെള്ളം മുഴുവൻ ഒറ്റ വീർപ്പിനു കുടിച്ചു തീർക്കുകയായിരുന്നു ശരൺ.
ജ്വാല സ്വതസിദ്ധമായ ചിരിയോടെ അതു നോക്കിനിന്നു.അവൻ ഉമ്മറപ്പടി കടന്നതിനു ശേഷമേ അവൾ അവിടെ നിന്നനങ്ങിയുള്ളൂ.
പടി കടന്ന് വാതിലടച്ചു തിരിഞ്ഞു നോക്കുമ്പോൾ മായി നീട്ടിയ മൊന്തയിലെ വെള്ളം മുഴുവൻ ഒറ്റ വീർപ്പിനു കുടിച്ചു തീർക്കുകയായിരുന്നു ശരൺ.
അയാൾക്ക് അസഹ്യമായ തണുപ്പനുഭവപ്പെടുന്നുണ്ടായിരുന്നു.ശരീരത്തിന്റെ വിറയൽ ഇനിയുമടങ്ങിയിട്ടില്ല.അവസാനതുള്ളി വെള്ളവും ചുണ്ടിലേക്കിറ്റിയതും മൊന്ത അയാളുടെ കൈയിൽ നിന്നും താഴേക്കു വീണു...
നിശ്ശബ്ദമായ ആ വീടിന്റെ ഇടനാഴികളിൽ ആ ശബ്ദം പതിൻമടങ്ങായി പ്രതിദ്ധ്വനിച്ചു.നിലത്തു വീണിട്ടും ഏതാനും നിമിഷങ്ങൾ ഒരു ചിലമ്പലോടെ അതു വട്ടം കറങ്ങിക്കൊണ്ടിരുന്നു.
ആ ചലനം നിലയ്ക്കുന്നതിനു മുൻപു തന്നെ തൊട്ടു പിന്നിൽ നിന്ന ജ്വാലയുടെ കൈകളിലേക്ക് അയാൾ കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു.
അയാളുടെ ദേഹത്തെ ചൂടേറ്റ് ജ്വാലയ്ക്കു പൊള്ളുന്നുണ്ടെന്നു തോന്നി.
നിലത്തു വിരിച്ച പുൽപ്പായയിലേക്ക് അയാളെ ചായ്ച്ചു കിടത്തിയിട്ട് അവൾ മായിയെ നോക്കി .
അയാളുടെ ദേഹത്തെ ചൂടേറ്റ് ജ്വാലയ്ക്കു പൊള്ളുന്നുണ്ടെന്നു തോന്നി.
നിലത്തു വിരിച്ച പുൽപ്പായയിലേക്ക് അയാളെ ചായ്ച്ചു കിടത്തിയിട്ട് അവൾ മായിയെ നോക്കി .
വൃദ്ധ പതിയെ അയാൾക്കരികിലെത്തി നെറ്റിയിൽ തൊട്ടുനോക്കി.പിന്നെ കൈത്തലം നെറ്റിയിലമർത്തി കണ്ണുകളടച്ചു.
അവരുടെ ചുണ്ടുകൾ അവ്യക്തമായ ഏതോ മന്ത്രോച്ചാരണത്തിൽ മുഴുകി...ചെറുതായി ഞരങ്ങിക്കൊണ്ട് ശരൺ കണ്ണുകൾ വലിച്ചു തുറന്നു.
അവരുടെ ചുണ്ടുകൾ അവ്യക്തമായ ഏതോ മന്ത്രോച്ചാരണത്തിൽ മുഴുകി...ചെറുതായി ഞരങ്ങിക്കൊണ്ട് ശരൺ കണ്ണുകൾ വലിച്ചു തുറന്നു.
'മുറിയിൽ പോയി വിശ്രമിച്ചോളൂ'
പറഞ്ഞിട്ട് അവർ തിരിഞ്ഞുനടന്നു.ജ്വാലയുടെ കൈകളിൽ താങ്ങി അയാൾ മുറിയിലേക്കെത്തി.തങ്ങൾക്കായി ഒരുക്കിയിട്ടിരിക്കുന്ന കട്ടിലിലേക്കു ചാഞ്ഞതും അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു.
ആ മുറിക്ക് ചന്ദനത്തിന്റെ മണമായിരുന്നുവെന്ന് പാതിബോധത്തിലും അയാൾ തിരിച്ചറിഞ്ഞു.
(തുടരും)
Next part - Tomorrow same time in Nallezhuth
Read all parts here - https://www.nallezhuth.com/search/label/NagaSalabham
എഴുതിയത് - ദിവിജ, നല്ലെഴുത്ത്
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക