ഫാദേർസ് ഡേ...
***************
എല്ലാ വർഷവും തങ്ങളുടെ സ്കൂൾ ബാച്ചിന്റെ ക്ലാസ് മേറ്റ്സ് സംഗമം
മുൻകയ്യെടുത്ത് സംഘടിപ്പിച്ചിരുന്ന
വൈഷ്ണവും ലിഡയും ഇത്തവണ അതിന് ഒരു മാറ്റം വരുത്തി,അതിന് പകരമായി ഫാദേർസ് ഡേ ആഘോഷിയ്ക്കുവാൻ തീരുമാനിച്ചു.
***************
എല്ലാ വർഷവും തങ്ങളുടെ സ്കൂൾ ബാച്ചിന്റെ ക്ലാസ് മേറ്റ്സ് സംഗമം
മുൻകയ്യെടുത്ത് സംഘടിപ്പിച്ചിരുന്ന
വൈഷ്ണവും ലിഡയും ഇത്തവണ അതിന് ഒരു മാറ്റം വരുത്തി,അതിന് പകരമായി ഫാദേർസ് ഡേ ആഘോഷിയ്ക്കുവാൻ തീരുമാനിച്ചു.
ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന വൈഷണവും ലിഡയും സ്കൂളിലെ വിശാലമായൊരു ഹാൾ അതിനായി സജ്ജമാക്കി.
പങ്കെടക്കുന്നവർക്കായുള്ള ബുഫേയും 50 ൽപരം ഫാദേർസിനെ ആദരിച്ച് കൊണ്ട് അവർക്കായുള്ള ഉപഹാരങ്ങളും അവർ തയ്യാറാക്കിയിരുന്നു.
ആ ചടങ്ങിൽ പങ്കെടുക്കാൻ ഇടവക പള്ളിയിലെ പ്രായം ചെന്ന വികാരിയച്ചനും ആ പ്രദേശത്തെ സാമൂഹിക സംസ്കാരിക നേതാക്കളും സ്കൂളിലെ അധ്യാപകരും പ്രത്യേക ക്ഷണിതാക്കളായി വേദിയിൽ ഉണ്ടായിരുന്നു.
ഫാദേർസ് സംഗമ യോഗം അതിന്റെ അവസാനത്തിലേയ്ക്ക് എത്തി.പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്താനായി അധ്യക്ഷനായ വികാരിയച്ചൻ,സംഘാടകയായ ലിഡയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചു...
നന്ദി പ്രകാശനത്തിന്റെ അവസാനമായി
ലിഡ പറഞ്ഞ വാക്കുകൾ സദസ്യരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കണ്ണുകളിൽ ഈറണിയിച്ചു,
" വേണ്ടാജൻമമായി പള്ളി നടയിൽ ഉപേക്ഷിച്ച് പോയ ദിവസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന എന്നെ,ഏറ്റെടുത്ത് പൊന്ന് പോലെ വളർത്തി,മികച്ച വിദ്യാഭ്യാസം തന്ന് ജീവിതത്തിൽ നല്ല നിലയിലെത്തിച്ച , മക്കളില്ലാതിരുന്ന എന്റെ അപ്പച്ചന്റെ മകളായി പിറന്നില്ലെങ്കിലും മകളായി വളരാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിയ്ക്കുന്നു"...
ലിഡ പറഞ്ഞ വാക്കുകൾ സദസ്യരെ ഒന്നടങ്കം അത്ഭുതപ്പെടുത്തി കണ്ണുകളിൽ ഈറണിയിച്ചു,
" വേണ്ടാജൻമമായി പള്ളി നടയിൽ ഉപേക്ഷിച്ച് പോയ ദിവസങ്ങൾ മാത്രം പ്രായമുണ്ടായിരുന്ന എന്നെ,ഏറ്റെടുത്ത് പൊന്ന് പോലെ വളർത്തി,മികച്ച വിദ്യാഭ്യാസം തന്ന് ജീവിതത്തിൽ നല്ല നിലയിലെത്തിച്ച , മക്കളില്ലാതിരുന്ന എന്റെ അപ്പച്ചന്റെ മകളായി പിറന്നില്ലെങ്കിലും മകളായി വളരാൻ കഴിഞ്ഞതിൽ ഞാൻ ഏറെ അഭിമാനിയ്ക്കുന്നു"...
അമ്മച്ചി മരിച്ച് അടക്കിയ ദിവസം,
എകനായി മാറി നിന്ന് കരഞ്ഞിരുന്ന അപ്പച്ചനെ കണ്ട നമ്മുടെ ഈ അച്ചൻ,ഇതുവരെ എന്നെ അപ്പച്ചൻ അറിയിക്കാതിരുന്ന ഈ രഹസ്യം എന്നോട് പറഞ്ഞിട്ട് പറഞ്ഞു,
മോള് അപ്പച്ചനെ ഒരിയ്ക്കലും വിഷമിപ്പിയ്ക്കാതെ നോക്കി കൊള്ളണമെന്ന്,
ഇത്രയും പറഞ്ഞപ്പോഴേക്കും വിതുമ്പി സംസാരിയ്ക്കാൻ കഴിയാതായ ലിഡയെ,
ഉപഹാരം ഏറ്റ് വാങ്ങി വേദിയിൽ ഇരുന്നിരുന്ന അപ്പച്ചൻ എഴുന്നേറ്റ് വന്ന് കെട്ടി പിടിച്ചിട്ട് കരഞ്ഞ് കൊണ്ട് വിളിച്ചു,എന്റെ പൊന്നുമോളേ....
എകനായി മാറി നിന്ന് കരഞ്ഞിരുന്ന അപ്പച്ചനെ കണ്ട നമ്മുടെ ഈ അച്ചൻ,ഇതുവരെ എന്നെ അപ്പച്ചൻ അറിയിക്കാതിരുന്ന ഈ രഹസ്യം എന്നോട് പറഞ്ഞിട്ട് പറഞ്ഞു,
മോള് അപ്പച്ചനെ ഒരിയ്ക്കലും വിഷമിപ്പിയ്ക്കാതെ നോക്കി കൊള്ളണമെന്ന്,
ഇത്രയും പറഞ്ഞപ്പോഴേക്കും വിതുമ്പി സംസാരിയ്ക്കാൻ കഴിയാതായ ലിഡയെ,
ഉപഹാരം ഏറ്റ് വാങ്ങി വേദിയിൽ ഇരുന്നിരുന്ന അപ്പച്ചൻ എഴുന്നേറ്റ് വന്ന് കെട്ടി പിടിച്ചിട്ട് കരഞ്ഞ് കൊണ്ട് വിളിച്ചു,എന്റെ പൊന്നുമോളേ....
അത് കണ്ട സദസ്യർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു,ആനന്ദാശ്രുക്കളോടെ....
ഹാഷിം ആലുവ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക