നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വപ്‌നത്തിലെ ലണ്ടൻ (കഥ )


ഞാൻ ഒരുപാട് ആഗ്രഹിച്ച ഒരു വാർത്തയാണ് ഇന്നു ഹരിയേട്ടനിൽ നിന്നും കേട്ടത്...എന്റെ  പേരു റാണി ഇപ്പോൾ ഞാൻ ഇസ്രായേലിലെ ഒരു ജൂത  കുടുംബത്തിൽ കെയർ ഗിവെൻ ആയി ജോലി ചെയുന്നു. വിവാഹിത രണ്ടു വയസ്സായ  ഒരു മകനുണ്ട് അവൻ എന്റെ അമ്മയോടൊപ്പം കുടുബവീട്ടിലാണ്,
ഞാൻ പറഞ്ഞ  ഹരിയേട്ടൻ എന്റെ ഭർത്താവോ ബന്ധുവോ അല്ല കേട്ടോ.. ഏഴു വർഷങ്ങൾക്ക് മുൻപ് മുൻപ് മാട്രിമോണിയിൽ എന്റെ പ്രൊഫൈൽ കണ്ടു  വിവാഹംഅലോചിച്ചതാ കക്ഷി. അന്ന് ഞാൻ ലണ്ടനിൽ ആയിരുന്നു. അവിടെ വർക്കിംഗ്‌ സ്റ്റുഡന്റ് ആയി എന്റെ ബി എസ്  സി നഴ്‌സിങ് ചെയുവായിരുന്നു. 

ഒരുദിവസം പതിവുപോലെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ എന്റെ ബോർഡിങ്‌ ഹൌസിലേക്കു മടങ്ങും വഴിയാണ് എന്റെ മെസ്സൻജറിൽ  ഹരിയേട്ടന്റെ മെസേജ് ആദ്യമായി കണ്ടത്  " ഹായ് എന്റെ പേരു ഹരീഷ് ഞാൻ ബഹറിനിൽ ഗ്ലോബൽ ഇന്റർനാഷണൽ എന്നെ കമ്പനിയിൽ സെയിൽസ് മാനേജർ ആയി വർക്ക്‌ ചെയുന്നു റാണിയുടെ പ്രൊഫൈൽ ഞാൻ മാട്രിമോണിയിൽ കണ്ടു. എനിക്കു റാണിയെ വിവാഹം കഴിക്കാൻ  താല്പര്യമുണ്ട്, ഇയാളുടെ അഭിപ്രായം എന്തായാലും അറിയിക്കാം ".
കുറച്ചു സമയം ഞാൻ ഒന്നാലോചിച്ചു ഡിലീറ്റ് ചെയ്യണോ അതോ റിപ്ലൈ കൊടുക്കണോ. ഞാൻ എന്റെ ബോർഡിങ്‌ ഹൌസിലെത്തിയ ശേഷം എന്റെ റൂം പാർണർ ആയിരുന്ന  "അനുഷ" യോട് ഇക്കാര്യം പറഞ്ഞു,  അവളും എന്നെ പോലെ തന്നെ വർക്കിംഗ്‌ സ്റ്റുഡന്റണ്. അവൾ അവളുടെ ഫേസ്ബുക്കിലൂടെ ഹരീഷ്ന്റെ പ്രൊഫൈൽ പരിശോദിച്ചു. അദ്ദേഹം നാട്ടിൽ  കൊല്ലത്താണെന്നും ഡിഗ്രി ചെയ്തത് കൊല്ലം  എസ്. എൻ കോളേജിലായിരുന്നു എന്നും  അതിൽ  വ്യക്തമായി കുറിച്ചിട്ടുണ്ടായിരുന്നു.പുള്ളി ഫേസ്ബുക്കിൽ വലിയ ആക്റ്റീവ് അല്ലെന്നു തോന്നുന്നു പിന്നെ ആളുടേ  ഫോട്ടോകളും  ഞങ്ങൾ കണ്ടായിരുന്നു.  എന്റെ സങ്കല്പത്തിലെ ആളേ  അല്ലായിരുന്നു ആ ചിത്രങ്ങളിൽ കണ്ടത്.  ഞാൻ അനുവിനോട് ചോദിച്ചു?? "എടാ അയാൾക്ക്‌ റിപ്ലൈ കൊടുക്കണോ "
അനു പറഞ്ഞു...... "ആൾ ഫോട്ടയിൽ  കാണാൻ ലുക്ക്‌ ഇല്ലങ്കിലും, കണ്ടിട്ട് വലിയ കുഴപ്പക്കാരൻ അല്ലെന്നു തോന്നുന്നു, ഒരു പക്വതയുണ്ട് ആ മുഖത്തുണ്ട് പിന്നെ നിന്റെ സങ്കല്പത്തിലെ ഗ്ലാമർ ഒന്നുമില്ല  "
ഞാൻ പറഞ്ഞു,,,,, " നീ എന്തുവാട അങ്ങനെ പറയുന്നേ. എന്റെ സങ്കൽപ്പം എന്താ അത്രക്ക് മോശമാണോ. ഈ ലോകത്തു ഒട്ടുമിക്ക പെൺകുട്ടികളുടെയും ആഗ്രഹം  പോലെ ഞാനുമൊന്ന്‌ ആഗ്രഹിച്ചു  "
"ആഗ്രഹിക്കുന്നതിൽ തെറ്റില്ല.. ഭർത്താവെന്നാൽ  ജീവിതാവസാനം വരെ നമുക്ക് തണലായി കൂടുന്ന ഒരു വൻ വൃക്ഷമായിരിക്കണം അല്ലാതെ അല്പ കാലം  സുഗന്ധം നൽകി പാട്ട് പോകുന്ന  മുല്ല വള്ളികൾ പോലെ  ആകരുത് "എന്നു അനു എനിക്കു മറുപടി നൽകി.
ഞാൻ കൂടുതൽ സംസാരിക്കാൻ പോയില്ല . പിറ്റേന്ന് എന്തായാലും ഒരു റിപ്ലൈ കൊടുത്തേക്കാം എന്നു കരുതി ഞാൻ എഴുതി...."ഗുഡ് മോർണിംഗ്,  താങ്കൾ എന്റെ വിവാഹ കാര്യം  പേരെന്റ്സ് കോൺടാക്ട് ചെയുന്നതിലാണ് എനിക്കു  താല്പര്യം " ഇത്രയും എഴുതി  കൂടെ എന്റെ അച്ഛന്റെ ഫോൺ നമ്പർ കൊടുത്തു. ഉടനെ എനിക്കു റീപ്ലേയും തന്നു "ശെരി എങ്കിൽ പിന്നെ അങ്ങനെ ആയിക്കോട്ടെ "
ഞാൻ പതിവുപോലെ വീട്ടിൽ വിളിച്ചപ്പോൾ അമ്മ എന്നോട് പറഞ്ഞു "കൊല്ലത്തു നിന്നും ഒരു പയ്യന്റെ അമ്മ വിളിച്ചിരുന്നു ഞാൻ അവരോട്  ഗ്രഹനിലയൊ, ഡേറ്റ് ഓഫ് ബർത്തോ അയച്ചു  തരാൻ പറഞ്ഞു, അവർ നമ്മുടെ വിലാസം വാങ്ങി അയക്കാമെന്ന പറഞ്ഞു.
ഞാനും വലിയ ഇന്റെർസ്റ് ഇല്ലാതെ മട്ടിൽ  "ശെരി നോക്കാം "യെന്നു മാത്രം പറഞ്ഞു കൊണ്ടു മറ്റു വിഷയങ്ങളിലേക്ക് പോയി. ഏകദേശം ഒരാഴ്ച കഴിഞ്ഞു കാണും, അയാൾ പിന്നെയും മെസ്സേജ് അയച്ചു "റാണി യുടെ അമ്മ കൊടുത്ത വിലാസത്തിൽ എന്റെ അമ്മ ഗ്രഹനില അയച്ചിരുന്നു, അതു വീട്ടിൽ കിട്ടിയോ "
ഞാൻ അതിനു മറുപടി കൊടുത്തു "അമ്മ എന്നോട് ഇതു വരെ ഒന്നും പറഞ്ഞില്ല, വല്ല വിവരവും അറിഞ്ഞാൽ അറിയിക്കാം "
അയാൾ പിന്നെയും തുടർന്നു..... "റാണിയുടെ ഗ്രഹനില കിട്ടിയിരുന്നെങ്കിൽ ഞാൻ എന്റെ അമ്മക്കയച്ചു കൊടുക്കാം, ചേരുമോ ഇല്ലയോ നോക്കാമല്ല. എന്തെങ്കിലും  തീരുമാനം അറിയാല്ലോ
ഇയാൾ എന്നെ വിടുന്ന ലക്ഷണമില്ല  എന്തു ചെയ്യുമെന്ന ചിന്തയിലായി. തത്കാലം രക്ഷപ്പെടുന്നതിനായി ഞാൻ പറഞ്ഞു "എന്റെ കൈയിൽ ഗ്രഹനിലയില്ല  ആം സോറി "
"അയ്യോ!! അതിനു സോറിയൊന്നും പറയേണ്ട എന്തായാലും റാണിയുടെ വീട്ടിൽകിട്ടുന്നത് വരെ വെയിറ്റ് ചെയ്യാം" അത്രയും പറഞ്ഞു അയാൾ പോയി, ഞാൻ അനു  വിനോട് പറഞ്ഞു " ഡാ ആ ബഹറിൻകാരൻ  എന്നെ വിടാതെ പിന്തുടരുകയാ  അയാൾക്കിപ്പോൾ എന്റെ ഗ്രഹനില വേണമെന്ന് "
അവൾ പറഞ്ഞു... "നിന്റെ കൈയിൽ ഉണ്ടായിരുന്നു വെങ്കിൽ നിനക്കു അയച്ചു കൊടുത്തു കൂടായിരുന്നോ"
"ഇതൊന്നു ചേരരുതേ എന്നു പ്രാർത്ഥിക്കുവാണ് ഞാൻ,  അപ്പോളാ അയാൾക്ക്‌ അയക്കാൻ പോകുന്നെ" എന്നു ഞാനും പറഞ്ഞു 
അനു പറഞ്ഞു.... "ഞങ്ങൾ ഏകദേശം ഒരു വർഷത്തിന് കഴിഞ്ഞു ഇവിടെ, നിന്നെ എത്ര പേർ ഈ ലണ്ടനിൽ  പ്രൊപ്പോസ് ചെയ്തു അവരെയെല്ലാം നീ റേജക്റ്റ് ചെയ്ത കാരണം നിനക്കു ഓർമ്മയുണ്ടോ "
ഞാൻ പറഞ്ഞു,,, "എങ്ങനെ മറക്കും അവമാർക്കെല്ലാം വേണ്ടാത് ഒരു ഡേറ്റിംഗ് അതിനു ശേഷം തീരുമാനിക്കും കെട്ടണോ വേണ്ടയോ, പിന്നെ എന്റെ പട്ടി പോകും "
"എങ്കിൽ പട്ടിയെ  വളർത്തിക്കോ,,, നീ  നല്ലരീതിയിൽ ഒരു ജീവിതം ആഗ്രഹിക്കുന്നോ എങ്കിൽ  നിന്നെ സ്നേഹിക്കുന്ന ഒരുത്തനെ കെട്ടണം അല്ലാതെ കുറെ ഡിമാൻഡമായിരുന്നാൽ പാടാ മോളെ, കെട്ടടത്തോളം ആ ബഹറിൻകാരൻ കുഴപ്പമില്ല, ഇനി നിന്റെ ഇഷ്ടം "എന്നു അവൾ പറഞ്ഞു
ഞാൻ വളരെ ബുദ്ധി പൂർവ്വം ഹരിയേട്ടന്റെ പ്രപ്പോസൽ അന്ന്  ഒഴിവാക്കി, എല്ലാം പറഞ്ഞു തീർന്നപ്പോളാണ് ഹരിയേട്ടൻ എന്തേ  ലണ്ടനിലുള്ള പെൺകുട്ടികളെ പ്രപ്പോസ് ചെയ്യുന്ന രഹസ്യം എന്നോട് പറഞ്ഞത് അതു മറ്റൊന്നും  അല്ലായിരുന്നു. അദേഹത്തിന്റെ കസിൻ ബ്രദർ  ലണ്ടാനിൽ ഉണ്ടെന്നും വെള്ളക്കാരിയെ കല്യാണം കഴിച്ചു  അയാൾക്ക് ഇവിടത്തെ പൗരത്വം ലഭിച്ചുവെന്നും ഉള്ള കാര്യങ്ങൾ. ഹരിയേട്ടനൊട്  അയാൾ പറഞ്ഞുവത്രേ ലണ്ടനിൽ വർക്ക്‌ പെർമിറ്റ്‌  ഉള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കാനും അതിനു ശേഷം അയാൾ ഹരിയേട്ടനെ ഇവിടെ  വരാൻ കഴിയുമെന്നും.  കല്യാണം കഴിക്കുന്ന കുട്ടിക്ക് ഇവിടത്തെ പൗരത്വ ഇല്ലങ്കിൽ പോലും ഒരു നിശ്ചിത വർഷങ്ങക്കു ശേഷം രണ്ടു പേർക്കും ഇവിടത്തെ പൗരത്വ ലഭിക്കുമെന്നും പറഞ്ഞുവത്രേ. ഞാൻ അതു അത്ര കാര്യമാക്കിയില്ല.
മാസങ്ങൾ കഴിഞ്ഞു പോയി ഹരിയേട്ടനുമായി പിന്നെ ഒരു വിധ കോൺടാക്ട്ടുമില്ല. ഇതിനിടയിൽ ഞങ്ങളുടെ വിസയുടെയും വർക്ക്‌ പെർമിറ്റിന്റെയും  കാലാവധി തീരാറായി ലീഗൽ ആയി റിന്യൂ ചെയ്യുവാൻ ബുദ്ധിമുട്ട്ള്ളതിനാൽ  ഞാനും അനുവും കോട്ടയത്തു കാരൻ  ഒരു മലയാളി മുഖേന പണം നൽകി  നിയമ വിരുദ്ധമായി വർക്ക്‌ പെർമിറ്റ്‌ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. നിർഭാഗ്യവശാൽ അയാളും കുടുംബവും കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ  പിടിക്കപ്പെട്ടു. ഞങ്ങളുടെ പാസ്പോർട്ടും മറ്റും ഡോക്യുമെന്റ്സും നഷ്ടപ്പെട്ടു. ഞങ്ങൾക്ക് പുറത്തു ഇറങ്ങാനോ  ജോലിക്കുപോകാനോ  പറ്റാത്തെ അവസ്ഥ. പട്ടിണിയും പരിവട്ടവും ആരും ഞങ്ങളെ സഹായിക്കാൻ ഇല്ലേ. അവസാനം ഗതികേട് കൊണ്ടു ഞാൻ ഹരിയേട്ടനെ കോൺടാക്ട്ട് ചെയ്തു ഞങ്ങളുടെ വിഷമം കണ്ടിട്ടാവണം അദ്ദേഹം അയാളുടെ കസിൻ ബ്രദർ മുകേനെ ഞങ്ങളെ  സഹായിച്ചു, തിരിച്ചു നാട്ടിൽ എത്തിച്ചു. അതിനു പ്രത്യുപരമായി ഞാൻ ഒരു നന്ദികെടും കാണിച്ചു. ഞങ്ങളെ സഹായിച്ച സഹലരെയും  എല്ലാ കോണ്ടാക്ടിസിൽ നിന്നും ബ്ലോക്ക്‌ ചെയ്യ്തു. വേറേ ആരും ഞങ്ങൾക്കു സംഭവിച്ചതു അറിയേണ്ടേന്ന് കരുതി ചെയ്തതാ
കുറച്ചു നാളുകക്കു ശേഷം, ഞാൻ ആഗ്രഹിച്ച പോലെ സുന്ദരനും സുകുമാനുമായ ഒരു ചെക്കനെ കെട്ടി അയാളുടെ കൂടെ കുവൈറ്റിലേക്ക് പോയി, അധികം വൈകാതെ എനിക്കു അവിടെ ഒരു ഹോസ്പിറ്റലിൽ ജോലിയുമായി കല്യാണത്തിന്റെ പുതു മോടിയൊക്കെ തീർന്നപ്പോൾ എന്റെ കെട്ടിയോന്റെ തനിരൂപം പുറത്തു വന്നു, ആദ്യം കുട്ടികൾ അടുത്തൊന്നും വേണ്ട എന്നു പറഞ്ഞു ഞാൻ അതിൽ മറ്റൊന്നും തെറ്റിദ്ധരിച്ചില്ല, പോകെ പോകെ എനിക്ക് മനസിലായി തുടങ്ങി എന്നെ അയാൾ ഒരു കറവ പശുവിനെ പോലെയേ കരുതിയിട്ടുള്ളു, ശമ്പളം മുഴുവൻ അയാളെ ഏൽപ്പിക്കണം എന്റെ മാതാപിതാക്കളെ  പോലും ഞാൻ  സഹായിക്കാൻ പാടില്ല. മൂന്ന് വർഷം കഴിഞ്ഞപ്പോൾ  ഒരു കുട്ടി വേണമെന്ന എന്റെ നിർബന്ധത്തിൽ അയാളുടെ തീരുമാനങ്ങളിൽ  കുറച്ചു അയവുകൾ നൽകി. ഞാൻ ഗർഭിണിയുമായി. തുടക്കം മുതലേ എനിക്കു നല്ല റസ്റ്റ്‌ വേണമെന്ന് ഡോക്ടർ നിർദേശിച്ചു ആയതിനാൽ ജോലി ഉപേക്ഷിച്ചു. രണ്ടുപേർക്കും ജോലിയില്ലെങ്കിൽ ചിലവ് കൂടുതൽ ആണെന്നും പറഞ്ഞു. ആ പറഞ്ഞതിൽ ഞായമുണ്ടായിരുന്നു. എന്ന നാട്ടിൽ  അയച്ചു, ഗർഭിണി ആയിട്ടുകൂടിയും ഞാൻ കഴിക്കുന്ന ആഹാരത്തിനു പോലും കണക്കു ചോദിക്കുമായിരുന്നു. അതെല്ലാം കരഞ്ഞു തീർക്കനെ എനിക്കന്ന്‌ കഴിഞ്ഞിരുന്നുള്ളു, എന്റെ പ്രസവം കഴിഞ്ഞു മൂന്നാമത്തെ മാസത്തിൽ എന്നോട് ജോലിക്ക് പോകുവാൻ ആവശ്യപ്പെട്ടു.ഞാൻ "അനുഷ"പറഞ്ഞ വാക്കുകൾ ഓർത്തു, ഫേസ്ബുക്  വഴി ഹരീഷ് എന്ന വ്യാക്തിയ വീണ്ടും തേടി. കുറച്ചു ദിവസങ്ങൾക്കു  ശേഷം ഹരിയേട്ടാനെ ഞാൻ കണ്ടെത്തി ഒരു മെസേജ് ചെയ്തു, അധികം വൈകാത്ത എനിക്കു റീപ്ലേയും വന്നു "ഹലോ റാണി എവിടെയാനാടോ സുഖമാണോ " ഞങ്ങൾ കുറെ ചാറ്റ് ചെയ്തു  അതിൽ നിന്നും ഹരിയേട്ടനു  ഇതുവരെയും വിവാഹം കഴിച്ചിട്ടില്ലന്നും  ഇപ്പോളും ബഹറിനിൽ ആണെന്നും എനിക്കു അറിയുവാൻ കഴിഞ്ഞു.ഞാൻ എന്റെ ദുഃഖങ്ങൾ എല്ലാം മറച്ചു വെച്ചു എന്റെ ഭർത്താവിനെ വാനോളം പുകഴ്ത്തി പറഞ്ഞു. അതിനിടയിൽ അദ്ദേഹത്തിന്റെ കസിനെ കുറിച്ചും ഞാൻ  തിരക്കിയായിരുന്നു. എല്ലാവരും  സുഖയിരുന്നുയെന്നു അദ്ദേഹം പറഞ്ഞു, എനിക്കു ഒരു വിഷമം മാത്രമേയുള്ളു അതു അദ്ദേഹത്തിന്റെ കല്യാണം നടക്കാത്തതിനാൽ ആയിരുന്നു. അന്ന് എന്റെ അമ്മ പറഞ്ഞായിരുന്നു ഞങ്ങളുടെ ജാതകങ്ങൾ പൊരുതമുണ്ടെന്നും കല്യാണം നടത്താമെന്നും അന്ന് ഞാൻ ഹരീഷ് യെന്ന വ്യക്തിയെ കണ്ടില്ലായിരുന്നു. അന്ന് എന്നെ ബാധിച്ചിരുന്ന അന്ധത. 
 ഇന്നു എല്ലാം സഹിച്ചു പണത്തിനെ മാത്രം സ്നേഹിക്കുന്ന ഒരുത്തന്റെ  ഭാര്യപട്ടം ചുമന്ന്‌ കൊണ്ടു ജീവിക്കുന്നത്.  എന്റെ മകന് ഒരച്ഛന്റെയും അമ്മയുടെയും കുറവ് അവന്റെ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ വേണ്ടി മാത്രം.  എന്നെ പോലെ ആയിരങ്ങളൊ പതിനായിരങ്ങളൊ കാണും നമുക്ക് ചുറ്റും.   ഒരുപക്ഷെ അവരെല്ലാം  ഒരിക്കൽ ദൈവം നൽകിയ വരത്തെ ത്യജിച്ചിരിക്കും. അല്ലങ്കിൽ ഇനി ഒരവസരം നൽകുമായിരിക്കും.... 

ഹരിയേട്ടന് എന്റെ വിവാഹ ആശംസകൾ നേർന്നുകൊണ്ട്. 

എസ്  സുർജിത് 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot