കാവ്യാങ്കണം ചില മധുരസ്മരണകൾ.
.....................................................................
.....................................................................
രണ്ടു ദിവസം കഴിഞ്ഞിരിക്കുന്നു ഇങ്ങനൊരു കുറിപ്പിടാൻ.
പ്രത്യേകിച്ചൊന്നുമല്ല!
ഈ പരിപാടി കഴിഞ്ഞ് ഞാൻ നേരെ പോയത് എന്റെ നാട്ടിലേക്കാണ്. കണ്ടാണിശ്ശേരിയിലേക്ക്.
എങ്ങനേണ്ടാർന്നു മോളെ പരിപാടികളൊക്കെ...? എന്നും ചോദിച്ച് നല്ലൊരു ചൂട് കാപ്പി കിട്ടണമെങ്കിൽ അമ്മേടെ അടുത്ത് തന്നെ ചെല്ലണം.
എറണാംകുളത്തേക്കു പോയിരുന്നെങ്കിൽ, അങ്ങനൊരു ഭാഗ്യം കിട്ടൂല്ലല്ലോ.
പ്രത്യേകിച്ചൊന്നുമല്ല!
ഈ പരിപാടി കഴിഞ്ഞ് ഞാൻ നേരെ പോയത് എന്റെ നാട്ടിലേക്കാണ്. കണ്ടാണിശ്ശേരിയിലേക്ക്.
എങ്ങനേണ്ടാർന്നു മോളെ പരിപാടികളൊക്കെ...? എന്നും ചോദിച്ച് നല്ലൊരു ചൂട് കാപ്പി കിട്ടണമെങ്കിൽ അമ്മേടെ അടുത്ത് തന്നെ ചെല്ലണം.
എറണാംകുളത്തേക്കു പോയിരുന്നെങ്കിൽ, അങ്ങനൊരു ഭാഗ്യം കിട്ടൂല്ലല്ലോ.
വളരെ കൃത്യതയും വ്യക്തതയും ഉള്ളൊരു പരിപാടിയായിരുന്നു നല്ലെഴുത്തിന്റെ ആദ്യ അവാർഡ് പ്രോഗ്രാം.
"ശ്യാം എം മേനോൻ" അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ, നല്ലെഴുത്തുമായി ബന്ധപ്പെട്ടു നടത്തിയതായിരുന്നു കാവ്യങ്കണം മാതൃസ്മൃതി കവിതാ മത്സരം.
നമ്മുടെ അംഗങ്ങളെല്ലാം വളരെ നല്ല രീതിയിൽ അതിൽ പങ്കെടുക്കുകയുണ്ടായി.
ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു (മാർച്ച് 11) അതിന്റെ അവാർഡ് നൽകിയത്.
"ശ്യാം എം മേനോൻ" അദ്ദേഹത്തിന്റെ അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ, നല്ലെഴുത്തുമായി ബന്ധപ്പെട്ടു നടത്തിയതായിരുന്നു കാവ്യങ്കണം മാതൃസ്മൃതി കവിതാ മത്സരം.
നമ്മുടെ അംഗങ്ങളെല്ലാം വളരെ നല്ല രീതിയിൽ അതിൽ പങ്കെടുക്കുകയുണ്ടായി.
ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു (മാർച്ച് 11) അതിന്റെ അവാർഡ് നൽകിയത്.
"ജ്യോതിർമയി ശങ്കരൻ" പരിപാടി ഉദ്ഘാടനം ചെയ്തു, മാതൃസ്മൃതികൾ ഓർത്തെടുത്തു മനോഹരമായി നമ്മളോടാവർ സംസാരിച്ചു.
അവരുടെ ഭാഷയിലൂടൊന്നു പോയി വന്നപ്പോൾ,
നല്ലെഴുത്തുകളെ കുറിച്ചും,
ഓർക്കുട്ട് നെ കുറിച്ചും,
ഓൺലൈൻ മേഖലകളെ കുറിച്ചും,
വളരെ വിശദമായി അവരുടെ മനസ്സ് നമ്മളുമായി പങ്കുവെച്ചു.
നല്ലെഴുത്തിലേക്കു വരാമെന്നും,
ഇങ്ങനൊരു വേദി കിട്ടിയതിന് വളരെ സന്തോഷമുണ്ടെന്നും പ്രത്യേകം എടുത്തു പറഞ്ഞു.
അമ്മയെ കുറിച്ചുള്ള കവിത എന്ത് രസമായിട്ടാണ് ആലപിച്ചത്.
അവരുടെ ഭാഷയിലൂടൊന്നു പോയി വന്നപ്പോൾ,
നല്ലെഴുത്തുകളെ കുറിച്ചും,
ഓർക്കുട്ട് നെ കുറിച്ചും,
ഓൺലൈൻ മേഖലകളെ കുറിച്ചും,
വളരെ വിശദമായി അവരുടെ മനസ്സ് നമ്മളുമായി പങ്കുവെച്ചു.
നല്ലെഴുത്തിലേക്കു വരാമെന്നും,
ഇങ്ങനൊരു വേദി കിട്ടിയതിന് വളരെ സന്തോഷമുണ്ടെന്നും പ്രത്യേകം എടുത്തു പറഞ്ഞു.
അമ്മയെ കുറിച്ചുള്ള കവിത എന്ത് രസമായിട്ടാണ് ആലപിച്ചത്.
നമ്മുടെ മുഖ്യാതിഥി പവിത്രൻ തീക്കുനി,
മുഖ്യാതിഥിതിയെന്നാൽ മുഖ്യമായ നാലോ അഞ്ചോ വാചകങ്ങൾ മാത്രം പറഞ്ഞാൽ മതിയല്ലോ എന്ന നിലപാടിലാണ് തുടങ്ങിയതെങ്കിലും, സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം അതെല്ലാം മറന്നു. എഴുത്തുവഴികളെ കുറിച്ചൊക്കെ ധാരാളം സംസാരിച്ചു. അദ്ദേഹത്തിന്റെ "പർദ്ദ" എന്ന കവിത പിൻവലിക്കാനുണ്ടായിരുന്ന സാഹചര്യം പങ്കുവെച്ചു എന്ന് മാത്രമല്ല, ആ കവിത അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ചൊല്ലുകയും ചെയ്തു.
മുഖ്യാതിഥിതിയെന്നാൽ മുഖ്യമായ നാലോ അഞ്ചോ വാചകങ്ങൾ മാത്രം പറഞ്ഞാൽ മതിയല്ലോ എന്ന നിലപാടിലാണ് തുടങ്ങിയതെങ്കിലും, സംസാരിച്ചു തുടങ്ങിയപ്പോൾ അദ്ദേഹം അതെല്ലാം മറന്നു. എഴുത്തുവഴികളെ കുറിച്ചൊക്കെ ധാരാളം സംസാരിച്ചു. അദ്ദേഹത്തിന്റെ "പർദ്ദ" എന്ന കവിത പിൻവലിക്കാനുണ്ടായിരുന്ന സാഹചര്യം പങ്കുവെച്ചു എന്ന് മാത്രമല്ല, ആ കവിത അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ചൊല്ലുകയും ചെയ്തു.
നല്ലെഴുത്തിന്റെ സ്വന്തമായ, മറ്റൊരു മുഖ്യാതിഥിയായിരുന്നു "ദേവമനോഹർ സാർ.". അദ്ദേഹം 'കാലവും കവിതയും' എന്ന വിഷയത്തെ കുറിച്ച് വളരെ സ്പഷ്ടമായി തന്നെ സംസാരിച്ചു. ഒപ്പം പഴയ കുറെ ഓർമ്മകളും. ഓൺലൈൻ എഴുത്തിനെ കുറിച്ചുള്ള ഓരോ വാക്കുകളും കേട്ടപ്പോൾ, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എത്ര കൃത്യമാണെന്ന് തോന്നിയിരുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഒരു കവിത്വമിങ്ങനെ നിറഞ്ഞു നിൽപ്പുണ്ട്.
നമ്മുടെ നല്ലെഴുത്തിന്റെ ഗുരുനാഥനായ അധ്യക്ഷൻ പ്രകാശ് ജി,
ആശയങ്ങൾ,
ആശയക്കുഴപ്പങ്ങൾ,
സംശയങ്ങൾ,
എന്താണ് കവിത,
വൃത്തം ഇല്ലാതെ കവിതയുണ്ടോ?
വൈകാരികതയും, കവിതയുടെ മൂല്യവും,
നിരൂപണങ്ങൾ എങ്ങനെ വേണം?
എങ്ങനെയൊക്കെ എഴുതാം, എഴുതാതിരിക്കാം.
എന്നിങ്ങനെ എന്തൊക്കെ സംശയങ്ങൾ നമുക്കോരോരുത്തർക്കും ഉണ്ടോ, അതിനെല്ലാം കൃത്യമായി ഭാഷയിൽ, ഇനിയൊന്നും ചോദിക്കാനില്ല എന്ന് കേൾക്കുന്നവർക്ക് തൃപ്തി വരുന്ന തരത്തിൽ വിശദമായി, നാടൻ ഭാഷയിൽ പറഞ്ഞാൽ,
നല്ല അസ്സലായി പറഞ്ഞു തന്നു. ഒന്നും അങ്ങോട്ടും ഇല്ല, ഇങ്ങോട്ടും ഇല്ല!! ശുഭം!
ആശയങ്ങൾ,
ആശയക്കുഴപ്പങ്ങൾ,
സംശയങ്ങൾ,
എന്താണ് കവിത,
വൃത്തം ഇല്ലാതെ കവിതയുണ്ടോ?
വൈകാരികതയും, കവിതയുടെ മൂല്യവും,
നിരൂപണങ്ങൾ എങ്ങനെ വേണം?
എങ്ങനെയൊക്കെ എഴുതാം, എഴുതാതിരിക്കാം.
എന്നിങ്ങനെ എന്തൊക്കെ സംശയങ്ങൾ നമുക്കോരോരുത്തർക്കും ഉണ്ടോ, അതിനെല്ലാം കൃത്യമായി ഭാഷയിൽ, ഇനിയൊന്നും ചോദിക്കാനില്ല എന്ന് കേൾക്കുന്നവർക്ക് തൃപ്തി വരുന്ന തരത്തിൽ വിശദമായി, നാടൻ ഭാഷയിൽ പറഞ്ഞാൽ,
നല്ല അസ്സലായി പറഞ്ഞു തന്നു. ഒന്നും അങ്ങോട്ടും ഇല്ല, ഇങ്ങോട്ടും ഇല്ല!! ശുഭം!
പ്രേം മാഷിന്റെ സാനിധ്യം നിറഞ്ഞു നിന്നൊരു വേദിയായിരുന്നു അത്. എഴുത്തിൽ അദ്ദേഹം കൈവെക്കുന്ന മേഖലകൾ പോലെ, എവിടെയും പ്രേം മാഷ് മാത്രം.
നമ്മുടെ ജേതാവ് "ശ്രീനിവാസൻ തൂണേരി" അദ്ദേഹത്തിന്റെ കവിതകളുടെ അതേ ചടുലമായ ഭാഷയിൽ, കവിതകളെ കുറിച്ചും, ആശയങ്ങളെ കുറിച്ചുമെല്ലാം ഭംഗിയായി സംസാരിച്ചു.
"സജി മാഷ്" ആശംസ പ്രസംഗത്തോടൊപ്പം നല്ലെഴുത്തിലെ നല്ലോർമ്മകളും പങ്കുവെച്ചു.
"രാജേഷ് ദാമോദർ" രാജേഷ് എത്ര സുന്ദരമായിട്ടാണ് അമ്മയെ കുറിച്ചുള്ള ആ ഓർമ്മകളൊക്കെയും പങ്കുവെച്ചത്. ആരുടേയും കണ്ണുകൾ നിറഞ്ഞു പോവുന്നൊരു നിമിഷമായായിരുന്നു അത്. അവിടെ വന്നിട്ടുള്ള എല്ലാവരും നിറഞ്ഞ കണ്ണൊന്നു തുടച്ചിരുന്നു.
അതെ,
അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എത്ര മനോഹരമാണ് അല്ലെ?
അതെ,
അമ്മയെ കുറിച്ചുള്ള ഓർമ്മകൾ എത്ര മനോഹരമാണ് അല്ലെ?
രേവതി രൂപേഷ് വളരെ ഭംഗിയായി പരിപാടികൾ അച്ചടക്കത്തോടെ മുന്നോട്ടു കൊണ്ട് പായി.
എല്ലാവരെയും സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ എനിക്കും അതിയായ സന്തോഷമുണ്ട്.
പ്രോത്സാഹനസമ്മാനം കിട്ടിയവരും, അല്ലാത്തവരും, അവിടെ വന്ന ഓരോരുത്തരും
നമ്മുടെ കൂട്ടായ്മയുടെ, മധുരം പങ്കു വെക്കാൻ വന്നവർ തന്നെയാണ്.
നമുക്കെന്തു കിട്ടുന്നു എന്നതിലല്ല,
നമ്മളെന്തു കൊടുക്കുന്നു എന്ന് ചിന്തിക്കുന്നിടത്താണ് സ്നേഹം നില നിൽക്കുന്നത്.
അങ്ങനെ വരുമ്പോൾ, അവിടെ വന്ന ഓരോരുത്തരും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
നമ്മുടെ കൂട്ടായ്മയുടെ, മധുരം പങ്കു വെക്കാൻ വന്നവർ തന്നെയാണ്.
നമുക്കെന്തു കിട്ടുന്നു എന്നതിലല്ല,
നമ്മളെന്തു കൊടുക്കുന്നു എന്ന് ചിന്തിക്കുന്നിടത്താണ് സ്നേഹം നില നിൽക്കുന്നത്.
അങ്ങനെ വരുമ്പോൾ, അവിടെ വന്ന ഓരോരുത്തരും നമ്മുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
അദൃശ്യ സാന്നിധ്യമായി ഉണ്ണി മാഷ് എല്ലായിടത്തും ഉണ്ടായിരുന്നു. പലപ്പോഴും മെസ്സേജ് അയച്ചു ചോദിച്ചിരുന്നു കാര്യങ്ങളൊക്കെ.
പ്രോഗ്രാംന് മുന്പും ശേഷവും. നല്ലെഴുത്ത് എന്നാൽ ഉണ്ണി മാധവൻ തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയൊരു കുറവാണെങ്കിലും, അത് നികത്താൻ ഒപ്പത്തിനൊപ്പം നിൽക്കാൻ ഓരോരുത്തരും ഉള്ളപ്പോൾ അതൊരു കുറവാകുന്നുമില്ല.
പ്രോഗ്രാംന് മുന്പും ശേഷവും. നല്ലെഴുത്ത് എന്നാൽ ഉണ്ണി മാധവൻ തന്നെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം വലിയൊരു കുറവാണെങ്കിലും, അത് നികത്താൻ ഒപ്പത്തിനൊപ്പം നിൽക്കാൻ ഓരോരുത്തരും ഉള്ളപ്പോൾ അതൊരു കുറവാകുന്നുമില്ല.
നന്ദി. സ്നേഹം. എല്ലാവരോടും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക