Slider

നഷ്ടം (കഥ )

0

Image may contain: 1 person, smiling, closeup


വീട്ടിൽഅച്ഛന്റെ മരണം തീർത്ത ശൂന്യത പ്രകടമായിക്കണ്ടത് ഉമ്മറത്തിന്റെ വലത്തെ അറ്റത്തെ ചാരുകസേരയിലായിരുന്നു ....
അച്ഛന്റെ പകലുകൾ എന്നുംആ കസേരയ്ക്ക് സ്വന്തമായിരുന്നു ... രാവിലെ ഉറക്കമുണർന്നാൽ അമ്മ നൽകുന്നചൂടു ചായ ഊതിക്കുടിച്ച്....
ദിനപ്പത്രത്തിലെ ഒരു ചെറുവാർത്ത പോലും വിട്ടു കളയാതെ വായിച്ചു തീർത്തിരുന്ന അച്ഛൻ! ഇടയ്ക്ക്പറമ്പിലേക്കിറങ്ങി കത്തിയും മൺവെട്ടിയുമായി എന്തെങ്കിലും ചെറു ജോലികൾ ചെയ്തു തീർത്ത് സംതൃപ്തി
യോടെ കയറി വരാറുള്ള അച്ഛൻ ....!
പറമ്പിൽ നിന്നു വരുമ്പോൾ ആ കൈയിൽ
എന്തെങ്കിലുമുണ്ടാകും കറിക്കുള്ളത്!
ചീര ... മുരിങ്ങയില ...വാഴക്കുല.. ചേനയില..
ഈ വക എന്തെങ്കിലും കൈയിൽ ഇല്ലെങ്കിൽ വല്ലാത്തൊരു സ്വസ്ഥതക്കേട് അച്ഛന് തോന്നിയിരന്നു.
മരിക്കുന്നതിന്റെ തലേന്നാൾ വരെ അച്ഛൻ
ഈ പ്രവൃത്തികളെല്ലാം വളരെ സന്തോഷത്തോടെ ചെയ്തിരുന്നു....
അധ്വാനത്തിന്റെ നിറഞ്ഞ സംതൃപ്തി അച്ഛ
ന്റെ മുഖത്ത് എപ്പോഴും പ്രതിഫലിച്ചിരുന്നു.
വലിയ രോഗാവസ്ഥകളൊന്നും അലട്ടാത്തതു
കൊണ്ട് അച്ഛൻ എപ്പോഴും പറമ്പിൽ പണി
യെടുക്കാൻ ആഗ്രഹിക്കുകയും തൊടിയിലും മുറ്റത്തും വെറുതേ ഒറ്റയ്ക്കിരിക്കാനും ഇഷ്ടപ്പെരുന്നു.
മണ്ണും മരവും പച്ചപ്പും എല്ലാം അച്ഛൻഎന്നും ഹൃദയത്തോട്ചേർത്തുവെച്ചിരിക്കയായിരുന്നു.
എന്നിട്ടും ഒന്നും ആരോടും പറയാതെ അച്ഛൻ
പോയി. ഒരിക്കലുംഒരു പരാതിയും പരിഭവും ദേഷ്യവുംഅച്ഛൻ പ്രകടിപ്പിച്ചിരുന്നില്ല.
ശാന്ത സ്വഭാവക്കാരനായിരുന്ന അച്ഛന്
മുമ്പ് അല്പസ്വൽപം മദ്യപാനമൊക്കെ ഉണ്ടാ
യിരുന്നു.എന്നാൽ വലിയ സാമ്പത്തിക ഭദ്രത ഇല്ലാത്ത ആളായിരുന്നു അച്ഛൻ.
എന്നിട്ടുമച്ഛൻ തുച്ഛമായ പണത്തിന് വേണ്ടി
ഒത്തിരി അധ്വാനിക്കുകയും കിട്ടിയതിൽ
പാതി വീട്ടിലേക്കുള്ള റേഷനരി വാങ്ങാൻ
ചെലവിടുകയും ചെയ്തു. പിന്നെ, ഞങ്ങൾ മക്കൾക്കു വേണ്ടിയുള്ള കരുതൽ ...
അച്ഛന് വലിയ ആഗ്രഹങ്ങൾ ഒന്നുമുണ്ടായി
രുന്നില്ല. പരിമിതമായ തന്റെ ആഗ്രഹങ്ങൾ
പലപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുക
യാണുണ്ടായിരുന്നത്! ആ മനസ്സിൽ വലിയ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടായിരുന്നോ
എന്ന്ഞങ്ങൾമക്കൾക്കുംഅറിയില്ലായിരുന്നു.
അച്ഛൻ, പലപ്പോഴും ഒന്നും തുറന്നു പറയാ
തിരിക്കാനാണ് ശ്രമിച്ചിരുന്നത്....
അച്ഛന്റെ ജീവിതം പലപ്പോഴും എതെല്ലാമോ
രഹസ്യങ്ങളുടെ സൂക്ഷിപ്പാണെന്ന് ഇടയ്ക്ക് ഞങ്ങൾക്ക്തോന്നിയിട്ടുണ്ട് ...
അച്ഛൻ ഒരിക്കലും തന്റെപൂർവ്വകാല ജീവിതം
എങ്ങനെ ആയിരുന്നു എന്ന് ഞങ്ങൾ മക്കളോടും ഭാര്യയായ അമ്മയോടും പറഞ്ഞി
രുന്നില്ല. ചോദിച്ചാൽ ഒരു ചെറുപുഞ്ചിരിയിൽ
മറുപടി ഒതുക്കുകയായിരുന്നു അച്ഛന്റെ
പതിവ്.
അമിതമായി ഒന്നിനും പണം ചെലവിടുന്നത്
അച്ഛന് ഇഷ്ടമായിരുന്നില്ല.എല്ലാ കാര്യങ്ങളും
ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യാൻ
താല്പര്യപ്പെട്ടിരുന്നു അച്ഛൻ!
സ്വന്തം ഉടുതുണി പോലും മറ്റൊരാളെക്കൊ
ണ്ട് കഴുകിക്കാൻ അച്ഛൻ ഇഷ്ടപ്പെട്ടിരുന്നി
ല്ല....
അമ്മ അക്കാര്യത്തിന് അച്ഛനുമായി
പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു.
ആരോഗ്യമുണ്ടെങ്കിൽ സ്വന്തം കാര്യങ്ങൾ
നോക്കാൻ എന്തിന് മറ്റുള്ളവരെ ആശ്രയിക്ക
ണം എന്ന് അച്ഛൻ ഇടയ്ക്ക് പറയാറുണ്ടാ
യിരുന്നു. മരിക്കുവോളം അച്ഛൻ അങ്ങനെ
തന്നെ ആയിരുന്നു ....!
ഇനിയും ഒത്തിരി പറഞ്ഞാൽ തീരാത്ത
സമസ്യ പോലെ നീളുന്നു അച്ഛൻ ഞങ്ങൾക്ക്.
എന്നിട്ടും അച്ഛൻ ഒന്നും ആരോടും
പറയാതെ പോയി...
ഇനി ഒരിക്കലുംതിരികെ വരില്ല എന്ന് ചിന്തിക്കാൻ തന്നെപ്രയാസമാണ്....
വെള്ളപുതച്ച് ഉമ്മറത്തു കിടന്ന അച്ഛൻ
കത്തിച്ചു വെച്ച നിലവിളക്കിന്റെ ചുവട്ടിൽ
ശാന്തനായി കിടന്നുറങ്ങുകയായിരുന്നോ
എന്നു തോന്നിയിരുന്നു ... മരിച്ചാൽ ഇത്തിരി
പോലും കരഞ്ഞ് വേദനിക്കാൻ പാടില്ല
എന്ന് അച്ഛൻ പലപ്പോഴും പറയാറുണ്ടായിരു
ന്നു ....
ഇന്ന്, അച്ഛനെന്ന യാഥാർത്ഥ്യം ശൂന്യമാക്ക
പ്പെട്ടിരിക്കുന്നു എന്ന അറിവ് ഞങ്ങൾ
മക്കളേക്കാൾ അമ്മയെ വല്ലാതെ നൊമ്പര
പ്പെടുത്തുന്നുണ്ട്.
രാവിലെ, അച്ഛനുള്ള ചൂട് ചായയുമായി എത്ര
തവണ അമ്മ ഉമ്മറത്തേക്ക് ചെല്ലുന്നു ....
കുടിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളവുമായി
പറമ്പിലേക്ക് അച്ഛനെ വിളിച്ചു കൊണ്ട്
നടക്കുന്നു.... ഉറക്കത്തിൽ അച്ഛനോടുള്ള
പിറുപിറുപ്പ്! ഉണർന്നാൽ അച്ഛനെ ഓർത്ത്
കരഞ്ഞും പതം പറഞ്ഞും അമ്മ.....
തന്റെ തീരാനഷ്ടത്തിന്റെ വ്യഥയിൽ വിങ്ങി
വിതുമ്പുന്ന അമ്മ .... ഇനി ആർക്കു വേണ്ടി
യാണ് തന്റെ ജീവിതം മാറ്റി വെക്കേണ്ടതെന്ന്
അമ്മ ഓർക്കുന്നുണ്ടാകാം ....
അച്ഛനില്ലെന്ന യാഥാർത്ഥ്യവുമായി ഞങ്ങൾ
മക്കളും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ...
പക്ഷേ, അമ്മ .... അച്ഛന്റെ വിയോഗം തീർ
ത്തനൊമ്പരവുമായി അമ്മ അച്ഛന്റെ
കട്ടിലിൽ ഉറക്കമില്ലാതെ രാത്രികൾ കഴിക്കു
ന്നു ..... പകലുകളെ പറഞ്ഞും കരഞ്ഞും
തീർക്കുന്നു...
അച്ഛനെന്ന നെടുംതൂണ് ഒരു വീടിന്റെ.......
ഒരു കുടുംബത്തിന്റെ കരുത്ത് എത്രമാത്രമാ
യിരുന്നു എന്നത്ഒരു വലിയ തിരിച്ചറിവായി
മുന്നിൽ നിൽക്കുന്നു....
അച്ഛന്റെ ഉറച്ച വിചാരങ്ങൾ... ചിന്തകൾ
തീരുമാനങ്ങൾ... അച്ഛൻ നൽകുന്ന ഊർജം ..
കരുത്ത് ...
എല്ലാം ഒരു കുടുംബത്തിന്റെ ശക്തിയായിരു
ന്നു .... ആ നഷ്ടം നികത്താനാകാത്തതാണ് .
ഇനി ഒരിക്കലും അച്ഛന്റെ സാമീപ്യമില്ലെന്ന് വേദനയോടെ ,കണ്ണീരോടെ ഓർക്കുമ്പോൾ ആ കാൽക്കൽ ഒന്നുകൂടി ....
ആ വാത്സല്യത്തിന്റെ തണലിൽ ഒരിക്കൽ
കൂടി .... ഒരിക്കൽ മാത്രം ...!

ശുഭം. ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo