
വീണപൂവേ.,
ദലമർമ്മരംതീർത്ത് നിന്നെത്തലോടിയ
മന്ദപവനനുമിന്നെങ്ങുപോയി?
പരാഗരേണുവാൽ നിന്നിലലിഞ്ഞു
നിൻപൂന്തേൻനുകർന്നൊരാ
മധുപനുമെന്തേ പറന്നുപോയോ?
ദലമർമ്മരംതീർത്ത് നിന്നെത്തലോടിയ
മന്ദപവനനുമിന്നെങ്ങുപോയി?
പരാഗരേണുവാൽ നിന്നിലലിഞ്ഞു
നിൻപൂന്തേൻനുകർന്നൊരാ
മധുപനുമെന്തേ പറന്നുപോയോ?
കുളിർമഞ്ഞുതുള്ളിയാൽ
നിന്നെയൊരുക്കിയ നിശയുടെ
കണ്ണീർ മെല്ലെപ്പെയ്തു നിന്നെ
ആപാദചൂഢം നനയിച്ചുവോ?
അതോ, ദലങ്ങൾ പൊഴിഞ്ഞ്
നിൻമുഖകാന്തി പോയപ്പോൾ
നിർദ്ദയംനിന്നെ വലിച്ചെറിഞ്ഞോ?
നിന്നെയൊരുക്കിയ നിശയുടെ
കണ്ണീർ മെല്ലെപ്പെയ്തു നിന്നെ
ആപാദചൂഢം നനയിച്ചുവോ?
അതോ, ദലങ്ങൾ പൊഴിഞ്ഞ്
നിൻമുഖകാന്തി പോയപ്പോൾ
നിർദ്ദയംനിന്നെ വലിച്ചെറിഞ്ഞോ?
ക്ഷണികമാം ജീവിതചക്രത്തിൽ
നീയെത്ര മനസ്സുകൾക്കാനന്ദമേകിയില്ലേ?
നിന്നെക്കണികാണുംനേരത്തെ -
ന്നാത്മാവി,ലറിയാതെ ഹർഷോന്മാദങ്ങൾ
നുരപൊട്ടിയൊഴുകിയതും ഞാനറിവൂ.
നീയെത്ര മനസ്സുകൾക്കാനന്ദമേകിയില്ലേ?
നിന്നെക്കണികാണുംനേരത്തെ -
ന്നാത്മാവി,ലറിയാതെ ഹർഷോന്മാദങ്ങൾ
നുരപൊട്ടിയൊഴുകിയതും ഞാനറിവൂ.
ഇന്നീ വീഥിയിൽ ദലങ്ങളില്ലാത്ത നിൻ
ചിന്നിച്ചിതറിയ ഞെട്ടുകള്‍ കാണുമ്പോൾ
എന്‍റെ ദേഹത്തെയോർത്തു ഭയന്നിടുന്നു.
ചിന്നിച്ചിതറിയ ഞെട്ടുകള്‍ കാണുമ്പോൾ
എന്‍റെ ദേഹത്തെയോർത്തു ഭയന്നിടുന്നു.
ബെന്നി ടി.ജെ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക