
ചിതറിത്തെറിക്കുന്ന ചിന്തകൾ,
ചിതറിയോടുന്ന ജീവിതങ്ങൾ;
ചിതൽപ്പുറ്റുപോലുളള മോഹങ്ങൾ !
മനം മടുപ്പിക്കുന്ന ജീവിതക്കാഴ്ചകൾ!
മരുഭൂമിയിലെന്നപോലലയുമീജന്മം,
മരണമെത്തുവാൻ നേരത്ത്, ജീവിച്ചിരിക്കുവാൻ മോഹമെന്നോതിയും,
മരണമെത്താത്തപ്പോൾ,
മരണമെന്തെന്നു തേടിയും,
മരുഭൂമിയിലലയുന്നകാലജന്മം;
മുടിയാകെ പാറിപ്പറത്തിക്കൊണ്ട്,
മറുകരയിലേക്ക് നോക്കിയിരിക്കുന്ന,
മനുഷ്യപ്പെണ്ണിവളുടെയുടലുകൾ,
നോക്കി ചിരിക്കുന്നുണ്ട് ചിലർ,
നോക്കിനോക്കി കരയുന്നുണ്ട് ചിലർ,
ഭൂമിയിൽപ്പിറന്ന് വീണപ്പോൾ,
ഭൂമിയിൽ വളർന്ന്പന്തലിച്ചപ്പോൾ,
ഭൂലോകരംഭയെന്ന് വിളിച്ച്,
ആർത്തിപൂണ്ട് ആവേശത്താൽ,
ആരവമുയർത്തിയുയർത്തിയലിംഗത്താൽ,
ജീവഗൃഹത്തെ കുത്തിനോവിച്ചപ്പോൾ,
ജീവിച്ചു തീരുവാനായ്,
ജീവച്ഛവംപോൽ കിടന്നു നിശ്ചലം;
കരയുന്നുണ്ടൊരുവൾ പ്രണയത്താൽ വഞ്ചിതയായ്,
കരയുന്നുണ്ട് മറ്റൊരുവൾ വിശപ്പടക്കുവാനായ്,
കണ്ണീരിനുപ്പുകലർന്ന ജീവജന്മങ്ങൾ.
കരയുന്നുണ്ട് വേറൊരുവൾ,
കടലുപോൽമോഹമായ് വരണമാല്യ മണിഞ്ഞവൾ,
കരയുന്നുണ്ട് ഒരായിരംപെണ്ണുടലുകൾ,
കാഴ്ചകൾമോഹങ്ങൾ പലവിധമാണെന്നതു മാത്രം,
കിടപ്പറയിൽനിന്നുയരുന്നുതേങ്ങലുകൾ,
തെരുവിൽകിടക്കുന്നു മറ്റൊരുവൾ,
വിശന്നവയറിന് കാവലാളായവൾ,
വിശപ്പിന്റെ വേദനയറിഞ്ഞവൾ,
വയറിന്റെ വിശപ്പകറ്റുവാൻ,
വിയർപ്പിൽക്കുളിച്ച് മാലിന്യം വാരുന്നുണ്ടവൾ,
വിശപ്പ് ശരീരത്തിനാണെന്ന്പറഞ്ഞ്,
വിവസ്ത്രയായ് പട്ടുമെത്തയിൽക്കിടന്ന്,
വരണ്ടമതിലുകളിലുയർന്നുനിൽക്കുന്ന ഗോപുരത്തെ നോക്കി,
പിറുപിറുക്കുന്നുണ്ട് മറ്റൊരുവൾ;
വേദനയിലങ്ങനെ വിധിയെപ്പഴിച്ചു കൊണ്ടടുക്കളയിലാടിത്തീർക്കുന്നുണ്ടൊരുവൾ,
ശിലയായ്ക്കിടക്കുന്നവളുടെ,
ശരീരത്തിൽ ചിത്രപ്പണികൾ തീർത്തശേഷം,
ശാന്തനായ്കിടക്കുന്നവനെനോക്കി,
ശ്വാസമടക്കി വിതുമ്പുന്നുണ്ടൊരുവൾ,
മകൾ, മരുമകൾ ,ഭാര്യയുമമ്മയുമായ്,
മോഹങ്ങളൊക്കെയും പൂർത്തീകരിക്കാതെ,
മോഹഭംഗത്താൽക്കിടന്നുവേദനിച്ച്,
മരണത്തെപുൽകുവാൻ കാത്തിടുന്നവൾ,
സ്ത്രീജന്മം അടങ്ങാത്ത മോഹജന്മം.
ചിതറിയോടുന്ന ജീവിതങ്ങൾ;
ചിതൽപ്പുറ്റുപോലുളള മോഹങ്ങൾ !
മനം മടുപ്പിക്കുന്ന ജീവിതക്കാഴ്ചകൾ!
മരുഭൂമിയിലെന്നപോലലയുമീജന്മം,
മരണമെത്തുവാൻ നേരത്ത്, ജീവിച്ചിരിക്കുവാൻ മോഹമെന്നോതിയും,
മരണമെത്താത്തപ്പോൾ,
മരണമെന്തെന്നു തേടിയും,
മരുഭൂമിയിലലയുന്നകാലജന്മം;
മുടിയാകെ പാറിപ്പറത്തിക്കൊണ്ട്,
മറുകരയിലേക്ക് നോക്കിയിരിക്കുന്ന,
മനുഷ്യപ്പെണ്ണിവളുടെയുടലുകൾ,
നോക്കി ചിരിക്കുന്നുണ്ട് ചിലർ,
നോക്കിനോക്കി കരയുന്നുണ്ട് ചിലർ,
ഭൂമിയിൽപ്പിറന്ന് വീണപ്പോൾ,
ഭൂമിയിൽ വളർന്ന്പന്തലിച്ചപ്പോൾ,
ഭൂലോകരംഭയെന്ന് വിളിച്ച്,
ആർത്തിപൂണ്ട് ആവേശത്താൽ,
ആരവമുയർത്തിയുയർത്തിയലിംഗത്താൽ,
ജീവഗൃഹത്തെ കുത്തിനോവിച്ചപ്പോൾ,
ജീവിച്ചു തീരുവാനായ്,
ജീവച്ഛവംപോൽ കിടന്നു നിശ്ചലം;
കരയുന്നുണ്ടൊരുവൾ പ്രണയത്താൽ വഞ്ചിതയായ്,
കരയുന്നുണ്ട് മറ്റൊരുവൾ വിശപ്പടക്കുവാനായ്,
കണ്ണീരിനുപ്പുകലർന്ന ജീവജന്മങ്ങൾ.
കരയുന്നുണ്ട് വേറൊരുവൾ,
കടലുപോൽമോഹമായ് വരണമാല്യ മണിഞ്ഞവൾ,
കരയുന്നുണ്ട് ഒരായിരംപെണ്ണുടലുകൾ,
കാഴ്ചകൾമോഹങ്ങൾ പലവിധമാണെന്നതു മാത്രം,
കിടപ്പറയിൽനിന്നുയരുന്നുതേങ്ങലുകൾ,
തെരുവിൽകിടക്കുന്നു മറ്റൊരുവൾ,
വിശന്നവയറിന് കാവലാളായവൾ,
വിശപ്പിന്റെ വേദനയറിഞ്ഞവൾ,
വയറിന്റെ വിശപ്പകറ്റുവാൻ,
വിയർപ്പിൽക്കുളിച്ച് മാലിന്യം വാരുന്നുണ്ടവൾ,
വിശപ്പ് ശരീരത്തിനാണെന്ന്പറഞ്ഞ്,
വിവസ്ത്രയായ് പട്ടുമെത്തയിൽക്കിടന്ന്,
വരണ്ടമതിലുകളിലുയർന്നുനിൽക്കുന്ന ഗോപുരത്തെ നോക്കി,
പിറുപിറുക്കുന്നുണ്ട് മറ്റൊരുവൾ;
വേദനയിലങ്ങനെ വിധിയെപ്പഴിച്ചു കൊണ്ടടുക്കളയിലാടിത്തീർക്കുന്നുണ്ടൊരുവൾ,
ശിലയായ്ക്കിടക്കുന്നവളുടെ,
ശരീരത്തിൽ ചിത്രപ്പണികൾ തീർത്തശേഷം,
ശാന്തനായ്കിടക്കുന്നവനെനോക്കി,
ശ്വാസമടക്കി വിതുമ്പുന്നുണ്ടൊരുവൾ,
മകൾ, മരുമകൾ ,ഭാര്യയുമമ്മയുമായ്,
മോഹങ്ങളൊക്കെയും പൂർത്തീകരിക്കാതെ,
മോഹഭംഗത്താൽക്കിടന്നുവേദനിച്ച്,
മരണത്തെപുൽകുവാൻ കാത്തിടുന്നവൾ,
സ്ത്രീജന്മം അടങ്ങാത്ത മോഹജന്മം.
സജി വർഗീസ്
Copyright protected.
Copyright protected.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക