Slider

സ്നേഹകലഹം

0
സ്നേഹകലഹം
................................
എന്തൊക്കെ പറഞ്ഞാലും എനിക്ക് വയ്യ., "ശരത്തേട്ടൻ എന്നെ മനസിലാക്കണം.
എന്നെ ഇഷ്ടമില്ലാണ്ടായി തുടങ്ങി എനിCക്കറിയാം സുലോചന കരയാൻ തുടങ്ങി.
ഓ തുടങ്ങി യോഗയ്ക്ക് പോയ കുറച്ചു തടി കുറഞ്ഞാലോന്ന് നല്ല മനസോടെ പറഞ്ഞു നോക്കിയതാ. അതിനാണ് ഈ പെണ്ണ് നിന്നു കഥാപ്രസംഗം നടത്തുന്നത്. ശരത് മനസ്സിൽ പറഞ്ഞു.
നി വരുന്നെങ്കിൽ വാ സമയം വൈകി. എന്നും പറഞ്ഞു ശരത് മുറ്റത്തേക്ക് ഇറങ്ങി.
താൻ പറഞ്ഞതിന് ഒരു മറുപടിയും കിട്ടാത്തത് കൊണ്ട് ദേഷ്യം തോന്നിയെങ്കിലും കടിച്ചമർത്തികൊണ്ട് സുലോചന ശരത്തിന്റെ പിന്നാലെ നടന്നു.
കാറിനുള്ളിൽ കയറി രണ്ടുപേരും യാത്ര തിരിച്ചു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു വിരാമം ഇട്ടു കൊണ്ടു സുലു പിന്നെയും തുടങ്ങി.
നിങ്ങൾക്ക് എന്നെ ഇപ്പോ വേണ്ടാതായി അതുതന്നെയാ ഇങ്ങനൊക്കെ പറയാൻ കാരണം.
നുരപൊന്തിവന്ന ദേഷ്യം പുറത്തു കാണിക്കാതെ അവൻ സ്നേഹത്തോടെ പറഞ്ഞു...
എന്റെ സുലു ഞാൻ പറയുന്നത് ആദ്യം നി മനസിലാക്ക്
നല്ല വടിവൊത്ത ആരോഗ്യം ഉള്ള ശരീരം ആർക്കാ ഇഷ്ടമല്ലാത്തത്. പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ സുലു ഇടയ്ക്ക് കയറി പറഞ്ഞു
ഓ പിന്നെ അതുകൊണ്ടാവും ആരോഗ്യമുള്ള നിങ്ങളു മിനഞ്ഞെന്ന് വരെ പനിയാണെന്ന് പറഞ്ഞു മൂടിപ്പുതച്ചു കിടെന്നത്.
ഡി പനി എല്ലാർക്കും വരില്ലേ?മാരകമായ അസുഖങ്ങൾ ഒന്നും വരില്ലെന്നാ പറഞ്ഞത്.
എന്നിട്ടാവും നൂല് പോലെ ഇരിക്കുന്ന കിഴക്കേലെ ശാന്തയെ കൊണ്ടുപോയി മുട്ടിൽ ഓപ്പറേഷൻ ചെയ്യിച്ചത് ?ഒന്ന് പോയെ നിങ്ങളുടെ ഒരു കണ്ടുപിടിത്തം.
അവളുടെ മറുപടി കേട്ടു ശരത് മിഴിച്ചു ഇരുന്നു പോയി.
എന്ന അതുപോട്ടെ നല്ല ഫാഷനുള്ള ഡ്രെസ്സുകൾ ഒക്കെ ഇടണ്ടേ അതിനു മെലിഞ്ഞിരുന്നാലല്ലേ പാകത്തിന്നുള്ളത് കിട്ടു ?സൗന്ദര്യ ബോധത്തിൽ പിടിച്ചു തൂങ്ങാൻ അയാൾ ഒരു ശ്രമം നടത്തി.
ഉടനെ ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി വന്നു. അതിനു തൈപ്പിച്ച പോരെ. ?തുന്നിയത് തന്നെ വാങ്ങണമെന്ന് എന്താ നിർബന്ധം ?
ഇതിലും രക്ഷ ഇല്ലന്ന് കണ്ടപ്പോൾ ശരത് അടുത്ത അടവ് പയറ്റിനോക്കി.
നി അന്ന് കല്യാണത്തിന് സദ്യ ഉണ്ണാൻ പോയപ്പോൾ രണ്ടു ചെയർ ഒന്നിച്ചു ഒന്നിന് മുകളിൽ ഒന്നിട്ട് ഇരുന്നില്ലേ ?അപ്പൊ നിനക്ക് ഒരു നാണക്കേട് തോന്നിയില്ലേ ? അതൊക്കെ മാറ്റാം നി ശ്രമിച്ചാൽ.
ആര് പറഞ്ഞു എനിക്ക് നാണക്കേട് തോന്നിന്ന്?അവര് വിലകുറഞ്ഞ കസേര വാങ്ങിച്ചിട്ടിട്ട് ഇപ്പോ ഞാനായാ കുറ്റക്കാരി? അത്കൊള്ളാം.
പെണ്ണ് ഒരു തരത്തിലും വീഴില്ലന്ന് മനസിലായെങ്കിലും ശരത് വീണ്ടും തുടർന്നു.
എന്ന അത് പോട്ടെ റോഡിൽ കൂടി നടക്കുമ്പോൾ എത്ര പേര് കളിയാക്കി കാണും. ഏത് റേഷൻ കടയെന്നൊക്കേ ചോദിച്ച് ?അതൊക്കെ നമുക്ക് മാറ്റിക്കൂടെ
നിങ്ങൾ എന്റെ വീട്ടിലുള്ളവരെ കണ്ടിട്ടുണ്ടോ എല്ലാവരും ആ റേഷൻ കടയിൽ നിന്ന് തന്നെയാ വാങ്ങി തിന്നാറു അവരൊക്കെ എന്നെപോലെയാണോ ഇരിക്കുന്നെ? പിന്നെ ഈ പറയുന്നവന്മാരാണോ എനിക്ക് ചിലവിനു തരുന്നേ ?അല്ലലോ ?അപ്പോ വിഡ്ഢിത്തം പറയുന്നതൊന്നും നമ്മൾ കേൾക്കാൻ പാടില്ല.
ഇവള് ഒരു നടയ്ക്ക് പോകൂല്ലന്ന് അയാൾക്ക്‌ മനസിലായി. അയാൾ സിഗ്നൽ വീഴുന്നതും നോക്കി ഇരുന്നു. പച്ച സിഗ്നൽ വീണതും ഫസ്റ്റ് ഗിയർ ഇട്ടപോ അവളുടെ കാലു ഗിയറിനെ തൊട്ടു ഇരിക്കുന്നതിനാൽ ഗിയർ വീണില്ല.
കാലൊക്കെ ഒന്ന് ഒതുക്കി വെക്കുവോ വണ്ടി ഓടിക്കണം എനിക്ക്.കണ്ടോ കാറിൽ പോലും നിനക്ക് സ്വസ്ഥമായി ഇരിക്കാൻ പറ്റുന്നില്ല. ഇതൊക്കെ കൊണ്ട ഞാൻ പറഞ്ഞത്.
അയ്യടാ... വലിയ വണ്ടി വാങ്ങാൻ നിങ്ങൾക്ക് പോക്കില്ലാത്തതിന് ഞാൻ എന്ത് ചെയ്യും. ഒരു ഇന്നോവയോ ടവേരയോ ഒക്കെ വാങ്ങി നോക്കിയേ അപ്പൊ അറിയാലോ കാലു തട്ടുവോന്ന്.
അവളുടെ മറുപടി കൂരമ്പു പോലെ അവന്റെ നെഞ്ചിൽ തറച്ചെങ്കിലും പുറത്തു കാണിച്ചില്ല കാരണം വലിയ വണ്ടി വാങ്ങാൻ പോക്കില്ലാത്തത് കൊണ്ടു തന്നെ....
ബസിൽ ആയാലും ബുധിമുട്ടല്ലേ?നിക്കാൻ തന്നെ വേണ്ടേ കുറെ സ്ഥലം?ഇതും പറഞ്ഞു ശരത് അവളെ ഒന്ന് പാളി നോക്കി.
ദേഷ്യം വന്നെങ്കിലും അവൾ അത് പുറത്തു കാണിക്കാതെ പറഞ്ഞു. ബസിൽ നിൽക്കാൻ പറ്റില്ലാന്ന് ആരാ പറഞ്ഞത്?ഞങ്ങൾ തുക്കടാ ബസിൽ പോകാതെ deluxe ബസിൽ പോകും. അപ്പഴൊ?
അയാൾക്ക്‌ ഒരു മറുപടിയും പറയാൻ ഇല്ലായിരുന്നു. അവൾ അയാളെ ശ്രദ്ധിക്കാതെ വീണ്ടും അവൾ ചിലചോണ്ടിരുന്നു.
പിന്നെ കുറെ എണ്ണങ്ങളുണ്ട് മനുഷ്യനെ റോഡിൽ നടക്കാൻ സമ്മതിക്കാതെ ആ ക്യാമ്പ് ഈ ക്ലാസ്സ്‌ എന്നൊക്കെ പറഞ്ഞു വരുന്ന മാരണങ്ങൾ. തേടിപ്പിടിച്ചു എനിക്ക് മാത്രം കൊണ്ടു തന്നിട്ട് പോകും. ഇനി ഒന്നുടെ എന്റെ കൈയിൽ കിട്ടിയാൽ ശെരിയാക്കും ഞാൻ.
ഇതും പറഞ്ഞു അവൾ അവളുടെ കൈകൊണ്ടു കാറിന്റെ റൂഫിൽ ഒരിടി. വർഷങ്ങൾ പഴക്കമുള്ള എന്റെ പാവം ആൾട്ടോ കാർ ആ ഇടിയുടെ ആഘാതത്തിൽ ഒന്ന് വിറങ്ങലിച്ചു.
ഡി വെറും തകരം ആണിത് നിന്റെ ഒറ്റ ഇടിക്കു എല്ലാം കൂടെ പൊടിഞ്ഞിങ്ങു താഴെ വീഴും.
അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.
എന്റെ പൊന്നെ നി പിണങ്ങാതെ
അവരുടെ ജോലിയുടെ ഭാഗമായിട്ടാണ് നിന്നെ പോലുള്ളവരെ തേടിവരുന്നത്. അവർക്കും ജീവിക്കണ്ടേ
ഇതിനു ജോലിയെന്നല്ല പറയേണ്ടത്, ബാക്കിയുള്ളവരുടെ കോംപ്ലക്സ് പുറത്തെടുക്കാനാ ഇവരൊക്കെ ശ്രമിക്കുന്നത്. അപ്പൊ നമ്മളും മനസ്സ് വിഷമിച്ചാണെലും പോകുവല്ലോ.
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായ ശരത് ഒന്നും മിണ്ടാതെ തന്റെ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി ഇരുന്നു.
നമ്മളിതെങ്ങോട്ടാ പോണേ കുറെ നേരമായല്ലോ സുലു ചോദിച്ചു.
ചോദിച്ചതും വഴിയിൽ ഒരപകടം കണ്ടതും ഒന്നിച്ചായിരുന്നു.
ആ ദാരുണമായ കാഴ്ച കണ്ടു മുന്നോട്ടു വണ്ടി എടുത്തപ്പോൾ ശരത്തിനു ഒരു ബുദ്ധി തോന്നി. അയാൾ അവളോട്‌ പറഞ്ഞു തുടങ്ങി
ഇത്പോലെ വല്ല ഇടത്തും തല കറങ്ങി വീണാൽ നിന്നെ ഒന്ന് പിടിച്ചു എണീപ്പിക്കാൻ പോലും ആർക്കുമാവില്ല.
ഇപ്പോൾ ആ കുഴഞ്ഞു വീണ ആളെ ആംബുലൻസിൽ അല്ലെ കൊണ്ട്പോയെ അല്ലാതെ തോളിൽ തൂകികൊണ്ടൊന്നും അല്ലലോ?അപ്പോ എനിക്കും ആംബുലൻസ് ഒക്കെ വരും. പിന്നെ എടുത്തിടാൻ... നിങ്ങളെ പോലുള്ളവർക്ക് 5 ആളുകൾ വേണമെങ്കിൽ ഞങ്ങൾക്ക് ഒന്ന് രണ്ടു പേരുകൂടി മതി. പിന്നെ അങ്ങനെ നോക്കിയാൽ വണ്ണം ഉള്ളവരൊക്കെ കുഴഞ്ഞു വീണാൽ ചികിത്സ കിട്ടാതെ ചത്തു പോണമെല്ലോ ?പിന്നെ ഒരു കാര്യം ഞങ്ങളെ പോലുള്ളവർ വണ്ണിച്ചിരിക്കുന്നത് കൊണ്ടാ നിങ്ങളെ പോലുള്ളവരെ മെലിഞ്ഞവർ എന്ന് ആളുകൾ പറയുന്നത്.
നിർത്തു സുലു മതി, ഞാൻ തൊഴുതു വയ്യ എനിക്ക്. തോൽവി സമ്മതിച്ചു..
ഇറങ്ങു....
ഇതെവിടെയാ ?
ചോദിച്ചിട്ട് തിരിഞ്ഞു നോംകിയതും യോഗ ക്ലാസ്സിന്റെ ബോർഡ്‌ കണ്ടു.
അവൾക്കു ദേഷ്യം അടക്കാനായില്ല. മനുഷ്യ നിങ്ങളോട് മലയാളത്തിലല്ലേ പറഞ്ഞത് ഞാൻ വരുന്നില്ലെന്ന് .
അയ്യോ സുലു ഇത് നിനക്ക് വേണ്ടിയല്ല എനിക്കാ..
നിന്റെ കൂടെ ഒക്കെ ജീവിച്ചുപോണേൽ ഇത് അത്യാവശ്യമാ.ഇല്ലെങ്കിൽ വെറുതെ എന്റെ പ്രഷർ കൂടും.
ഞാൻ വിടില്ല നിങ്ങളെ നിങ്ങൾ അവസാനം എന്നേം കൊണ്ടുപോകും. എനിക്ക് വയ്യ അവിടെ കിടെന്നു കോപ്രായം കാണിക്കാൻ.. ഇതും പറഞ്ഞു അകത്തേക്ക് പോകാൻ തുടങ്ങിയ ശരത്തിനെ സുലു പുറത്തേക്കു ഒരു തള്ള് വെച്ച് കൊടുത്തു.
തള്ള് കൊടുത്തതും കട്ടിലിൽ നിന്നു ശരത് താഴെ വീണതും ഒരുമിച്ചായിരുന്നു.
എന്റെ അമ്മേ ഇവളെന്നെ കൊന്നേ അടങ്ങു. ഡി ഒരുമ്പെട്ടവളേ...
വിളി കേട്ടു സുലു ഉറക്കത്തിൽ നിന്നു ചാടി എണിറ്റു. എന്നിട്ട് നിലത്തു വീണു കിടക്കുന്ന ശരത്തിനെ പിടിച്ചു എണീപ്പിച്ചു.
സോറി ഏട്ടാ...
മതി നി എന്താ പറയാൻ പോണെന്നു അറിയാം എനിക്ക്. നിന്നെ യോഗ ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയിന്ന് പറഞ്ഞു നി കാണാറുള്ള സ്വപ്നമല്ലേ ?
സുലു ഒന്നൂടി ഞാൻ പറയാം ഇനിയും നി ഇങ്ങനെ തുടരാനാണ് ഭാവമെങ്കിൽ ഞാൻ നിലത്തു കിടെന്നോളം.
വീണു വീണു ഇനി നുറുങ്ങാൻ ഒരെല്ലുപോലും എന്റെ ശരീരത്തിലില്ല. കെട്ടിയ അന്ന്മുതൽ തുടങ്ങിയതാ. ഞാൻ ഒരിക്കലെങ്കിലും വണ്ണം കുറയ്ക്ക്കാൻ പറഞ്ഞിട്ടുണ്ടോ പിന്നെ എന്തിനാ ഈ ക്രൂരത എന്നോട് കാണിക്കുന്നേ..
അത് ഏട്ടാ...
സുലു മുഴുവിപ്പിക്കും മുൻപേ അയാൾ പറഞ്ഞു. നിന്റെ അപകര്ഷതാബോധമാണ് നിന്നെക്കൊണ്ട് ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നത്... എനിക്ക് എന്നും ഈ തടിച്ചികുട്ടിയെ മതി... നി വെറുതെ ഓരോന്ന് ആലോചിച്ചു സങ്കടപെടണ്ട.
അതെന്താ ഏട്ടാ, ഏട്ടന് എന്നെ വണ്ണം കുറിപ്പിക്കണംന്ന് തോന്നാത്തത് ?
അതോ... വണ്ണം കൂടിയിരുന്ന നിന്നെ ആരും തട്ടിക്കൊണ്ടു പോകില്ലലോ അതാ.... എന്ന് പറഞ്ഞു ശരത് അവളെ ചിരിച്ചുകൊണ്ട് കെട്ടിപിടിച്ചു...
യോഗ ക്ലാസ്സ്‌ ഒരു സ്വപ്നമായി മാറിയതിൽ സുലുവും ഹാപ്പി ആയി.......
പുറമെ ഉള്ള സൗന്ദര്യം അല്ല അകമേ ഉള്ള നല്ല മനസ്സാണ് ഏതു പെണ്ണിന്റെയും അഴക്.
സ്നേഹപൂർവ്വം
സീത കാർത്തിക്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo