Slider

വായനാദിനത്തിൽ ഒരനുസ്മരണം ചങ്ങമ്പുഴ

0
വായനാദിനത്തിൽ ഒരനുസ്മരണം
ചങ്ങമ്പുഴ
========
മലയാള സാഹിത്യത്തിലെ നിത്യവിസ്മയവും നിത്യരോമാഞ്ചവുമാണ് ചങ്ങമ്പുഴ കൃഷ്‍ണപിള്ള. സാംസ്കാരിക പാരമ്പര്യമോ ധനപ്രൗഢിയോ കൂടാതെ നൈസർഗികമായ പ്രതിഭ ഒന്ന് കൊണ്ട് ഒരു കാലഘട്ടത്തിന്റെ കാവ്യാഭിരുചിയെ മാറ്റിമറിച്ചുകളഞ്ഞ കവിയാണ് ചങ്ങമ്പുഴ. ചങ്ങമ്പുഴ സാഹിത്യവേദിയിൽ കാലുകുത്താൻ തുടങ്ങുമ്പോൾ കവിത്രയത്തിപ്പെട്ട ഉള്ളൂരും വള്ളത്തോളും കാവ്യരചനയിൽ നിന്ന് വിരമിച്ചിരുന്നില്ല. കുമാരനാശാന്റെ ഭൗതികദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ ഘനഗംഭീരധ്വനി തെല്ലും നിലച്ചിരുന്നില്ല.
ചങ്ങമ്പുഴക്കവിതകളിൽ പകുതിയിലധികവും സ്ത്രീപുരുഷ പ്രേമത്തിന്റെ ചൂടും ചൂരും നൊമ്പരങ്ങളും ഉൾക്കൊള്ളുന്നവയാണ്.
ചങ്ങമ്പുഴയുട പ്രേമകാവ്യങ്ങളിൽ പ്രഥമസ്ഥാനം രമണനാണ്. തന്റെ പ്രിയ സുഹൃത്തായ രാഘവൻപിള്ള പ്രേമനൈരാശ്യംമൂലം ആത്മഹത്യചെയ്തതിൽ പരിതപിച്ചെഴുതിയ വിലാപകാവ്യം കൂടിയാണ് രമണൻ. ഏറ്റവും കൂടുതൽ പ്രതികൾ കുറഞ്ഞകാലം കൊണ്ട് വിറ്റുതീർന്ന മലയാള പുസ്തകങ്ങളിൽ ഒന്നായ രമണൻ വായനക്കാർക്ക് ആനന്ദവും കവിക്ക് സാമ്പത്തിക നേട്ടവും പ്രദാനം ചെയ്തു. യൂറോപ്യൻ ഭാഷകളിൽ പ്രചാരം നേടിയ ആരണ്യക വിലാപകാവ്യത്തിന്റെ ശിൽപം മലയാളത്തിൽ ആദ്യമായി സ്വീകരിച്ച് രചിച്ച കൃതിയാണിത്.
ചങ്ങമ്പുഴയുടെ "വാഴക്കുല" കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരുടെ ഉണർത്തുപാട്ടായിരുന്നു.
സ്വയം സൃഷ്ടമായ ഒരു സ്വപ്ന ലോകത്തിൽ സ്വച്ഛന്ദവിഹാരം നടത്താൻ വെമ്പൽ കൊണ്ട കറതീർന്ന കാൽപ്പനിക കവിയാണ് ചങ്ങമ്പുഴ. പാശ്ച്യാത്യ നാടുകളിൽ ഉടലെടുത്ത കാൽപ്പനിക പ്രസ്ഥാനത്തിന് ചിരപ്രതിഷ്ഠ നൽകിയവരാണ് വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റസ് തുടങ്ങിയ വിഖ്യാതരായ കവികൾ.
 വിചിത്രമായ ജീവിതാനുഭവങ്ങൾ ചങ്ങമ്പുഴക്കവിതയ്ക്ക് അപൂർവ സുന്ദരമായ ഭാവപ്പൊലിമ പകർന്നിട്ടുണ്ട്. ശിഥിലചിന്തകളും നൈമിഷിക ഭാവങ്ങളും സ്ഥായീഭാവത്തിന്റെ ആനുഷംഗിക പ്രകടനങ്ങളും താൽക്കാലികമായ സുഖദുഃഖാവസ്ഥകളും കോറിയിട്ടിരിക്കുന്ന കാവ്യശകലങ്ങൾ പലതുമുണ്ട്. ചിലതിൽ ജീവിതത്തിന്റെ ദുഃഖാത്മകത, ചിലതിൽ നൈരാശ്യം, ചിലതിൽ സമരാവേശം, ചിലതിൽ മദ്യത്തിന്റെ ലഹരി, മൃത്യുവാഞ്ഛ ഇങ്ങനെ പോകുന്നു പല പ്രമേയങ്ങൾ.
 ചങ്ങമ്പുഴയുടെ സ്വകാര്യ ജീവിതംപലപ്പോഴും സദാചാരത്തിന്റെ വേലികൾ പൊളിച്ചുകളഞ്ഞുകൊണ്ടുള്ളതായിരുന്നു. അതിരുകടന്ന പ്രേമ വിഭ്രാന്തിയും അസാന്മാർഗിക ജീവിതവും ചങ്ങമ്പുഴയുടെ കവിമനസ്സിനെ വിചിത്രമായ രീതിയിൽ ചിന്തിപ്പിച്ചിട്ടുണ്ട്.
 “കപടലോകത്തിൽ ആത്മാർത്ഥമായ ഹൃദയവും” പേറി കളകണ്ഠത്തെ അഗ്നിവീണയാക്കി പാടിക്കൊണ്ട് മുപ്പത്തിയേഴാമത്തെ വയസ്സിൽ വാതരോഗവും ക്ഷയവും പിടിപെട്ട് അന്തരിക്കുകയും ചെയ്തു.
........തൊട്ടിയിൽ.......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo