Slider

ഒരു പെണ്ണിന്റെ കഥ

0
Image may contain: 1 person....

...
മൊബൈലിന്റെ കിണുങ്ങൽ കേട്ട് കണ്ണു പയ്യെ ചിമ്മി കൊണ്ട് ഒന്നു കൂടി പുതപ്പിനടിയിലേയ്ക്കവൾ നൂണ്ടുകയറി.
നാല് മണി അല്ലേ ഇനീം കിടക്കാം. കണ്ണടച്ചുള്ളൂ .........അതാ വീണ്ടും നാലുനാല്പതിന്റെ കിണുങ്ങൽ. ചാടിയെണീറ്റ് ഒന്നു മുഖം കഴുകി എന്നാലും കുടിയന്മാരുടേതു പോലെ ആടിയാടി അടുക്കളയിലേക്ക് .
റൈസ് കുക്കറിൽ നിന്ന് കലമെടുത്ത് അടുപ്പിൽ വച്ചു. ജീരകവും ഇഞ്ചിയുമിട്ട് കുടിക്കാനുള്ള വെള്ളവും വച്ചു അടുപ്പിൽ. ഇനിയാണ് തമാശ.
കറി എന്തു വയ്ക്കണം..[ പരീക്ഷക്ക് ഉപന്യാസം എഴുതാൻ പറഞ്ഞപ്പോൾ പോലും ഇത്രക്ക് ആലോചിക്കേണ്ടി വന്നിട്ടില്ലല്ലോന്നു അവളോർത്തു..... ഇപ്പോൾ വായിക്കണ നിങ്ങളും] ഭർത്താവിനു , മക്കൾക്ക് എന്തിനു പറയണം ഓരോരുത്തർക്കും മുഖം തെളിയണ കറി വേണ്ടെ തയ്യാറാക്കാൻ.
ഹൊ ഒരാണായി പിറന്നാൽ മതിയായിരുന്നു എന്നോർത്തപ്പോൾ പാത്രമൊക്കെ കഴുകാനുള്ളത് സിങ്കിലേക്ക് പറന്നു .
അയ്യോ 5.45 മൊബൈൽ കരഞ്ഞു തുടങ്ങി അത് ഓഫാക്കാനായി എടുത്തപ്പോൾ അമ്മമ്മയുടെ വക " പാത്രം പൊട്ടി പോകൂട്ടോ മോളേ ... ചില്ലു പാത്രം പൊട്ടാൻ പാടില്ലാട്ടോ" .
എന്താ പൊട്ടിയാൽ ആകാശം ഇടിഞ്ഞു വീഴോന്ന് ചോദിക്കാൻ തോന്നി.എന്നാലും മിണ്ടീല്ല എന്റെ ചക്കര അമ്മമ്മ എങ്കിലും അറിയണുണ്ടല്ലോ എന്റെയീ ഓട്ടം.
കുപ്പീന്നു വന്ന ഭൂതത്തേപ്പോലവൾ എല്ലാം തയ്യാറാക്കി. രണ്ടു മക്കളുടേം ഭർത്താവിന്റേം ചോറു പാത്രങ്ങളും വെള്ള കുപ്പികളും കൊണ്ട് ഊണു മേശ നിറഞ്ഞു.
സമയം 6.19 .... മോനേ കുളി കഴിഞ്ഞില്ലേ.. ഇപ്പോ ഇറങ്ങാമ്മേ..... ഇതു കുറേ കേട്ടിട്ടുണ്ട് എന്ന് പറയുന്ന ഇന്നസെന്റിനേപ്പോലെ മൂന്നാം ക്ലാസ്സുകാരൻ സുഖമായി ഉറങ്ങുന്ന റൂമിലേക്ക് ഓടി.
ഈ ഓട്ടം ഇന്ത്യക്കു വേണ്ടി ആയിരുന്നേൽ ഒരു വെള്ളി എങ്കിലും കിട്ടിയേനെ.
മോനെ എണീക്ക് സമയം പോയീട്ടോ. ...

ആരു കേൾക്കാൻ മെസ്സി ഗോളടിക്കണതും സ്വപ്നം കണ്ടുറങ്ങുകയാണ് എന്നത്തേയും പോലെ.
എടാ മര്യാദക്ക് എണീറ്റോ അല്ലേൽ നല്ല ചുട്ട അടി കിട്ടും . ഒന്നുകൂടി കുലുക്കിയപ്പോൾ..... ഹോ ഈ അമ്മ ചീത്തയാ ഉറങ്ങാനും സമ്മതിക്കില്ല എന്നുള്ള പതിവ് പല്ലവിയോടെ കുളിക്കാൻ കയറി....[ ഒരു കാട്ടു പൂച്ചയുടേതു പോലെ തോന്നി അവനെ ].
ഏഴു മണി ഇപ്പോൾ പുറത്തൂന്ന് ഒരാൾ വന്നാൽ ചിന്തിക്കും ഇതെന്തപ്പാ എറണാകുളം ചന്തയാണോ എന്തൊരു ബഹളമാണിത്... മോനേ വായ് തുറക്കൂ ഈ ദോശ കഴിക്കൂ. അപ്പു ടാ നീ ഷർട്ടിട്ടോ ചോറ്റും പാത്രം എടുത്ത് വച്ചോ. നിനക്കൊക്കെ എല്ലാം എടുത്ത് തരാൻ ഞാനുണ്ടായിട്ടാ.................... ഒരു അച്ചടക്കം ഇല്ലാത്തെ പിള്ളേരു മടുത്തു എനിക്ക്.
7.05 ആ നശിച്ച മൊബൈൽ വീണ്ടും കരഞ്ഞു.
അപ്പോഴേക്കും രാവിലത്തെ ഒരു മണിക്കൂറിന്റെ നീരാട്ടും കഴിഞ്ഞ് ഓഫീസിലേക്ക് പോകാനായി ഒരുങ്ങി നമ്മുടെ ഗൃഹനാഥന്റെ വരവ്.
കുട്ടികളുടെ ബസ് 7.15 വരും എന്നറിയാവുന്നയാളാണ് .
എല്ലാ പുരുഷ പ്രജകളും ചെയ്യണ പോലെ .. എന്താ നീ ഇതുവരെ റെഡിയാക്കിയില്ലേ മക്കളെ.. ..
കണ്ണു ചുവപ്പിച്ചു കൊണ്ട് നിനക്കിവിടെ എന്ത് മല മറിക്കണ പണിയാണ് ഉള്ളത്.
നമ്മുടെ കണ്ണ് തള്ളി പുറത്തേക്ക് വരുമ്പോൾ അടുത്ത ചോദ്യം അകെ ഒരു ചോറും കറീം വയ്ക്കണം അതിനാണ് ഇത്രയും സമയം.
പാവം കുട്ടികൾ അവർക്കും കിട്ടും ബാഗെടുത്തില്ല ഷൂ ഇട്ടില്ല എന്നിങ്ങനെ.
മക്കൾ അമ്മയെ നോക്കും ആ നോട്ടത്തിൽ അറിയാം അച്ഛൻ വൈകിയിട്ട് എന്തിനാ നമ്മുടെ അടുത്ത് ഒച്ചയെടുക്കണത് എന്ന്. അമ്മയുടെ പുഞ്ചിരിയിൽ അവരാ വിഷമം മറക്കും.
അച്ഛനും മക്കളും പോയപ്പോൾ
ഒരു യുദ്ധം തീർന്ന പ്രദേശം പോലായി വീടും മനസ്സും.
ഒന്നിരുന്ന് രാവിലെ തൊട്ടുള്ള ഓട്ട പാച്ചിൽ ഓർക്കുമ്പോൾ മടുപ്പ് തോന്നിയ ആ നിമിഷങ്ങളെയൊക്കെ നിറകണ്ണുകളോടെ സംതൃപ്തിയോടെ എനിക്ക് വേണ്ടി തന്നെയല്ലേ അതെല്ലാമെന്ന് അവളോർത്തു.
അപ്പോഴാണ് മേലധികാരിയുടെ മുഖം ഒർമ്മ വരിക. പിന്നെ വീണ്ടും തുടങ്ങും ഓഫീസിലേക്കുള്ള ഓട്ടം.
ഒരു സ്ത്രീയുടെ ഓട്ടം തീരുന്നതെന്നാണെന്ന് ആർക്കെങ്കിലും അറിയോ? ??????
അതു പോലെ സ്വയം ഒരുങ്ങി ഇറങ്ങാൻ ഭർത്താവ് ഒരു മണിക്കൂർ എടുത്താൽ കുഴപ്പമില്ല. പക്ഷെ ഭാര്യ ഒരുങ്ങി ഇറങ്ങാൻ ഒരു മണിക്കൂറിന്റെ കൂടെ അഞ്ച് മിനിറ്റു കൂടെ എടുത്താലോ?
ഈശ്വരോ അപ്പോ പറയും എത്ര ഒരുങ്ങിയാലും തീരില്ല ഇവളാരപ്പ ഐശ്വര്യ റായിയോന്നു.
അപ്പോൾ അവൾ കുട്ടികളെ കുളിപ്പിച്ച് ഉടുപ്പിടീച്ചതും, പ്രിയതമന്റെ ഷർട്ട് ഇസ്തിരിയിട്ടതും മക്കൾക്ക് ഭക്ഷണം കൊടുത്തതും ഇതെല്ലാം കഴിഞ്ഞ് വെറും പത്ത് മിനിട്ടിൽ ഒരുങ്ങി ഇറങ്ങിയതും സൗകര്യപൂർവ്വം മറക്കും........
Deepa
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo