Slider

ചിന്നുവമ്മാ

0
Image may contain: 1 person, beard and closeup

സർവീസിലിരിക്കുമ്പോൾ അച്ചൻ മരിച്ചതിന്റെ ഒഴിവിലാണ് ഞാൻ ആ ഗ്രാമത്തിലെ പോസ്റ്റാഫിസിൽ പോസ്റ്റുമാനായി ജോലിക്ക് കയറുന്നത് ........!!!
ഡിഗ്രി കഴിഞ്ഞ് ടെസ്റ്റഴുത്തും ഇന്റർവ്യുക ളുമൊക്കെയായി തൊഴിലന്വഷിച്ചു നടന്ന ദീർഘമായ കലയളവ് എന്നിലെ ബിരുദ്ധ ദാരിയായ തൊഴിൽരഹിതനെ തെല്ലൊന്നുമല്ലാ നിരാശനാക്കിയിരുന്നത്....എന്നെങ്കിലുമൊരു തൊഴിൽ ശരിയാകുമെന്ന വിശ്വാസത്തിൽ പ്രാർഥനയും വഴിപാടുകളുമൊക്കെയായി നടന്നിരുന്ന അമ്മയെ നിരാശയാക്കാതിരിക്കാൻ മാത്രമായിരുന്നു സ്ഥിരമായി പരീക്ഷകളിലും ഇന്റർവ്യു കളിലും പങ്കെടുത്തിരുന്നത് അതിനിടയ്ക്കാണ് പോസ്റ്റുമാഷായിരുന്ന അച്ചൻ ഒരു ബസ്സപകടത്തിൽ മരണപെട്ടത് ..….....!!!!
പോസ്റ്റുമാൻന്റെ ജോലി ഇഷ്ട്ടമായിരുന്നില്ലങ്കിലും സർക്കാർ ജോലി എന്ന ആ ഒറ്റ കാരണത്താലാണ് ഞാനവിടേക്ക് പോകാൻ തയ്യാറായത് ......!!!
എന്റെ നാട്ടിൽ നിന്നും ഒരു പാട് ദൂരെയായിരുന്നു ആ വടക്കൻ ഗ്രാമം .... പച്ച വിരിച്ചു നിൽക്കുന്ന വയലുകളും കാവും പുഴയും ചെമ്മൺ പാതകളുമൊക്കെയായി കരിമ്പനകൾ അതിരിട്ടു നിൽക്കുന്ന ... കഥകളിൽ വായിക്കാറുള്ളതുപോലുള്ള സുന്ദരമായൊരു ഗ്രാമം .... ഭൂരിഭാഗവും ചെറിയ ചെറിയ കാർഷിക വ്യത്തിയിലേർപ്പെട്ടിരിക്കുന്ന തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണർ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ ഞാനവിടം ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു .......!!!!
ജംഗഷൻ എന്ന് പറയാൻ മാത്രം ഒന്നുമില്ലാത്തൊരു സ്ഥലത്തായിരുന്നു പോസ്റ്റാഫിസ് കെട്ടിട്ടം നിലനിന്നിരുന്നത് ഒറ്റ നിലയിൽ പണിത ഒരു കോൺഗ്രിറ്റ് കെട്ടിട്ടത്തിലെ ഒരു മുറിയാണ് പോസ്റ്റാഫി സായി പ്രവർത്തിക്കുന്നത് അതിനപ്പുറം ചെറിയ ഒരംഗനവാടിയാണ് ഗ്രാമത്തിലെ തൊഴിലാളികൾ രാവിലെ അവരുടെ കുഞ്ഞുങ്ങളെ അവിടെ വിട്ടിട്ടാണ് പണിക്ക് പോകുന്നത് ....!!!
ലോകം മുഴുവനും പടർന്നു പന്തലിച്ച ഇന്റർനെറ്റ് സംസ്ക്കാരം നഗരജീവതങ്ങളിൽ നിന്നും ഗ്രാമിണ ജനതയേയും തന്റെ വിശാലമായ വല കണ്ണികളാൽ മുറുക്കിയിട്ട ഈ കാലത്തിൽ പോസ്റ്റുമാൻന്റെ വേഷത്തിൽ അവിടെ എനിക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല....
ഗ്രാമത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന അലുമിനിയ ഫാക്ട്ടറിയിലേക്ക് വരുന്ന രജിസ്ട്രേഡ് കത്തുകളും ഗ്രാമീണർക്ക് അപൂർമായി മാത്രം വരുന്ന കത്തുകളും മറ്റുമായി അച്ചന്റെ പഴയ ഹെർക്കുലിസ് സൈക്കളിൽ ഒരു റോന്തുചുറ്റൽ ......!!!
തങ്ങൾക്ക് കത്തയക്കാൻ ആരുമില്ലന്നുറപ്പള്ള ഭൂരിഭാഗം വരുന്ന ഗ്രാമിണരിലധികവും പതിവു പരിജയത്തിന്റെ പേരിൽ എന്തെങ്കിലും കുശലാന്യാഷണങ്ങൾക്കപ്പുറം അവർക്കു വരാനുള്ള എഴുത്തുകളെപ്പറ്റിയുള്ള അന്വഷണത്തിനു മുതിരാറില്ലങ്കിലും പതിവായി എന്റെ വരവും കാത്തിരിക്കുന്ന ഒരാളുണ്ടായിരുന്നു ഗ്രാമത്തിൽ '
" ചിന്നുവമ്മ ' എന്ന വൃദ്ധയായിരുന്നു അത് """
കരിമ്പനകൾ അതിരിട്ട ചെമ്മൺപാതയ്ക്കപ്പുറം സുര്യഗാന്ധി പൂകൾ വിടർന്നു നിൽക്കുന്ന വയലിനോട് ചേർന്നായിരുന്നു ചിന്നുവമ്മയുടെ വീട് മണ്ണു കുഴച്ച് ചുമരുണ്ടാക്കി പനമ്പട്ടയും തകരഷീറ്റും കൊണ്ടു മറച്ച ഒരു ചെറിയ വീട് .....
പാതയ്ക്കപ്പുറത്തു നിന്ന് എന്റെ സൈക്കിൾ കാണുമ്പോഴേക്കും എന്നെയും കാത്ത് ചിന്നുവമ്മ വീടിനു മുന്നിൽ നിൽപ്പു തുടങ്ങും അവരുടെ മകന്റെ കത്തു പ്രതിക്ഷിച്ചിട്ടാണവരുടെ ആ നിൽപ്പ് ,....!!!
ഞാനവിടെ ജോലിക്ക് കയറിയിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ചിന്നുവമ്മയുടെ വിലാസത്തിലൊരു കത്തും എന്റെ കയ്യിലെത്തിയിരുന്നില്ലാ ...
എല്ലാ ദിവസവും എന്നെ കാത്തു നിൽക്കുന്ന ചിന്നുവമ്മയോട് കത്തില്ലെന്ന് പറയുന്നതും അത് കേട് നിരാശയോടെ അവരകത്തേക്ക് പോകുന്നതും ഒരു പതിവു കാഴ്ച്ചയായി മാറിയപ്പോഴാണ് ഞാൻ ഓഫിസിലെ അന്നാട്ടുക്കാരിയായ ചേച്ചിയോട് ചിന്നുവമ്മയുടെ കാര്യം പറയുന്നത് ആ വ്യദ്ധമതാവിനെ പതിവായി നിരാശനാക്കുന്ന മകനെ പറ്റിയും ... !!
"" മരിച്ചുപോയൊരാൾ എങ്ങനെയാണ് ചിന്നുവമ്മക്ക് കത്തയക്കുന്നത് ...
സഹതാപം നിറഞ്ഞൊരു ചിരിയോടെയാണവരത് പറഞ്ഞത് ...
കേട്ടതു മനസിലാവാത്തവണ്ണം ഒരു വിഡ്ഡിയേപോലെ അവരുടെ മുഖത്തേക്കു തന്നെ നോക്കിയിരുന്ന എന്നോടായി അവർ പറയാൻ തുടങ്ങി .....
ദുരെ ദേശത്തുന്നിന്നെവിടെ നിന്നോ ഈ ഗ്രാമത്തിൽ തൊഴിലന്വഷിച്ചു വന്നവരാണ് ചിന്നുവമ്മയും ഭർത്താവും ഗ്രാമത്തിലെ ഫാക്ട്ടറിയിലായിരുന്നു അവരുടെ ഭർത്താവിന് ജോലി ചിന്നുവമ്മയാവട്ടെ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ ജോലിക്ക് പോയി അദ്ധ്വാനിച്ചു ജീവിക്കുന്നതിന്റെ സന്തോഷകരമായ ദിനങ്ങളിലായിരുന്നു ചിന്നുവമ്മ ഒരാൺകുഞ്ഞിന് ജന്മം നൽകിയത് അവന് അഞ്ച് വയസ്സു തികഞ്ഞ അന്നാണ് രാത്രി വൈകി ജോലി കഴിഞ്ഞു വരുകയായിരുന്ന അവരുടെ ഭർത്താവ് വയലിനിപ്പുറം ഇടവഴിയിൽ പാമ്പുകടിയേറ്റ് മരണത്തിന് കീഴടങ്ങിയത് ഭർത്താവിന്റെ മരണത്തിനു ശേഷം ചിന്നുവമ്മയുടെ ജീവതം പൂർണമായും മകനു വേണ്ടിയുള്ളതായിരുന്നു കൃഷിയിടത്തിലും മറ്റും കഠിനമായി പണിയെടുത്ത അവർ മകനെ നഗരത്തിലെ കോളെജിലയച്ചു പഠിപ്പിച്ചു ഡിഗ്രി കഴിഞ്ഞ അവന് അകലെ തമിഴ് നഗരത്തിൽ ജോലി കിട്ടിയതും പെട്ടന്നായിരുന്നു ചിന്നുവമ്മയുടെ ജീവിതത്തിൽ വീണ്ടും സന്തോഷത്തിന്റെ നാളുകൾ ....വിധി വിണ്ടും ചിന്നുവമ്മയുടെ ജീവിതത്തിനു മേലെ കരിനിഴൽ വീഴ്ത്തിയ ഒരു വെള്ളിയാഴ്ച്ച.. ചുരമിറങ്ങിവരുമ്പോൾ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ ബസ്സപകടത്തിൽ മരിച്ച ഏഴു പേരുടെ ലിസ്റ്റിൽ നാലമാനായി ചിന്നുവമ്മയുടെ മകന്റെ പേരുമുണ്ടായിരുന്നു .... പോസ്റ്റുമോർട്ടം കഴിഞ്ഞ് പൊതിഞ്ഞുകെട്ടിയ ശവശരിരം ഒരു നോക്കു കാണാൻ പോലും ചിന്നുവമ്മ സമതിച്ചില്ലാ ,മകൻ മരിച്ചത് അംഗീകരിക്കാൻ അവരുടെ മനസ്സ് ഇതുവരെ സമ്മതിച്ചിട്ടില്ലാ .... അന്നു മുതലവരിങ്ങനേയാണ് കാണുന്നവരോടെല്ലാം മകനെ അന്വഷിക്കും ...
മകന്റെ വിയോഗം അവരുടെ മാനസികനില തെറ്റിച്ചിരിക്കുന്നു .....!!!
മനുഷ്യ ജീവതങ്ങളിൽ സംഭവിക്കുന്ന ചില ക്രുരമായ തമാശകളെ പറ്റി ചിന്തിച്ചു കിടക്കുന്നതിനിടയിൽ നിദ്രയൊഴിഞ്ഞു പോയൊരു രാത്രിയിലാണ് ഞാൻ ചിന്നുവമ്മയ്ക്കൊരു കത്തെഴുതാൻ തീരുമാനിക്കുന്നത് ചെന്നെയിലെ അവരുടെ മകന്റെ വിലാസത്തിൽ ഒരു മണിയോർഡറും ....!!!
കരിമ്പനകൾകിടയിലൂടെ എന്റെ വരവ് കാത്തുനിന്നിരുന്ന ചിന്നുവമ്മയുടെ കയ്യിൽ മകന്റെ കത്തു വെച്ചു കൊടുക്കുമ്പോൾ ചിന്നുവമ്മയുടെ മുഖത്ത് ചിരിയും കരച്ചിലുമല്ലാത്ത ഒരു ഭാവമായിരുന്നു മണിയോർഡർ ഒപ്പിടുവിച്ചു കൈയിൽ കൊടുത്ത നേരം അവരൊന്നു ചിരിച്ചു എനിട്ടെനോടു പറഞ്ഞു ഇത് മോൻ തന്നെ വെച്ചോളു എനിക്കിപ്പോൾ കാശിനാവശ്യമൊന്നുമില്ലാ ... എന്റെ മോന്റെ ഓർമയ്ക്ക് വേണ്ടി ഒരെഴുത്ത് അത് മതി ,അല്ലങ്കിലും മരിച്ചു പോയവർ എവിടുന്നാണ് കാശയക്കുന്നത് ......!!!
മനസിലാവാത്തവണ്ണം നിന്ന എന്നെ നോക്കി വാൽസല്ല്യപൂർണമായൊരു ചിരി നൽകി കൊണ്ട് അവരകത്തേക്കു പോയി .......!!!
നിറയെ പൂവിടർത്തി കൊണ്ട് നിൽക്കുന്ന സൂര്യകാന്തി പാടത്തിനു നടുവിലൂടെ തിരിച്ച് സൈക്കിൾ ചവിട്ടുമ്പോൾ ഞാൻ മനസ്സിലോർത്തു ...
"" എല്ലാ മനുഷ്യരിലുമുണ്ട് അവർക്ക് പ്രിയപെട്ട ചില ഭ്രാന്തുകൾ ... ഒരിക്കലും ഭേദമാവാൻ അവർ ആഗ്രഹിക്കാത്ത ചില ഭ്രാന്തുകൾ .....
എഴുത്ത് :സുധീർ ' പീ ' എസ് ആർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo