ഭ്രാന്തൻ
................
................
ഒരാൾ കല്ല് ഉരുട്ടി കുന്നിൻ മുകളിലെത്തി.
മുകളിൽ നിന്നും താഴേയ്ക്കിട്ട്
കൈ കൊട്ടി ചിരിച്ചു.
ഞാൻ അവനെ വിളിച്ചു "ഭ്രാന്തൻ "
മുകളിൽ നിന്നും താഴേയ്ക്കിട്ട്
കൈ കൊട്ടി ചിരിച്ചു.
ഞാൻ അവനെ വിളിച്ചു "ഭ്രാന്തൻ "
ഒരാൾ നേരം ഇരുട്ടിയപ്പോൾ
കോഴിക്കുഞ്ഞുങ്ങളെയെല്ലാം
കൂട്ടിനകത്താക്കി വാതിലടച്ചു.
പാതിരാവിൽ ആ കൂട് തുറന്ന്
അവയെ കുറുക്കന്റെ വായിലേക്ക് വിട്ടു.
ഞാൻ അവനെ വിളിച്ചു " ഭ്രാന്തൻ "
കോഴിക്കുഞ്ഞുങ്ങളെയെല്ലാം
കൂട്ടിനകത്താക്കി വാതിലടച്ചു.
പാതിരാവിൽ ആ കൂട് തുറന്ന്
അവയെ കുറുക്കന്റെ വായിലേക്ക് വിട്ടു.
ഞാൻ അവനെ വിളിച്ചു " ഭ്രാന്തൻ "
ഒരാൾ വികാരങ്ങളെ തോൽപ്പിച്ച്
പാറക്കല്ലു പോലെ ഉറച്ച് നിന്നു.
മനസ്സിന്റെ കൂട് താഴിട്ട് പൂട്ടി
നൻമ തിൻമകളെ തരം തിരിച്ചു.
ഞാൻ അവനെ വിളിച്ചു "യഥാർത്ഥ മനുഷ്യൻ "
പാറക്കല്ലു പോലെ ഉറച്ച് നിന്നു.
മനസ്സിന്റെ കൂട് താഴിട്ട് പൂട്ടി
നൻമ തിൻമകളെ തരം തിരിച്ചു.
ഞാൻ അവനെ വിളിച്ചു "യഥാർത്ഥ മനുഷ്യൻ "
പക്ഷേ അവന്റെ തല കുനിഞ്ഞിരുന്നു.
പാറക്കല്ലു പോലെ ഉറച്ചു നിൽക്കുമ്പോഴും
ഒരു ഉരുൾപൊട്ടലിൽ തകരാൻ കൊതിച്ചവൻ;
മനസ്സിനെ താഴിട്ട് പൂട്ടിയിട്ട്
അതിന്റെ താക്കോൽ
മറ്റൊരാളുടെ കയ്യിൽ കൊടുത്തവൻ;
എന്നിട്ടും യഥാർത്ഥ മനുഷ്യനെന്ന്
അഹങ്കരിക്കുന്നവൻ;
അവൻ സ്വയം വിളിച്ചു "ഭ്രാന്തൻ...... "
പാറക്കല്ലു പോലെ ഉറച്ചു നിൽക്കുമ്പോഴും
ഒരു ഉരുൾപൊട്ടലിൽ തകരാൻ കൊതിച്ചവൻ;
മനസ്സിനെ താഴിട്ട് പൂട്ടിയിട്ട്
അതിന്റെ താക്കോൽ
മറ്റൊരാളുടെ കയ്യിൽ കൊടുത്തവൻ;
എന്നിട്ടും യഥാർത്ഥ മനുഷ്യനെന്ന്
അഹങ്കരിക്കുന്നവൻ;
അവൻ സ്വയം വിളിച്ചു "ഭ്രാന്തൻ...... "
resmi
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക