നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓർമ്മകൾ പൂക്കുമ്പോൾ (അനുഭവകഥ)



ഞാൻ എന്നും ഒരു പാട് ഓർമ്മകളുടെ ഇടയിലാണ് എൻ്റെ ജീവിതം. നീ എന്താടാ ഇങ്ങനെയെന്ന് ചോദിച്ചാൽ ഞാൻ ഇങ്ങനെ തന്നെയെന്ന് മറുപടി കൊടുക്കും. ചെറിയ പ്രായത്തിൽ രാവിലെതന്നെ ഒരു ഓട്ടമാ എവിടേക്കല്ലാട്ടോ വീട്ടിൻ്റെ തൊട്ട് പിറകിൽ നമ്മളെ  " പൊട്ട കുളം" ആർക്കും ഒന്നും മനസ്സിലായിട്ടുണ്ടാവില്ല അത് നമ്മൾ കൊച്ചു പിള്ളേരുടെ കളിസ്ഥലമാണ് ആ വീട് .പിന്നെ കാര്യത്തിലേക്ക് വരാ ആ വീട്ടിൽ നിന്ന് നല്ല ചൂടുള്ള ദോശ കിട്ടും ഒരു കറിയും അതിനുവേണ്ട അവിടെത്തെ കമലാച്ചേട്ടി സ്നേഹത്തോടെ തരും എന്താ സ്വാദാ കഴിക്കാൻ.. എനിക്ക് മാത്രമല്ലാട്ടോ എല്ലാ കൂട്ടുകാർക്കും തരും.

സ്കൂൾ വൊക്കേഷൻ സമയത്ത് ഒരു റെസ്റ്റ് പോലും എടുക്കില്ല  എല്ലാ കൂട്ടുകാരും ഒന്നിച്ച് കളിയാ..ഒളിച്ചും പൊത്തും, കള്ളനും പോലീസും ,കല്ലു ശോടി, കുലകുലാ മുന്തിരി, കുളം കര, മരമങ്കി, കണ്ണ് പൊത്തികളി, ഗോട്ടി കളി, ടർക്കി, ആരെ നിങ്ങൾക്കാവശ്യം, കളർ കളർ വാട്ട് കളർ, ഹമ്മ് എന്തെല്ലാം കളികളാകളിച്ചെ....അങ്ങനെ ഒരു ക്ലബ് രൂപീകരിച്ചു. അതിൻ്റെ മീറ്റിംങ്ങ് ഒക്കെ ഗംഭീരമായി നടന്നു.എല്ലാ  കൂട്ടുകാരും നിലത്തിരുന്നു. ഒരാൾ പ്രസംഗിച്ചു മൈക്ക് വാടകക്ക് ഒന്നും എടുത്തത് അല്ലാട്ടോ മൈക്ക് ഒരു വടികഷ്ണം. സദസിൽ ഇരിക്കുന്ന വ്യക്തികളെ എന്ന് തുടങ്ങി .....
ക്ലബിനു നല്ല പേര് ചർച്ച ചെയ്യതു ആർക്കും പറയാം എന്നു പറഞ്ഞു. പല പേരും പറഞ്ഞു. അതിലൊരു പേരു എല്ലാവർക്കും ഇഷ്ടപ്പെട്ടു.

പേര് "ചിരിക്കുടുക്ക" ഒരു കിടുക്കാച്ചി പേര് തന്നെ എല്ലാരും ഒരേ ചിരി തന്നെ ....എനി വേണ്ടത് ക്ലബ് കെട്ടാനുള്ള സ്ഥലമാ..
നല്ലൊരു സ്ഥലവും " പൊട്ടകുളത്ത് " അന്വോഷിച്ച് കിട്ടി ഒരു അടിപൊളിസ്ഥലം. അങ്ങനെ ഒരാൾ ചിരട്ട എടുത്തു ഒരാൾ കത്തിയാൾ ,ഓല ,പഴയ സാരി ,വടിക്കഷ്ണം എല്ലാ സാധനങ്ങളും പെട്ടെന്ന് ശരിയായി. നാലാളും ഓരോ ഭാഗത്തായി മണ്ണ് മാന്താൻ നിയമിച്ചു.  വടി കഷ്ണം കുഴിച്ചിട്ട് നല്ല ഉറപ്പോടെ ഓല ഒക്കെ വച്ച്  ഓല കാണാതെ ഇരിക്കാനും മഴ കൊള്ളാതിരിക്കാനും സാരിയും മുകളിൽ വച്ചു പെട്ടെന്ന് ക്ലബ്ബും ആയി.. ക്ലബിൻ്റെ പേര് "ചിരിക്കുടുക്ക" എന്ന് ബോഡും വച്ചു...പിന്നെ എന്ത് സാധനവും തിന്നൽ ക്ലബിൻ്റെ ഉള്ളിലായി  മാങ്ങ മുറിച്ച് പറങ്കി പൊടിയും ഉപ്പും ഇട്ട് എല്ലാ സുഹൃത്തും ഒന്നിച്ച് കഴിക്കും... രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ കളിക്കും ... 

വീട്ടിൽ നിന്ന് ചായയും കുടിച്ച് കൂട്ടുകാരോടൊപ്പം കണ്ടത്തിൽ പോകും അവിടെ ക്രിക്കറ്റ് കളിക്കും ..കണ്ടത്തിൻ്റെ നടുവിൽ ഒരു കുളം ഉണ്ട് അങ്ങോട്ടൊക്കെ ബോൾ പോകും.. കുളത്തിൽ തുള്ളാൻ ആയി ഒരാളെ സ്ഥിരമാക്കും ഭയങ്കര രസാ ആ കാഴ്ച്ച.
പിന്നെയുള്ള രസകരം കണ്ടത്തിൽ ചുറ്റും നിരനിരയായ തെങ്ങാ അതിൻ്റെ പൊത്തിൽ ബോൾ കുടുങ്ങും അതിനും ഒരു വിദ്യോൻ സ്ഥിരമായി കയറാൻ നിക്കും. കളികളൊക്കെ കാണാൻ പൈകിടാങ്ങളും ഉണ്ടാവും...

വീട്ടിൻ്റെ അടുത്തുള്ള ക്ഷേത്രമുണ്ട് "കൊട്ടണച്ചേരി ക്ഷേത്രം" അവിടെ ആറരക്ക് വെടി പൊട്ടുമ്പോൾ എല്ലാരും കളി മതിയാക്കി വീട്ടിൽ പോകും. ഒന്നും ആർക്കും മനസ്സിലായിട്ടുണ്ടാവില്ല കാര്യം പറയാ എന്നാൽ. കൊട്ടണച്ചേരി ക്ഷേത്രം അവിടെത്തെ പ്രധാന വഴിപാടാ വെടി മരുന്ന്.. അവിടെ എല്ലാ വർഷവും ഫെബ്രുവരിയിൽ ആഘോഷകരമായ ഉത്സവമാണ്‌. 

ഈശ്വരൻ തെയ്യമാ അവിടെത്തെ പ്രധാനപ്പെട്ട തെയ്യം. ആ ക്ഷേത്രത്തിൽ  വെടി പൊട്ടുമ്പോൾ നാട്ടിലെ എല്ലാ വീട്ടിലും വിളക്ക് കത്തിക്കും വൈകുന്നേരം അതാ കളി മതിയാക്കി വീട്ടിലേക്ക് പോകുന്നേ....

വീട്ടിന്റെ അടുത്ത് കല്യാണമൊക്കെ വന്നാ രസമാണ്. തലേന്ന് എല്ലാ ഫ്രണ്ട്സ് ഒന്നിച്ച് ഇലതുടക്കൽ , ഒരാൾ പേപ്പർ എടുത്തു വെക്കൽ, ഉള്ളി തക്കാളി മുറിക്കൽ എന്നു വേണ്ട എല്ലാ പണിയും ചെയ്യൽ ആ ദിവസം ആവേശവും പാട്ടും ബഹളവുമായിരിക്കും കല്യാണ വീട്ടിൽ.

മീൻ പിടിക്കാൻ ഫ്രണ്ട്സ് ഒക്കെ വയലിൽ വെള്ളം കയറുംമ്പോൾ പോകും ഞാനും ചിലപ്പോഴൊക്കെ പോയിട്ടുണ്ടാകും . തീപ്പട്ടിയിൽ മണ്ണിരേ നെ കയറ്റി വെക്കും.
പക്ഷെ ഞാൻ കൊണ്ടുവന്ന ഇര എപ്പോഴും സൂത്രക്കാരൻ മീൻ വിഴുങ്ങും. പക്ഷെ ചില ഫ്രണ്ട്സിനൊക്കെ മീൻ ഒരു പാട് കിട്ടി വീട്ടിലേക്ക് അഭിമാനത്തോടെ ഒരു പോക്കുണ്ട് കാണണ്ട കാഴ്ച്ചയാണ്.

സ്കൂളിന്റെ അടുത്ത് ഉന്തുവണ്ടിയിൽ പപ്പാട്ടന്റെ കടയുണ്ട്. അവിടെയില്ലാത്ത സാധനങ്ങളില്ലപ്പാ. ഒരു രൂപ വീട്ടിൽ നിന്ന് തന്നാൽ പീടികയിലേക്ക് ഓടും. തരിപ്പ് മുട്ടായി, ഒയലച്ച, നെല്ലിക്ക അച്ചാർ, ചക്കര മുട്ടായി എന്നു വേണ്ട എല്ലാ മിഠായിയും കീശയിൽ നിറച്ച് വരും ...ചിലപ്പോ ഒരു കുപ്പി വീട്ടിൽ നിന്ന് കൊണ്ടുപോകും പപ്പാട്ടന്റെ കടയിൽ നല്ല സ്വാദുള്ള മോരും വെള്ളം വാങ്ങാൻ (സംഭാരം) ചെറിയ പൈസയേ വേണ്ടു നിറച്ചും മോരും വെള്ളം കിട്ടും.

ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫുട്ബോൾ കളി ഉണ്ടാകും. നൈജീരിയ കാരരക്കെ വന്നുള്ള ആവേശമായ കളിയാ. കടലയും ചവച്ച് കളി കാണും എന്തു രസാ.. പിന്നെ പണ്ടൊക്കെ വീട്ടിന്റെ അടുത്ത് ഒരു കാവുണ്ട്. എക്സലന്റ് ട്യൂഷൻ സെന്ററിൽ പോകുംമ്പോൾ കാവിന്റെ ഉള്ളിലേക്കൂടി പോകും ഫ്രണ്ട്സിന്റെ കൂടെ . എന്നിട്ട് കാവിന്റെ നടുവിൽ ഇങ്ങനെ നിക്കും എന്ത് രസാണ്.

ചുറ്റും  കാവുകൾ കൊണ്ട് പ്രകൃതിയുടെ വരദാനമാണ് നാട്. കുറേ വർഷങ്ങൾക്ക് മുമ്പ് ചുറ്റും കാവുകൾ കൊണ്ട് ഒരു വഴി പോലും മനസ്സിലാകില്ല എന്നാണ് അമ്മ പറഞ്ഞു കേട്ടത്. ആ കാവാണ് നമ്മുടെ ചാമക്കാവ് ക്ഷേത്രം. 

കാവിലെ സ്കൂൾ ആയിരുന്നു ഞാൻ പഠിച്ച
സ്കൂൾ പണ്ടൊക്കെ അറിയപ്പെട്ടത്.ആ കാവ്    പിന്നീട് പ്രശസ്തമായ വെള്ളൂർ ജി എച്ച്.എസ്.എസ് ആയി അറിയപ്പെട്ടു. നടുവിൽ റോഡും രണ്ടു ഭാഗത്ത് കാവുമായി യുള്ള സ്കൂൾ റോഡ് സുന്ദരമാക്കുന്നു.

പച്ചില പാമ്പ് സ്ഥിരം കാഴ്ച്ചയാണ് ഇവിടെ. ചാമക്കാവിനെ സുന്ദരമാക്കുന്ന മുതുമുത്തശ്ശി ആൽമരം ഇവിടെ ഉണ്ട്. മുതുമുത്തശ്ശി ആൽമരം ഉണ്ടായിരുന്നു. ഒരുപാട് വർഷങ്ങൾ പഴക്കമുള്ളതാണ് ആൽമരം. ആ ആൽമരം ചെറുപ്പക്കാലത്ത് ആൽമരത്തിന്റെ വള്ളിയിൽ ഊഞ്ഞാലാടൽ ഒരു രസമാണ്.ആ കാവിൽ നിറയെ ഔഷധങ്ങൾ ആണ് വെള്ളൂരിനെ പ്രശസ്തമാക്കുന്നത്.

സ്കൂൾ കാലഘട്ടം ഓർമ്മകളിേക്ക് ഒന്ന് കണ്ണോടിക്കാം ,സ്കൂൾ കാലം അതിമനോഹരമായ പല മറക്കാനാവാത്ത ഓർമ്മകളാണ് സമ്മാനിച്ചത്...

അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനം സ്‌ക്കൂൾ സ്റ്റേജിൽ എല്ലാ അഞ്ചാം ക്ലാസ് കുട്ടികളെയും ഒന്നിച്ച് നിർത്തിച്ചു.
എൻ്റെ കൂടെ നാലാം ക്ലാസ് ഫ്രണ്ട്സ് ഒക്കെ ഒന്നിച്ച് നിൽക്കുന്നുണ്ട്.. ഒരു സാർ പറഞ്ഞു ഡിവിഷൻ മാറ്റാൻ പോകുകയാണെന്ന് ചങ്കിടിപ്പ് കൂടാൻ തുടങ്ങി ..അങ്ങനെ രണ്ടു മൂന്നു ഫ്രണ്ട്സ് എൻ്റെ കൂടെ ഉണ്ട് അത് ഒരു ആശ്വോസമായി.അങ്ങനെ ഞാൻ 5c യിൽ ആയി. ക്ലാസ്സ് ടീച്ചർ ഭരതൻ മാഷ് കണക്കിൻ്റെ മാഷാണ് .കണക്ക് സാർ നല്ല രീതിയിൽ പഠിപ്പിക്കും. സാർ പെട്ടെന്ന് ഒരു വിളിയുണ്ട് ,,"നമ്മുടെയെല്ലാം പ്രിയപ്പെട്ട പ്രിയങ്കരനായ സൽസ്വഭാവിയായ അഭിജിത്ത് ബോഡിൽ കണക്ക് ചെയ്യുന്നതായിരിക്കും" പെട്ടെന്ന് ഈ ഒരു വിളി കേൾക്കുമ്പോൾ തന്നെ പകച്ചുപോയി ബോഡിൽ ചെയ്യാനും കഴിഞ്ഞിട്ടില്ലെങ്കിൽ നാണക്കേട് അല്ലെ.. എന്നെ മാത്രമല്ല ഈ വിളി ക്ലാസിലെ എല്ലാ സൗഹൃദങ്ങളുടെയും ചങ്കിടിപ്പ് കൂട്ടുന്നതാണ്...

മലയാളം മാഷ് മോഹനൻ മാഷ്. നല്ല മാഷാണ് കുട്ടികളുടെ പ്രിയപ്പെട്ട മാഷായി മാറി ദിവസങ്ങൾക്കുള്ളിൽ. സാറിനെ ഓർക്കാൻ പറ്റിയ ഒരു സംഭവം  പറയാം.
കുഞ്ചൻ നമ്പ്യാരുടെ ഒരു വരിയുണ്ട് പഠിക്കാൻ ഏട്ടൻ എൻ്റെ സ്കൂളിൽ തന്നെ പഠിക്കുന്നതു കൊണ്ട് ഏട്ടൻ ഓട്ടൻതുള്ളൽ അറിയാം എനിക്ക് ഒന്നും മറിയില്ല.. ഒരു ദിവസം ഏട്ടനെയും കൊണ്ട് മോഹനൻ മാഷ് ക്ലാസിലേക്ക് വന്നു. ഏട്ടൻ വന്നപ്പോൾ ഞാൻ ആകെ തരിച്ചതു പോലെയായി. സാർ പറഞ്ഞു ഇത് ആശിഷ് അഭിജിത്തിൻ്റെ ഏട്ടനാണ് .അഭിജിത്ത് ഇങ്ങോട്ട് വരൂ .

എൻ്റെ ചങ്കിടിപ്പ് വീണ്ടും വർദ്ധിച്ചു. സാർ വീണ്ടും പറഞ്ഞു. ഇവിടെ ഇന്ന് ഒരു ഓട്ടൻതുള്ളൽ നടക്കുന്നു. നിങ്ങളുടെ ഒരു പാഠം അതാണ്. ആശിഷ് കളിക്കും പിന്നണിയിൽ പാടാൻ അഭിജിത്ത്. ഞാൻ ആകെ  അടിക്കിട്ടിയ പോലെയായി. സാർ കുട്ടികളുടെ കൂട്ടത്തിൽ ഇരുന്നു.എൻ്റെ കൈയിൽ ടെക്സ്റ്റും തന്നു പാടാൻ...കൈ വിറക്കാൻ തുടങ്ങി.ഏട്ടനു ഒരു കൂസലുമില്ല സ്റ്റേജ് പരിചയം ഉണ്ടേ എനിക്ക് അതും ഇല്ല. മനസ്സിൻ്റെ ശക്തിയിൽ ഞാൻ പാടി. സുഹൃത്ത് വലയത്തെ പോലും ഞാൻ നോക്കിയില്ലാട്ടോ.

ഉള്ളത്തിൽ ഭയമേറുകമൂലം
വെള്ളത്തിൽ ചിലർ ചാടി ഒളിച്ചു
ഉള്ളത്തിൽ ഭയമേറുകമൂലം
വെള്ളത്തിൽ ചിലർ ചാടി ഒളിച്ചു(2)

എട്ടൻ തകൃതിയായികളിച്ചു . കഴിഞ്ഞ ഉടൻ എന്തോ ഒരു ആശ്വോസം കിട്ടി . സാറും ഫ്രണ്ട്സ് ഒക്കെ കൈയടി മുഴങ്ങി. എനിക്ക് ആണേൽ ആ ഷോക്കിൽ ഉണ്ടത്രേ ... പിന്നെ സാറിൻ്റെ വക ഏട്ടനും എനിക്കും സമ്മാനവും തന്നു. പിന്നെ അതു മാത്രമല്ല എല്ലാ അഞ്ചാം ക്ലാസിലും ഈ പാഠം വരുമ്പോൾ സജീവമായി ഞാനും ഏട്ടനും.

ഒരു സ്കൂൾ യുവജനോത്സവം മുന്നോടിയായി അസംബ്ലി വിളിച്ചേർത്തു.
സ്കൂൾ യുവജനോത്സവത്തിന് ഓരോ ടീമുകളായി തരം തിരിച്ചു. ഞാൻ ബ്ലൂ ഹൗസ് ആയിരുന്നു.എൻ്റെ ക്ലാസിലേക്ക് ബ്ലൂ ഹൗസ് ടീം വന്നു. ഞാൻ ഫാൻസി ട്രസ്സ് മത്സരത്തിന് പേര് കൊടുത്തു. അതിനാണെങ്കിൽ വേഷം കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതിയില്ലേ. യുവജനോത്സവം തുടങ്ങി സ്കൂളിൽ. അങ്ങനെ കാലിന് മന്ത് ആയുള്ള അടിപൊളി വേഷം കെട്ടി ഒന്നാ സ്ഥാനവും ലഭിച്ചു. പിന്നീട് സബ് ജില്ലയിലേക്ക് പോകാൻ ലിസ്റ്റ് ആക്കി അങ്ങനെ എൻ്റെ ഫാൻസിട്രസ് ആ ലിസ്റ്റിൽ പെട്ടു .

അങ്ങനെ സബ്ജില്ല പയ്യന്നൂർ ബോയ്സ് സ്ക്കൂളിൽ വച്ച് നടക്കുന്നു. അച്ഛനും അമ്മയും ഏട്ടനും ഒക്കെ ഉണ്ട് കാണാൻ. ഞാൻ വേഷം ഒക്കെ കെട്ടി അടിപൊളിയായി നിന്നു. മേക്കപ്പ് മാൻ പറഞ്ഞു കുറച്ചു ഡയലോഗ്സ്സ് പറഞ്ഞു തരാ ഇത് സ്റ്റേജിൽ പറയണം. 

എന്തിന് ഡയലോഗ്സ് ഇങ്ങനെ വേഷം കെട്ടി നടന്നാൽ മതായില്ലെ. മേക്കപ്പ് മേനും അച്ഛനും ഏട്ടനും ചിരിച്ചുകൊണ്ടിരിക്കുന്നു എൻ്റെ വർത്താനം കേട്ട്.

മേക്കപ്പ് മാൻ പറഞ്ഞു നീ ഫാൻസി ട്രസ്സ് സ്റ്റേജിൽ ഒന്ന് എത്തിനോക്കീട്ട് പെട്ടെന്ന് വാ...

ദൈവമേ ഞാൻ കണ്ട കാഴ്ച്ചയോ ഒന്നാമത്തെ കോഡ് നമ്പർ ഡയലോഗ് പറയുന്നു. എനിക്കാണെങ്കിൽ വിയർക്കാൻ   തുടങ്ങി. എന്നിട്ട് മേക്കപ്പ് മാൻ ഡയലോഗ് പറഞ്ഞു തന്നു. വേഷം ഒരു കൂട്ടിൽ തത്തയുമെടുത്ത് .

സ്റ്റേജിൽ കോഡ് നമ്പർ വിളിച്ചു. 

ടെൻഷ്യൻ കൊണ്ട് വിറക്കാൻ തുടങ്ങി ഞാൻ സ്റ്റേജിൽ കയറി ഡയലോഗ് മൊത്തം എന്തൊക്കെയോ ആയി. പുറത്തേ ആളെ കാണുമ്പോൾ ടെൻഷ്യൻ വർദ്ധിച്ചു .സ്റ്റേജിനു പുറത്ത് എത്തിയതും സമാധാനായി. റിസൾട്ട് വന്നു സ്ഥാനമൊന്നുമില്ലാട്ടോ.കുറച്ച് ദിവസം കഴിഞ്ഞ് പേപ്പർ നോക്കുമ്പോൾ സ്കൂൾ യുവജനോത്സവത്തിൽ നിന്ന് 

ഫാൻസി ട്രസ്റ്റ് മത്സരം ഒഴിവാക്കി യെന്ന വാർത്തയും. എൻ്റെ        വേദനകൾ നസ്സിലാക്കിയതു കൊണ്ടായിരിക്കാ അത് ഒഴിവാക്കീട്ടുണ്ടാവുക അച്ഛനും ഏട്ടനും പറഞ്ഞു ചിരിക്കും.

ഇതു പോലെ ഒരു സബ് ജില്ലാ കലോത്സവം പെരളം ജി.എൽ.പി സ്കൂളിൽ വച്ച് നടക്കുന്നു.ഏട്ടൻ മത്സരിക്കുന്ന സമയം അനിയനും അമ്മയും ഞാനും പോയിരുന്നു. ഞാൻ ഏട്ടൻ്റെ ഭരതനാട്യം കഴിഞ്ഞ ഉടൻ ഞാൻ നാടകം സ്റ്റേജിൽ എത്തി നാടകം കാണാൻ നല്ല ഇഷ്ടമായിരുന്നു എനിക്ക്. രണ്ട് നാടകം കഴിഞ്ഞപാടും ഒരു അനൗൺസ്മെൻറ്,

"വെള്ളൂർ ജി എച്ച് എസ് എസ് സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി അഭിജിത്തിനെയും കാത്ത് രക്ഷിതാവ് ഒന്നാം സ്റ്റേജിൽ നിൽക്കുന്നുണ്ടെന്ന്" 

ഈ അനൗൺസ്മെൻറ് കേട്ടതും ഞാൻ പകച്ചുപ്പോയി. പിന്നെ അവിടെ നിന്നില്ല ഒന്നാം സ്റ്റേജിലേക്ക് പേടിച്ചു വിറച്ചു ഓടി ...
രണ്ടടി നല്ലോണം അച്ഛൻ്റെ കൈയിൽ നിന്നു കിട്ടിയേ.. അന്നേരം ഞാൻ അച്ഛൻ്റെയും അമ്മയുടെയും ടെൻഷ്യൻ ശരിക്കും മനസ്സിലാക്കി. എനിക്ക് അടിയും കിട്ടി ഏട്ടന് ഒന്നാം സ്ഥാനവും കിട്ടി… പിന്നെ ഞാൻ അച്ഛനോടും അമ്മയോടും പറയാതെ എവിടെയും പോകില്ല....

ഓർമ്മകൾ എഴുതിയപ്പോൾ വീണ്ടും ഓർമ്മയിലേക്ക് കുതിച്ചുചാടി. ഓർമ്മകൾ ഒരു കഥ പോലെയെന്നും സൂക്ഷിക്കുന്നു.


അഭിജിത്ത് വെള്ളൂർ

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot