റാമല്ല
*******
"ഹബീബതി ലേഷ് മാ ഫീ നോം" എന്റെ പ്രിയ സഖീ നീ ഉറങ്ങിയില്ലേ ഖൽദൂനിന്റെ പുഞ്ചിരിച്ചുള്ള ചോദ്യം ഹന യുടെ മനസ്സിൽ തേൻ മഴ വർഷിച്ചു
"ലാ യാ ഹബീബി അന ബിൻതിളാരിക്.."
ഇല്ല മിത്രമേ ഞാൻ അങ്ങയെ കാത്തിരിക്കയായിരുന്നു...
ഖൽദൂനിന്റെ സെറ്റ് ചെയ്ത താടിയുടെ അടിഭാഗത്തെ മെത്തപോലുള്ള പ്രതലത്തിൽ വിരലോടിച്ചു ഹന ഓർമ്മിപ്പിച്ചു...
*******
"ഹബീബതി ലേഷ് മാ ഫീ നോം" എന്റെ പ്രിയ സഖീ നീ ഉറങ്ങിയില്ലേ ഖൽദൂനിന്റെ പുഞ്ചിരിച്ചുള്ള ചോദ്യം ഹന യുടെ മനസ്സിൽ തേൻ മഴ വർഷിച്ചു
"ലാ യാ ഹബീബി അന ബിൻതിളാരിക്.."
ഇല്ല മിത്രമേ ഞാൻ അങ്ങയെ കാത്തിരിക്കയായിരുന്നു...
ഖൽദൂനിന്റെ സെറ്റ് ചെയ്ത താടിയുടെ അടിഭാഗത്തെ മെത്തപോലുള്ള പ്രതലത്തിൽ വിരലോടിച്ചു ഹന ഓർമ്മിപ്പിച്ചു...
ഹനയെ മാറോടുചേർത്തുവെച്ചു നെറ്റിയിൽ ഉമ്മവെച്ചു മൗനമായിനിന്ന കൽദൂനിന്റെ കണ്ണിൽനിന്നൊഴുകിയെത്തിയ കണ്ണീർതുള്ളികൾ തന്റെ കവിൾതടത്തിലൂടെ ഒഴുകുന്നത് ഹന അറിഞ്ഞു...
അവന്റെകവിളിൽ ഉമ്മവെച്ചു ഹന പൊട്ടിക്കരഞ്ഞു സന്തോഷത്തിന്റെ കരച്ചിൽ ഉള്ളിൽ സന്തോഷം വരുമ്പോളുണ്ടാകുന്ന കരച്ചിൽ...അനുഭവിച്ചവർക്ക് ആസ്വദിക്കാനല്ലാതെ വരികൾക്കോ വർണനകൾക്കോ നിറം പകരാൻസാധ്യമല്ലാത്ത കരച്ചിൽ
അവന്റെകവിളിൽ ഉമ്മവെച്ചു ഹന പൊട്ടിക്കരഞ്ഞു സന്തോഷത്തിന്റെ കരച്ചിൽ ഉള്ളിൽ സന്തോഷം വരുമ്പോളുണ്ടാകുന്ന കരച്ചിൽ...അനുഭവിച്ചവർക്ക് ആസ്വദിക്കാനല്ലാതെ വരികൾക്കോ വർണനകൾക്കോ നിറം പകരാൻസാധ്യമല്ലാത്ത കരച്ചിൽ
കൽദൂനിന്റെ നെഞ്ചിൽ ഒട്ടിച്ചേർന്നുകിടക്കുന്ന ഹനയുടെ ശരീരത്തിനൊപ്പം അവളുടെ മനസ്സുണ്ടായിരുന്നില്ല അത് ഭൂതകാലസ്‌മൃതിതിതേടി എങ്ങോ അലയുകയായിരുന്നു
ഒലീവ് മരങ്ങളും ഓക്കും യൂകാലിഫും തഴച്ചുവളരുന്നഫലസ്റ്റീനിന്റെ മണ്ണിൽ അവൾക്ക് പ്രിയപ്പെട്ട ഒരു സ്ഥമുണ്ട് "റമല്ല" പിറന്നുപോയതുകൊണ്ട് പ്രിയപെട്ടതായ സ്വന്തം ഗന്ധമുള്ളനാട്
മുന്തിരിവള്ളികൾ പടർന്നു പന്തലിട്ട പച്ചപ്പരവതാനിവിരിച്ച വിശാലമായ മുറ്റവും മുറ്റത്തിനുചുറ്റും ഓർക്കിഡ് പൂക്കൾ നട്ടുവളർത്തിയ രാജകീയ സൗദവുമുള്ള സ്വന്തം നാട്...
പ്രൗഢിയോടെതലയെടുത്തുനിൽക്കുന്ന ആവീട്ടിൽ മഹ മാഹിർ ദമ്പദികളേടെ സീമന്ത പുത്രി ഹന ഷബാൻ ജനിച്ചുവളർന്ന നാട്
പ്രൗഢിയോടെതലയെടുത്തുനിൽക്കുന്ന ആവീട്ടിൽ മഹ മാഹിർ ദമ്പദികളേടെ സീമന്ത പുത്രി ഹന ഷബാൻ ജനിച്ചുവളർന്ന നാട്
മുറ്റത്ത് ഓടിക്കളിച്ചപ്പോൾ അങ്ങു ദൂരെ കേട്ടിരുന്നത് ഇസ്രാഈൽ സൈന്യത്തിന്റെ തോക്കിൽനിന്നും ഉയർന്നുവീഴുന്ന വെടിയൊച്ചകളുടെശബ്ദം... ഓരോ വെടിയൊച്ചകൾ കേൾക്കുമ്പോഴും കെട്ടിപ്പുണർന്നു തന്നെ ചുംബിക്കാറുള്ള ഉമ്മയോട് ചോദിക്കും
"മാമാ ലേഷ് ഖൗഫ്ഫ് "എന്താ ഉമ്മ നിങ്ങൾ ഭയപ്പെടുന്നത് മൗനിയാകുന്ന ഉമ്മയുടെ കവിളിൽ മുത്തം നൽകി ധൈര്യം പകർന്നുനൽകിയബാല്യം...
"മാമാ ലേഷ് ഖൗഫ്ഫ് "എന്താ ഉമ്മ നിങ്ങൾ ഭയപ്പെടുന്നത് മൗനിയാകുന്ന ഉമ്മയുടെ കവിളിൽ മുത്തം നൽകി ധൈര്യം പകർന്നുനൽകിയബാല്യം...
സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശം നൽകാത്ത ഇസ്രഈലീ പട്ടാളത്തെ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത അവളുടെ മനസ്സിൽ അന്നേ വെറുപ്പായിരുന്നു അടക്കാനാവാത്ത വെറുപ്പ്....
ഉപ്പവരാത്ത രാത്രിയിൽ തേങ്ങിക്കരഞ്ഞ ഉമ്മയെ സമാധാനിപ്പിച്ച ആ കൊച്ചുപെണ്ണിന്നറിയില്ലല്ലോ ഇസ്രാഈൽ പട്ടാളം ചുട്ടുകൊന്ന തന്റെ പിതാവിനെ കുറിച്ച് എങ്കിലും ആ നിഷ്കളങ്ക ഹൃദയം ചോദിച്ചുപോയി "മാമാ വെയിൻ ബാബ"
ഉമ്മ ഉപ്പയെവിടെ..? ആചോദ്യത്തിനു ഉത്തരം പറയാൻ കഴിയാതെ ബോധരഹിതയായ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ രാത്രി!! അങ്ങിനെ എത്ര എത്ര കാളരാത്രികൾ!!
ഉപ്പയുടെ സ്നേഹം ആസ്വദിക്കാൻ കഴിയാതെ പോയ പിന്നീടുള്ള ദിനങ്ങൾ
ഉമ്മ ഉപ്പയെവിടെ..? ആചോദ്യത്തിനു ഉത്തരം പറയാൻ കഴിയാതെ ബോധരഹിതയായ ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞ രാത്രി!! അങ്ങിനെ എത്ര എത്ര കാളരാത്രികൾ!!
ഉപ്പയുടെ സ്നേഹം ആസ്വദിക്കാൻ കഴിയാതെ പോയ പിന്നീടുള്ള ദിനങ്ങൾ
കാലത്തിനൊപ്പം ഹനയും വളരുന്നുണ്ടായിരുന്നു സ്വർഗീയ സുന്ദരികളെപോലെ വശ്യമാർന്ന പുഞ്ചിരി തൂകിനിന്ന ഹനയെ പലരും മോഹിച്ചു പക്ഷെ തന്റെ ജീവിത സഖിയായി ഖൽദൂൻ അവളുടെ മനസ്സിൽ സ്ഥാനമുറച്ചിരുന്നു...
തന്റെ ചുണ്ടിൽ അമർത്തി പുണർന്നുകൊണ്ടിരുന്ന പ്രിയതമനെ നാണത്തോടെ തട്ടിമാറ്റിയതും ഹന ഞെട്ടിയുണർന്നു...താൻ കണ്ടത് സ്വപ്നമായിരുന്നെന്ന് മനസ്സിലാക്കിയ അവൾ പൊട്ടിക്കരഞ്ഞു ആ കരച്ചിൽ റാമല്ല മുഴുവനും കേൾക്കാമായിരുന്നു...
വെറും രണ്ടുമാസം മാത്രം ഭർത്താവൊന്നിച്ചു ജീവിച്ച ഹന തന്റെ പ്രിയതമനെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ആറുമാസമായി കണ്മുന്നിൽ വെച്ചാണ് ഇസ്രാഈലീ പട്ടാളം അദ്ദേഹത്തെ അടിച്ചുകൊന്നത്...
മധുവിധു ആഘോഷിക്കാൻ തന്റെ കൂട്ടുകാരും കുടുംബവുമുള്ള നബുൽസിലേക്ക് പോകുമ്പോൾ ഹനയെ മാനഭംഗം ചെയ്യാൻ കടന്നുപിടിച്ച പട്ടാളക്കാരനെ മുഖത്തടിച്ചപ്പോൾ കൂടിനിന്ന പട്ടാളക്കാർ ഇരട്ടക്കുഴലുള്ള തോക്കുകൊണ്ട് അദ്ദേഹത്തെ തുരുതുരാ അടിക്കുകയായിരുന്നു....
അവിടെവച്ചു തന്നെ അദ്ദേഹംമരണമടഞ്ഞു...
മധുവിധു ആഘോഷിക്കാൻ തന്റെ കൂട്ടുകാരും കുടുംബവുമുള്ള നബുൽസിലേക്ക് പോകുമ്പോൾ ഹനയെ മാനഭംഗം ചെയ്യാൻ കടന്നുപിടിച്ച പട്ടാളക്കാരനെ മുഖത്തടിച്ചപ്പോൾ കൂടിനിന്ന പട്ടാളക്കാർ ഇരട്ടക്കുഴലുള്ള തോക്കുകൊണ്ട് അദ്ദേഹത്തെ തുരുതുരാ അടിക്കുകയായിരുന്നു....
അവിടെവച്ചു തന്നെ അദ്ദേഹംമരണമടഞ്ഞു...
ഓർമ്മയുടെ ചില്ലുകൊട്ടാരം തല്ലിതകർത്ത് കവിളിലൂടെ ഒഴുകുന്ന ചുടു കണ്ണീർ തുടച്ചുകൊണ്ട് തന്റെ അടിവയറിൽ കൈവെച്ചു അവൾ പ്രതിഞ്ഞചെയ്തു തനിക്കുപിറക്കാൻ പോകുന്നത് ഒരാണ്കുഞ്ഞാണെങ്കിൽ ഈ നാടിന്റെ സമ്പൂർണ്ണ സ്വതന്ത്ര്യത്തിനു വേണ്ടി ഞാൻ സമർപ്പിക്കും...ആ പ്രതിജ്ഞയിൽ മഞ്ഞുവീഴുന്ന രാമല്ലയിൽ സൂര്യകിരണം തട്ടി മഞ്ഞുകട്ടകൾ ഉരുകിയൊലിച്ചുകൊണ്ടേയിരുന്നു...
അബ്ദുൾ ഗഫൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക