
ഡിസംബറിൻ കുളിരുള്ളരാവിൽ,
കാത്തിരുന്ന രക്ഷകൻപിറന്നുവല്ലോ,
പള്ളിമണികൾ മുഴങ്ങിയല്ലോ,
കുന്തിരിക്കത്തിൻ സുഗന്ധമേറുംരാത്രിയിൽ,
കുർബ്ബാന കൂടുവാനെത്തിയല്ലോ,
ഉണ്ണിയീശോയെ മുത്തുവാനായ്,
കുഞ്ഞിപ്പൈതങ്ങൾ ഓടിയെത്തിയല്ലോ,
നേർച്ചയിട്ട് മുത്തിയനേരം,
ഉണ്ണിയീശോഹൃദയത്തിൽ വന്നുവല്ലോ,
(ഡിസംബറിൻ കുളിരുള്ള രാവിൽ...)
പുൽക്കൂടുനോക്കിയ കുരുന്നുകളുടെ, നക്ഷത്രക്കണ്ണുകൾ തിളങ്ങിയല്ലോ,
കിഴക്കു പൊൻതാരകമുദിച്ചുവല്ലോ,
ലോകനാഥൻ പിറന്നുപാരിൽ;
മധുരമുന്തിരി വീഞ്ഞിൽമുക്കിയ കുർബ്ബാനയപ്പം നാവിലലിഞ്ഞനേരം,
ഉണ്ണിയീശോയെന്നിൽ വന്നുവല്ലോ,
നക്ഷത്രവിളക്കുകൾ തെളിയിച്ചനേരത്ത്,
മാനവഹൃദയങ്ങളിൽ നന്മയുടെ വിളക്കും തെളിച്ചുവല്ലോ.
(ഡിസംബറിൻ കുളിരുള്ള രാവിൽ....)
ക്രിസ്തുമസപ്പൂപ്പൻ വന്നല്ലോ, സമ്മാനവുമായ്;
കുഞ്ഞിളംകണ്ണുകളിലാനന്ദനക്ഷത്രം തിളങ്ങിയല്ലോ..,
( ഡിസംബറിൻ കുളിരുള്ള രാവിൽ..)
ഉണ്ണിയീശോയേ...
ലോകനാഥാ...
ഞങ്ങളിൽ കനിയേണമേ..
(ഡിസംബറിൻ കുളിരുള്ള രാവിൽ...)
ഹാപ്പി ക്രിസ്തുമസ്.... ഹാപ്പി ക്രിസ്തുമസ്...
കാത്തിരുന്ന രക്ഷകൻപിറന്നുവല്ലോ,
പള്ളിമണികൾ മുഴങ്ങിയല്ലോ,
കുന്തിരിക്കത്തിൻ സുഗന്ധമേറുംരാത്രിയിൽ,
കുർബ്ബാന കൂടുവാനെത്തിയല്ലോ,
ഉണ്ണിയീശോയെ മുത്തുവാനായ്,
കുഞ്ഞിപ്പൈതങ്ങൾ ഓടിയെത്തിയല്ലോ,
നേർച്ചയിട്ട് മുത്തിയനേരം,
ഉണ്ണിയീശോഹൃദയത്തിൽ വന്നുവല്ലോ,
(ഡിസംബറിൻ കുളിരുള്ള രാവിൽ...)
പുൽക്കൂടുനോക്കിയ കുരുന്നുകളുടെ, നക്ഷത്രക്കണ്ണുകൾ തിളങ്ങിയല്ലോ,
കിഴക്കു പൊൻതാരകമുദിച്ചുവല്ലോ,
ലോകനാഥൻ പിറന്നുപാരിൽ;
മധുരമുന്തിരി വീഞ്ഞിൽമുക്കിയ കുർബ്ബാനയപ്പം നാവിലലിഞ്ഞനേരം,
ഉണ്ണിയീശോയെന്നിൽ വന്നുവല്ലോ,
നക്ഷത്രവിളക്കുകൾ തെളിയിച്ചനേരത്ത്,
മാനവഹൃദയങ്ങളിൽ നന്മയുടെ വിളക്കും തെളിച്ചുവല്ലോ.
(ഡിസംബറിൻ കുളിരുള്ള രാവിൽ....)
ക്രിസ്തുമസപ്പൂപ്പൻ വന്നല്ലോ, സമ്മാനവുമായ്;
കുഞ്ഞിളംകണ്ണുകളിലാനന്ദനക്ഷത്രം തിളങ്ങിയല്ലോ..,
( ഡിസംബറിൻ കുളിരുള്ള രാവിൽ..)
ഉണ്ണിയീശോയേ...
ലോകനാഥാ...
ഞങ്ങളിൽ കനിയേണമേ..
(ഡിസംബറിൻ കുളിരുള്ള രാവിൽ...)
ഹാപ്പി ക്രിസ്തുമസ്.... ഹാപ്പി ക്രിസ്തുമസ്...
സജി വർഗീസ്
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക