
ഉമ്മറത്തിണ്ണയിലെ
ചാരുകസേരയിലച്ഛനിരിപ്പുണ്ട്
കലണ്ടറിലെ അക്കങ്ങളെ
കൈ വിരലാൽ
കൂട്ടിയും കിഴിച്ചും
ദിവസങ്ങളെണ്ണിയും
അക്ഷമനായ്
ദിവസങ്ങൾക്ക്
ദൈർഘ്യമേറെയെന്ന്
പതം പറഞ്ഞും
പിന്നെയും കൂട്ടിയും കിഴിച്ചും
അച്ഛനെന്നെയും
കാത്തിരിപ്പുണ്ട്.
ചാരുകസേരയിലച്ഛനിരിപ്പുണ്ട്
കലണ്ടറിലെ അക്കങ്ങളെ
കൈ വിരലാൽ
കൂട്ടിയും കിഴിച്ചും
ദിവസങ്ങളെണ്ണിയും
അക്ഷമനായ്
ദിവസങ്ങൾക്ക്
ദൈർഘ്യമേറെയെന്ന്
പതം പറഞ്ഞും
പിന്നെയും കൂട്ടിയും കിഴിച്ചും
അച്ഛനെന്നെയും
കാത്തിരിപ്പുണ്ട്.
മുറ്റത്തെ മാവിലാദ്യം
കായ്ച്ച മാങ്ങയും
തൊടിയിലെ വെട്ടിയ
നെയ്പ്പൂവൻ പഴക്കുലയും
ചെന്തെങ്ങിലെ ഇളനീരും
മകൾക്കേറെ
പ്രിയമുള്ളതൊക്കെയും
കരുതി വെച്ച്
നാമം ജപിച്ചും
നാരായണീയം വായിച്ചും
അച്ഛനിരിപ്പുണ്ട്.
കായ്ച്ച മാങ്ങയും
തൊടിയിലെ വെട്ടിയ
നെയ്പ്പൂവൻ പഴക്കുലയും
ചെന്തെങ്ങിലെ ഇളനീരും
മകൾക്കേറെ
പ്രിയമുള്ളതൊക്കെയും
കരുതി വെച്ച്
നാമം ജപിച്ചും
നാരായണീയം വായിച്ചും
അച്ഛനിരിപ്പുണ്ട്.
ഉപ്പേരി പപ്പടം പായസ
സദ്യയൊരുക്കേണം
ഒന്നിച്ചോണമുണ്ണേണം
കൊച്ചുമക്കൾക്കായ്
ഊഞ്ഞാലിടേണം
ജോലികൾ പിന്നെയും
പലതുണ്ട് തീർക്കുവാൻ
മക്കൾ വരാറായ്
വീടൊരു കിളിക്കൂടായ്
മാറാൻ ഇനി
ദിവസങ്ങളേറെയില്ല
അച്ഛൻ തിരക്കിലായ്
മക്കളെ കാത്തിരിക്കയായ്.
സദ്യയൊരുക്കേണം
ഒന്നിച്ചോണമുണ്ണേണം
കൊച്ചുമക്കൾക്കായ്
ഊഞ്ഞാലിടേണം
ജോലികൾ പിന്നെയും
പലതുണ്ട് തീർക്കുവാൻ
മക്കൾ വരാറായ്
വീടൊരു കിളിക്കൂടായ്
മാറാൻ ഇനി
ദിവസങ്ങളേറെയില്ല
അച്ഛൻ തിരക്കിലായ്
മക്കളെ കാത്തിരിക്കയായ്.
എന്തു നൽകേണമച്ഛനീ
സ്നേഹത്തിൻ പകരമായ്
ഏതു സമ്മാനം നൽകേണം?
സ്നേഹത്തിൻ പകരമായ്
ഏതു സമ്മാനം നൽകേണം?
അച്ഛന്റെ ചോറിലെ
ആദ്യത്തെ ഉരുളയ്ക്കായ്
കൊതിപൂണ്ടു നിൽക്കുന്ന
കുഞ്ഞുമോൾ ഞാനിന്നും
വാൽസല്യക്കടലിൽ
നീന്തിത്തുടിക്കാൻ വെമ്പുന്നു
ഞാനെന്നും
ആയുരാരാഗ്യത്തോടെ
കാക്കണേ ദൈവമേ...
മകളേ എന്നൊരു വിളിക്കായ്
കാതോർത്തിരിക്കുന്നു ഞാനെന്ന
അച്ഛന്റെ പൊന്നുമോൾ.
...............................................
(2018 മംഗളം ഓണപ്പതിപ്പിൽ വന്ന എന്റെ വരികൾ.
നല്ലെഴുത്തിനും,മംഗളത്തിനും പിന്നെയും നന്ദി..)
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക